തലകാക്കാൻ ഹെൽമറ്റ്, പക്ഷേ മറ്റൊരു തരത്തിൽ വില്ലൻ!!; സത്യത്തിൽ നിങ്ങളറിയേണ്ടത്

ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർ നിർബന്ധമായും ഹെല്‍മറ്റ് ധരിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. ഇങ്ങനെയൊക്കെ ആണെങ്കിലും പലരും അത് പാലിക്കാറില്ല. മുടിയുടെ ഭംഗിപോകും മുടികൊഴിച്ചില്‍ ഉണ്ടാവും അസ്വസ്ഥത എന്നൊക്കെ പറഞ്ഞ് പലരും ഹെല്‍മറ്റിനെ മാറ്റിനിർത്തും. എന്നാല്‍ ഈ സ്വഭാവത്തിന് കനത്ത വില നല്‍കേണ്ടി വരും. അപകടം സംഭവിച്ചാല്‍ തലയില്‍ ഉണ്ടാവുന്ന മുറിവ് മരണത്തിനോ അല്ലെങ്കില്‍ ദീർഘനാള്‍ അബോധവസ്ഥയിലും കിടക്കാനോ കാരണമാകും. അതുകൊണ്ട് തന്നെ നിങ്ങളും പ്രിയപ്പെട്ടവരും ഹെല്‍മറ്റ് നിർബന്ധമായും ധരിക്കാറുണ്ടെന്ന് ഉറപ്പാക്കുക. ഹെല്‍മറ്റ് ധരിക്കുന്നതിന് മുൻപ് കോട്ടണ്‍ തുണിയോ ടിഷ്യൂവോ വെച്ച്‌ വിയർപ്പ് മൂലമുണ്ടാകുന്ന അസ്വസ്ഥത കുറയ്ക്കാം. ശരിയായ അളവിലും ഭാരത്തിലും ഉള്ള ഹെല്‍മറ്റ് നോക്കി തിരഞ്ഞെടുക്കുക. മറ്റൊന്ന് ഹെല്‍മറ്റ് ധരിക്കുന്നതിലൂടെ മുടികൊഴിച്ചില്‍ വരുമെന്നും കഷണ്ടിക്ക് കാരണമാകുമെന്നുമുള്ള യുവാക്കളുടെ ഭീതിയാണ്. യഥാർത്ഥത്തില്‍ ഹെല്‍മറ്റ് ധരിച്ചത് കൊണ്ട് മാത്രം മുടികൊഴിച്ചില്‍ ഉണ്ടാവില്ല ദീർഘനേരം ഹെല്‍മറ്റ്, തൊപ്പി എന്നിവ ഉപയോഗിച്ചാല്‍ അത് ഹെയർ ഫോളിക്കിളുകള്‍ ഓക്‌സിജൻ എടുക്കുന്നതിനെ തടസ്സപ്പെടുത്തുമെന്നും ഇതുമൂലം മുടികൊഴിച്ചില്‍ ഉണ്ടാകും എന്നുമാണ് സാധാരണ കരുതുന്നത്. എന്നാല്‍ ഓക്‌സിജനും ഹെയർ ഫോളിക്കിളുകളും തമ്മില്‍ യാതൊരു ബന്ധവുമില്ല. ബ്ലഡ് സ്ട്രീമില്‍ നിന്നാണ് ഹെയർ ഫോളിക്കിളുകള്‍ക്ക് ഓക്‌സിജൻ ലഭിക്കുന്നത്. എന്നാല്‍ പാകമല്ലാത്ത ഹെല്‍മറ്റ്, തൊപ്പി എന്നിവ വെയ്ക്കുന്നത് മുടി കൊഴിയാൻ കാരണമായേക്കാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഹെല്‍മറ്റ് മുറുകി ഇരുന്നാല്‍ ബ്ലഡ് സർക്കുലേഷൻ കുറയും. സ്ത്രീകള്‍ സ്ഥിരമായി മുടി ടൈറ്റ് ആയി കെട്ടിവെച്ചാല്‍ മുടികൊഴിയും. ഇതുതന്നെയാണ് പുരുഷൻമാർക്കും ഹെല്‍മറ്റ് ടൈറ്റ് ആയി ഇരുന്നാല്‍ സംഭവിക്കുക. എപ്പോഴും മാറ്റി മാറ്റി ധരിക്കാൻ ഒന്നില്‍കൂടുതല്‍ ഹെല്‍മറ്റ് വാങ്ങിക്കുക. വൃത്തിഹീനമായ ഹെല്‍മറ്റ് ധരിക്കുന്നതാണ് ഫംഗസ് അണുബാധകള്‍ക്ക് കാരണമാകുന്നതും ഇത് തലയോട്ടിയേയും മുടിയെയും ദുർബലപ്പെടുത്തുന്നതും. ഈർപ്പം കുറയ്ക്കുന്നതിനും അണുബാധകള്‍ തടയുന്നതിനും ഹെല്‍മെറ്റ് ലൈനറുകള്‍ പതിവായി വൃത്തിയാക്കുകയോ സ്‌കാർഫ് പോലുള്ള സംരക്ഷണ പാളി ധരിക്കുകയോ ചെയ്യേണ്ടത് പ്രധാനമാണ്. ഹെല്‍മെറ്റ് തലയോട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമാകില്ലെന്ന് ഇത് ഉറപ്പാക്കുന്നു. മുടി നനഞ്ഞിരിക്കുമ്പോള്‍ ഒരിക്കലും ഹെല്‍മറ്റ് ധരിക്കുന്നതും ആരോഗ്യം നശിപ്പിക്കും. എപ്പോഴും വൃത്തിയായി കഴുകി ഉണക്കിയ തലയില്‍ ഹെല്‍മറ്റ് ധരിക്കുക.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്

ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ

അന്താരാഷ്ട്ര പുഷ്പമേളയ്ക്ക് തിരിതെളിഞ്ഞു: മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.

വയനാടിന്റെ വര്‍ണോത്സവമായ പൂപ്പൊലിക്ക് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ തിരിതെളിഞ്ഞു. കാർഷിക വികസന- കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് മേള ഉദ്ഘാടനം ചെയ്തു. പൂപ്പൊലി ജില്ലയിലെ കാർഷിക മേഖലയ്ക്ക് ഏറെ പ്രയോജനകരമാകുന്നതോടൊപ്പം

മന്തട്ടിക്കുന്നിലെ വീട്ടിൽ നിന്നും എം.ഡി.എം.എയുമായി യുവാക്കൾ പിടിയിലായ സംഭവം; ലഹരി നൽകിയയാൾ പിടിയിൽ

ബത്തേരി: മന്തട്ടിക്കുന്നിലെ വീട്ടിൽനിന്നും എം.ഡി.എം.എ പിടികൂടിയ സംഭവ ത്തിൽ എം.ഡി.എം.എ നൽകിയയാൾ അറസ്റ്റിൽ. മുഖ്യപ്രതിയായ ബത്തേരി, മുള്ളൻകുന്ന്, കണ്ടാക്കൂൽ വീട്ടിൽ കെ.അനസ് (34) നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. 29.12.2025 തിയ്യതി കോഴിക്കോട് തിരുവള്ളൂരിൽ

വാഹനാപകടം; യുവാവ് മരിച്ചു അമ്പലവയൽ: അമ്പലവയൽ നെല്ലാറച്ചാൽ റോഡിൽ ഒഴലക്കൊല്ലിയിൽ

നിയന്ത്രണം മിനി ലോറി മരത്തിലിടിച്ച് ഡ്രൈവർ മരണപ്പെട്ടു. തമിഴ്‌നാട് വെല്ലൂർ റാണിപ്പെട്ട് മേഘനാഥന്റെ മകൻ ദിനകരൻ (40) ആണ് മരണ പ്പെട്ടത്. മഞ്ഞപ്പറയിൽ നിന്നും നെല്ലറചാലിലേക്കു പോവുകയായിരുന്ന മിനിലോറിയാണ് ഇന്ന് രാവിലെ പത്തുമണിയോടെ അപകടത്തിൽപ്പെട്ടത്.

ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്

അഞ്ചാംമൈൽ കെല്ലൂർ ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്.പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി KL-72-E-2163 എന്ന ബൈക്കും KL-10-AB-3061 എന്ന ആൾട്ടോ കാറും ആണ് അപകടത്തിൽ പെട്ടത്.

ബോച്ചെയുടെ പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ്

ലോകത്ത് 65 അടി ഉയരമുള്ള ഏറ്റവും വലിയ പാപ്പാഞ്ഞിയായി ബോച്ചെ 1000 ഏക്കറിൽ സ്ഥാപിച്ച പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ് ആയി അംഗീകാരം ലഭിച്ചു. ജനുവരി 2026 ജൂറി ഡോ. സുനിൽ ജോസഫ് നേരിട്ട് നിരീക്ഷിച്ച്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.