മിനിമം ബാലന്‍സ് സൂക്ഷിച്ചില്ലെങ്കില്‍ ബാങ്കുകള്‍ പിഴ ഈടാക്കുമോ..?

സേവിങ്സ് അക്കൗണ്ട് ഇല്ലാത്തവർ ഇന്ന് ചുരുക്കമാണ്. എന്നാല്‍ പലപ്പോഴും പലർക്കും തലവേദനയാകാറുള്ളത് അക്കൗണ്ടില്‍ മിനിമം ബാലൻസ് ഇല്ലെങ്കില്‍ ബാങ്കുകള്‍ പിഴ ഈടാക്കുന്നതാണ്. എന്നാല്‍ അക്കൗണ്ട് ഉടമകള്‍ അറിയാതെ പിഴ ചുമത്താൻ ബാങ്കിന് കഴിയില്ല. മാത്രമല്ല അക്കൗണ്ട് ബാലൻസ് നെഗറ്റീവ് ആക്കാൻ ബാങ്കുകള്‍ക്ക് അധികാരമില്ല. അക്കൗണ്ടിലെ ബാലൻസ് ഏതാണ്ട് തീരാറാകുമ്പോള്‍ പിഴ ഈടാക്കിയാല്‍, അക്കൗണ്ട് ബാലൻസ് നെഗറ്റീവ് ആകാനും സാധ്യതയുണ്ട്. ആർബിഐ നിർദ്ദേശപ്രകാരം പിഴ ഈടാക്കേണ്ടത് എപ്രകാരമെന്ന് നോക്കാം. 2014 നവംബർ 20-ന് പുറപ്പെടുവിച്ച ആർബിഐ സർക്കുലർ പ്രകാരം ഉപഭോക്താവിന്റെ പ്രയാസങ്ങളും, അശ്രദ്ധയും ബാങ്കുകള്‍ അനാവശ്യമായി മുതലെടുക്കരുതെന്ന് വ്യക്തമാക്കുന്നുണ്ട്.. ഉപഭോക്താക്കള്‍ മിനിമം ബാലൻസ് നിബന്ധന പാലിക്കുന്നില്ലെങ്കില്‍, ബാങ്കുകള്‍ ഇടപാടുകാരെ അറിയിക്കേണ്ടതുണ്ട്. സേവിംഗ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിനുള്ള ചാർജുകളെക്കുറിച്ചും ഉപഭോക്താക്കളെ അറിയിക്കണമെന്നും, സേവിംഗ്സ് അക്കൗണ്ടിലെ ബാലൻസ് നെഗറ്റീവാകാൻ പാടില്ലെന്നും ആർബിഐ നിർദ്ദേശങ്ങളില്‍ പറയുന്നുണ്ട്. ആർബിഐ മാർഗനിർദേശങ്ങള്‍
ആർബിഐ സർക്കുലർപ്രകാരം സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് ചാർജുകള്‍ ഈടാക്കുന്നതിന് ഒരു ബാങ്ക് ചില മാർഗ്ഗനിർദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്: അതായത് ഒരു ഉപഭോക്താവ് മിനിമം ബാലൻസ് സൂക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ന്യായമായ കാലയളവിനുള്ളില്‍ അത് പഴയ നിലയിലേക്ക് പുനഃസ്ഥാപിക്കാൻ അക്കൗണ്ട് ഉടമയ്ക്ക് അവസരം നല്‍കും. അനുവദിച്ച സമയം അതിക്രമിച്ചാല്‍ പിഴ തുക ഈടാക്കാം. പിഴ തുക ഈടാക്കും മുൻപ്‌എ സ്‌എംഎസ് മുഖേനയോ ഇ-മെയില്‍, കത്ത് എന്നീ മാർഗ്ഗങ്ങള്‍ വഴിയോ മിനിമം ബാലൻസ് സൂക്ഷിച്ചിട്ടില്ലെന്ന വിവരം അക്കൗണ്ട് ഉടമയെ ബാങ്കുകള്‍ അറിയിക്കണം. മിനിമം ബാലൻസ് അനുവദിച്ച കാലയളവിനുള്ളില്‍ പുനഃസ്ഥാപിച്ചില്ലെങ്കില്‍ പിഴ ചാർജുകള്‍ ഈടാക്കാവുന്നതാണ്. എത്ര രൂപ കുറവുണ്ട് എന്നതിന് ആനുപാതികമായിരിക്കണം പിഴത്തുക. ചാർജുകള്‍ വീണ്ടെടുക്കുന്നതിന് അനുയോജ്യമായ സ്ലാബ് ഘടന ബാങ്കിന് തീരുമാനിക്കാവുന്നതാണ്. ന്യായമായ ചാർജുകള്‍ മാത്രമേ ചുമത്താൻ പാടുള്ളുവെന്നും മാർഗനിർദ്ദേശങ്ങളില്‍പ്പറയുന്നു.

