ഛോട്ടാ മുംബൈയിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ നടൻ മണിയൻപിള്ള രാജു അഡ്ജസ്റ്റ്മെന്റ് ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി അന്തരിച്ച നടി ശരണ്യയുടെ അമ്മ

ഒരു കാലത്ത് മകള്‍ സീരിയലിലെ തിരക്കേറിയ അഭിനേതാവായിരുന്നുവെന്ന് തുറന്നുപറഞ്ഞ് അന്തരിച്ച നടി ശരണ്യയുടെ അമ്മ. അഭിനയരംഗത്ത് സജീവമായിരുന്ന സമയത്താണ് ശരണ്യ ക്യാൻസ‌ർ ബാധിതയാകുന്നത്. അസുഖാവസ്ഥയിലിരുന്ന താരം 2021ലാണ് മരിച്ചത്. ഇപ്പോഴിതാ ശരണ്യയുടെ അമ്മ ഒരു യൂട്യൂബ് ചാനലിലൂടെ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ്.

‘ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത സീരിയലിലൂടെയാണ് മകള്‍ അഭിനയരംഗത്ത് സജീവമാകുന്നത്. നല്ല രീതിയിലാണ് അദ്ദേഹം ഞങ്ങളോട് പെരുമാറിയത്. അടുത്തിടെയാണ് അദ്ദേഹത്തെക്കുറിച്ച്‌ ചില കാര്യങ്ങളൊക്കെ വാർത്തയില്‍ വന്നിരുന്നു. എനിക്ക് അതുമായി ബന്ധപ്പെട്ട് ഒരുപാട് ഫോണ്‍ കോളുകളും വന്നു. ശരണ്യ, ബാലചന്ദ്രമേനോന്റെ സീരിയലില്‍ ആണല്ലോ അഭിനയിച്ചത്. എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ എന്നൊക്കെ പലരും ചോദിച്ചു.

അതൊക്കെ കേട്ടപ്പോള്‍ വലിയ സങ്കടമായി.ഞങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. പക്ഷെ അഭിനയത്തില്‍ നിന്ന് വലിയ നേട്ടങ്ങളൊന്നും ഉണ്ടായിരുന്നില്ല. ശരണ്യയ്ക്ക് അസുഖം വന്ന സമയത്തും ബാലചന്ദ്രമേനോൻ സാർ ഒരുപാട് സഹായം ചെയ്തിട്ടുണ്ട്. കലാഭവൻ മണിയുടെ സഹോദരിയായി ഒരു സിനിമയിലും അഭിനയിച്ചു.മറ്റൊരു സീരിയലില്‍ അഭിനയിക്കുന്ന സമയത്താണ് ഞങ്ങളെ മണിയൻപിളള രാജു സാർ വിളിക്കുന്നത്. സംസാരത്തിനിടയില്‍ അഡ്ജസ്റ്റ് ചെയ്യണമെന്ന് സാർ പറഞ്ഞതായി മകള്‍ പറഞ്ഞു. അപ്പോഴേ ഞാൻ വേണ്ടെന്ന് പറഞ്ഞു. കുറച്ച്‌ കഴിഞ്ഞ ശേഷം വീണ്ടും കോള്‍ വന്നു. അപ്പോള്‍ ഞാൻ അഡ്ജസ്റ്റ്‌മെന്റ് എന്താണെന്ന് അദ്ദേഹത്തോട് ചോദിച്ചു. അപ്പോള്‍ അഭിനയിക്കുന്ന ദിവസങ്ങള്‍ തമ്മില്‍ ക്ലാഷ് ആകരുതെന്നാണ് ഉദ്ദേശിച്ചതെന്ന് സാർ പറഞ്ഞു. അങ്ങനെയാണ് ഛോട്ടാമുംബയില്‍ അഭിനയിച്ചത്. പല ഷൂട്ടിംഗ് ലൊക്കേഷനുകളിലും പ്രതികരിച്ചതിന് ശരണ്യയ്ക്ക് അവസരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്’- ശരണ്യയുടെ അമ്മ പറഞ്ഞു.നടി സീമ ജി നായരെക്കുറിച്ചും ശരണ്യയുടെ അമ്മ പറഞ്ഞു. ‘സീമ ജി നായരുടെ സഹായം ഒരിക്കലും മറക്കാൻ സാധിക്കില്ല. നല്ലൊരു മനസിന്റെ ഉടമയാണ് സീമ. ശരണ്യയുടെ ശസ്ത്രക്രിയകള്‍ നടത്താനുളള പണം തന്ന് സഹായിച്ചത് സീമയാണ്. ശരണ്യയുടെ വിവാഹമോചനം കഴിഞ്ഞ സമയമായിരുന്നു അത്.അവളുടെ മരണശേഷം എന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതും സീമയാണ് ‘- അമ്മ വ്യക്തമാക്കി.

