സൈബര്‍ വലയില്‍ കുരുങ്ങാതിരിക്കാന്‍

സൈബര്‍ തട്ടിപ്പുകളെ ചെറുത്ത് ടെലികോം വകുപ്പ്. കബളിപ്പിക്കുന്ന ഫോണ്‍ കോളുകള്‍ തടയാനുള്ള കേന്ദ്രീകൃത സംവിധാനത്തിന് ഉടന്‍ തുടക്കം കുറിക്കും. വ്യാജ ഫോണ്‍ കോളുകള്‍ ‘ചക്ഷു’വിലൂടെ റിപ്പോര്‍ട്ട് ചെയ്യാം. ഇന്ത്യന്‍ നമ്പറുകൾ ഉപയോഗിച്ചുള്ള 45 ലക്ഷം അന്താരാഷ്‌ട്ര വ്യാജ ഫോണ്‍ കോളുകളാണ് ടെലികോം സേവന ദാതാക്കള്‍
പ്രതിദിനം തടയുന്നത്. ഇന്ത്യന്‍ മൊബൈല്‍ നമ്പറുകളില്‍ നിന്നുള്ളതായി തോന്നിക്കുന്ന നിരവധി വ്യാജ ഫോണ്‍ കോളുകളാണ് ടെലികോം ഉപയോക്താക്കള്‍ക്ക് അടുത്തിടെയായി ലഭിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഈ കോളുകള്‍ കൈകാര്യം ചെയ്യുന്നത് വിദേശത്ത് പ്രവര്‍ത്തിക്കുന്ന സൈബര്‍ കുറ്റവാളികളാണ്. ഫോണ്‍ കോളുകളുടെ യഥാര്‍ത്ഥ ഉറവിടം മറയ്‌ക്കാന്‍ ഇവര്‍ കോളിംഗ് ലൈന്‍ ഐഡന്റിറ്റി ചൂഷണം ചെയ്യുന്നു. മൊബൈല്‍ നമ്പര്‍ വിച്ഛേദിക്കല്‍, വ്യാജ ഡിജിറ്റല്‍ അറസ്റ്റുകള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയോ നിയമ നിര്‍വഹണ ഏജന്‍സികളുടെയോ പേരില്‍ ആള്‍മാറാട്ടം എന്നിവ ഉള്‍പ്പടെ ഭീഷണികളുമായി ജനങ്ങളെ കബളിപ്പിക്കുന്ന നിരവധി സംഭവങ്ങളിലേക്ക് ഇത് നയിച്ചു. സമീപകാല കേസുകളില്‍ മയക്കുമരുന്ന്, സെക്സ് റാക്കറ്റുകള്‍ എന്നിവ ഉള്‍പ്പടെ നിരവധി തെറ്റായ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നതോടെ പൊതുജനങ്ങള്‍ക്കിടയില്‍ ആശങ്ക ഏറുന്നു. വര്‍ധിച്ചുവരുന്ന ഈ ഭീഷണിക്ക് മറുപടിയായി ടെലികോം സേവന ദാതാക്കളുമായി (ടിഎസ്പി) സഹകരിച്ച്‌ ടെലികമ്യൂണിക്കേഷന്‍സ് വകുപ്പ് ഇത്തരം കബളിപ്പിക്കുന്ന അന്താരാഷ്‌ട്ര ഫോണ്‍ കോളുകള്‍ രാജ്യത്തെ ടെലികോം ഉപയോക്താക്കളില്‍ എത്തുന്നതിന് മുമ്പ് തിരിച്ചറിയാനും തടയാനുമായി ഒരു നൂതന സംവിധാനം രൂപകല്‍പ്പന ചെയ്ത് അവതരിപ്പിച്ചു. ഈ സംവിധാനം രണ്ട് ഘട്ടങ്ങളിലായാണ് നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ ടിഎസ്പി തലത്തില്‍ സ്വന്തം ഉപയോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ചുള്ള കബളിപ്പിക്കുന്ന കോളുകള്‍ തടയുന്നു. കേന്ദ്രീകൃതതലത്തില്‍ മറ്റ് ടിഎസ്പികളില്‍ നിന്നുള്ള ഉപയോക്താക്കളുടെ നമ്പറുകള്‍ ഉപയോഗിച്ചുള്ള വ്യാജ കോളുകള്‍ തടയുന്നതാണ് രണ്ടാം ഘട്ടം. നിലവില്‍, നാല് ടെലികോം സേവന ദാതാക്കളും ഈ സംവിധാനം വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. 