സ്വത്ത് അടിച്ചുമാറ്റി മാതാപിതാക്കളെ വൃദ്ധസദനത്തിലും അനാഥാലയത്തിലും തള്ളുന്നത് ഇനി നടക്കില്ല

പ്രായമായ മാതാപിതാക്കളെ, അവരുടെ സ്വത്തുക്കള്‍ എഴുതിയെടുത്ത ശേഷം ഉപേക്ഷിക്കുന്ന ക്രൂരകൃത്യത്തിന് തടയിടാൻ ശക്തമായ നടപടികളുമായി സർക്കാർ. വയോജനങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനും അവരുടെ ക്ഷേമവും പുനരധിവാസവും ഉറപ്പാക്കാനും ലക്ഷ്യമിട്ട് അർദ്ധ ജുഡീഷ്യല്‍ അധികാരങ്ങളോടെ വയോജനകമ്മിഷൻ രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വൃദ്ധരെ സംരക്ഷിക്കാത്തവ‌ർക്കെതിരേ ശക്തമായ നടപടികളെടുക്കാൻ കമ്മീഷന് അധികാരമുണ്ടാവും. ഇതിനായി ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ഇന്ന് ചേർന്ന മന്ത്രിസഭായോഗം ശുപാർശ ചെയ്തു. 2030-ഓടെ കേരളത്തിലെ ജനസംഖ്യയില്‍ 25 ശതമാനം വയോജനങ്ങളാവുമെന്ന് കണക്ക്. ഇതാണ് വയോജനങ്ങളുടെ രക്ഷയ്ക്കായി കമ്മീഷൻ കൊണ്ടുവരാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. വയോജന പരിപാലനത്തില്‍ പരിചയമുള്ള അദ്ധ്യക്ഷനും മൂന്ന് അംഗങ്ങളും കമ്മിഷനിലുണ്ടാവും. ഒരംഗം പട്ടികവിഭാഗത്തില്‍ നിന്നും ഒരംഗം വനിതയുമായിരിക്കണം. കമ്മിഷനിലെ എല്ലാവരും വയോജനങ്ങളായിരിക്കണം. മൂന്നുവർഷമാണ് കാലാവധി. കമ്മിഷൻ അദ്ധ്യക്ഷന് ഗവ: സെക്രട്ടറിയുടെ പദവിയുണ്ട്. അവർക്ക് ശമ്പളവും ബത്തകളും കിട്ടും. അഡീഷണൽ സെക്രട്ടറി റാങ്കില്‍ കുറയാത്ത സെക്രട്ടറിയും ജോ: സെക്രട്ടറി റാങ്കുള്ള രജിസ്ട്രാറും ധനവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയെ ഫിനാൻസ് ഓഫീസറായും നിയമിക്കും. തിരുവനന്തപുരമാണ് ആസ്ഥാനം. പ്രത്യേക ആവശ്യങ്ങള്‍ക്കായി രണ്ട് പേരെ കമ്മിഷൻ യോഗങ്ങളില്‍ ക്ഷണിതാക്കളാക്കാം. അവർക്ക് വോട്ടവകാശം ഉണ്ടാവില്ല. വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനും സഹായവും മാർഗ്ഗനിർദ്ദേശവും നല്‍കുക, സർക്കാരുമായി ചേർന്ന് പുനരധിവാസം ഉറപ്പാക്കുക, നിയമസഹായം നല്‍കുക, അവരുടെ കഴിവുകള്‍ സമൂഹത്തിന് ഉപയുക്തമാക്കുക എന്നിവയാണ് കമ്മിഷന്റെ ചുമതലകള്‍. വയോജനങ്ങളുടെ സംരക്ഷണമടക്കമുള്ള പ്രശ്നങ്ങളില്‍ നേരിട്ടിടപെടാനും കമ്മീഷന് കഴിയും. മാതാപിതാക്കളുടെയും മുതിർന്ന പൗരരുടെയും സംരക്ഷണത്തിനായുള്ള നിയമങ്ങളുടെ ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതിയും വരുത്താനും സർക്കാർ ആലോചിക്കുന്നുണ്ട്.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.