പണം കടം വാങ്ങി മുങ്ങി നടക്കുന്നവരെ ജയിലില്‍ അടയ്ക്കാം

പണം കടം വാങ്ങാത്തവർ വളരെ കുറവായിരിക്കും. അതുകൊണ്ടുതന്നെ പണി കിട്ടിയവരുടെ എണ്ണവും കുറവല്ല. പണം കടം വാങ്ങുമ്പോള്‍ സാധാരണയായി പറയുക അടുത്തമാസം ഒന്നാം തീയതി തരാം അല്ലെങ്കില്‍ നാളെ തരാം മറ്റന്നാള്‍ തരാം എന്ന് ഒക്കെയാണ്. പണം തിരികെ ചോദിക്കാനായി അന്വേഷിച്ചാല്‍ പിന്നീട് ഇത്തരക്കാരുടെ പൊടിപോലും കാണില്ല. ചിലരെങ്കിലും കൃത്യസമയത്ത് തരാറുണ്ടെങ്കിലും പണം കടം വാങ്ങി മുങ്ങി നടക്കുന്നവരാണ് അധികവും. വിളിച്ചു നോക്കിയാല്‍ ഫോണ്‍ കട്ട് ആക്കുക പിന്നീട് സ്വിച്ച്‌ ഓഫ് ചെയ്തു വയ്ക്കുക തുടങ്ങിയവയാണ് ഈ പറ്റിപ്പുകാരുടെ രീതി. പണം കൊടുത്തതിന് തെളിവുണ്ടെങ്കില്‍ അത് തിരിച്ചു വാങ്ങാൻ വഴിയുണ്ട്. പറഞ്ഞ സമയം കഴിഞ്ഞിട്ടും പണം തിരികെ കിട്ടിയില്ലെങ്കില്‍ നിയമപരമായ വഴികള്‍ തേടുക എന്നതല്ലാതെ മറ്റു മാർഗ്ഗങ്ങളില്ല. ആദ്യം ഒരു നിയമ വിദഗ്ധന്റെ സഹായം തേടി പണം വാങ്ങി മുങ്ങി നടക്കുന്ന ആളുടെ അഡ്രസ്സിലേക്ക് ഒരു ലീഗല്‍ നോട്ടീസ് അയക്കാം. എന്നിട്ടും അനക്കമില്ലെങ്കില്‍ അടുത്ത പടി മറ്റൊന്നാണ്. തുടർന്നുണ്ടായേക്കാവുന്ന ഭവിഷ്യത്തുകളെ കുറിച്ച്‌ പറ്റിപ്പുകാരനെ വ്യക്തമായി ബോധ്യപ്പെടുത്താം. ആദ്യഘട്ടത്തില്‍ ലീഗല്‍ നോട്ടീസ് അയക്കുമ്പോള്‍ തന്നെ കുറച്ച് പേടിയുള്ളവരാണെങ്കില്‍ പണം തിരികെ നല്‍കും. രണ്ടാംഘട്ടത്തില്‍ തുടർന്നുണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ അറിയിക്കുമ്പോള്‍ അതില്‍ ഭയപ്പെട്ട് പണം തിരികെ നല്‍കാനും സാധ്യതയുണ്ട്. എന്നാല്‍ ഇത് രണ്ടിനെയും പേടിക്കാത്ത കൂട്ടരും ഉണ്ട്. അപ്പോള്‍ നമുക്ക് പോലീസ് സ്റ്റേഷനില്‍ പോയി തെളിവുകള്‍ സഹിതം പരാതി നല്‍കാം. ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 318 പ്രകാരം കേസുകൊടുത്ത് മൂന്ന് വർഷം വരെ ഇവരെ ജയിലില്‍ അടയ്ക്കാം. പക്ഷെ പണം തിരികെ കിട്ടുക എന്നതാണല്ലോ അത്യാവശ്യം. അതിനാല്‍ ഒരു കോംപ്രമൈസ് ചർച്ച നടത്താം. കേസെടുക്കുന്നതിന് മുൻപായി പോലീസും അതിനു തന്നെയായിരിക്കും മുൻകൈയെടുക്കുക. എന്നിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടില്ല എങ്കില്‍ പോലീസ് തുടർ നടപടികള്‍ സ്വീകരിക്കും. പരാതിക്കാരന് നിയമപരമായി പണം തിരികെ ലഭിക്കാനുള്ള ഒരു മണി റിക്കവറി സ്യൂട്ട് നിയമ വിദഗ്ധന്റെ സഹായത്തോടെ ഫയല്‍ ചെയ്യാം. കേസിനും പരാതിയിലേക്കും ഒക്കെ കടക്കുന്നതിന് മുൻപായി ആദ്യം വേണ്ട തെളിവുകള്‍ നമ്മുടെ പക്കല്‍ ഉണ്ട് എന്ന് ഉറപ്പുവരുത്തുകയാണ് വേണ്ടത്. പണം നല്‍കിയത് ഏത് രീതിയിലാണ് എന്ന് വ്യക്തമാക്കുന്ന രേഖകള്‍ കൈവശം വേണം. ഗൂഗിള്‍ പേ വഴിണ് പണം നല്‍കിയതെങ്കില്‍ യുപിഐ ആപ്പ് സ്ക്രീൻ ഷോർട്ട്, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റിന്റെ പകർപ്പ്, കിട്ടാനുള്ള പണത്തിന്റെ പേരില്‍ നിങ്ങള്‍ അയച്ച മെസ്സേജുകളോ ഫോണ്‍കോളുകളോ എന്താണെങ്കിലും അതിന്റെ രേഖകള്‍ എന്നിവ നിർബന്ധമായും കൈവശം വേണം. ഇതൊക്കെയാണ് കടംകൊടുത്ത പണം തിരികെ ലഭിക്കാനുള്ള മാർഗങ്ങള്‍. ഏറ്റവുമടുത്ത സുഹൃത്താണെങ്കില്‍ പോലും പണം കൊടുത്ത് തിരികെ ലഭിച്ചില്ലെങ്കില്‍ ഈ മാർഗ്ഗങ്ങള്‍ വഴി അത് തിരികെ കൈവശപ്പെടുത്താൻ ശ്രമിക്കുക.

