വാടക കരാര്‍ ഒപ്പിടുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

വാടക കരാർ അത്ര നിസ്സാരമല്ല, ഒപ്പിടുന്നതിന് മുമ്പ് ദാ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഒരു വീട് അല്ലെങ്കില്‍ മറ്റെന്തെകിലും പ്രോപ്പർട്ടി വാടകയ്ക്ക് എടുക്കുമ്പോള്‍ ഭൂരിഭാഗം ആളുകളും അതിന്റെ വാടകയായിരിക്കും നോക്കുന്നത്. എല്ലാം ഒത്തുവന്നാല്‍ വാടക കരാറില്‍ ഒപ്പ് വെയ്ക്കും. വാക്കാല്‍ പറയുന്നതുകൊണ്ട് പലരും ഈ വാടക കരാർ കാര്യമായി ഗൗനിക്കാറുപോലുമില്ല. എന്നാല്‍ ഒരു വാടക കരാറില്‍ ഒപ്പിടുന്നതിന് മുൻപ് ഈ കാര്യങ്ങള്‍ നിർബന്ധമായും ശ്രദ്ധിച്ചിരിക്കണം

കൃത്യമായ വാടക

നല്‍കേണ്ട വാടക എത്രയെന്ന് കൃത്യമായി, അല്ലെങ്കില്‍ നിങ്ങളോട് പറഞ്ഞത് തന്നെയാണോ രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് ഉറപ്പാക്കണം . കൂടാതെ ഒരു മാസം, അല്ലെങ്കില്‍ നിങ്ങളോട് പറഞ്ഞിരിക്കുന്ന ഇടവേളകളില്‍ തന്നെയാണോ വാടക നല്‍കേണ്ട തിയതി എന്നുള്ളത് ഉറപ്പിക്കുക, വൈകി വാടക നല്‍കിയാലുള്ള, പിഴകളോ മറ്റോ ഉണ്ടോയെന്ന് പരിശോധിക്കണം. സൊസൈറ്റി മെയിന്റനൻസ് ഫീസും പാർക്കിംഗ് ചാർജുകളും പോലെയുള്ള ചെലവുകള്‍ ആരൊക്കെ വഹിക്കുമെന്ന് കരാറില്‍ വ്യക്തമാക്കിയിരിക്കണം

വാടക എപ്പോള്‍ വർധിപ്പിക്കും

വാടക കരാർ കിട്ടിയാല്‍, വാടക തുക പരിശോധിക്കുന്നതിനൊപ്പം എപ്പോള്‍ മുതല്‍ ആയിരിക്കും വാടക ഉയർത്തുക എന്നുള്ളത് പരിശോധിക്കണം. മൂന്ന് മുതല്‍ നാല് വർഷം വരെ നീണ്ടുനില്‍ക്കുന്ന ദീർഘകാല കരാറുകള്‍ക്കും പുതുക്കാവുന്ന 11 മാസത്തെ കരാറുകള്‍ക്കും വാടക ഉയർത്തുന്നത് വ്യത്യസ്ത സമയങ്ങളില്‍ ആയിരിക്കും.

നോട്ടീസ്/ലോക്ക്-ഇൻ പിരീഡ്

വാടക കരാറുകള്‍ക്ക് 11 മാസമോ മൂന്ന് വർഷമോ പോലുള്ള നിശ്ചിത കാലാവധി ഉണ്ടെങ്കിലും ചിലപ്പോള്‍, ഭൂവുടമയോ വാടകക്കാരനോ കരാർ നേരത്തെ അവസാനിപ്പിക്കേണ്ട സാഹചര്യങ്ങള്‍ ഉണ്ടായേക്കാം. ഇത്തരം അവസരങ്ങളില്‍, എന്താണ് വ്യവസ്ഥയെന്ന് രേഖപ്പെടുത്തിയിരിക്കണം. ഇരു കൂട്ടർക്കും ഒരു മാസത്തെ നോട്ടീസ് പിരീഡ് കാലയളവാണ് സാധാരണ നല്‍കാറുള്ളത്.

