വാഹന പരിശോധനയ്ക്ക് പോലീസും എംവിഡിയും ഒന്നിച്ചിറങ്ങും

തിരുവനന്തപുരം:
സംസ്ഥാനത്ത് റോഡപകടങ്ങളുടെ പരമ്പരതന്നെ ഉണ്ടാകുന്ന സാഹചര്യത്തില്‍ കർശന നടപടികള്‍ക്കൊരുങ്ങി പോലീസും മോട്ടോർ വാഹനവകുപ്പും. നിയമലംഘകരെ പിടികൂടാൻ സംയുക്ത പരിശോധന നടത്തും. ക്രമസമാധാന വിഭാഗം എഡിജിപി മനോജ് എബ്രഹാം വിളിച്ചുചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിന്റേതാണ് ഈ തീരുമാനം. അപകടസാധ്യത കൂടിയ മേഖലകളിലായിരിക്കും പ്രധാനമായും സംയുക്ത പരിശോധന. ആദ്യഘട്ടത്തില്‍ അമിതവേഗത, മദ്യപിച്ച്‌ വാഹനമോടിക്കല്‍, ഹെല്‍മെറ്റ് ധരിക്കാതെ വാഹനമോടിക്കല്‍, സീറ്റ്ബെല്‍റ്റ് ധരിക്കാതെ വാഹനമോടിക്കല്‍ എന്നിവ ശ്രദ്ധിക്കും. കടുത്ത പിഴ ചുമത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികളുണ്ടാവും. ഹൈവേ പോലീസിന്റെ വാഹനങ്ങള്‍ മുഴുവൻ സമയവും ദേശീയ പാതകളില്‍ നിരീക്ഷണത്തിലുണ്ടാകും. റോഡ് നിർമാണത്തില്‍ പാളിച്ചകളുണ്ടോയെന്ന് പരിശോധിക്കുന്നതിന് എല്ലാ ജില്ലകളിലും റോഡ് സുരക്ഷാ അതോറിറ്റി യോഗം ചേരും. കാല്‍നടക്കാരുടെ യാത്ര സുരക്ഷിതമാക്കാനും നടപടികളുണ്ടാകും. റോഡ് നിയമങ്ങള്‍ ലംഘിച്ചതിന് പിഴ ലഭിച്ചവർക്ക് അത് അടയ്ക്കുന്നതിനായി പ്രത്യേക അദാലത്തുകള്‍ നടത്തും. പിഴയടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകള്‍ നടത്തണം. സംസ്ഥാന പാതകളിലും പ്രധാന ചെറുറോഡുകളിലും നിർമിതബുദ്ധി ക്യാമറകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച്‌ പദ്ധതിരേഖ തയ്യാറാക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണറോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഡ്രൈവർമാർക്ക് ബോധവൽകരണം നല്‍കാൻ വഴിയോര പരിശീലന കേന്ദ്രങ്ങളുമായി മോട്ടോർ വാഹനവകുപ്പ്. ആറുവരി ദേശീയപാതകളില്‍ നിശ്ചിത ഇടവേളകളില്‍ പാർക്കിങ് കേന്ദ്രങ്ങള്‍ വരുന്നുണ്ട്. ഇവയോട് ചേർന്നാകും ബോധവൽകരണ കേന്ദ്രങ്ങള്‍. ശൗചാലയം, വിശ്രമകേന്ദ്രം, ഭക്ഷണശാലകള്‍ എന്നിവയ്ക്കൊപ്പം റോഡ് സേഫ്റ്റി ഫണ്ടില്‍നിന്ന് പരിശീലനഹാളുകളും നിർമിക്കും. പ്രധാനമായും ഹെവി ഡ്രൈവർമാരെ ലക്ഷ്യമിട്ടാകും ക്ലാസുകള്‍. തുടർന്നുള്ള യാത്രകളിലെ അപകടമേഖലകള്‍, സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ വിശദീകരിക്കും. സന്നദ്ധ സംഘടനകളുടെ സഹായവും തേടും. പിഴവ് വരുത്തുന്ന ഡ്രൈവർമാർക്ക് നിർബന്ധിത തിരുത്തല്‍ പരിശീലനത്തിന് കൂടുതല്‍ കേന്ദ്രങ്ങള്‍ തുടങ്ങാനും നീക്കമുണ്ട്. ഇപ്പോള്‍ എടപ്പാളിലും കൊച്ചിയിലുമാണ് കേന്ദ്രങ്ങളുള്ളത്. അഞ്ചുദിവസത്തെ പരിശീലനമാണ് നല്‍കുന്നത്. കോഴ്സില്‍ പങ്കെടുത്ത സാക്ഷ്യപത്രം ഹാജരാക്കിയാലേ ലൈസൻസ് പുനഃസ്ഥാപിക്കുകയുള്ളു.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുലിക്കാട്, മൈലാടുംകുന്ന്, കാജാ, പുളിഞ്ഞാല്‍, നാലാം മൈല്‍ ടവര്‍ കുന്ന് പ്രദേശങ്ങളില്‍ നാളെ (ജനുവരി 8) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ മെക്കാനിക് ഡീസല്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. എ.ഐ.സി.ടി.ഇ/യു.ജി.സി അംഗീകൃത എന്‍ജിനീയറിങ് കോളേജ്/യൂണിവേഴ്സിറ്റിയില്‍ നിന്ന് ഓട്ടോമൊബൈല്‍/മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബി.വോക് അല്ലെങ്കില്‍ ബിരുദവും (ഓട്ടോമൊബൈലില്‍ സ്പെഷ്യലൈസേഷന്‍), ബന്ധപ്പെട്ട

