യുവാക്കളില്‍ ഹൃദയസ്തംഭനം കൂടുന്നു

യുവാക്കളില്‍ ഹൃദയാഘാതം കാരണമുള്ള മരണങ്ങള്‍ വര്‍ധിക്കുകയാണ്. ജിമ്മുകളില്‍ ഉള്ള അധികവ്യായാമവും വ്യായാമം ഇല്ലാതെയുള്ള ജീവിതശൈലിയുമൊക്കെ മരണത്തിന് കാരണമാകുന്നുണ്ട്. ജനിതകപരമായി ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുതലാണ്. എല്ലാവരും ഹൃദയത്തിൻ്റെ അവസ്ഥയും പ്രവർത്തനവും ഇടയ്ക്കിടെ പരിശോധിക്കണം എന്നാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. ഷുഗറും പ്രമേഹവും അടക്കമുള്ള ജീവിതശൈലീ രോഗങ്ങള്‍ പിടിമുറുക്കുമ്പോള്‍ ഇടയ്ക്കിടെയുള്ള ചെക്കപ്പ് നിര്‍ബന്ധമാവുകയാണ്. പെട്ടെന്നുള്ള ഹൃദയസ്തംഭനം വരാനുള്ള സാധ്യതകള്‍ എപ്പോഴും മുന്‍കൂട്ടി കാണണം. ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ഹൃദയമിടിപ്പില്‍ വ്യത്യാസമുണ്ടെങ്കില്‍ ഉടനടി വൈദ്യസഹായം തേടണം. ഹൃദയം നല്‍കുന്ന ഇത്തരം മുന്നറിയിപ്പുകള്‍ അവഗണിക്കരുത്. 40 വയസ്സിന് മുകളിലുള്ളവരില്‍ പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിന് കാരണം 80 ശതമാനവും കൊറോണറി ആർട്ടറി ഡിസീസ് (സിഎഡി) മൂലമാണ്. ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകള്‍ ചുരുങ്ങുകയും കൊഴുപ്പ് അടിഞ്ഞുകൂടി രക്തപ്രവാഹം തടസ്സപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് കൊറോണറി ആർട്ടറി ഡിസീസ് (സിഎഡി). ഹൃദയ ധമനികളിലെ ചെറിയ തടസങ്ങള്‍ പോലും ഗുരുതരമായ ഹൃദയാഘാതത്തിന് കാരണമാകും. കഠിനമായ വ്യായാമം ചെയ്യുമ്പോള്‍ രക്തപ്രവാഹം കൂടും. ധമനികള്‍ക്ക് ക്ഷതമുണ്ടായാല്‍ അവയവങ്ങളിലേക്ക് രക്തമെത്തിക്കുന്നതിന് ഹൃദയത്തിന് ഇരട്ടി അധ്വാനം വരും. ഇതും അപകടകാരമാണ്. ക്രമരഹിതമായ ഹൃദയമിടിപ്പ് ഹൃദയത്തിന്റെ പ്രവര്‍ത്തനം താളംതെറ്റിക്കും. ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പതി (HCM) എന്നത് ഹൃദയപേശികളെ കട്ടിയാക്കുകയും വലുതാക്കുകയും ചെയ്യുന്ന ഒരു ജനിതക അവസ്ഥയാണ്. ഇത് ഹൃദയാഘാതത്തിന് കാരണമാകും. നിർജ്ജലീകരണം രക്തത്തെ കട്ടിയാക്കും. അപ്പോഴും, രക്തം പമ്പ് ചെയ്യാൻ ഹൃദയം കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. ഉൽകണ്ഠയും മാനസിക പിരിമുറുക്കവും ഹൃദയത്തിന്റെ പ്രവര്‍ത്തനം അപകടത്തിലാക്കുന്നതാണ്. പെട്ടെന്നുള്ള ഹൃദയസ്തംഭനം വന്നാല്‍ രോഗിക്ക് കാർഡിയോ-പള്‍മണറി റെസസിറ്റേഷൻ (സിപിആർ) നല്‍കണം, ഇന്ത്യയില്‍ ഒരു ശതമാനം പേർക്ക് മാത്രമേ സിപിആർ നല്‍കാന്‍ അറിയുകയുള്ളൂ. ഇത്തരം കാര്യങ്ങളിലുള്ള പരിശീലനം വര്‍ധിപ്പിക്കണം, അവബോധം കൂട്ടണം എന്നൊക്കെയുള്ള നിര്‍ദേശമാണ് ഡോക്ടര്‍മാര്‍ നല്‍കുന്നത്.

പൊതുജന പരാതി പരിഹാരം

ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ

ഓണം സ്പെഷ്യൽ ഡ്രൈവ് ; കഞ്ചാവും എം.ഡി.എം.എ യും ഹാഷിഷും പിടികൂടി

കൽപ്പറ്റ: ഓണത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ സ്റ്റേഷൻ പരിധികളിലും അതിർത്തി പ്രദേശങ്ങളിലും പോലീസ് ലഹരി പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ജില്ലയിലെ വിവിധ ഇടങ്ങളിലായി കഞ്ചാവും എം.ഡി.എം.എയും ഹാഷിഷുമായി മൂന്ന് പേരെ പിടികൂടി.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി

പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്

വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ

ഓണപ്പരീക്ഷയ്ക്ക്. ഇന്ന് തുടക്കം

സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഇന്ന് ഓണപ്പരീക്ഷ ആരംഭിക്കും. പ്ലസ്ടു, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് (തിങ്കളാഴ്ച) പരീക്ഷ ആരംഭിക്കുന്നത്. എല്‍പി വിദ്യാര്‍ത്ഥികളുടെ പരീക്ഷ ബുധനാഴ്ച ആരംഭിക്കും. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 26ന് പരീക്ഷ

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.