ലോൺ ആപ്പുകൾ ഡൗൺലോഡ് ചെയ്തിട്ടുണ്ടോ? എട്ടിന്റെ പണികിട്ടും; പ്ലേ സ്റ്റോറിലെ 15 ആപ്പുകൾ അപകടകരമെന്ന് കണ്ടെത്തൽ

പ്ലേസ്റ്റോറിൽ ലഭ്യമായ 15 ലോൺ ആപ്പുകൾ അപകടകരമെന്ന് റിപ്പോർട്ട്. McAfee നടത്തിയ പരിശോധനയിലാണ് ലോൺ ആപ്പുകളായി ഗുരുതര മാൽവെയറുകൾ ഗുഗിൾ പ്ലേസ്റ്റോറിൽ ഉള്ളതായി കണ്ടെത്തിയത്. 8 മില്ല്യൺ ആളുകളാണ് ഇതിനോടകം ആപ്പുകൾ ഡൗൺലോഡ് ചെയ്തിരിക്കുന്നത്.

ആളുകളിൽ നിന്ന് ഏറ്റവും സെൻസിറ്റീവ് ആയ വിവരങ്ങൾ ചോർത്തുന്നതിനാണ് ആപ്പുകൾ ഉപയോഗിക്കുന്നത്. സോഷ്യൽ എഞ്ചിനീയറിംഗ് ചൂഷണം ചെയ്യുന്ന ഇത്തരം ആപ്പുകൾ ഇതിനോടകം ലോകവ്യാപകമായി 8 മില്ല്യൺ ആളുകൾ ഡൗൺലോഡ് ചെയ്തതായും McAfee കണ്ടെത്തി.

പ്ലേ സ്റ്റോറിലുള്ള ആപ്പുകൾ ആയതിനാൽ തന്നെ വിശ്വാസയോഗ്യമാണെന്ന് കരുതിയാണ് പലരും ഡൗൺലോഡ് ചെയ്യുന്നത്. വേഗത്തിൽ ലളിതമായ നടപടിക്രമങ്ങളിലൂടെ വായ്പകൾ വാഗ്ദാനം ചെയ്താണ് ഈ ആപ്പുകൾ ഉപഭോക്താക്കളെ ആകർഷിക്കുന്നത്. ആപ്പിൽ സൈൻ അപ്പ് ചെയ്യുന്നതിലൂടെ, ഉപഭോക്താക്കൾ അവരുടെ സേവന നിബന്ധനകൾ അംഗീകരിക്കുകയും സ്വകാര്യതാ പ്രസ്താവന അംഗീകരിക്കുകയും ചെയ്യുകയും ഇതിലൂടെ മൊബൈലിലെ സ്വകാര്യ വിവരങ്ങൾ ചോർത്തുമെന്നുമാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.

ഫോണുകളിൽ എത്രയും പെട്ടന്ന് Play Protect ഫീച്ചർ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കാനാണ് ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗമായി ഗുഗിൾ നൽകുന്ന നിർദ്ദേശം. വിവിധ രാജ്യങ്ങൾക്കായി വ്യത്യസ്ത ആപ്പുകളാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്.

ആപ്പ് ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞാൽ ഒടിപിയിലൂടെയാണ് തങ്ങൾ ടാർഗറ്റ് ചെയ്തിരിക്കുന്ന സ്ഥലത്തെ ആളുകൾ തന്നെയാണ് ആപ്പ് ഡൗൺലോഡ് ചെയ്തതെന്ന് തട്ടിപ്പു സംഘം സ്ഥിരീകരിക്കുന്നത്. പിന്നീട് ഉപഭോക്താക്കളുടെ ഐഡി കാർഡുകൾ, തൊഴിൽ വിശദാംശങ്ങൾ, ബാങ്ക് അക്കൗണ്ട് ഡാറ്റ എന്നിവ പോലുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ നൽകാൻ ഇരകളോട് ആവശ്യപ്പെടുന്നു. ഇവകൂടാതെ ഫോണുകളിലെ കോൺടാക്റ്റുകൾ, സന്ദേശങ്ങൾ, കോൾ ലോഗുകൾ, ലൊക്കേഷൻ, ക്യാമറ ആക്സസ് എന്നിവയുൾപ്പെടെയുള്ള ഡാറ്റകൾ ആപ്പിലൂടെ തട്ടിപ്പ് സംഘം സ്വീകരിക്കും.

സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതിനു പുറമേ, ഈ ആപ്പുകൾക്ക് എല്ലാ SMS സന്ദേശങ്ങളും, GPS, നെറ്റ്വർക്ക് ലൊക്കേഷൻ, ഉപകരണ വിശദാംശങ്ങൾ, OS ഡാറ്റ, സെൻസർ ആക്റ്റിവിറ്റി എന്നിവയും ഫോണുകളിൽ നിന്ന് ഇല്ലാതാക്കാനും സാധിക്കും. ഇവകൂടാതെ പണം വായ്പ നൽകുന്ന ചില ആപ്പുകൾ കൂടിയ പലിശനിരക്ക് ഈടാക്കുകയും ഉപഭോക്താക്കളെ ബ്ലാക്ക് മെയിലിന് വിധേയരാക്കുകയും ചെയ്യുന്നതായും McAfee പറയുന്നു. നേരത്തെ 2023 ഡിസംബറിൽ 12 ദശലക്ഷത്തിലധികം ഡൗൺലോഡുകളുള്ള ഒരു ഡസനിലധികം സ്‌പൈലോൺ ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് പിൻവലിച്ചിരുന്നു.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല

വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ്‌ കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ

900 അടി താഴ്ന്ന് പറന്നു; അഹമ്മദാബാദ് വിമാന അപകടത്തിന് 38 മണിക്കൂർ ശേഷം മറ്റൊരു എയർ ഇന്ത്യ വിമാനം രക്ഷപ്പെട്ടത് തലനാരിഴക്ക്

ദില്ലി: ജൂൺ 12 ന് അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് ഡ്രീംലൈനർ വിമാനം അപകടത്തിൽപ്പെട്ടതിന് പിന്നാലെ, 38 മണിക്കൂറിനുള്ളിൽ മറ്റൊരു എയർ ഇന്ത്യ വിമാനം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ജൂൺ 14 ന്

ഇടയ്ക്കിടെ മൂത്രാശയ അണുബാധ ഉണ്ടാവാറുണ്ടോ ? ശ്രദ്ധിച്ചില്ലെങ്കിൽ കാൻസറിലേക്ക് നയിച്ചേക്കാമെന്ന് പഠനങ്ങൾ

സ്ത്രീകളിൽ പലപ്പോഴും കണ്ടുവരുന്ന രോഗമാണ് മൂത്രാശയ അണുബാധ. മൂത്രമൊഴിക്കുമ്പോളുണ്ടാകുന്ന കുത്തുന്ന പോലുള്ള വേദന അല്ലെങ്കിൽ അസ്വസ്ഥതകളെല്ലാം സാധാരണമായി കരുതുന്നവരുമുണ്ട്. എന്നാൽ ഇത് ഇടയ്ക്കിടെ അനുഭവപ്പെടുന്ന ആളുകൾ തീർച്ചയായും വിദഗ്ധ ചികിത്സ തേടണമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഗവ പോളിടെക്‌നിക് കോളെജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഹൃസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വീസ് (വയര്‍മാന്‍ ലൈസന്‍സിങ്്) കോഴ്‌സുകളിലേക്കാണ് അവസരം. പത്താം ക്ലാസാണ്

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.