അജ്ഞാത കോൾ വരുമ്പോൾ ജാഗ്രത

മറ്റു പല രാജ്യങ്ങളില്‍ നിന്നുമെല്ലാം അജ്ഞാത ഇന്റർനാഷനല്‍ കോളുകള്‍ വരുന്നത് ഈയിടെയായി വർധിച്ചത് ശ്രദ്ധിച്ചിട്ടുണ്ടോ..? ഇത് നിങ്ങള്‍ക്ക് മാത്രമല്ല, വൻ റാക്കറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന സങ്കീർണമായ തട്ടിപ്പിന്റെ വ്യാപ്തി വർധിച്ചതാണ് കാരണം. അജ്ഞാത നമ്പറില്‍ നിന്നുള്ള അന്താരാഷ്ട്ര കോളുകള്‍ എടുക്കുന്നത് പരമാവധി ഒഴിവാക്കുകയാണ് അപകടമൊഴിവാക്കാൻ പ്രാഥമികമായി ചെയ്യാനുള്ളത്. മറ്റൊരു രാജ്യത്ത് പോകാതെതന്നെ സിം കാർഡുകള്‍ സംഘടിപ്പിക്കാൻ സാധിക്കുമെന്നതിനാല്‍ ഇന്ത്യക്കകത്ത് നിന്നുതന്നെയായിരിക്കും ഇത്തരം മിക്ക തട്ടിപ്പ് ഐഎസ്ഡി കോളുകളും വരുന്നത്.

ഫോണെടുക്കും
മുമ്പേ ശ്രദ്ധിക്കാൻ

● എല്ലാ അജ്ഞാത അന്താരാഷ്ട്ര കോളുകളും തട്ടിപ്പായിരിക്കില്ല, എന്നാല്‍ മിക്കതും അതാകാൻ സാധ്യതയുണ്ട്. അജ്ഞാത അന്താരാഷ്ട്ര മിസ്ഡ് കോളില്‍ തിരിച്ചുവിളിക്കാതിരിക്കുന്നതാണ് സുരക്ഷിതം. നമ്പർ പറഞ്ഞുതരുന്ന ആപ്പുകള്‍ ഉപയോഗിക്കാവുന്നതാണ്.

● ചിലർ മിസ്ഡ് കോള്‍ വഴിയായിരിക്കും തുടങ്ങുക. തിരിച്ചു വിളിച്ചാല്‍ പണി തുടങ്ങും. കൊറിയർ കമ്പനിയില്‍ നിന്നാണെന്നും നിങ്ങള്‍ക്കുള്ള പാർസലിനെ കുറിച്ചുള്ള അപ്ഡേഷനാണെന്നും പറഞ്ഞായിരിക്കും ചിലപ്പോള്‍ വിളി. ചിലർ നിരവധി തവണ വിളിച്ച്‌ അപ്ഡേറ്റ് ചെയ്ത് വിശ്വാസം നേടാൻ ശ്രമിക്കും.

● *+91* എന്ന കോഡ് അല്ലാതെ തുടങ്ങുന്ന അജ്ഞാത നമ്പറുകള്‍ കട്ട് ചെയ്യുന്നതാണ് നല്ലതെന്ന് സൈബർ സുരക്ഷ വിദഗ്ധർ പറയുന്നു.

*+92* (പാകിസ്ഥാൻ),
*+84* (വിയറ്റ്നാം),
*+62* (ഇന്തോനേഷ്യ),
*+1* (യുഎസ്എ),
*+98* (ഇറാൻ) എന്നീ നമ്പറുകളില്‍ തുടങ്ങുന്ന അജ്ഞാത കോളുകള്‍ എടുക്കരുതെന്നും വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം ചില നമ്പറുകളുടെ കോള്‍ നിരക്ക് നമ്മുടെ കൈയില്‍ നിന്നാണ് ഈടാക്കുക.

● ഒന്നിലേറെ അന്താരാഷ്ട്ര നമ്പറുകളില്‍ നിന്ന് വിളി വരുന്നുണ്ടെങ്കില്‍ സൂക്ഷിക്കണം. വലിയ ഡേറ്റാബേസ് ചോർച്ചയില്‍ നിങ്ങളുടെ വിവരങ്ങളും ചോർന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. DND എനേബിള്‍ ചെയ്യുന്നത് അജ്ഞാത കോളുകള്‍ കുറക്കാൻ സഹായിക്കും.

● വാട്സാപ്പ് വഴിയും ഇത്തരം കോളുകള്‍ വരാം. അജ്ഞാത കോളുകള്‍ നിശ്ശബ്ദമാക്കാനുള്ള ഓപ്ഷൻ നല്‍കിയാല്‍ ഓട്ടോമാറ്റിക് ആയി അവ ബ്ലോക്ക് ആയിക്കോളും.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

ഒന്നരക്കോടിയുടെ എംഡിഎംഎയുമായി കരിപ്പൂരില്‍ യാത്രക്കാരന്‍ ഡിആര്‍ഐയുടെ പിടിയില്‍

കരിപ്പൂര്‍: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആര്‍ഐ പിടിയിലായത്. ബാഗേജിനകത്ത് ചോക്ലേറ്റില്‍ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. ഒമാന്‍ എയറിന്റെ മസ്‌കത്ത് കരിപ്പൂര്‍

വയനാട് ടൗൺഷിപ്പിലെ വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വി ശിവൻകുട്ടി

വയനാട് ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി ശിവൻകുട്ടി. വീടിനുള്ളിൽ കണ്ടെത്തിയ പെൻസിൽ വരയെ വിള്ളലാക്കി ചിത്രീകരിച്ച കോൺഗ്രസ് നീക്കത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിള്ളൽ കണ്ടെത്തിയെന്ന ആരോപണത്തെ

‘ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല എൻജിനീയർമാരാണ്’: കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ

ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി വയനാട് ടൗൺഷിപ്പിൽ നിർമിച്ച വീട്ടിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ മന്ത്രി കെ.രാജനെ പരിഹസിച്ച് വി. ഡി.സതീശൻ. വിള്ളൽ പരിശോധിക്കാൻ മന്ത്രി വന്നത് നാടകമാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. എൻജിനീയർമാരാണെന്നും പ്രതിപക്ഷ നേതാവ്

സോപ്പ്, ചീപ്പ്…കണ്ണാടി മുതല്‍ വിമാനടിക്കറ്റ് വരെ….സകലതിനും വില കൂടുന്നു; കുടുംബ ബജറ്റ് താറുമാറാക്കി പശ്ചിമേഷ്യൻ യുദ്ധം

പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധം ഇന്ത്യന്‍ കമ്പനികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതോടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനും പുതിയ നിക്ഷേപങ്ങള്‍ മാറ്റിവെക്കാനും കമ്പനികള്‍ നിര്‍ബന്ധിതരാകുകയാണ്. സോപ്പ്, എണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.