സമസ്ത സെൻ്റിനറി റെയ്ഞ്ചു തലങ്ങളിൽ ശതാബ്ദി യാത്ര 28 ന്

കൽപ്പറ്റ സമസ്ത 100-ാം വാർഷിക സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ സമാപനം കുറിച്ച് ഈ മാസം 28 ന് ജില്ലയിലെ 15 റെയ്ഞ്ചുകളിലും വാഹന പ്രചരണ ജാഥ സംഘടിപ്പിക്കാൻ ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ

ജില്ലയിലെ ആദ്യ 128-സ്ലൈസ് CT സ്കാനർ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ

മേപ്പാടി : ആധുനിക വൈദ്യശാസ്ത്ര മേഖലയിൽ രോഗ നിർണ്ണയത്തിന് ഗണനീയമായ സ്ഥാനമുള്ള റേഡിയോളജി & ഇമേജിങ് സയൻസസ് വിഭാഗത്തിൽ സ്ഥാപിച്ച അത്യാധുനിക സി ടി സ്കാൻ മെഷീൻ എക്‌സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ, ട്രസ്റ്റി.

പോക്സോ ; മദ്രസ്സ അധ്യാപകന് തടവും പിഴയും

മാനന്തവാടി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാൾക്ക് വിവിധ വകുപ്പുകളിലായി 10 വർഷം തടവും 60000 രൂപ പിഴയും. മാനന്തവാടി കമ്മം പള്ളിക്കൽ കടവത്ത് ചെറിയ വീട്ടിൽ കെ.സി മൊയ്‌തു (34)വിനെയാണ് സുൽത്താൻബത്തേരി ഫാസ്റ്റ് ട്രാക്ക്

സ്വർണം ആഗോള കറന്‍സിയായി മാറുന്നു: 2026ലും വില മുന്നോട്ട് തന്നെ; വെള്ളി വിലയും ഉയരും

2025ല്‍ ഏറ്റവും ഉയര്‍ന്ന നേട്ടം നല്‍കിയ ആസ്തി മേഖലകളാണ് വെള്ളിയും സ്വര്‍ണവും. മുന്‍ വര്‍ഷം വെള്ളി വിലയില്‍ 160 ശതമാനം വര്‍ധന ഉണ്ടായപ്പോള്‍ സ്വര്‍ണ വില 70 ശതമാനമാണ് വര്‍ധിച്ചത്. പോയവർഷത്തിന്‍റെ തുടർച്ചയായി 2026ലും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.