ഛോട്ടാ മുംബൈയിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ നടൻ മണിയൻപിള്ള രാജു അഡ്ജസ്റ്റ്മെന്റ് ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി അന്തരിച്ച നടി ശരണ്യയുടെ അമ്മ

ഒരു കാലത്ത് മകള്‍ സീരിയലിലെ തിരക്കേറിയ അഭിനേതാവായിരുന്നുവെന്ന് തുറന്നുപറഞ്ഞ് അന്തരിച്ച നടി ശരണ്യയുടെ അമ്മ. അഭിനയരംഗത്ത് സജീവമായിരുന്ന സമയത്താണ് ശരണ്യ ക്യാൻസ‌ർ ബാധിതയാകുന്നത്. അസുഖാവസ്ഥയിലിരുന്ന താരം 2021ലാണ് മരിച്ചത്. ഇപ്പോഴിതാ ശരണ്യയുടെ അമ്മ ഒരു യൂട്യൂബ് ചാനലിലൂടെ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ്.

‘ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത സീരിയലിലൂടെയാണ് മകള്‍ അഭിനയരംഗത്ത് സജീവമാകുന്നത്. നല്ല രീതിയിലാണ് അദ്ദേഹം ഞങ്ങളോട് പെരുമാറിയത്. അടുത്തിടെയാണ് അദ്ദേഹത്തെക്കുറിച്ച്‌ ചില കാര്യങ്ങളൊക്കെ വാർത്തയില്‍ വന്നിരുന്നു. എനിക്ക് അതുമായി ബന്ധപ്പെട്ട് ഒരുപാട് ഫോണ്‍ കോളുകളും വന്നു. ശരണ്യ, ബാലചന്ദ്രമേനോന്റെ സീരിയലില്‍ ആണല്ലോ അഭിനയിച്ചത്. എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ എന്നൊക്കെ പലരും ചോദിച്ചു.

അതൊക്കെ കേട്ടപ്പോള്‍ വലിയ സങ്കടമായി.ഞങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. പക്ഷെ അഭിനയത്തില്‍ നിന്ന് വലിയ നേട്ടങ്ങളൊന്നും ഉണ്ടായിരുന്നില്ല. ശരണ്യയ്ക്ക് അസുഖം വന്ന സമയത്തും ബാലചന്ദ്രമേനോൻ സാർ ഒരുപാട് സഹായം ചെയ്തിട്ടുണ്ട്. കലാഭവൻ മണിയുടെ സഹോദരിയായി ഒരു സിനിമയിലും അഭിനയിച്ചു.മറ്റൊരു സീരിയലില്‍ അഭിനയിക്കുന്ന സമയത്താണ് ഞങ്ങളെ മണിയൻപിളള രാജു സാർ വിളിക്കുന്നത്. സംസാരത്തിനിടയില്‍ അഡ്ജസ്റ്റ് ചെയ്യണമെന്ന് സാർ പറഞ്ഞതായി മകള്‍ പറഞ്ഞു. അപ്പോഴേ ഞാൻ വേണ്ടെന്ന് പറഞ്ഞു. കുറച്ച്‌ കഴിഞ്ഞ ശേഷം വീണ്ടും കോള്‍ വന്നു. അപ്പോള്‍ ഞാൻ അഡ്ജസ്റ്റ്‌മെന്റ് എന്താണെന്ന് അദ്ദേഹത്തോട് ചോദിച്ചു. അപ്പോള്‍ അഭിനയിക്കുന്ന ദിവസങ്ങള്‍ തമ്മില്‍ ക്ലാഷ് ആകരുതെന്നാണ് ഉദ്ദേശിച്ചതെന്ന് സാർ പറഞ്ഞു. അങ്ങനെയാണ് ഛോട്ടാമുംബയില്‍ അഭിനയിച്ചത്. പല ഷൂട്ടിംഗ് ലൊക്കേഷനുകളിലും പ്രതികരിച്ചതിന് ശരണ്യയ്ക്ക് അവസരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്’- ശരണ്യയുടെ അമ്മ പറഞ്ഞു.നടി സീമ ജി നായരെക്കുറിച്ചും ശരണ്യയുടെ അമ്മ പറഞ്ഞു. ‘സീമ ജി നായരുടെ സഹായം ഒരിക്കലും മറക്കാൻ സാധിക്കില്ല. നല്ലൊരു മനസിന്റെ ഉടമയാണ് സീമ. ശരണ്യയുടെ ശസ്ത്രക്രിയകള്‍ നടത്താനുളള പണം തന്ന് സഹായിച്ചത് സീമയാണ്. ശരണ്യയുടെ വിവാഹമോചനം കഴിഞ്ഞ സമയമായിരുന്നു അത്.അവളുടെ മരണശേഷം എന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതും സീമയാണ് ‘- അമ്മ വ്യക്തമാക്കി.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.