മോട്ടോര്‍ വാഹന രേഖകള്‍ ഇനി മുതല്‍ പ്രിന്റഡ് അല്ല, ഡിജിറ്റല്‍; ടെസ്റ്റ് പാസായി മണിക്കൂറുകള്‍ക്കുള്ളില്‍ ലൈസന്‍സ് ലഭ്യമാകും

തിരുവനന്തപുരം: മോട്ടോര്‍ വാഹന ലൈസന്‍സുകള്‍ ഡിജിറ്റലാക്കാന്‍ തീരുമാനം. വാഹന ലൈസന്‍സും ആര്‍.സി ബുക്കും പ്രിന്റ് ചെയ്യുന്നത് നിര്‍ത്തലാക്കാനാണ് തീരുമാനം. ഇവ രണ്ടും പ്രിന്റ് ചെയ്യുന്നത് നിര്‍ത്തലാക്കി പരിവാഹന്‍ സൈറ്റ് വഴി ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റാനാണ് ഗതാഗത വകുപ്പ് തീരുമാനിച്ചത്.

പ്രിന്റ് രൂപത്തിന് പകരം ആവശ്യക്കാര്‍ക്ക് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ കഴിയുന്ന തരത്തിലേക്കുള്ള രൂപ മാറ്റമായിരിക്കും ലൈസന്‍സിനും ആര്‍.സി ബുക്കിനും ഉണ്ടാവുക. ഇതോടെ മോട്ടോര്‍ വാഹന രേഖകള്‍ ഡിജിറ്റലാവുന്ന നാലാമത്തെ സംസ്ഥാനമാകും കേരളം.

എല്ലാ രേഖകളും ഡിജിറ്റലാവുന്ന കാലഘട്ടത്തില്‍പ്രിന്റിങ് രേഖകള്‍ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിജിറ്റലാക്കാനുള്ള നടപടിയെന്നാണ് ഗതാഗത കമ്മീഷണര്‍ വ്യക്തമാക്കിയത്.

ഡ്രൈവിങ് ടെസ്റ്റ് പാസായി മാസങ്ങള്‍ക്ക് ശേഷം തപാല്‍ വഴി ലഭിക്കുന്ന പ്രിന്റഡ് ലൈസന്‍സിന് പകരം ടെസ്റ്റ് പാസായി മണിക്കൂറുകള്‍ക്കുള്ളില്‍ ഡിജിറ്റല്‍ രൂപത്തില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പാകത്തിന് ആളുകളിലേക്ക് എത്തിക്കാനും പുതിയ തീരുമാനത്തിലൂടെ കഴിയും. പരിവാഹന്‍ സൈറ്റിലെ സാരഥിയിലൂടെയാണ് ആവശ്യക്കാര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുക.

ടെസ്റ്റ് പാസായി രണ്ട് മാസം കഴിഞ്ഞാണ് ലൈസന്‍സ് തപാല്‍ വഴി ആളുകള്‍ക്ക് ലഭിക്കുന്നത്. ആര്‍.സി ബുക്ക് ലഭിക്കുന്നതും മൂന്ന് മാസ കാലയളവിലാണ്. ഇതിന് പകരം രേഖകള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാന്‍ കഴിയുന്ന സൗകര്യം പുതിയ നടപടിയിലൂടെ കഴിയും.

ഡിജിറ്റല്‍ രേഖകള്‍ സൂക്ഷിക്കുന്ന ഡിജി ലോക്കര്‍ വഴിയും വാഹന രേഖകള്‍ സൂക്ഷിക്കാം. ക്യൂ ആര്‍ കോഡ് സേവനങ്ങളും ഡിജിറ്റല്‍ വത്ക്കരണത്തിലൂടെ ലഭിക്കും.

അതേസമയം ഐ.ടി. എയുമായുള്ള പ്രിന്റിങ് കരാറിനെ ധനവകുപ്പ് എതിര്‍ത്തതോടെ സംസ്ഥാനത്ത് മോട്ടോര്‍ വാഹന രേഖകള്‍ അച്ചടിക്കുന്നത് മുടങ്ങിയിരുന്നു. കുടിശ്ശിക നിലനില്‍ക്കുന്നതാണ് അച്ചടി മുടങ്ങാന്‍ കാരണമായതെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതേസമയം ഡിജിറ്റല്‍ രേഖകളിലേക്കുള്ള മാറ്റം ഈ പ്രതിസന്ധി മറികടക്കാന്‍ സഹായിക്കുമെന്നാണ് റിപ്പോര്‍ട്ട്.

സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.

സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.

ഹർത്താലിന് കോളേജ് അവധി, ചൂട് സഹിക്കാനാവാതെ കനാലിൽ കുളിക്കാനിറങ്ങി; 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു, ഒരാളെ ആശുപത്രിയിലേക്ക് മാറ്റി.

അപ്രതീക്ഷിതമായി ഹർത്താൽ ദിനത്തിൽ വീണുകിട്ടിയ അവധി, കൊടുംചൂടിൽ നിന്ന് രക്ഷനേടാൻ ഒന്ന് മുങ്ങിക്കുളിക്കാമെന്ന് കരുതിയിറങ്ങിയതാണ് ആറംഗ സംഘം. അതൊരു ദുരന്തത്തിലേക്കുള്ള പോക്കാണെന്ന് അവരാരും കരുതിയില്ല. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് അശമന്നൂരിൽ പെരിയാർ വാലി കനാലിൽ

ക്ഷീണമുള്ളതും വീര്‍ത്തതുമായ കണ്ണുകള്‍ വൃക്ക തകരാറിന്റെ സൂചനയാണോ?; പരിശോധന നടത്തേണ്ടത് എപ്പോള്‍?

സാധാരണയായി കണ്ണുകള്‍ ക്ഷീണിച്ചും വീര്‍ത്തും കാണപ്പെടുന്നത് ഉറക്കക്കുറവ് കൊണ്ടും സ്‌ക്രീന്‍ സമയം കൂടുതലായതുകൊണ്ടുമൊക്കെയാണെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ എപ്പോഴും കാരണങ്ങള്‍ ഇതുതന്നെയാകണമെന്നില്ല. നീര്‍വീക്കം ദിവസംതോറും നീണ്ടുനില്‍ക്കുകയാണെങ്കില്‍ ചര്‍മ്മ സംരക്ഷണത്തിനും ഉറക്കക്കുറവിനും അപ്പുറത്തേക്ക് മറ്റെന്തെങ്കിലും കാരണംകൊണ്ടാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഇന്ന് മുതൽ പവർ കട്ട്; ദിവസവും അരമണിക്കൂർ വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് ഇന്ന് മുതൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇന്ന് ചേർന്ന കെഎസ്ഇബി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വൈകുന്നേരം ആറ് മണി മുതൽ രാത്രി 12 മണി വരെയുള്ള

കന്നുകുട്ടികള്‍ക്ക് സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ; ഗോവര്‍ദ്ധിനി പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

കന്നുകുട്ടികള്‍ക്ക് 50 ശതമാനം സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ നല്‍കുന്ന പദ്ധതിയായ ഗോവര്‍ദ്ധിനിക്ക് ജില്ലയില്‍ തുടക്കമായി. അമ്പലവയല്‍ ക്ഷീരസംഘം ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സജി ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്തു.

ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം

താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനാൽ ബുധനാഴ്ച (ഏപ്രിൽ 29) നാളെ പകൽ സമയത്ത് ഭാരവാഹനങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും ചുരത്തിൽ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.