രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും അധിക നികുതി കൊടുക്കാതെ വാഹനം ഉപയോഗിക്കാൻ കഴിയുന്ന ഭാരത് സീരീസ് രജിസ്ട്രേഷൻ ഇനി കേരളത്തിലും; അനുമതി നൽകി ഹൈക്കോടതി; ഗുണങ്ങൾ എന്തൊക്കെ? ഗുണഭോക്താക്കൾ ആരൊക്കെ?

ഭാരത് സീരിസ് പ്രകാരം കേരളത്തില്‍ വാഹനം രജിസ്റ്റർ ചെയ്യാം. ഹൈക്കോടതിയാണ് രജിസ്ടട്രേഷന് അനുമതി നല്‍കിയത്. കേന്ദ്രം നടപ്പാക്കിയ ബി എച്ച്‌ രജിസ്ട്രേഷനുള്ള വാഹനങ്ങള്‍ മറ്റ് സംസ്ഥാനത്തേക്ക് പോകുമ്ബോള്‍ വീണ്ടും രജിസ്ട്രേഷൻ ആവശ്യമില്ല. സംസ്ഥാന രജിസ്ട്രേഷനുളള വാഹനങ്ങള്‍ ഒരു വർഷത്തിലധികം മറ്റൊരു സംസ്ഥാനത്ത് ഓടിക്കാൻ രജിസ്ട്രേഷൻ മാറ്റേണ്ടതുണ്ട്.

ഒരു സംസ്ഥാനത്തുനിന്നു മറ്റൊരു സംസ്ഥാനത്തേക്ക് വാഹനം കൊണ്ടുവരുന്നതിനും അവിടെ ആ വാഹനം ഉപയോഗിക്കുന്നതിനും കടമ്ബകള്‍ ഏറെയാണ്. ആ കടമ്ബകള്‍ ഇല്ലാതാക്കുകയാണു കേന്ദ്ര സർക്കാർ ബിഎച്ച്‌ (BH) വാഹന രജിസ്ട്രേഷനിലൂടെ. എന്താണ് ബിഎച്ച്‌ രജിസ്ട്രേഷൻ, പഴയ വാഹനങ്ങളും ബിഎച്ച്‌ സീരിസിലേക്ക് മാറ്റാൻ കഴിയുമോ ഇതേക്കുറിച്ചൊക്കെയുള്ള കാര്യങ്ങള്‍ വായിക്കാം.