4.5 മില്യണ്‍ വ്യാജ കോളുകളുടെ മൂന്നിലൊന്നും ഇന്ത്യന്‍ ടെലികോം ശൃംഖലയിലേക്ക് പ്രവേശിക്കുന്നത് ഇതുവഴി തടയുന്നു. തട്ടിപ്പുകാര്‍ പൊതുജനങ്ങളെ കബളിപ്പിക്കാന്‍ പുതിയ രീതികള്‍ സ്വീകരിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്നത് തുടരുന്നുണ്ട്. ഇത്തരം പുതിയ വഴികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ ടെലികോം വകുപ്പ് ഉപയോക്താക്കളെ സംരക്ഷിക്കാന്‍ സമയബന്ധിതമായ നടപടികള്‍ കൈക്കൊള്ളുന്നു. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയുടെ യുഗത്തില്‍ ടെലികോം ആവാസവ്യവസ്ഥയെ സുരക്ഷിതവും അപകടരഹിതവുമാക്കാന്‍ ടെലികോം വകുപ്പ് നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഈ ശക്തമായ സുരക്ഷാസംവിധാനങ്ങള്‍ക്കിടയിലും മറ്റ് മാര്‍ഗങ്ങളിലൂടെ തട്ടിപ്പുകാര്‍ വിജയം കണ്ടെത്തുന്ന സംഭവങ്ങള്‍ ഇനിയും ഉണ്ടായേക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും സാമ്പത്തിക തട്ടിപ്പുകള്‍ക്കുമായി ടെലികോം ഉറവിടങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തിരിച്ചറിയാനും തടയാനും ടെലികോം വകുപ്പിനെ സഹായിക്കുന്നതിന്, സംശയാസ്പദമായ ആശയവിനിമയങ്ങള്‍ മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്യാന്‍ ടെലികോം വകുപ്പ് ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ആള്‍മാറാട്ടം, ചൂഷണം എന്നിവയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിനും ഭീഷണി സാധ്യതകള്‍ക്കെതിരെ മുന്‍കൂര്‍ നടപടി സാധ്യമാക്കുന്നതിനും ഇത് സഹായിക്കും. സ്‌ക്രീന്‍ഷോട്ട്, സന്ദേശം ലഭിച്ച രീതി, ലക്ഷ്യമിട്ട തട്ടിപ്പിന്റെ തലം, സന്ദേശമോ കോളോ ലഭിച്ച തീയതിയും സമയവും തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടെ സംശയാസ്പദമായ വ്യാജകോളുകള്‍, എസ്‌എംഎസ്, വാട്ട്സാപ്പ് സന്ദേശങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കിക്കൊണ്ട് സഞ്ചാര്‍ സാഥി പ്ലാറ്റ്ഫോമില്‍ ലഭ്യമായ ചക്ഷു സംവിധാനത്തില്‍ ഇത്തരം കോളുകള്‍ റിപ്പോര്‍ട്ട് ചെയ്യാം. തുടര്‍ന്ന് ഒടിപി ഉപയോഗിച്ചുള്ള പരിശോധനയിലൂടെ ഇത് സ്ഥിരീകരിക്കും. സൈബര്‍ തട്ടിപ്പില്‍ നിന്ന് പൗരന്മാരെ രക്ഷിക്കുന്നതിനുള്ള സുപ്രധാന കാല്‍വയ്‌പ്പാണ് ചക്ഷു സംവിധാനം. സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് കാര്യക്ഷമമായ ഒരു സംവിധാനം ഉറപ്പാക്കുന്നതിലൂടെ, കബളിപ്പിക്കപ്പെടാവുന്ന സാഹചര്യങ്ങള്‍ നേരത്തേ കണ്ടെത്തുന്നതിനും തടയുന്നതിനും സാധിക്കുന്നു. അതുവഴി ഉപയോക്താക്കളെ വ്യക്തിഗതവും സാമ്പത്തികവുമായ നഷ്ടങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു.