മരം ലേലം

കുറുമ്പാല ജലവിതരണ കനാല്‍ നിര്‍മ്മാണ പ്രദേശത്തെ മരങ്ങള്‍ ലേലം ചെയുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഫെബ്രുവരി 25 ന് ഉച്ചയ്ക്ക് 12 ന് പടിഞ്ഞാറത്തറ സബ് ഡിവിഷന്‍ ഓഫീസ് പരിസരത്ത് നടക്കുന്ന ലേലത്തില്‍ പങ്കെടുക്കണം.

കേരള പ്രദേശ് പ്രവാസി കോൺഗ്രസ് വയനാട് ജില്ല പ്രസിഡന്റായി സജി മണ്ഡലം

കേരള പ്രദേശ് പ്രവാസി കോൺഗ്രസ് വയനാട് ജില്ല പ്രസിഡന്റായി സജി മണ്ഡലത്തിനെ നിയമിച്ചു. മുൻ ഒഐസിസി കുവൈറ്റ്‌ വെൽഫെയർ വിംഗ് ചെയർമാൻ, ഒ.ഐ.സി.സി നാഷണൽ കമിറ്റി അംഗമായും,കുവൈറ്റ്‌ മലയാളി സമാജം വൈസ് പ്രസിഡന്റായും, താമരശ്ശേരി

അഖില കേരള ടൂറിസം &സ്പാ ഡെവലപ്മെന്റ് കമ്മ്യൂണിറ്റി ജനറൽ ബോഡി യോഗം ചേർന്നു.

കൽപ്പറ്റയിൽ നടത്തിയ യോഗം ഡോക്ടർ സണ്ണി ഉദ്ഘാടനം ചെയ്തു..ടൂറിസം & സ്പാ ഡെവലപ്മെന്റ് കമ്മ്യൂണിറ്റിയുടെ സംസ്ഥാന സെക്രട്ടറി ബിജു പി.ഡി,സംസ്ഥാന പ്രസിഡന്റ് സോബിൻ ഫിലിപ്പോസ്, സംസ്ഥാന ട്രഷറര്‍ ലില്ലി പി. ടി, സംസ്ഥാന ജോയിൻ

മലയോര ഹൈവേ കാർഷിക – ടൂറിസം മേഖലക്ക് ഉണർവേകുന്ന പദ്ധതി; മന്ത്രി മുഹമ്മദ്‌ റിയാസ്

മലയോര ഹൈവേ കാർഷിക-ടൂറിസ മേഖലകൾക്ക് ഉണർവ് നൽകുന്ന പദ്ധതിയാണെന്ന് പൊതുമരാമത്ത് – വിനോദസഞ്ചാര വകുപ്പ് മന്ത്രി പി. എ മുഹമ്മദ്‌ റിയാസ്. പനമരം ഗ്രാമപഞ്ചായത്തിൽ പൊതുമരാമത്ത് വകുപ്പ് നിർമ്മിക്കുന്ന കേളോംകടവ് പാലത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു

മുത്തങ്ങയിൽ വൻ മയ്ക്കുമരുന്ന് വേട്ട; 41.5 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

മുത്തങ്ങ: മുത്തങ്ങ പൊൻകുഴി അതിർത്തിയിൽ വെച്ച് ബത്തേരി എക്സൈസ് സർക്കിൾ പാർട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.കെ സുനിലിന്റെ നേതൃ ത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ ചെന്നൈയിൽ നിന്നും കോഴിക്കോട്ടേ ക്ക് വരികയായിരുന്ന സ്വകാര്യ

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പാലിയാണ, കാപ്പുംചാല്‍ പ്രദേശങ്ങളില്‍ നാളെ (ഫെബ്രുവരി 20) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ ബാവലി,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.