സംഘാടന മികവുകൊണ്ട് ശ്രദ്ധേയമായി സര്‍ഗ്ഗോത്സവം

മാനന്തവാടി:
സംഘാടന മികവു കൊണ്ട് ശ്രദ്ധേയമായി സംസ്ഥാന സരഗോത്സവം. സാഹിത്യകാരന്‍ എം.ടി.യുടെ മരണത്തോടെ സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാനത്ത് രണ്ട് ദിവസം ദുഖാചരണം നടത്തിയതോടെ ഉദ്ഘാടനം ചടങ്ങ് ഒഴിവാക്കിയിരുന്നു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ മരണത്തോടെ സമാപന സമ്മേളനവും ഒഴിവാക്കി. ഔദ്യോഗിക പരിപാടികള്‍ ഒഴിവാക്കിയത് പൊലിമ കുറച്ചു എന്നതൊഴിച്ചാല്‍ സര്‍ഗോത്സവം അത്യന്തം ആവേശകരമായിത്തന്നെയാണ് നടന്നു വരുന്നതെന്ന് കണ്‍വീനര്‍ ജി. പ്രമോദ് പറഞ്ഞു.
കഴിഞ്ഞ നവംബര്‍ 25 നാണ് മേളയുടെ ആദ്യ സംഘാടകസമിതി യോഗം ജില്ലാ പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്നത്. സര്‍ഗോത്സവത്തിന്റെ മികച്ച നടത്തിപ്പിനായി 16 ഉപകമ്മിറ്റികള്‍ രൂപീകരിച്ചു. യോഗത്തില്‍ പങ്കെടുത്തവരെ ഉള്‍പ്പെടുത്തി 501 അംഗ കമ്മിറ്റിയേയും തിരഞ്ഞെടുത്തു. വയനാടിന്റെ മന്ത്രി കൂടിയായ ഒ.ആര്‍. കേളുവാണ് മുഖ്യ രക്ഷാധികാരി. ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രിയും വയനാട് ഐ.ടി.ഡി.പി. പ്രൊജക്ട് ഓഫീസര്‍ ജി. പ്രമോദുമാണ് ജനറല്‍ കണ്‍വീനര്‍മാര്‍.
എല്ലാ കമ്മിറ്റികളും ഇടവേളകളില്‍ ഓണ്‍ലൈനായും അല്ലാതെയും യോഗങ്ങള്‍ ചേര്‍ന്ന് അതത് സമയങ്ങളില്‍ തീരുമാനങ്ങളെടുത്തു.
കുട്ടികള്‍ക്ക് പരമാവധി പങ്കാളിത്തം ലഭിക്കുമെന്നാണ് സര്‍ഗ്ഗോത്സവത്തിന്റെ മുഖ്യഗുണമായി കാണുന്നത്. 22 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേയും 118 ആദിവാസി ഹോസ്റ്റലുകളിലേയും കുട്ടികള്‍ക്ക് മേളയുടെ പ്രയോജനം ലഭിക്കും. പൊതു മത്സര വേദികളില്‍ പലപ്പോഴും മത്സരിക്കാന്‍ കഴിയാതെ വരുന്ന ഇവര്‍ക്ക് ഇതൊരു മികച്ച വേദിയും അവസരവുമാണ് നല്‍കുന്നത്. അന്യംനിന്നു പോകുന്ന തനത് കലാരൂപങ്ങളെ തനിമയോടെ നിലനിര്‍ത്താനും പുതിയ തലമുറകളിലേക്കും പകര്‍ന്ന് നല്‍കാനും ഇത്തരം സര്‍ഗോത്സവങ്ങള്‍ സഹായിക്കുമെന്ന് കണ്‍വീനര്‍ ജി. പ്രമോദ് വിശദീകരിച്ചു

സുരക്ഷയൊരുക്കി പോലീസും വളണ്ടിയര്‍മാരും

സര്‍ഗോത്സവം 24 നടക്കുന്ന മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സുരക്ഷയൊരുക്കി പോലീസും വളണ്ടിയര്‍മാരും. ഡി.വൈ.എസ്.പി. യുടെ മേല്‍നോട്ടത്തില്‍ അഞ്ച് വേദികളിലായി 50ല്‍ അധികം പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിപ്പിച്ചിട്ടുള്ളത്. സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍, എസ്.ഐമാര്‍, സീനിയര്‍ സിവില്‍ പോലീസുദ്യോഗസ്ഥര്‍, സിവില്‍ പോലീസ് എന്നിവര്‍ക്ക് പുറമെ 78 വളണ്ടിയര്‍മാരും സജീവമായി രംഗത്തുണ്ട്. മേള നടത്തിപ്പുമായി ബന്ധപെട്ട് നിലവില്‍ പരാതികള്‍ കമ്മിറ്റി മുന്‍പാകെ വന്നിട്ടില്ലെന്ന് ലോ ആന്‍ഡ് ഓര്‍ഡര്‍ കമ്മിറ്റി കണ്‍വീനര്‍ ശ്രീകല പറഞ്ഞു.

