അനധികൃതമായി ക്ഷേമപെൻഷൻ കൈപ്പറ്റിയ സംഭവത്തില്‍ കൂടുതല്‍ ജീവനക്കാർക്കെതിരെ നടപടി. ക്ഷേമ പെൻഷൻ തട്ടിപ്പുനടത്തിയ 373 ജീവനക്കാർക്കെതിരെ നടപടിയെടുത്തിരിക്കുകയാണ് ആരോഗ്യവകുപ്പ്. അനർഹമായി തുക കൈപ്പറ്റിയവരുടെ പട്ടികയില്‍ അറ്റൻഡർമാരും ക്ലർക്കും നഴ്സിംഗ് അസിസ്റ്റന്‍റുമാരും അടക്കമുള്ളവരുണ്ട്. ഇവർ അനധികൃതമായി കൈപ്പറ്റിയ പണം 18 ശതമാനം പലിശയോടെ തിരിച്ചുപിടിക്കാനാണ് തീരുമാനം. അനർഹമായി ക്ഷേമപെൻഷൻ വാങ്ങിയെന്ന് ധനവകുപ്പ് കണ്ടെത്തിയ 1458 സർക്കാർ ജീവനക്കാരില്‍ ഏറെയും ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളിലാണ്. നേരത്തെ മണ്ണ് സംരക്ഷണ വകുപ്പും, പൊതുഭരണ വകുപ്പുമാണ് തട്ടിപ്പ് നടത്തിയവർക്കെതിരെ നടപടിയെടുത്തത്.

ഓട്ടോ ടാക്‌സി പെര്‍മിറ്റ് പുതുക്കാം
വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ഓട്ടോ-ടാക്‌സി പെര്‍മിറ്റ് പുതുക്കാനുള്ള അപേക്ഷകള്‍ രേഖകള്‍ സഹിതം ജൂണ്‍ 15 നകം