എന്താണ് ബിഎച്ച്‌ അഥവാ ഭാരത് രജിസ്ട്രേഷൻ? വാഹനലോകത്തെ ചര്‍ച്ചാവിഷയമാണ് ഭാരത് സീരീസ്. രാജ്യത്ത് എവിടെയും ഉപയോഗിക്കാവുന്ന ഏകീകൃത വാഹന രജിസ്ട്രേഷന്‍ സംവിധാനമാണ് ബിഎച്ച്‌ അഥവാ ഭാരത് സീരീസ് രജിസ്‌ട്രേഷന്‍. 2021ലാണ് ഭാരത് സീരീസ് എന്ന സംവിധാനത്തിനായി കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം വിജ്ഞാപനം ഇറക്കിയത്.
എന്തിനാണ് വാഹന രജിസ്ട്രേഷനില്‍ ബിഎച്ച്‌ സംവിധാനം? വാഹന രജിസ്ട്രേഷനിലെ പരിഷ്‌കാരങ്ങളുടെ ഭാഗമായിട്ടാണ് കേന്ദ്ര സർക്കാർ ഭാരത് സീരീസ് എന്ന ഏകീകൃത സംവിധാനം തുടങ്ങിയത്. വിവിധ സംസ്ഥാനങ്ങളില്‍ വിവിധ വാഹന രജിസ്ട്രേഷൻ ഒഴിവാക്കാനാണ് പുതിയ സംവിധാനം.ആദ്യം പുതിയവാഹനങ്ങള്‍ക്ക് മാത്രമാണ് ബിഎച്ച്‌ രജിസ്ട്രേഷന്‍ അനുവദിച്ചിരുന്നത്. പുതിയ വിജ്ഞാപനം പ്രകാരം പഴയ വാഹനങ്ങള്‍ക്കും ബിഎച്ച്‌ സീരീസില്‍ രജിസ്റ്റർ ചെയ്യാം.
ഇപ്പോഴത്തെ വാഹന രജിസ്റ്റർ നിയമം എങ്ങനെ? നിലവില്‍ ഒരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനം മറ്റൊരു സംസ്ഥാനത്ത് ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. ഉദാഹരണത്തിന് ഡല്‍ഹിയില്‍ രജിസ്റ്റർ ചെയ്യുന്ന വാഹനം കേരളത്തില്‍ 12 മാസത്തില്‍ കൂടുതല്‍ ഉപയോഗിക്കാൻ സാധിക്കില്ല. അങ്ങനെ ഉപയോഗിക്കണമെങ്കില്‍ വാഹനം ഇവിടത്തേക്ക് മാറ്റി രജിസ്റ്റർ ചെയ്യണം.ഒരു സംസ്ഥാനത്തുനിന്നു മറ്റൊരു സംസ്ഥാനത്തേക്കു വാഹനം മാറ്റി രജിസ്റ്റർ ചെയ്യാൻ പല കടമ്ബകളുണ്ട്. ഏത് സംസ്ഥാനത്താണ് വാഹനം രജിസ്റ്റർ ചെയ്തത് അവിടെനിന്നുള്ള എൻഒസി സർട്ടിഫിക്കറ്റ് വേണം. മാറുന്ന സംസ്ഥാനത്തേക്ക് രജിസ്ട്രേഷന് അപേക്ഷിക്കുമ്ബോള്‍ അവശേഷിക്കുന്ന കാലാവധിയുടെ നികുതി അവിടെ അടയ്ക്കണം. ആദ്യം രജിസ്റ്റർ ചെയ്ത സംസ്ഥാനത്ത് നിന്നു അടച്ച നികുതിയില്‍ അവശേഷിക്കുന്ന കാലം കണക്കാക്കി തുക റീഫണ്ട് ലഭിക്കും. അതിനായി ആ സംസ്ഥാനത്തു അപേക്ഷ നല്‍കണം.
ഭാരത് രജിസ്ട്രേഷൻ ( ബിഎച്ച്‌ ) വരുമ്ബോഴുണ്ടാകുന്ന മാറ്റങ്ങള്‍: ബിഎച്ച്‌ സംവിധാനത്തില്‍ മാറുന്ന സംസ്ഥാനങ്ങളിലേക്കുള്ള രജിസ്ട്രേഷൻ എന്നത് ഒഴിവാക്കാം. ഇന്ത്യയിലൊട്ടാകെ ഒരു രജിസ്ട്രേഷനാണ് വാഹനത്തിന് ലഭിക്കുക. ഏത് സംസ്ഥാനത്തും ഭാരത് സീരീസിലൂടെ രജിസ്റ്റർ ചെയ്ത വാഹനം എത്രകാലം വേണമെങ്കിലും ഉപയോഗിക്കാം. ഇതിലൂടെ 12 മാസത്തില്‍ കൂടുതല്‍ ഉപയോഗിക്കാൻ കഴിയില്ലെന്ന പരിമിതി ഒഴിവാക്കാം. വാഹന നികുതി 15 വർഷത്തില്‍നിന്നു രണ്ടു വർഷമായി കുറയ്ക്കുകയും ചെയ്യുന്നുണ്ട് ഭാരത് സീരീസ്.
ഭാരത് സീരീസ് രജിസ്ട്രേഷൻ നമ്ബർ: ഇപ്പോളുള്ള രീതിയില്‍ നിന്നു മാറി ബിഎച്ച്‌ സീരിസിലെ വാഹന രജിസ്ട്രേഷൻ നമ്ബർ വ്യത്യസ്തമാണ്. വാഹനം വാങ്ങിയ വർഷത്തിന്റെ അവസാന രണ്ട് അക്കങ്ങള്‍, ബിഎച്ച്‌ അക്ഷരങ്ങള്‍, നാല് അക്കങ്ങള്‍, അക്ഷരമാലയിലെ രണ്ട് അക്ഷരങ്ങള്‍ എന്നിങ്ങനെയാകും രജിസ്ട്രേഷൻ നമ്ബർ. ഉദാഹരണത്തിന് “22 BH XXXX AA” എന്നിങ്ങനെയാണ് നമ്ബർ ലഭിക്കുക. നിലവില്‍ ബിഎച്ചിന് പകരം വാഹനം രജിസ്റ്റർ ചെയ്യുന്ന സംസ്ഥാനത്തിന്റെ ചുരുക്കപ്പേരാണ് രജിസ്ട്രേഷനില്‍ നല്‍കുന്നത്.