നാടോടി നൃത്തത്തില്‍ നിഴലിച്ചു വയനാട് ദുരന്തം

വയനാടന്‍ ദുരന്ത ഭൂമികയായ പുത്തുമലയുടെ സങ്കടങ്ങള്‍ നാടോടി നൃത്തത്തിലൂടെ കൃഷ്ണജ അരങ്ങിലെത്തിച്ചപ്പോള്‍ സദസ് ദുഃഖസാന്ദ്രമായി. ചടുല താളവും ഭാവവും ഒത്തിണങ്ങി സ്‌റ്റേജില്‍ ആടി തകര്‍ത്ത് തിരുവനന്തപുരം കട്ടേല അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കൃഷ്ണജ സതീഷ് കുമാര്‍ സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ നാടോടി നൃത്ത മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി. സ്‌കൂള്‍ കലോത്സവങ്ങളിലെ നൃത്തം മത്സരങ്ങളിലും കഥാരചന, പ്രവൃത്തി പരിചയമേളകളിലും മുന്‍വര്‍ഷങ്ങളില്‍ കഴിവു തെളിയിച്ചിട്ടുണ്ട്. നാടോടി നൃത്തത്തില്‍ 26 മത്സരാര്‍ത്ഥികളാണ് മാറ്റുരച്ചത്. മിക്കവരും വയനാട് ദുരന്തവുമായി ബന്ധപ്പെട്ട പ്രമേയങ്ങളാണ് നൃത്താവിഷ്‌കാരത്തിന് സ്വീകരിച്ചത്.

ഡബിള്‍ ഹാപ്പിയായി അമൃത

എട്ടാമത് സര്‍ഗോത്സവ വേദിയിലേക്ക് മടിച്ചു മടിച്ചു മത്സരിക്കാനെത്തിയ കട്ടേല അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അമൃത ചന്ദ്രന്‍ ജൂനിയര്‍ വിഭാഗം ഉപന്യാസം, മലയാളം പ്രസംഗ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അവധിക്ക് വീട്ടില്‍ പോകാന്‍ കഴിയില്ലെന്ന് ഓര്‍ത്തു മത്സരത്തില്‍ പങ്കെടുക്കാന്‍ മടി കാണിച്ച അമൃതക്ക് അവധി നീട്ടി നല്‍കാമെന്ന ഉറപ്പിലാണ് അധ്യാപകര്‍ സര്‍ഗോത്സവത്തില്‍ എത്തിച്ചത്. മത്സരഫലം വന്നപ്പോള്‍ ഡബിള്‍ ഹാപ്പിയാണ് അമൃത.

മത്സരഫലം ആദ്യ മൂന്ന് സ്ഥാനം നേടിയവര്‍

സീനിയര്‍ വിഭാഗം

ഉപന്യാസം ഇംഗ്ലീഷ്

ബി.ജെ മാളവിക (മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പരവനടുക്കം, കാസര്‍ഗോഡ്), കെ.എം ആദിത്യ ( മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, കണിയാമ്പറ്റ, വയനാട്), പവന്‍രാജ് (ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്, കാസര്‍ഗോഡ്)

മലയാളം കവിതാരചന

അമൃത രാജന്‍ (മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, അട്ടപ്പാടി ), കെ ദേവനന്ദ (മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പരവനടുക്കം, കാസര്‍ഗോഡ്), എം രാധ (ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ അട്ടപ്പാടി)

വാട്ടര്‍ കളര്‍

പിജെ നന്ദു (ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്, കാസര്‍ഗോഡ്), കെപി അനുശ്രീ (മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, ചാലക്കുടി), തീര്‍ഥ എസ് ബൈജു (ഡോ. അംബേദ്കര്‍ മെമോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, കട്ടേല, തിരുവനന്തപുരം)

