അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ദിവസക്കൂലി കേരളത്തില്‍ ദേശീയ ശരാശരിയുടെ ഇരട്ടി. ജമ്മു-കശ്മീരും തമിഴ്നാടും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുമ്പോള്‍ മധ്യപ്രദേശും ത്രിപുരയും ഗുജറാത്തും ഉത്തർപ്രദേശുമാണ് ഏറ്റവും പിൻനിരയില്‍. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞദിവസം പുറത്തുവിട്ട ഹാൻഡ്ബുക്ക് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ഓണ്‍ ഇന്ത്യൻ സ്റ്റേറ്റ്സ് ഫോർ 2023-24-ലാണ് കൂലിയുടെ കാര്യത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ തമ്മിലുള്ള വലിയ അന്തരം വെളിപ്പെടുത്തുന്നത്. ഇതനുസരിച്ച് ഗ്രാമീണ മേഖലയിലെ പുരുഷ കർഷകത്തൊഴിലാളികളുടെ ശരാശരി ദിവസക്കൂലി കേരളത്തില്‍ 807.2 രൂപയാണ്. രണ്ടാം സ്ഥാനത്തുള്ള ജമ്മു-കശ്മീരില്‍ 566.1 രൂപയും മൂന്നാം സ്ഥാനത്തുള്ള തമിഴ്നാട്ടില്‍ 540.6 രൂപയുമാണ്. 372.7 രൂപയാണ് ദേശീയ ശരാശരി. മധ്യപ്രദേശാണ് കൂലിയുടെ കാര്യത്തില്‍ ഏറ്റവും പിന്നില്‍. അവിടെ ശരാശരി ദിവസക്കൂലി 242.2 രൂപ മാത്രമാണ്. ഗുജറാത്ത് (256.1), ഉത്തർപ്രദേശ് (334.4) ത്രിപുര (337.2) എന്നീ സംസ്ഥാനങ്ങളും ഏറ്റവുംപിന്നിലുണ്ട്. ഗ്രാമീണ നിർമാണ മേഖലയില്‍ ജോലിചെയ്യുന്ന പുരുഷന്മാരുടെ ശരാശരി ദിവസവേതനം *കേരളത്തില്‍ 893.6 രൂപയാണ്*. ജമ്മു-കശ്മീർ (552.2), തമിഴ്നാട് (539.7) സംസ്ഥാനങ്ങള്‍തന്നെയാണ് തൊട്ടടുത്ത്. 471.3 രൂപയാണ് ദേശീയ ശരാശരി. മധ്യപ്രദേശ് (292.4), ത്രിപുര (322.2), ഗുജറാത്ത് (344.4) സംസ്ഥാനങ്ങളാണ് ഏറ്റവുംപിന്നില്‍. 2014-15 വർഷം കേരളത്തിലെ നിർമാണത്തൊഴിലാളികളുടെ ശരാശരി ദിവസക്കൂലി 787.9 രൂപയായിരുന്നു എന്ന് ആർബിഐയുടെ കണക്കില്‍ പറയുന്നു. കേരളവും തമിഴ്നാടും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് ഉത്തരേന്ത്യയില്‍നിന്ന് വൻതോതില്‍ തൊഴിലാളികള്‍ വരുന്നത് എന്തുകൊണ്ടാണെന്ന് ഈ കണക്കില്‍നിന്ന് വ്യക്തമാണ്.

താത്പര്യപത്രം ക്ഷണിച്ചു.
നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ ബേഗൂര്‍ റെയിഞ്ച് പരിധിയിലെ നഗരവനം പദ്ധതി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് നടപ്പാത, ഇരിപ്പിടം, പ്രവേശന കവാടം, സംരക്ഷണ വേലി,







