തലകാക്കാൻ ഹെൽമറ്റ്, പക്ഷേ മറ്റൊരു തരത്തിൽ വില്ലൻ!!; സത്യത്തിൽ നിങ്ങളറിയേണ്ടത്

ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർ നിർബന്ധമായും ഹെല്‍മറ്റ് ധരിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. ഇങ്ങനെയൊക്കെ ആണെങ്കിലും പലരും അത് പാലിക്കാറില്ല. മുടിയുടെ ഭംഗിപോകും മുടികൊഴിച്ചില്‍ ഉണ്ടാവും അസ്വസ്ഥത എന്നൊക്കെ പറഞ്ഞ് പലരും ഹെല്‍മറ്റിനെ മാറ്റിനിർത്തും. എന്നാല്‍ ഈ സ്വഭാവത്തിന് കനത്ത വില നല്‍കേണ്ടി വരും. അപകടം സംഭവിച്ചാല്‍ തലയില്‍ ഉണ്ടാവുന്ന മുറിവ് മരണത്തിനോ അല്ലെങ്കില്‍ ദീർഘനാള്‍ അബോധവസ്ഥയിലും കിടക്കാനോ കാരണമാകും. അതുകൊണ്ട് തന്നെ നിങ്ങളും പ്രിയപ്പെട്ടവരും ഹെല്‍മറ്റ് നിർബന്ധമായും ധരിക്കാറുണ്ടെന്ന് ഉറപ്പാക്കുക. ഹെല്‍മറ്റ് ധരിക്കുന്നതിന് മുൻപ് കോട്ടണ്‍ തുണിയോ ടിഷ്യൂവോ വെച്ച്‌ വിയർപ്പ് മൂലമുണ്ടാകുന്ന അസ്വസ്ഥത കുറയ്ക്കാം. ശരിയായ അളവിലും ഭാരത്തിലും ഉള്ള ഹെല്‍മറ്റ് നോക്കി തിരഞ്ഞെടുക്കുക. മറ്റൊന്ന് ഹെല്‍മറ്റ് ധരിക്കുന്നതിലൂടെ മുടികൊഴിച്ചില്‍ വരുമെന്നും കഷണ്ടിക്ക് കാരണമാകുമെന്നുമുള്ള യുവാക്കളുടെ ഭീതിയാണ്. യഥാർത്ഥത്തില്‍ ഹെല്‍മറ്റ് ധരിച്ചത് കൊണ്ട് മാത്രം മുടികൊഴിച്ചില്‍ ഉണ്ടാവില്ല ദീർഘനേരം ഹെല്‍മറ്റ്, തൊപ്പി എന്നിവ ഉപയോഗിച്ചാല്‍ അത് ഹെയർ ഫോളിക്കിളുകള്‍ ഓക്‌സിജൻ എടുക്കുന്നതിനെ തടസ്സപ്പെടുത്തുമെന്നും ഇതുമൂലം മുടികൊഴിച്ചില്‍ ഉണ്ടാകും എന്നുമാണ് സാധാരണ കരുതുന്നത്. എന്നാല്‍ ഓക്‌സിജനും ഹെയർ ഫോളിക്കിളുകളും തമ്മില്‍ യാതൊരു ബന്ധവുമില്ല. ബ്ലഡ് സ്ട്രീമില്‍ നിന്നാണ് ഹെയർ ഫോളിക്കിളുകള്‍ക്ക് ഓക്‌സിജൻ ലഭിക്കുന്നത്. എന്നാല്‍ പാകമല്ലാത്ത ഹെല്‍മറ്റ്, തൊപ്പി എന്നിവ വെയ്ക്കുന്നത് മുടി കൊഴിയാൻ കാരണമായേക്കാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഹെല്‍മറ്റ് മുറുകി ഇരുന്നാല്‍ ബ്ലഡ് സർക്കുലേഷൻ കുറയും. സ്ത്രീകള്‍ സ്ഥിരമായി മുടി ടൈറ്റ് ആയി കെട്ടിവെച്ചാല്‍ മുടികൊഴിയും. ഇതുതന്നെയാണ് പുരുഷൻമാർക്കും ഹെല്‍മറ്റ് ടൈറ്റ് ആയി ഇരുന്നാല്‍ സംഭവിക്കുക. എപ്പോഴും മാറ്റി മാറ്റി ധരിക്കാൻ ഒന്നില്‍കൂടുതല്‍ ഹെല്‍മറ്റ് വാങ്ങിക്കുക. വൃത്തിഹീനമായ ഹെല്‍മറ്റ് ധരിക്കുന്നതാണ് ഫംഗസ് അണുബാധകള്‍ക്ക് കാരണമാകുന്നതും ഇത് തലയോട്ടിയേയും മുടിയെയും ദുർബലപ്പെടുത്തുന്നതും. ഈർപ്പം കുറയ്ക്കുന്നതിനും അണുബാധകള്‍ തടയുന്നതിനും ഹെല്‍മെറ്റ് ലൈനറുകള്‍ പതിവായി വൃത്തിയാക്കുകയോ സ്‌കാർഫ് പോലുള്ള സംരക്ഷണ പാളി ധരിക്കുകയോ ചെയ്യേണ്ടത് പ്രധാനമാണ്. ഹെല്‍മെറ്റ് തലയോട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമാകില്ലെന്ന് ഇത് ഉറപ്പാക്കുന്നു. മുടി നനഞ്ഞിരിക്കുമ്പോള്‍ ഒരിക്കലും ഹെല്‍മറ്റ് ധരിക്കുന്നതും ആരോഗ്യം നശിപ്പിക്കും. എപ്പോഴും വൃത്തിയായി കഴുകി ഉണക്കിയ തലയില്‍ ഹെല്‍മറ്റ് ധരിക്കുക.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.