നിരന്തര മൂല്യനിര്‍ണയം ; ഇനി വാരിക്കോരി മാര്‍ക്കില്ല

സംസ്ഥാനത്തെ സ്കൂള്‍ പരീക്ഷകളില്‍ നിരന്തര മൂല്യനിർണയത്തിന് വാരിക്കോരി മാർക്ക് നല്‍കുന്ന രീതി അവസാനിപ്പിക്കുന്നു. പകരം വിദ്യാർഥി ആർജ്ജിച്ച ശേഷി വിവിധ രീതികളില്‍ വിലയിരുത്തി സി.ഇ മാർക്ക് ഇടുന്ന രീതി കൊണ്ടുവരും. ഇതിനായി സർക്കാർ തീരുമാന പ്രകാരം സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (SCERT) തയാറാക്കിയ മാർഗ്ഗരേഖയ്ക്ക് വിദ്യാഭ്യാസ വകുപ്പിന്‍റെ അംഗീകാരമായി. ഈ വർഷം മുതല്‍ എട്ടാം ക്ലാസ് വാർഷിക പരീക്ഷയില്‍ വിഷയ മിനിമം കൊണ്ടുവരുന്നതിനൊപ്പം സി.ഇ മാർക്ക് നല്‍കുന്ന രീതിയിലും മാറ്റംവരുത്താനാണ് തീരുമാനം. അടുത്ത വർഷങ്ങളില്‍ ഒൻപതിലും പത്തിലും ഇത് നടപ്പാകും. നിലവില്‍ 50 മാർക്ക് പരീക്ഷയില്‍ പത്തും 100 മാർക്ക് പരീക്ഷയില്‍ ഇരുപതും മാർക്ക് വിദ്യാർഥിയുടെ വിവിധ രീതിയിലുള്ള മികവുകള്‍ പരിഗണിച്ച്‌ നല്‍കുന്നതാണ്. എന്നാല്‍, വിലയിരുത്തലുകളൊന്നുമില്ലാതെ എല്ലാവർക്കും മുഴുവൻ സി.ഇ മാർക്കും നല്‍കുന്നതാണ് നിലവിലെ രീതി. ഇതിനുപകരം മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം സി.ഇ മാർക്ക് അനുവദിക്കാനുള്ള മാർഗരേഖയാണ് നടപ്പാക്കുന്നത്. എട്ടാം ക്ലാസ് മുതല്‍ വിജയിക്കാൻ എഴുത്തുപരീക്ഷയില്‍ ഓരോ വിഷയത്തിലും ഈ വർഷം മുതല്‍ 30 ശതമാനം മാർക്ക് നിർബന്ധമാക്കിയിട്ടുണ്ട്. ഇതുപ്രകാരം 50 മാർക്ക് പരീക്ഷയില്‍ 40 മാർക്കിന്‍റെ എഴുത്തുപരീക്ഷയില്‍ 12-ഉം 100 മാർക്ക് പരീക്ഷയില്‍ 80 മാർക്കിന്‍റെ എഴുത്തു പരീക്ഷയില്‍ 24-ഉം മാർക്ക് വിദ്യാർഥി നേടണം. നിലവില്‍ സി.ഇ മാർക്ക് മുഴുവൻ ലഭിക്കുന്നതോടെ 80 മാർക്കിന്‍റെ എഴുത്തുപരീക്ഷയില്‍ പത്തും 40 മാർക്ക് പരീക്ഷയില്‍ അഞ്ചും മാർക്ക് ലഭിച്ചാല്‍ വിദ്യാർഥി പാസാകും. എഴുത്തുപരീക്ഷയില്‍ വിഷയമിനിമം കൊണ്ടുവരുന്നതിന്‍റെ തുടർച്ചയായാണ് നിരന്തര മൂല്യനിർണയത്തിലെ ഉദാര മാർക്ക് സമീപനം നിർത്തലാക്കുന്നത്. പുതിയ രീതി നടപ്പാക്കുന്നതിന്‍റെ ഭാഗമായി അക്കാദമിക നിരീക്ഷണത്തിന് സ്കൂള്‍, ബ്ലോക്ക്, വിദ്യാഭ്യാസ ജില്ല, ജില്ല, സംസ്ഥാനതലങ്ങളില്‍ പ്രധാനാധ്യാപകർ, എസ്ആർജി കണ്‍വീനർമാർ, പിടിഎ പ്രതിനിധി, ഡിഇഒ, എഇഒ, ഡിഡിഇ, ഡയറ്റ് ഫാക്കല്‍റ്റി, സമഗ്ര ശിക്ഷ കേരളം പ്രതിനിധി തുടങ്ങിയവർ അടങ്ങിയ സമിതി രൂപവൽകരിക്കും. സംസ്ഥാനതലത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലായിരിക്കും സമിതി.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.