ഈ എട്ട് ലക്ഷണങ്ങൾ അർബുദത്തിന്റേതാകാം; അവഗണിക്കരുത്

ശരീരത്തിലെ ഏത് ഭാഗത്തും പ്രത്യക്ഷമാകാവുന്ന മാരക രോഗമാണ് അര്‍ബുദം. ശരീരകോശങ്ങള്‍ അനിയന്ത്രിതമായി പെരുകാന്‍ തുടങ്ങുമ്പോഴാണ് അര്‍ബുദമുണ്ടാകുന്നത്. ഈ അര്‍ബുദകോശങ്ങള്‍ ആരോഗ്യമുള്ള മറ്റ് കോശസംയുക്തങ്ങളെ നശിപ്പിച്ച് പലവിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു.

ലോകത്തെ മരണകാരണങ്ങളില്‍ രണ്ടാം സ്ഥാനമാണ് അര്‍ബുദത്തിനുള്ളതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ശ്വാസകോശം, പ്രോസ്റ്റേറ്റ്, മലാശയം, വയര്‍, കരള്‍ എന്നിവയെ ബാധിക്കുന്ന അര്‍ബുദങ്ങള്‍ പൊതുവേ പുരുഷന്മാരിലും സ്തനങ്ങള്‍, ഗര്‍ഭാശയമുഖം, തൈറോയ്ഡ് എന്നിവയെ ബാധിക്കുന്ന അര്‍ബുദങ്ങള്‍ സ്ത്രീകളിലും കണ്ടു വരുന്നു.

thyroid cancer
സ്തനങ്ങള്‍, ഗര്‍ഭാശയമുഖം, തൈറോയ്ഡ് എന്നിവയെ ബാധിക്കുന്ന അര്‍ബുദങ്ങള്‍ സ്ത്രീകളിൽ കണ്ടു വരുന്നു.

നേരത്തെ കണ്ടു പിടിച്ച് ചികിത്സ ആരംഭിക്കുന്നത് അര്‍ബുദത്തെ അതിജീവിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. അര്‍ബുദരോഗവുമായി ബന്ധപ്പെട്ട് കാണപ്പെടുന്ന ചില ലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്.

1. തുടര്‍ച്ചയായ ചുമ

തീവ്രവും തുടര്‍ച്ചയായതും നാള്‍ക്ക് നാള്‍ മോശമാകുന്നതുമായ ചുമ ശ്വാസകോശ അര്‍ബുദത്തിന്‍റെ ലക്ഷണമാണ്
പല കാരണങ്ങള്‍ കൊണ്ട് ചുമ സംഭവിക്കാം. വൈറല്‍ അണുബാധ, ആസ്മ, ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മനറി രോഗം, ഗ്യാസ്ട്രോഈസോഫാഗല്‍ റിഫ്ളക്സ് ഡിസീസ് എന്നിവയെല്ലാം തുടര്‍ച്ചയായ ചുമയ്ക്ക് പിന്നിലുണ്ടാകാം. എന്നാല്‍ തീവ്രവും തുടര്‍ച്ചയായതും നാള്‍ക്ക് നാള്‍ മോശമാകുന്നതുമായ ചുമ ശ്വാസകോശ അര്‍ബുദത്തിന്‍റെ കൂടി ലക്ഷണമാണ്. ഇടയ്ക്കിടെ വരുന്ന വരണ്ട ചുമ, തൊണ്ട എപ്പോഴും അടഞ്ഞിരിക്കുന്നതിനാല്‍ ചുമച്ച് അതിനെ ശരിപ്പെടുത്തണമെന്ന തോന്നല്‍, കഫത്തില്‍ രക്തം എന്നിവയും അര്‍ബുദ ലക്ഷണങ്ങളാണ്.

2. വയറ്റില്‍ നിന്ന് പോകുന്നതില്‍ വ്യതിയാനം

stomach-problem
വയറ്റില്‍ നിന്ന് പോകുന്നതിന്‍റെ ആവൃത്തി, സ്വഭാവം എന്നിവ മാറുന്നത് കുടലിലെ അര്‍ബുദം മൂലമാകാം
വയറ്റില്‍ നിന്ന് പോകുന്നതിന്‍റെ ആവൃത്തി, സ്വഭാവം എന്നിവ മാറുന്നത് കുടലിലെ അര്‍ബുദം മൂലമാകാം. അതിസാരം, മലത്തില്‍ രക്തം, ഇടയ്ക്കിടെ ടോയ്‌ലറ്റില്‍ പോകണമെന്ന തോന്നല്‍ എന്നിവയും ഇതിന്‍റെ ഭാഗമായി ഉണ്ടാകാം.

