രണ്ടു വര്‍ഷമായി ടിക്കറ്റ് വാങ്ങുന്നു, ഭാഗ്യം തുണച്ചത് ഇത്തവണ; 24 കോടി സ്വന്തമാക്കിയ മലയാളി പറയുന്നു.

ദുബൈ: കുടുംബവുമൊത്തുള്ള യാത്രക്കിടെ വാഹനമോടിക്കുമ്പോഴാണ് ബിഗ് ടിക്കറ്റ് പ്രതിനിധികളായ റിച്ചാര്‍ഡിന്റെയും ബുഷ്രയുടെയും ഫോണ്‍ കോള്‍ ജോര്‍ജ് ജേക്കബിനെ തേടിയെത്തുന്നത്. ആദ്യം പ്രാങ്ക് കോളാണെന്ന് സംശയിച്ചെങ്കിലും വാഹനം റോഡരികില്‍ നിര്‍ത്തി സംസാരിച്ചപ്പോള്‍ ജീവിതത്തിലെ വലിയ വിജയമാണ് തേടിയെത്തിയതെന്ന് കോട്ടയം ചെങ്ങളം മങ്ങാട്ട് സ്വദേശി ജോര്‍ജ് ജേക്കബ് പ്രതീക്ഷിച്ചിരുന്നില്ല. അവിശ്വനീയമായ ആ വിജയം ഇപ്പോഴും പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.

ഡിസംബര്‍ മൂന്നിന് ബിഗ് ടിക്കറ്റിന്റെ 222-ാം സീരീസ് നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസായ 1.2 കോടി ദിര്‍ഹം(24 കോടിയിലധികം ഇന്ത്യന്‍ രൂപ)ആണ് ജോര്‍ജ് ജേക്കബിന് ലഭിച്ചത്. ഭാര്യയും മകളും മകനുമടങ്ങുന്ന കുടുംബത്തോടൊപ്പം ദുബൈയിലാണ് ജോര്‍ജ് ജേക്കബ് താമസിക്കുന്നത്. മെഡിക്കല്‍ ഉപകരണങ്ങളുടെ കമ്പനിയില്‍ സെയില്‍സ് മാനേജരായി ജോലി ചെയ്യുകയാണ് 51കാരനായ ഇദ്ദേഹം.

കഴിഞ്ഞ രണ്ടു വര്‍ഷമായി മിക്കവാറും എല്ലാ മാസവും ഞാന്‍ ബിഗ് ടിക്കറ്റ് വാങ്ങാറുണ്ടെന്നും മെഗാ നറുക്കെടുപ്പില്‍ വിജയിച്ചെന്ന് വിശ്വസിക്കാനാവുന്നില്ലെും ജോര്‍ജ് ജേക്കബ് പറഞ്ഞു. സുഹൃത്തുക്കള്‍ക്കൊപ്പം ടിക്കറ്റ് എടുത്തിട്ടുണ്ടെങ്കിലും ഇത്തവണ ഒറ്റയ്ക്കെടുത്ത ടിക്കറ്റാണ് ജോര്‍ജിന് ഭാഗ്യം കൊണ്ടുവന്നത്. ഡ്രൈവിങിനിടെയാണ് റിച്ചാര്‍ഡിന്റെ ഫോണ്‍ കോളെത്തിയത്. വാഹനം റോഡരികില്‍ നിര്‍ത്തിയാണ് സംസാരിച്ചത്. ഏറെക്കാലത്തിന് ശേഷം കേള്‍ക്കുന്ന ഏറ്റവും നല്ല വാര്‍ത്തയായിരുന്നു അതെന്ന് അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന ചെറിയ കട അടുത്തിടെ ജോര്‍ജ് ദുബൈയില്‍ ആരംഭിച്ചിരുന്നു. പ്രതിസന്ധി സമയത്ത് ഈ വിജയം വളരെ വലുതാണെന്ന് ജോര്‍ജ് ‘ഗള്‍ഫ് ന്യൂസി’നോട് പറഞ്ഞു. 24 വയസ്സുള്ള മകളും 12-ാം ക്ലാസില്‍ പഠിക്കുന്ന മകനുമാണ് ജോര്‍ജിനുള്ളത്. മകന്‍ ദുബൈ ഇന്ത്യന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. മക്കളുടെ ഭാവിക്കായി പണം മാറ്റിവെക്കുമെന്ന് ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. ഇത്തവണത്തെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മറ്റ് സമ്മാനങ്ങളെല്ലാം സ്വന്തമാക്കിയതും ഇന്ത്യക്കാരാണ്.

കൊള്ളയും കൊലപാതകവും ഉൾപ്പെടെ 53 കേസുകളിൽ പ്രതി; കുപ്രസിദ്ധ ​ഗുണ്ടാ നേതാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്നു കടന്നു കളഞ്ഞു.