പെന്‍സില്‍ ഡ്രോയിങ്

ടി.ആര്‍ ജ്യോതിക (മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, കണിയാമ്പറ്റ), ടി. എസ് ശ്യാമകൃഷ്ണ (ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, ഇടുക്കി), പി.ജെ നന്ദു (ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്, കാസര്‍ഗോഡ്)

കവിതപാരായണം മലയാളം

കെ.എസ് അനഘമോള്‍ (മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, പരവനടുക്കം, കാസര്‍ഗോഡ്), ഗൗരി പ്രശാന്ത് (ഡോ. അംബേദ്കര്‍ മെമോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, കട്ടേല, തിരുവനന്തപുരം), എന്‍ എസ് സീത ലക്ഷ്മി (ഐടിഡിപി ഓഫീസ്, കാഞ്ഞിരപ്പളി, കോട്ടയം)

മോണോ ആക്ട്

പി.സി ആര്യ ചന്ദ്രന്‍ (മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, കണിയാമ്പറ്റ, വയനാട്), അമ്പിളി അശോക് കുമാര്‍ (മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പരവനടുക്കം, കാസര്‍ഗോഡ്), വി.എസ് അഞ്ജന (ഡോ. അംബേദ്കര്‍ മെമോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, കട്ടേല, തിരുവനന്തപുരം) രണ്ടാം സ്ഥാനം രണ്ട് പേര്‍ പി. അര്‍ച്ചന (മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, അട്ടപ്പാടി), യു.എ ആര്‍ദ്ര ദേവ് (ഡോ. അംബേദ്കര്‍ മെമോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, കട്ടേല, തിരുവനന്തപുരം) മൂന്നാം സ്ഥാനം രണ്ട് പേര്‍.

മലയാള പ്രസംഗം

എസ്.എം ഹൃദ്യ (ഡോ. അംബേദ്കര്‍ മെമോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, കട്ടേല, തിരുവനന്തപുരം), എം.എസ് ആദിത്യ (മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, ചാലക്കുടി), എ.എന്‍ അദിന്‍ (മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, കുളത്തുപ്പുഴ, കൊല്ലം), എം.എല്‍ മഹേശ്വരി (ജി. കാര്‍ത്തികേയന്‍ മെമോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, കുറ്റിച്ചാല്‍ തിരുവനന്തപുരം) മൂന്നാം സ്ഥാനം രണ്ട് പേര്‍.

നാടോടി നൃത്തം, പെണ്‍കുട്ടികള്‍

കൃഷ്ണജ സതീഷ് കുമാര്‍ (ഡോ. അംബേദ്കര്‍ മെമോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, കട്ടേല, തിരുവനന്തപുരം), അഖില പ്രകാശ് (ഐടിഡിപി ഓഫീസ്, കണ്ണൂര്‍), കെ അക്ഷര (മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, അട്ടപ്പാടി), തുളസി രവീന്ദ്രന്‍ (ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ തിരുവനന്തപുരം) രണ്ടാം സ്ഥാനം മൂന്ന് പേര്‍, എം.സി നന്ദന (ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്, മാനന്തവാടി), ശിവാനി (മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, പരവനടുക്കം, കാസര്‍ഗോഡ്), എസ് വൈഷ്ണവി (മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, ചാലക്കുടി) മൂന്നാം സ്ഥാനം മൂന്ന് പേര്‍.

പരമ്പരാഗത ഗാനം

നവീന്‍ (ആര്‍ജിഎംആര്‍എച്ച്എസ്എസ്, നൂല്‍പ്പുഴ, വയനാട്), കെ.ആര്‍ അഞ്ജു (മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, അട്ടപ്പാടി), ടിവി. ശിവപ്രസാദ് (ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍, കരിന്തലം, കാസര്‍ഗോഡ്)

ജൂനിയര്‍ വിഭാഗം

അമൃത ചന്ദ്രന്‍ (ഡോ. അംബേദ്കര്‍ മെമോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, കട്ടേല, തിരുവനന്തപുരം), ദൃശ്യ ദീപു (മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, പരവനടുക്കം, കാസര്‍ഗോഡ്), പി.എസ് ജിഷ്ണ (ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പൂക്കോട്, വയനാട്)