പിഎഫ് അക്കൗണ്ടിലെ പണം യുപിഐ വഴി പിന്‍വലിക്കാം; ഏപ്രില്‍ മുതല്‍ വന്‍ മാറ്റത്തിന് ഇപിഎഫ്ഒ

ജീവനക്കാര്‍ക്ക് ഇപിഎഫ് തുക യുപിഐ പേമെന്‌റ് ഗേറ്റ് വേ വഴി പിന്‍വലിക്കാനുള്ള സംവിധാനം ഒരുങ്ങുന്നു. ഏപ്രില്‍ മുതല്‍ ഇത് നിലവില്‍ വരുമെന്നാണ് എംപ്ലോയീസ് പ്രൊവിഡന്‌റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഇതുകൂടാതെ,

ദുബായ് യാത്രകൾ ഇനി കൂടുകൽ എളുപ്പമാകും; പുതിയ നവീകരണ പദ്ധതികൾ ഗതാഗതത്തിനായി തുറന്നു

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള ഗതാഗതം സുഗമമാക്കുന്നതിനായി ടെര്‍മിനല്‍ ഒന്നിലേക്കുള്ള പുതിയ പാലം ഗതാഗതത്തിനായി തുറന്നു. ദുബായ് ഏവിയേഷന്‍ എഞ്ചിനീയറിംഗ് പ്രോജക്ടുകളുമായി സഹകരിച്ചാണ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പദ്ധതി നടപ്പിലാക്കിയത്. നവീകരണ

ആര് കപ്പെടുക്കും? കണ്ണൂരോ തൃശ്ശൂരോ? സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും

തൃശ്ശൂര്‍: 64ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തൃശ്ശൂരില്‍ ഇന്ന് കൊടിയിറങ്ങും. സമാപനസമ്മേളനം വൈകിട്ട് നാലിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. മോഹന്‍ലാല്‍ ആണ് മുഖ്യാതിഥി. മന്ത്രി കെ രാജന്‍ അധ്യക്ഷനാകും.

വനവകുപ്പിന്റെ ആസൂത്രിത കുടിയൊഴിപ്പിക്കല്‍ – ജനങ്ങളുടെ ആശങ്കയകറ്റണം : മുസ്‌ലിം ലീഗ്

മാനന്തവാടി : പിലാക്കാവ് പഞ്ചാരക്കൊല്ലി മണിയൻകുന്ന് പ്രദേശങ്ങളിൽ നിന്നും മോഹനവില വാഗ്ദാനം ചെയ്ത് സ്വയം സന്നദ്ധത പുനരധിവാസം എന്ന പേരിൽ ഭൂമി ഏറ്റെടുത്ത് പ്രദേശവാസികളെ ഒഴിപ്പിക്കാനുളള വനംവകുപ്പ് അധികൃതരുടെ ശ്രമം ആശങ്കാജനകമാണെന്ന് മുസ്ലിം ലീഗ്

പണിയനൃത്തത്തിൽ ഒന്നാമതെത്തി തരിയോട് ജി. എച്ച്. എസ്. എസ്

കൽപ്പറ്റ: തൃശൂരിൽ നടന്നു വരുന്ന സംസ്ഥാന സ്‌കൂൾ കലോൽസവത്തിൽ ഹൈസ്‌കൂൾ വിഭാഗം പണിയനൃത്തത്തിൽ എ ഗ്രേഡോടെ ഒന്നാമതെത്തി തരിയോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വയനാടിൻ്റെ അഭിമാനമായി.ടീം അംഗങ്ങൾ എല്ലാവരും ഗോത്ര വിഭാഗത്തിൽപ്പെട്ടവരാണെന്നത് വിജയത്തിന്

രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ എൻഡോസ്കോപ്പിയിലൂടെ പുറത്തെടുത്തു

മേപ്പാടി: രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ സമയബന്ധിതമായ എൻഡോസ്കോപ്പി നടപടിയിലൂടെ വിജയകരമായി പുറത്തെടുത്ത് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഗാസ്‌ട്രോ എന്ററോളജി വിഭാഗം കുട്ടിയുടെ ജീവൻ രക്ഷിച്ചു. ബത്തേരി മൂലങ്കാവ് സ്വദേശികളായ മാതാപിതാക്കളുടെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.