ചൂട് കൂടും, കൊതുക് പെരുകും; രാജ്യം പകർച്ചവ്യാധി ഭീഷണിയിലെന്ന് പഠനം

ന്യൂഡൽഹി; കാലാവസ്ഥാ വ്യതിയാനം രാജ്യത്തെ ബാധിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് പകർച്ചവ്യാധികൾ വൻതോതിൽ പടരാൻ സാധ്യതയെന്ന് പഠനറിപ്പോർട്ട്. അന്താരാഷ്ട്ര ആരോഗ്യ-കാലാവസ്ഥാ ജേർണലായ ലാൻസെറ്റിന്റെ പഠനറിപ്പോർട്ടിലാണ് പകർച്ചവ്യാധികളുടെ വ്യാപനത്തെക്കുറിച്ച് പ്രതിപാധിക്കുന്നത്.

വർധിച്ചുവരുന്ന ചൂട് ഹിമാലയത്തിന്റെ താഴ്‌വരയിലുള്ള പ്രദേശത്ത് വൻതോതിൽ മലേറിയ പടർത്തുകയും രാജ്യത്തുടനീളം ഡെങ്കിപ്പനി പടരുന്നതിന് കാരണമാവുകയും ചെയ്യും.

122 വിദഗ്ധർ ചേർന്ന് വികസിപ്പിച്ചെടുത്ത കാലാവസ്ഥാ വ്യതിയാനത്തെയും ആരോഗ്യത്തെയും കുറിച്ചുള്ള എട്ടാമത്തെ ലാൻസെറ്റ് കൗണ്ട്ഡൗൺ പ്രകാരം കാലാവസ്ഥാ പ്രവചനത്തെക്കുറിച്ചും ആരോഗ്യ സംരക്ഷണത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ഏറ്റവുമധികം ജാഗരൂകരാവേണ്ട സമയമാണ് നിലവിലുള്ളത്.

വർധിച്ചുവരുന്ന ചൂട് സമുദ്രനിരപ്പ് ഉയരുന്നതിന് കാരണമാവുന്നുണ്ട്. ആയതിനാൽ രാജ്യത്തെ തീരപ്രദേശങ്ങളിൽ താമസിക്കുന്ന ജനതയ്ക്ക് ദിനംപ്രതി വെള്ളപ്പൊക്ക ഭീഷണി ഉയരുകയാണ്. ഇതിന്റെ പ്രതിരോധത്തിനായി കർശന നടപടികൾ സ്വീകരിക്കാൻ സമയമായെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

ഇന്ത്യയുടെ ആരോഗ്യ-കാലാവസ്ഥാ നയങ്ങളിൽ കൂടുതൽ ശക്തമാക്കാനും ഇതിനായി സാമ്പത്തിക മുന്നൊരുക്കങ്ങൾ നടത്താനും റിപ്പോർട്ട് ആഹ്വാനം ചെയ്യുന്നുണ്ട്.

ഇന്ത്യയെ ഒഴിച്ചുനിർത്തിയാൽ ആഗോളതലത്തിലും കാലാവസ്ഥാ വ്യതിയാനം ഗുരുതരമായ പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ളതായും പഠനറിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. മുൻപെങ്ങുമില്ലാത്ത റെക്കോഡ് വേഗതയിലാണ് ആളുകൾ രോഗങ്ങൾക്കും മറ്റ് കാലാവസ്ഥാ പ്രശ്‌നങ്ങൾക്കും ഇരയാവുന്നത്.

ആരോഗ്യപരമായ അപകടസാധ്യതകളുടെ ലിസ്റ്റിൽ 15ൽ 10 എണ്ണത്തിലും 2023ൽ റെക്കോഡ് വേഗത സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ 50 ദിവസങ്ങളിലെ താപനില മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമായേക്കാവുന്ന തലത്തിലേക്ക് ഉയർന്നിരുന്നു.

2023 ലോകം കണ്ട ഏറ്റവും ഉയർന്ന ചൂട് റെക്കോർഡ് ചെയ്യപ്പെട്ട വർഷമായിരുന്നു. ഇതേ വർഷം തന്നെ ലോകം കടുത്ത വരൾച്ച, ഉഷ്ണ തരംഗങ്ങൾ, കാട്ടുതീകൾ, കൊടുങ്കാറ്റ്, വെള്ളപ്പൊക്കമടക്കം അനേകം പ്രകൃതി ദുരന്തങ്ങൾക്ക് സാക്ഷ്യം വഹിച്ചു.

65 വയസിന് മുകളിലുള്ള ആളുകളുടെ മരണനിരക്കിൽ 1990കളെ അപേക്ഷിച്ച് 167 ശതമാനമാണ് വർധനവുണ്ടായത്. ചൂടുമായി ബന്ധപ്പെട്ട മരണങ്ങളുടെ വർധന ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹീറ്റ് സ്‌ട്രേസ് ആളുകളുടെ ജീവനെടുക്കുന്നത് സാധാരണമായിക്കഴിഞ്ഞു.

2014-2023 വർഷങ്ങൾക്കിടെ ലോകത്തിൽ ആകെ പെയ്യുന്ന മഴയുടെ അളവിലും 61 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. ഇത് വെള്ളപ്പൊക്കത്തിന്റെയും പകർച്ചവ്യാധിയുടെയും അപകടസാധ്യത ഗുരുതരമാം വിധം വർധിപ്പിക്കുന്നുണ്ട്.