തൃശൂർ: തമിഴ്നാട്ടിലെ കുപ്രസിദ്ധ ​ഗുണ്ടാ നേതാവും മോഷ്ടാവുമായ ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്നു കടന്നു കളഞ്ഞു. വിയ്യൂർ ജയിലിനു സമീപത്തു നിന്നു തമിഴ്നാട് പൊലീസിനെ വെട്ടിച്ചാണ് ഇയാൾ രക്ഷപ്പെട്ടത്. ഇന്നലെ രാത്രിയിലാണ് സംഭവം. തമിഴ്നാട്ടിൽ

100 അടിയിലേറെ ആഴമുള്ള കിണറ്റിൽ ചാടി യുവതി ജീവനൊടുക്കി; രക്ഷിക്കാൻ ഇറങ്ങിയ സഹോദരൻ കുടുങ്ങി

തിരുവനന്തപുരം: കുടുംബ പ്രശ്നങ്ങളെ തുടർന്നു 100 അടിയിലേറെ ആഴമുള്ള കിണറ്റിൽ ചാടി യുവതി ജീവനൊടുക്കി. രക്ഷിക്കാനായി ചാടിയ സഹോദരനെ ഫയർ ഫോഴ്സ് എത്തി രക്ഷിച്ചു. പുല്ലുവിള കരിച്ചൽ കല്ലുവിള ശരദാ സദനത്തിൽ അർച്ചനേന്ദ്ര (26)

വിദ്യാർഥി കൺസെഷൻ ഇനി ഓൺലൈനിൽ

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾക്ക് പുറമെ ഇനി സ്വകാര്യ ബസുകളിലും വിദ്യാർഥികൾക്കുള്ള യാത്രാസൗജന്യം ഓൺലൈൻ വഴി ലഭ്യമാകും. മോട്ടോർവാഹന വകുപ്പിന്റെ എംവിഡി ലീഡ്‌സ് മൊബൈൽ ആപ്പ് വഴിയാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്. ഇതോടെ കൺസെഷനുമായി ബന്ധപ്പെട്ട്

ജില്ലാ പോലീസ് കായികമേള: ബാഡ്മിന്റൻ സിംഗിൾസിൽ മാനന്തവാടി സബ് ഡിവിഷനും ഡബിൾസിൽ സ്പെഷ്യൽ യൂണിറ്റും ചാമ്പ്യന്മാർ

ബത്തേരി: വയനാട് ജില്ലാ പോലീസ് കായികമേളയുടെ ഭാഗമായി നടന്ന ഷട്ടിൽ ബാഡ്മിൻറൺ മത്സരങ്ങളിൽ സിംഗിൾസ് മത്സരത്തിൽ മാനന്തവാടി സബ്ഡിവിഷനിലെ വി. കെ റാഷിദ്‌ ഒന്നാം സ്ഥാനവും, കെ എം ജിൽസ് രണ്ടാം സ്ഥാനവും നേടി.

പടിഞ്ഞാറത്തറയിൽ കോൺഗ്രസ് ഗ്രാമ സന്ദേശ യാത്ര നാളെ

പടിഞ്ഞാറത്തറ: ഇന്ത്യൻ നാഷ്ണൽകോൺഗ്രസ് പടിഞ്ഞാറത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (നവംബർ 4) ഗ്രാമ സന്ദേശ യാത്ര നടത്തും. കേന്ദ്ര-സംസ്ഥാന സർക്കാരുടെ ജനദ്രോഹനടപടികൾക്കും വർഗ്ഗീയ ധ്രുവീകരണത്തിനെതിരെയും, അമിതമായ നികുതിവർദ്ധനവിനും വിലക്കയറ്റത്തിനുമെതിരെയുമാണ് യാത്ര നടത്തുന്ന തെന്ന്

വീട്ടമ്മമാർക്ക് സൗജന്യ പി എസ് സി പരിശീലനം, വിജയ ജ്യോതി പദ്ധതിയുമായി തരിയോട് ഗ്രാമപഞ്ചായത്ത്

കാവുമന്ദം: സർക്കാർ ജോലി സ്വപ്നം കണ്ട് വലിയ പ്രതീക്ഷയോടെ പഠനം നടത്തിയ പെൺകുട്ടികൾ, അനിവാര്യമായ വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോൾ വലിയൊരു ശതമാനം പെൺകുട്ടികളും ജോലി എന്ന സ്വപ്നം ഉപേക്ഷിച്ച് കുടുംബജീവിതത്തിൽ ഒതുങ്ങി പോകുന്നത് സർവ്വസാധാരണമാണ്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.