ഉപന്യാസം ഇംഗ്ലീഷ്

എസ്. അശ്വന്‍ (ഡോ. അംബേദ്കര്‍ മെമോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, കട്ടേല, തിരുവനന്തപുരം), എം.എസ് തീര്‍ഥ (ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍, കരിന്തലം, കാസര്‍ഗോഡ്), എസ്.പി അഭ്യുദയ (മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പരവനടുക്കം, കാസര്‍ഗോഡ്)

കഥാരചന മലയാളം

എസ്.പി അഭ്യുദയ (മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പരവനടുക്കം, കാസര്‍ഗോഡ്), എസ്.ആര്‍ അഭിരാമി (ഡോ. അംബേദ്കര്‍ മെമോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, കട്ടേല, തിരുവനന്തപുരം), എം.എ അര്‍ച്ചന (മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, കണിയാമ്പറ്റ, വയനാട്)

കവിതാരചന മലയാളം

ആര്‍. ധരണ്യ (ആശ്രമം മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, മലമ്പുഴ), എം.യു ആദിലക്ഷ്മി (മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, ചാലക്കുടി), ആര്‍.എ ആര്‍ദ്ര (ഡോ. അംബേദ്കര്‍ മെമോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, കട്ടേല, തിരുവനന്തപുരം)

വാട്ടര്‍കളര്‍

കെ.ജി അമല്‍ (ആര്‍ജിഎംആര്‍എച്ച്എസ്എസ്, നൂല്‍പ്പുഴ, വയനാട്), എ. അനാമിക (ഡോ. അംബേദ്കര്‍ മെമോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, കട്ടേല, തിരുവനന്തപുരം), ആദര്‍ശ് ചന്ദ്രരാജ് (ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്, മാനന്തവാടി)

പെന്‍സില്‍ ഡ്രോയിങ്

അഭിനവ് അനില്‍ (ഡോ. അംബേദ്കര്‍ വിദ്യാനികേതിന്‍ എംആര്‍എസ്, ഞാറനീലി, തിരുവനന്തപുരം), കെ.ജി അമല്‍ (ആര്‍ജിഎംആര്‍എച്ച്എസ്എസ്, നൂല്‍പ്പുഴ, വയനാട്), സി.പി അജിന്‍ (ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍, കരിന്തലം, കാസര്‍ഗോഡ്)

കവിതാ പാരായണം
ദയ ദീപു (ഇന്റഗ്രേറ്റഡ് ട്രൈബല്‍ ഡെവലപ്‌മെന്റ് പ്രൊജക്ട് ഓഫീസ്, കാഞ്ഞിരപള്ളി, കോട്ടയം), രഞ്ജിനി (ആര്‍ജിഎംആര്‍എച്ച്എസ്എസ്), എസ്. ഉമ കൃഷ്ണ (ഡോ. അംബേദ്കര്‍ മെമോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ കട്ടേല, തിരുവനന്തപുരം)

മോണോ ആക്ട്

്അതില ലക്ഷ്മണന്‍ (മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ കണിയാമ്പറ്റ, വയനാട്), ആര്‍.വി ശ്രേയ (ഡോ. അംബേദ്കര്‍ മെമോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, കട്ടേല, തിരുവനന്തപുരം), വി. വിപഞ്ജിക രഞ്ജിത് (ഡോ. അംബേദ്കര്‍ വിദ്യാനികേതിന്‍, ഞാറനീലി, തിരുവനന്തപുരം) രണ്ടാം സ്ഥാനം രണ്ട് പേര്‍ ലിയ ടി ഷൈന്‍ ( മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ അട്ടപ്പാടി), മനില മനോജ് (മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, ചാലക്കുടി), മൂന്നാം സ്ഥാനം രണ്ട് പേര്‍.

മലയാള പ്രസംഗം

അമൃത ചന്ദ്രന്‍ (ഡോ. അംബേദ്കര്‍ മെമോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, കട്ടേല, തിരുവനന്തപുരം), എസ്. അഗ്നേഷ് (മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, കുളത്തുപ്പുഴ, കൊല്ലം), ടി അനുപമ (മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, അട്ടപ്പാടി), എസ്. ശ്രീന്യ മോള്‍ (സാവിത്രിബായ് ഫുലെ മെമോറിയല്‍ ആശ്രമം സ്‌കൂള്‍, കാസര്‍ഗോഡ്) മൂന്നാം സ്ഥാനം രണ്ട് പേര്‍.

