തലകാക്കാൻ ഹെൽമറ്റ്, പക്ഷേ മറ്റൊരു തരത്തിൽ വില്ലൻ!!; സത്യത്തിൽ നിങ്ങളറിയേണ്ടത്

ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർ നിർബന്ധമായും ഹെല്‍മറ്റ് ധരിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. ഇങ്ങനെയൊക്കെ ആണെങ്കിലും പലരും അത് പാലിക്കാറില്ല. മുടിയുടെ ഭംഗിപോകും മുടികൊഴിച്ചില്‍ ഉണ്ടാവും അസ്വസ്ഥത എന്നൊക്കെ പറഞ്ഞ് പലരും ഹെല്‍മറ്റിനെ മാറ്റിനിർത്തും. എന്നാല്‍ ഈ സ്വഭാവത്തിന് കനത്ത വില നല്‍കേണ്ടി വരും. അപകടം സംഭവിച്ചാല്‍ തലയില്‍ ഉണ്ടാവുന്ന മുറിവ് മരണത്തിനോ അല്ലെങ്കില്‍ ദീർഘനാള്‍ അബോധവസ്ഥയിലും കിടക്കാനോ കാരണമാകും. അതുകൊണ്ട് തന്നെ നിങ്ങളും പ്രിയപ്പെട്ടവരും ഹെല്‍മറ്റ് നിർബന്ധമായും ധരിക്കാറുണ്ടെന്ന് ഉറപ്പാക്കുക. ഹെല്‍മറ്റ് ധരിക്കുന്നതിന് മുൻപ് കോട്ടണ്‍ തുണിയോ ടിഷ്യൂവോ വെച്ച്‌ വിയർപ്പ് മൂലമുണ്ടാകുന്ന അസ്വസ്ഥത കുറയ്ക്കാം. ശരിയായ അളവിലും ഭാരത്തിലും ഉള്ള ഹെല്‍മറ്റ് നോക്കി തിരഞ്ഞെടുക്കുക. മറ്റൊന്ന് ഹെല്‍മറ്റ് ധരിക്കുന്നതിലൂടെ മുടികൊഴിച്ചില്‍ വരുമെന്നും കഷണ്ടിക്ക് കാരണമാകുമെന്നുമുള്ള യുവാക്കളുടെ ഭീതിയാണ്. യഥാർത്ഥത്തില്‍ ഹെല്‍മറ്റ് ധരിച്ചത് കൊണ്ട് മാത്രം മുടികൊഴിച്ചില്‍ ഉണ്ടാവില്ല ദീർഘനേരം ഹെല്‍മറ്റ്, തൊപ്പി എന്നിവ ഉപയോഗിച്ചാല്‍ അത് ഹെയർ ഫോളിക്കിളുകള്‍ ഓക്‌സിജൻ എടുക്കുന്നതിനെ തടസ്സപ്പെടുത്തുമെന്നും ഇതുമൂലം മുടികൊഴിച്ചില്‍ ഉണ്ടാകും എന്നുമാണ് സാധാരണ കരുതുന്നത്. എന്നാല്‍ ഓക്‌സിജനും ഹെയർ ഫോളിക്കിളുകളും തമ്മില്‍ യാതൊരു ബന്ധവുമില്ല. ബ്ലഡ് സ്ട്രീമില്‍ നിന്നാണ് ഹെയർ ഫോളിക്കിളുകള്‍ക്ക് ഓക്‌സിജൻ ലഭിക്കുന്നത്. എന്നാല്‍ പാകമല്ലാത്ത ഹെല്‍മറ്റ്, തൊപ്പി എന്നിവ വെയ്ക്കുന്നത് മുടി കൊഴിയാൻ കാരണമായേക്കാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഹെല്‍മറ്റ് മുറുകി ഇരുന്നാല്‍ ബ്ലഡ് സർക്കുലേഷൻ കുറയും. സ്ത്രീകള്‍ സ്ഥിരമായി മുടി ടൈറ്റ് ആയി കെട്ടിവെച്ചാല്‍ മുടികൊഴിയും. ഇതുതന്നെയാണ് പുരുഷൻമാർക്കും ഹെല്‍മറ്റ് ടൈറ്റ് ആയി ഇരുന്നാല്‍ സംഭവിക്കുക. എപ്പോഴും മാറ്റി മാറ്റി ധരിക്കാൻ ഒന്നില്‍കൂടുതല്‍ ഹെല്‍മറ്റ് വാങ്ങിക്കുക. വൃത്തിഹീനമായ ഹെല്‍മറ്റ് ധരിക്കുന്നതാണ് ഫംഗസ് അണുബാധകള്‍ക്ക് കാരണമാകുന്നതും ഇത് തലയോട്ടിയേയും മുടിയെയും ദുർബലപ്പെടുത്തുന്നതും. ഈർപ്പം കുറയ്ക്കുന്നതിനും അണുബാധകള്‍ തടയുന്നതിനും ഹെല്‍മെറ്റ് ലൈനറുകള്‍ പതിവായി വൃത്തിയാക്കുകയോ സ്‌കാർഫ് പോലുള്ള സംരക്ഷണ പാളി ധരിക്കുകയോ ചെയ്യേണ്ടത് പ്രധാനമാണ്. ഹെല്‍മെറ്റ് തലയോട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമാകില്ലെന്ന് ഇത് ഉറപ്പാക്കുന്നു. മുടി നനഞ്ഞിരിക്കുമ്പോള്‍ ഒരിക്കലും ഹെല്‍മറ്റ് ധരിക്കുന്നതും ആരോഗ്യം നശിപ്പിക്കും. എപ്പോഴും വൃത്തിയായി കഴുകി ഉണക്കിയ തലയില്‍ ഹെല്‍മറ്റ് ധരിക്കുക.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.