സ്വത്ത് അടിച്ചുമാറ്റി മാതാപിതാക്കളെ വൃദ്ധസദനത്തിലും അനാഥാലയത്തിലും തള്ളുന്നത് ഇനി നടക്കില്ല

പ്രായമായ മാതാപിതാക്കളെ, അവരുടെ സ്വത്തുക്കള്‍ എഴുതിയെടുത്ത ശേഷം ഉപേക്ഷിക്കുന്ന ക്രൂരകൃത്യത്തിന് തടയിടാൻ ശക്തമായ നടപടികളുമായി സർക്കാർ. വയോജനങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനും അവരുടെ ക്ഷേമവും പുനരധിവാസവും ഉറപ്പാക്കാനും ലക്ഷ്യമിട്ട് അർദ്ധ ജുഡീഷ്യല്‍ അധികാരങ്ങളോടെ വയോജനകമ്മിഷൻ രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വൃദ്ധരെ സംരക്ഷിക്കാത്തവ‌ർക്കെതിരേ ശക്തമായ നടപടികളെടുക്കാൻ കമ്മീഷന് അധികാരമുണ്ടാവും. ഇതിനായി ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ഇന്ന് ചേർന്ന മന്ത്രിസഭായോഗം ശുപാർശ ചെയ്തു. 2030-ഓടെ കേരളത്തിലെ ജനസംഖ്യയില്‍ 25 ശതമാനം വയോജനങ്ങളാവുമെന്ന് കണക്ക്. ഇതാണ് വയോജനങ്ങളുടെ രക്ഷയ്ക്കായി കമ്മീഷൻ കൊണ്ടുവരാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. വയോജന പരിപാലനത്തില്‍ പരിചയമുള്ള അദ്ധ്യക്ഷനും മൂന്ന് അംഗങ്ങളും കമ്മിഷനിലുണ്ടാവും. ഒരംഗം പട്ടികവിഭാഗത്തില്‍ നിന്നും ഒരംഗം വനിതയുമായിരിക്കണം. കമ്മിഷനിലെ എല്ലാവരും വയോജനങ്ങളായിരിക്കണം. മൂന്നുവർഷമാണ് കാലാവധി. കമ്മിഷൻ അദ്ധ്യക്ഷന് ഗവ: സെക്രട്ടറിയുടെ പദവിയുണ്ട്. അവർക്ക് ശമ്പളവും ബത്തകളും കിട്ടും. അഡീഷണൽ സെക്രട്ടറി റാങ്കില്‍ കുറയാത്ത സെക്രട്ടറിയും ജോ: സെക്രട്ടറി റാങ്കുള്ള രജിസ്ട്രാറും ധനവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയെ ഫിനാൻസ് ഓഫീസറായും നിയമിക്കും. തിരുവനന്തപുരമാണ് ആസ്ഥാനം. പ്രത്യേക ആവശ്യങ്ങള്‍ക്കായി രണ്ട് പേരെ കമ്മിഷൻ യോഗങ്ങളില്‍ ക്ഷണിതാക്കളാക്കാം. അവർക്ക് വോട്ടവകാശം ഉണ്ടാവില്ല. വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനും സഹായവും മാർഗ്ഗനിർദ്ദേശവും നല്‍കുക, സർക്കാരുമായി ചേർന്ന് പുനരധിവാസം ഉറപ്പാക്കുക, നിയമസഹായം നല്‍കുക, അവരുടെ കഴിവുകള്‍ സമൂഹത്തിന് ഉപയുക്തമാക്കുക എന്നിവയാണ് കമ്മിഷന്റെ ചുമതലകള്‍. വയോജനങ്ങളുടെ സംരക്ഷണമടക്കമുള്ള പ്രശ്നങ്ങളില്‍ നേരിട്ടിടപെടാനും കമ്മീഷന് കഴിയും. മാതാപിതാക്കളുടെയും മുതിർന്ന പൗരരുടെയും സംരക്ഷണത്തിനായുള്ള നിയമങ്ങളുടെ ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതിയും വരുത്താനും സർക്കാർ ആലോചിക്കുന്നുണ്ട്.

സി-മാറ്റ് പരിശീലനം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കരിങ്ങാരി പ്രദേശത്ത് നാളെ (നവംബർ 19) രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും. കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ

സിപ്‌ലൈന്‍ അപകടമെന്ന രീതിയിലുള്ള വ്യാജ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചയാളെ ആലപ്പുഴയില്‍ നിന്ന് പിടികൂടി

കല്‍പ്പറ്റ: വയനാട്ടില്‍ സിപ്‌ലൈന്‍ അപകടമെന്ന രീതിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് കൃത്രിമ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചയാളെ ആലപ്പുഴയില്‍ നിന്ന് പിടികൂടി വയനാട് സൈബര്‍ പോലീസ്. ആലപ്പുഴ, തിരുവമ്പാടി, തൈവേലിക്കകം വീട്ടില്‍, കെ. അഷ്‌കര്‍(29)നെയാണ് ഇൻസ്‌പെക്ടർ എസ്

ഐഡിയൽ ലൈവ് എക്സ്പോ നവംബർ 27 മുതൽ: ലോഗോ പ്രകാശനം ചെയ്തു.

സുൽത്താൻബത്തേരി: ഐഡിയൽ ഇംഗ്ലീഷ് സ്കൂളിൽ നടക്കുന്ന വാർഷിക എക്സിബിഷൻ, ഐഡിയൽ ലൈവ് എക്സ്പോ 2025 ഈ മാസം 27ന് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. എക്സ്പോയുടെ ഔദ്യോഗിക ലോഗോ സ്കൂളിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ഓയിസ്ക

എംഡിഎംഎ യുമായി പിടിയിൽ

അമ്പലവയൽ : ബത്തേരി കൈപ്പഞ്ചേരി ചെമ്പകശ്ശേരി വീട്ടിൽ ജിഷ്ണു ശശികുമാർ(30)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലവയൽ പോലീസും ചേർന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗോവിന്ദ മൂലയിൽ വച്ച് ഇയാൾ

എസ്.ഐ.ആർ; അസ്വഭാവിക തിടുക്കം നിഗൂഢതവർദ്ധിപ്പിക്കുന്നു. എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ: ആവശ്യമായ സമയം അനുവദിക്കാതെ ത്രീവ്ട്ടർ പട്ടിക പുതുക്കുന്നതിൽ നീഗൂഢതയെന്ന് എൻ.ജി.ഒ അസോസിയേഷൻ ആരോപിച്ചു. അമിത സമ്മർദ്ദം മൂലം ബി.എൽ.ഒ. അനീഷ് ജോർജ്ജ് പയ്യന്നൂരിൽ ആത്മഹത്യ ചെയ്തുമായി ബന്ധപ്പെട്ട് വയനാട് കളക്ട്രറ്റിന് മുന്നിൽ സംഘടിപ്പിച്ച

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.