രാജ്യത്ത് മുൻപ് വെസ്റ്റ് നൈൽ വൈറസ്, ഡെങ്കിപ്പനി, മലേറിയ, വൈബ്രിയോസിസ് തുടങ്ങിയ പകർച്ചവ്യാധികൾ ഒരിക്കൽ പോലും അഭിമുഖീകരിക്കാത്ത പ്രദേശങ്ങളിൽ രോഗങ്ങൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.

താപനില വർധനവ് കൊതുകുകളുടെ എണ്ണത്തിലുണ്ടാക്കിയ ഗണ്യമായ വർധനാണ് ഇതിന് കാരണമായി കണക്കാക്കുന്നത്. അഞ്ച് ദശലക്ഷം ഡെങ്കിപ്പനി കേസുകളാണ് ലോകത്താകമാനം കഴിഞ്ഞ വർഷം മാത്രം റിപ്പോർട്ട് ചെയ്തത്, ഇതിൽ വലിയൊരു ശതമാനവും ഇന്ത്യയിൽ നിന്നാണെന്നത് ആശങ്ക ജനിപ്പിക്കുന്നു.

മഴ കാരണം ഒരുവശത്ത് പ്രശ്‌നങ്ങളുണ്ടായപ്പോൾ അതിരൂക്ഷമായ വരൾച്ചയും രാജ്യത്തെ പിടിച്ചുകുലുക്കിയിട്ടുണ്ട്. രാജ്യത്തെ വലിയൊരു ശതമാനം പ്രദേശങ്ങളും അതിരൂക്ഷ വരൾച്ചയോ ജലദൗർലഭ്യമോ നേരിട്ടിട്ടുണ്ട്. ബെംഗളൂരു നഗരം കഴിഞ്ഞവർഷം നേരിട്ട ജലക്ഷാമം ഇതിനുദാഹരണമാണ്.

ജലദൗർലഭ്യം കൃഷി, ഭക്ഷ്യവസ്തുക്കളുടെ ഉത്പാദന, ഭക്ഷ്യക്ഷാമം എന്നിവയ്ക്ക് കാരണമായിട്ടുണ്ട്.

കർശനമായ മുന്നൊരുക്കങ്ങൾ സ്വീകരിച്ചില്ലെങ്കിൽ രാജ്യവും ലോകവും ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് വ്യക്തമാക്കുന്നതാണ് പുതിയ പഠനം.

കാലവസ്ഥാ വ്യതിയാനത്തെക്കുറിച്ചും രോഗങ്ങളെക്കുറിച്ചും മുന്നറിയിപ്പ് നല്‍കുമ്പോഴും ഈ മേഖലകളില്‍ ലോകത്തുണ്ടായ നല്ല കാര്യങ്ങളെക്കുറിച്ചും ലാന്‍സെറ്റ് റിപ്പോര്‍ട്ട് പ്രതിപാദിക്കുന്നുണ്ട്.

കല്‍ക്കരി ഇന്ധനമായി ഉപയോഗിക്കുന്നതിലുണ്ടായ കുറവ് അന്തരീക്ഷത്തിലെ വായുമലിനീകരണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ സുസ്ഥിര വികസനത്തിന് അനുയോജ്യമായ തൊഴില്‍ രീതികള്‍ വര്‍ധിച്ചതായും പഠനം സൂചിപ്പിക്കുന്നു.

ഒഴിവാക്കുക! ഈ മൂന്ന് ഭക്ഷണങ്ങൾ നിങ്ങളുടെ മുഖത്ത് വേഗത്തിൽ പ്രായക്കൂടുതല്‍ തോന്നിപ്പിക്കും

ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനായി ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍, അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയൊക്കെ ചര്‍മ്മത്തെ മോശമാക്കുകയും മുഖത്ത് പ്രായം തോന്നിക്കാന്‍ കാരണമാവുകയും ചെയ്യും. അത്തരത്തില്‍

യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, മാറ്റങ്ങളുമായി റെയിൽവേ; റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും

ചെന്നൈ: ടിക്കറ്റ് റിസർവേഷനിൽ ആശ്വാസ നടപടിയുമായി ഇന്ത്യൻ റെയിൽവേ. ട്രെയിനുകളിലെ റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും. ഇപ്പോൾ യാത്ര തുടങ്ങുന്നതിന് നാല് മണിക്കൂർ മുൻപാണ് റിസർവേഷൻ ചാർട്ട് തയാറാക്കുന്നത്. ടിക്കറ്റ്

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില. ഇന്ന് 120 രൂപയാണ് കുറഞ്ഞത്. 71,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപ കുറഞ്ഞു.

അംബേദ്‌കർ ഗ്രാമവികസന പദ്ധതി പൂർത്തീകരണ ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു നിർവ്വഹിക്കും

നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെട്ട തീണ്ണൂർ എസ് സി നഗറിൽ പൂർത്തീകരിച്ച അംബേദ്‌കർ ഗ്രാമവികസന പദ്ധതിയുടെ ഉദ്ഘാടനംനാളെ ( ജൂൺ 30) രാവിലെ 10 ന് പട്ടികജാതി- പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ്

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.