ലളിതഗാനം ആണ്‍കുട്ടികള്‍

പി.ജെ ഹിരോഷ് (സാവിത്രിബായ് ഫുലെ മെമോറിയല്‍ ആശ്രമം സ്‌കൂള്‍, കാസര്‍ഗോഡ്), ആഭയ് കൃഷ്ണ (ഐടിഡിപി ഓഫീസ് കണ്ണൂര്‍), മൃദുല്‍ കൃഷ്ണ (ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്, സുല്‍ത്താന്‍ ബത്തേരി

റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്ന് ബിരിയാണി അരിവില; കയമ കിലോയ്ക്ക് 230 രൂപ, ബിരിയാണി വിലയും കൂടി

കോഴിക്കോട്: ബിരിയാണി ഇഷ്ടപ്പെടാത്ത മലയാളികളുണ്ടോ? എന്ത് ചോദ്യമാണല്ലേ… എന്നാൽ കയമ അരിയുടെ വില പോകുന്ന പോക്ക് കണ്ട് ബിരിയാണി പ്രിയം അൽപം കുറഞ്ഞെങ്കിൽ അതിൽ തെറ്റുപറയാനില്ല. കേരളത്തിൽ ബിരിയാണിക്ക് കൂടുതൽ ഉപയോഗിക്കുന്ന കയമ അരിക്ക്

മെഗാ രക്‌തദാന ക്യാമ്പ് നടത്തി

ബത്തേരി: മൂലങ്കാവ് സെന്റ് ജോൺസ് യാക്കോബായ പള്ളിയുടെയും, മൂലങ്കാവ് സെന്റ് ജോൺസ് ഇംഗ്ലീഷ് സ്കൂളിന്റെയും ആഭിമുഖ്യത്തിൽ മെഗാ രക്ത ദാന ക്യാമ്പ് നടത്തി.മലയാളമാനോരമ നല്ലപാഠത്തിന്റെയും ജ്യോതിർഗമയ രക്‌തദാന പദ്ധതിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ ഈ ക്യാമ്പ്

കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയെ സൂക്ഷിക്കണം’; വൈറലായി നടന്റെ വ്യത്യസ്ത ചിത്രങ്ങളിലെ പോസ്റ്ററുകൾ

കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ കളങ്കാവൽ എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെ മമ്മൂട്ടിയുടെ വിവിധ സിനിമകളിലെ പോസ്റ്ററുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ചിരിച്ചു കൊണ്ട് ഒരു കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ

രക്തസമ്മര്‍ദ്ദം എങ്ങനെ കൈകാര്യം ചെയ്യാം, ഈ മാർഗനിർദേശങ്ങള്‍ അറിഞ്ഞിരിക്കാം…

ബ്ലഡ് പ്രഷര്‍(രക്ത സമ്മര്‍ദ്ദം) എപ്പോഴും നിശബ്ദ കൊലയാളിയായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. ഹൃദയം, തലച്ചോറ്, വൃക്കകള്‍, ധമനികള്‍ എന്നിവയെ മുന്നറിയിപ്പില്ലാതെ തകരാറിലാക്കുന്ന ഒരു മാരകമായ അവസ്ഥയാണ്. രക്താതിമര്‍ദ്ദത്തിന്റെ അപകടാവസ്ഥയും വര്‍ദ്ധിച്ചുവരുന്ന കേസുകളും കണക്കിലെടുത്ത്, അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനും

നിങ്ങളറിയാതെ നിങ്ങളെ രോഗികളാക്കുന്ന ഭക്ഷണങ്ങള്‍; മരണം പോലും സംഭവിച്ചേക്കാം

ഷവര്‍മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് ആളുകള്‍ മരിച്ച സംഭവങ്ങള്‍ നമ്മള്‍ പലപ്പോഴായി കേട്ടിട്ടുണ്ട്. ഇത്തരം കേസുകളിലെല്ലാം സാല്‍മൊണല്ല ആണ് പ്രധാന വില്ലന്‍. ലോകത്തുള്ള 80.3 ശതമാനം ഭക്ഷ്യ വിഷബാധയും ഈ ബാക്ടീരിയ മൂലമാണ് സംഭവിക്കുന്നത്.

ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾക്ക് കടിഞ്ഞാണിടാന്‍ കേന്ദ്ര സര്‍ക്കാര്‍; ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾക്ക് കടിഞ്ഞാൺ ഇടാൻ കേന്ദ്ര സര്‍ക്കാര്‍. ഗെയിംമിഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളെ നിയമ ചട്ടക്കൂടിന് കീഴിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.