3. ശരീരത്തില്‍ മുഴയും നീര്‍ക്കെട്ടും

Breat Care Self Examination
വലുതും കട്ടിയുള്ളതും തൊടുമ്പോൾ വേദന ഇല്ലാത്തതുമായ മുഴകള്‍ ചിലപ്പോള്‍ അര്‍ബുദം മൂലമാകാം
ശരീരത്തിന്‍റെ ഏതെങ്കിലും ഭാഗത്ത് പെട്ടെന്ന് പ്രത്യക്ഷമാകുന്ന മുഴകളെയും കരുതിയിരിക്കണം. എല്ലാ മുഴകളും അര്‍ബുദമുഴകള്‍ ആകണമെന്നില്ല. വലുതും, കട്ടിയുള്ളതും തൊടുമ്പോൾ വേദന ഇല്ലാത്തതുമായ മുഴകള്‍ ചിലപ്പോള്‍ അര്‍ബുദം മൂലമാകാം. സ്തനങ്ങള്‍, വൃഷ്ണങ്ങള്‍, കഴുത്ത്, കൈകാലുകള്‍ എന്നിങ്ങനെ പലയിടങ്ങളില്‍ അര്‍ബുദ മുഴ പ്രത്യക്ഷമാകാം.

4. മറുകില്‍ നിറവ്യത്യാസം

melanoma
മറുകിന്‍റെ വലുപ്പത്തിലോ ആകൃതിയിലോ നിറത്തിലോ വരുന്ന വ്യത്യാസങ്ങൾ നിസ്സാരമായി എടുക്കരുത്

മറുകിന്‍റെ വലുപ്പത്തിലോ, ആകൃതിയിലോ നിറത്തിലോ ഒക്കെ വരുന്ന വ്യത്യാസങ്ങളും നിസ്സാരമായി എടുക്കരുത്. ഇവ മെലനോമ എന്ന ചര്‍മത്തെ ബാധിക്കുന്ന അര്‍ബുദത്തിന്‍റെ ലക്ഷണമാകാം. ചര്‍മത്തിന് നിറം നല്‍കുന്ന മെലാനിന്‍ ഉൽപാദിപ്പിക്കുന്ന കോശങ്ങളിലാണ് ഈ അര്‍ബുദം വളരുക.

5. വിശദീകരിക്കാനാകാത്ത ഭാരനഷ്ടം

weight loss
പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ഉണ്ടാകുന്ന ഭാരനഷ്ടം അപകടസൂചനയാണ്.

പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ഉണ്ടാകുന്ന ഭാരനഷ്ടവും അപകടസൂചനയാണ്. വയര്‍, പാന്‍ക്രിയാസ്, അന്നനാളി, ശ്വാസകോശം എന്നിവയെ ബാധിക്കുന്ന അര്‍ബുദങ്ങളാണ് പലപ്പോഴും ശരീരഭാരത്തില്‍ കുറവുണ്ടാക്കുന്നത്.

6. വേദനയും അസ്വസ്ഥതയും

stomach-pain
ആഴ്ചകളും മാസങ്ങളും നീളുന്ന വേദനയും അസ്വസ്ഥതയും അര്‍ബുദ ലക്ഷണങ്ങളാണ്
ആഴ്ചകളും മാസങ്ങളും നീളുന്ന വേദനയും അസ്വസ്ഥതയും അര്‍ബുദ ലക്ഷണങ്ങളാണ്. ഇതിനാല്‍ ഇക്കാര്യത്തിലും ജാഗ്രത പുലര്‍ത്തണം.

7. ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ട്

thraot-pain
ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ട് തോന്നുന്നത് തൊണ്ടയുമായി ബന്ധപ്പെട്ട അര്‍ബുദത്തിന്‍റെ ലക്ഷണമാകാം
ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ട് തോന്നുന്നത് തൊണ്ടയുമായി ബന്ധപ്പെട്ട അര്‍ബുദത്തിന്‍റെ ലക്ഷണമാകാം. സ്ഥിരമായി ഈ ബുദ്ധിമുട്ടും അസ്വസ്ഥതയും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ ഡോക്ടറെ കാണേണ്ടതാണ്.