കിടിലന്‍ കംബാക്കുമായി ബാഴ്‌സലോണ; ലാ ലിഗയില്‍ അത്‌ലറ്റികോ മാഡ്രിഡിനെ വീഴ്ത്തി

ലാ ലിഗയില്‍ വമ്പന്മാരുടെ പോരാട്ടത്തില്‍ അത്‌ലറ്റികോ മാഡ്രിഡിനെ വീഴ്ത്തി ബാഴ്‌സലോണ. ഒരു ഗോളിന് മുന്നിട്ടുനിന്ന അത്‌ലറ്റികോയെ മൂന്ന് ഗോളുകള്‍ തിരിച്ചടിച്ചാണ് ബാഴ്‌സലോണ വിജയം സ്വന്തമാക്കിയത്. ബാഴ്‌സയ്ക്ക് വേണ്ടി റാഫിഞ്ഞയും ഡാനി ഒല്‍മോയും ഫെറാന്‍ ടോറസും

പരമ്പര പിടിക്കാന്‍ ഇന്ത്യ, ജീവൻ നിലനിര്‍ത്താന്‍ ദക്ഷിണാഫ്രിക്ക, രണ്ടാം ഏകദിനം ഇന്ന്, ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത

ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന്. റായ്പൂരിൽ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. സ്റ്റാര്‍ സ്പോര്‍ട്സിലും ജിയോ ഹോട്‌സ്റ്റാറിലും മത്സരം തത്സമയം കാണാനാകും. ഇന്ന് ജയിച്ചാൽ ഇന്ത്യക്ക് ഏകദിന പരമ്പര സ്വന്തമാക്കാം. ടെസ്റ്റ് പരമ്പരയിലേറ്റ വമ്പൻ

ഫോണുകളിലെ സഞ്ചാര്‍ സാഥി ആപ്പ് എന്തിന് ? കേന്ദ്ര സര്‍ക്കാരിന്‍റെ CCTV ആകുമോ?

തിരുവനന്തപുരം: ഇനി മുതല്‍ എല്ലാ സ്മാര്‍ട്ട് ഫോണുകളിലും ടെലികോം വകുപ്പിന്റെ സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധമാക്കുന്നുവെന്ന പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെ ആശങ്കകളും ചര്‍ച്ചകളും ശക്തമായിരിക്കുകയാണ്. വാട്‌സ്ആപ്പ് പോലെയുള്ള ആപ്പുകള്‍ ഉപയോഗിക്കാന്‍ സിംകാര്‍ഡ് നിര്‍ബന്ധമാണെന്ന ഉത്തരവിന്

ശ്രേയസ് ലോക പുരുഷ ദിനാചരണം സംഘടിപ്പിച്ചു.

നമ്പ്യാർകുന്ന് യൂണിറ്റിൽ സംഘടിപ്പിച്ച ലോക പുരുഷ ദിനാചരണം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ മോളമ്മ ബാബു അധ്യക്ഷത വഹിച്ചു. പുരുഷന്മാരെ മെമെന്റോ നൽകി ആദരിച്ചു .സെക്രട്ടറി വത്സല,സി

ഒറ്റ ദിവസത്തിൽ 9 ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ വ്യതാസം, കേരളത്തിലെ അസ്വാഭാവിക തണുപ്പിന്‍റെ കാരണം ‘ഡിറ്റ് വാ’ പ്രഭാവം

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ ( പ്രത്യേകിച്ചും തെക്കൻ കേരളത്തിൽ) താപനിലയിൽ വലിയ വ്യത്യാസമാണ് അനുഭവപ്പെട്ടത്. തലസ്ഥാനത്തടക്കം അസ്വാഭാവിക തണുപ്പായിരുന്നു. സോഷ്യൽ മീഡിയയിലടക്കം പലരും കേരളത്തിലെ ഈ തണുത്ത കാലാവസ്ഥ വിവരിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ

ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു.

തൊണ്ടർനാട്: റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. തൊണ്ടർ നാട് പുത്തൻ വീട്ടിൽ ദേവകിയമ്മ (65) ആണ് മരിച്ചത്. ഇരുമനത്തൂർ മഠത്തിൽ തറവാട്ടംഗമാണ്. ഡിസംബർ 1 ന് തൊണ്ടർനാട്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.