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളജിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഓഗസ്റ്റിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്‌സ്) കോഴ്‌സുകളിലേക്ക്

എംഎൽഎ ഫണ്ട് അനുവദിച്ചു

മന്ത്രി ഒ ആര്‍ കേളുവിന്റെ ആസ്തി വികസന നിധിയിലുള്‍പ്പെടുത്തി പനമരം ഗ്രാമപഞ്ചായത്തിലെ മതിശ്ശെരി കാപ്പുക്കുന്ന്‌- മനക്കൽ പുതിയ കോളനി റോഡിന്റെ ടാറിങ് പ്രവൃത്തിക്ക് 15 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. ടി സിദ്ദിഖ് എംഎല്‍എയുടെ

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ

സൗജന്യ കേക്ക് നിർമാണ പരിശീലനം

പുത്തൂർവയൽ എസ്ബിഐ പരിശീലന കേന്ദ്രത്തിൽ ആറ് ദിവസത്തെ സൗജന്യ കേക്ക് നിർമാണ തൊഴിൽ പരിശീലനം നൽകുന്നു. ഓഗസ്റ്റ് 20ന് ആരംഭിക്കുന്ന പരിശീലനത്തിലേക്ക് 18-50നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതരായ യുവതികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ഫോൺ:

പ്രവേശനം ആരംഭിച്ചു

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫണ്ടമെന്റൽസ് ഓഫ് കോൺടെന്റ് റൈറ്റിംഗ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. കോഴ്സ് ഫീ 5085 രൂപ. ഫോണ്‍: 9495999669/ 7306159442.

ഓണക്കാലത്ത് ലഹരി ഉപയോഗവും വില്‍പനയും തടയാൻ പരിശോധന ശക്തമാക്കും

സ്കൂളുകളിലെയും കോളജുകളിലെയും ഓണാഘോഷങ്ങളിൽ നിരീക്ഷണം ഓണക്കാലത്ത് വ്യാജമദ്യം ഉൾപ്പെടെ നിരോധിത ഉത്പന്നങ്ങളുടെ ഉത്പാദനവും വിതരണവും ഉപയോഗവും തടയാൻ ജനകീയ പങ്കാളിത്തത്തോടെ ശക്തമായ നടപടികൾ സ്വീകരിക്കാൻ എക്സൈസ് ജില്ലാതല ജനകീയ കമ്മിറ്റിയിൽ തീരുമാനം. ജില്ലാ കളക്ടര്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.