8. മൂത്രത്തില്‍ രക്തം

urination
മൂത്രസഞ്ചിയുമായി ബന്ധപ്പെട്ട അര്‍ബുദത്തിന്‍റെ ലക്ഷണമാണ് മൂത്രത്തില്‍ കാണപ്പെടുന്ന രക്തം
മൂത്രസഞ്ചിയുമായി ബന്ധപ്പെട്ട അര്‍ബുദത്തിന്‍റെ ലക്ഷണമാണ് മൂത്രത്തില്‍ കാണപ്പെടുന്ന രക്തം. പ്രോസ്റ്റേറ്റ് അര്‍ബുദ രോഗികളായ പുരുഷന്മാരിലും ഈ ലക്ഷണം കാണാറുണ്ട്.

cancer
അര്‍ബുദം നേരത്തെ കണ്ടെത്തി ചികിത്സ ആരംഭിച്ചാല്‍ ഇതിനെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാവുന്നതാണ്. ഇതിനാല്‍ ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നവര്‍ ഡോക്ടറെ കാണുകയും ആവശ്യമായ പരിശോധനകള്‍ നടത്തുകയും ചെയ്യേണ്ടതാണ്.

പച്ചിലക്കാട് പടിക്കംവയലിലെ കടുവാ ഭീതി; നിരോധനാജ്ഞ

പനമരം പടിക്കംവയലിൽ കാണപ്പെട്ട കടുവയെ പിടികൂടുന്ന തിന്റെ ഭാഗമായുള്ള ദൗത്യം പുരോഗമിക്കുന്നതിനാൽ പ്രദേശ ത്തും സമീപ പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. പനമരം പഞ്ചായത്തിലെ നീർവാരം, അമ്മാനി, നടവയൽ, ചുണ്ടക്കുന്ന്, അരിഞ്ചേർമല എന്നിവിടങ്ങളിലും, കണിയാമ്പറ്റ പഞ്ചായത്തിലെ

തിരുവനന്തപുരത്ത് മേയർ: ചർച്ചയിലേക്ക് കൂടുതൽ പേരുകൾ; വി ജി ഗിരികുമാറും കരമന അജിത്തും പരിഗണനയിൽ

തിരുവനന്തപുരം: ബിജെപി വൻ വിജയം നേടിയ തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സ്ഥാനത്തേക്ക് കൂടുതൽ പേരുകൾ പരിഗണനയിൽ. വ്യത്യസ്ത അഭിപ്രായങ്ങൾ വന്നതോടെയാണ് കൂടുതൽ ആലോചനയിലേക്ക് നേതൃത്വം നീങ്ങുന്നത്. സംസ്ഥാന സെക്രട്ടറി വി വി രാജേഷിനും മുൻ

പാലക്കാട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; നാല് പഞ്ചായത്തുകളിൽ നിയന്ത്രണം, പന്നി മാംസം വിതരണം ചെയ്യുന്നതിന് വിലക്ക്

പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് പഞ്ചായത്തിലാണ് സ്ഥിരീകരിച്ചത്. തുടർന്ന് നാല് പഞ്ചായത്തുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. ഒരു കിലോമീറ്ററോളം രോ​ഗബാധിത പ്രദേശമാണ്. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്.

ചിക്കന്‍ കഴിക്കുന്നവരാണോ? ഗ്യാസ്ട്രിക് കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിച്ചേക്കാമെന്ന് പഠനം

ഏറ്റവും കൂടുതല്‍ പേർ ആസ്വദിച്ചു കഴിക്കുന്ന വിഭവങ്ങളാണ് ചിക്കന്‍ കൊണ്ട് തയ്യാറാക്കുന്നത്. ചുവന്ന മാംസത്തേക്കാള്‍ ദഹിക്കാന്‍ എളുപ്പമുളളതും പ്രോട്ടീന്‍ ധാരാളം അടങ്ങിയതുമായ ഇറച്ചിയുംകൂടിയാണിത്. അതുകൊണ്ടുതന്നെ പലരും രണ്ടാമതൊന്ന് ആലോചിക്കുക പോലും ചെയ്യാതെ കോഴിയിറച്ചി ഉപയോഗിക്കുന്നുണ്ട്.

തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും മഹാത്മാഗാന്ധി ഔട്ട്: ഇനി വിബി ജി റാം ജി

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് (എംജിഎന്‍ആര്‍ഇജിഎ) മാറ്റാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. വികസിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍ എന്നാണ് പുതിയ പേര്.

കെ- ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന: ഡിസംബര്‍ 18 മുതല്‍ 20 വരെ

കെ- ടെറ്റ് പരീക്ഷ പാസായവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ഡിസംബര്‍ 18 മുതല്‍ 20 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. 2025 ജൂണ്‍ വരെ നടന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.