നിയന്ത്രണങ്ങള്‍

കരാറില്‍ വാടകക്കാർ എന്തൊക്കെ അനുവദിനീയമാണ്, അല്ല എന്നുള്ളത് വ്യതമാക്കണം. വളർത്തുമൃഗങ്ങളെ നിരോധിക്കുക, പാർക്കിംഗ് പോലുള്ള മറ്റ് പരിമിതികള്‍ എന്നിവ വ്യക്തമാക്കണം. എല്ലാ നിയന്ത്രണങ്ങളും മുൻകൂട്ടി ചർച്ച ചെയ്യുകയും കരാറില്‍ അംഗീകരിച്ച പരിധികള്‍ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളൂവെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

വസ്തുവക

വാടക കരാറില്‍ തീർച്ചയായും കെട്ടിടത്തില്‍ ഉടമ നല്‍കുന്ന വസ്തുവകകള്‍ എന്തൊക്കെയെന്ന് രേഖപ്പെടുത്തണം. ഉദാഹരണത്തിന്, ഫർണിച്ചറുകള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവ. ഭാവിയില്‍ സാധ്യമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാൻ ഈ വിശദാംശങ്ങള്‍ നന്നായി വായിക്കുകയും പരിശോധിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

കോട്ടത്തറ പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ മാതൃകാപരം : അഡ്വ ടി.ജെ ഐസക്

കോട്ടത്തറ: കോട്ടത്തറ പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണ സമിതി ബഹുദൂരം മുന്നിലാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.ടി.ജെ ഐസക് പറഞ്ഞു.കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര കേരള സർക്കാരുകളുടെയും സിപിഎം

സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് ഉജ്ജ്വല തുടക്കം.

ബത്തേരി: വയനാട് ജില്ല സൈക്കിൾ പോളോ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാതല സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ് സെൻ്റ്മേരിസ് കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ചു. വിവിധ കാറ്റഗറികളിലായി 16 ഓളം ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ടൂർണമെന്റിന്റെ ഉദ്ഘാടനം സ്പോർട്സ്

കല്ലൂർ പാലം മാലിന്യക്കൂമ്പാരമായി; ദുർഗന്ധം പേറി യാത്രക്കാർ

സുൽത്താൻ ബത്തേരി: കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ കല്ലൂർ പാലവും സമീപപ്രദേശങ്ങളും മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി. റോഡിന്റെ ഇരുവശങ്ങളിലും വ്യാപകമായി മാലിന്യം തള്ളുന്നത് യാത്രക്കാർക്കും പരിസരവാസികൾക്കും വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. കല്ലൂർ പുഴയോട് ചേർന്നാണ് ഏറ്റവുമധികം

നാടിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞുള്ള വികസനമുന്നേറ്റം മാതൃകാപരമെന്ന് മന്ത്രി ഒ.ആര്‍ കേളു.

നാടിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ

വെള്ളിയാഴ്ച്ച ബത്തേരിയിൽ കടകൾ തുറക്കില്ല.

ഈമാസം 24ന് ബത്തേരി നഗരത്തിൽ കടകൾ തുറ ക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. രാ വിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് കടകൾ അട ച്ചിടുക. ചുങ്കത്തെ വ്യാപാരികളെ കുടിയൊഴിപ്പിക്കാ നുള്ള

പൂക്കോട്സർവകലാശാലയിലെ 4വനിതാഅധ്യാപകർക്ക് അവാർഡ്

കൽപറ്റ: ചത്തീസ്ഗഡിലെ ദുർഗിൽ നടന്ന ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ദേശീയ സമ്മേളനത്തിൽ ഗവേഷണ-അധ്യാപന-വിജ്ഞാന വ്യാപന മേഖലകളിലെ പ്രവർത്തന മികവിനുള്ള വെറ്റ് ഐക്കൺ അവാർഡുകൾക്ക് വയനാട് പൂക്കോട് സർവകലാശാലയിലെ 4 വനിതാ അധ്യാപകർ അർഹരായി. ദേശീയ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.