ബിഎച്ച്‌ രജിസ്ട്രേഷൻ ഉടമസ്ഥാവകാശം കൈമാറാൻ സാധിക്കുമോ? ബിഎച്ച്‌ രജിസ്ട്രേഷൻ വാഹനങ്ങളുടെ ഉടമസ്ഥാവകാശം രജിസ്ട്രേഷന് അർഹതയുള്ളവരോ അല്ലാത്തവരോ ആയ മറ്റു വ്യക്തികള്‍ക്ക് കൈമാറാൻ കേന്ദ്രം സൗകര്യമൊരുക്കിയിട്ടുണ്ട്. ബിഎച്ച്‌ രജിസ്ട്രേഷന് അർഹതയുള്ള വ്യക്തികള്‍ക്ക് നികുതി അടച്ച്‌ സാധാരണ രജിസ്ട്രേഷൻ വാഹനങ്ങളും ബിഎച്ചിലേക്ക് മാറ്റാൻ സാധിക്കും.വാഹനം രജിസ്റ്റർ ചെയ്ത സ്ഥലത്ത് ഫോം 27( A) അപേക്ഷ നല്‍കി വാഹനങ്ങളെ ബിഎച്ച്‌ രജിസ്ട്രേഷനിലേക്ക് മാറ്റാൻ സാധിക്കും. ബിഎച്ച്‌ രജിസ്ട്രഷനിലെ ദുരുപയോഗം തടയാൻ സ്വകാര്യ മേഖലയിലെ ജീവനക്കാർ വർക്കിങ് സർട്ടിഫിക്കറ്റ് ഹാജരാകണം. ഔദ്യോഗിക തിരിച്ചറിയല്‍ കാർഡിന് പുറമേ, സേവന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലും സർക്കാർ ജീവനക്കാർക്ക് ബിഎച്ച്‌ രജിസ്ട്രേഷൻ ലഭിക്കും.
ഉപഭോക്താക്കളുടെ നികുതിയില്‍ വരുന്ന മാറ്റങ്ങള്‍?ബിഎച്ച്‌ രജിസ്‌ട്രേഷനില്‍ രണ്ടുവര്‍ഷ തവണകളായിയാണ് നികുതി. ജിഎസ്ടി ചുമത്താതെയുള്ള വാഹനവിലയാണ് നികുതിക്കായി കണക്കാക്കുന്നത്. റോഡ് നികുതി നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. അതിനാല്‍ ഓരോ സംസ്ഥാനത്തിന്റെയും നികുതിഘടന വ്യത്യസ്തമാണ്.
വാഹനവിലയുടെ എട്ടുമുതല്‍ 12 ശതമാനം വരെ നികുതിയാണ് പുതിയ സംവിധാനത്തില്‍ നിലവില്‍ ഈടാക്കുന്നത്. എന്നാല്‍, ഇത് രണ്ട് വർഷം കൂടുമ്ബോള്‍ അടയ്ക്കേണ്ടി വരും. വരും വർഷങ്ങളില്‍ ഈ നികുതി ഇതുപോലെ നില്‍ക്കുമോ വർദ്ധിപ്പിക്കുമോ എന്നൊന്നും വ്യക്തമല്ല.
നിലവിലെ സംവിധാനത്തില്‍ നികുതി അടയ്ക്കുന്നത് 15 വർഷത്തേക്കാണ്. ഇതുകൊണ്ട് ഒന്നിച്ച്‌ ഒരു തുക അടയ്ക്കേണ്ടി വരും എന്നാല്‍ തുടർ വർഷങ്ങളില്‍ വരുന്ന നികുതി നിരക്കിലെ വർധനവ് നേരത്തെ വാഹനം വാങ്ങിയവർക്ക് ബാധകമാകില്ല. റീ രജിസ്ട്രേഷൻ സമയത്താണ് നികുതി വീണ്ടും അടയ്ക്കേണ്ടി വരുന്നത്. സംസ്ഥാനം മാറി രജിസ്റ്റർ ചെയ്യേണ്ടി വന്നാല്‍ ആദ്യം രജിസ്റ്റർ സംസ്ഥാനത്ത് നിന്നും അവശേഷിക്കുന്ന വർഷങ്ങളുടെ നികുതി റീഫണ്ട് ചെയ്തു കിട്ടും.
പഴയ വാഹനങ്ങള്‍ ബിഎച്ചിലേക്ക് മാറ്റുന്നതെങ്ങനെ? ബിഎച്ച്‌ രജിസ്ട്രേഷന് അര്‍ഹതയുള്ളവര്‍ക്ക് പഴയവാഹനങ്ങള്‍ ബി.എച്ചിലേക്ക് മാറ്റാനാകും. താമസസ്ഥലത്തോ, ജോലിചെയ്യുന്ന സ്ഥലത്തോ രജിസ്ട്രേഷന്‍ മാറ്റത്തിന് അപേക്ഷിക്കാം. കേന്ദ്രസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സൈനികര്‍, നാലോ അതില്‍ അധികമോ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്ബനികളിലെ ജീവനക്കാര്‍, സ്വകാര്യ ജീവനക്കാർ തുടങ്ങി ബിഎച്ച്‌ രജിസ്ട്രേഷന് അര്‍ഹതയുള്ളവര്‍ക്കെല്ലാം സൗകര്യം ഉപയോഗിക്കാം.സംസ്ഥാനങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത വാഹനം നിശ്ചിത തുക അടച്ചാല്‍ ബിഎച്ച്‌ സീരീസിലേയ്ക്ക് മാറ്റാം. തൊഴിലിടത്തിന്റെയോ താമസ സ്ഥലത്തിന്റെയോ വിലാസത്തില്‍ ബിഎച്ച്‌ സീരീസിനായി അപേക്ഷിക്കാം.

അധ്യാപക കൂടിക്കാഴ്ച്ച

സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന പത്താം തരം തുല്യതാ കോഴ്സിൽ ക്ലാസെടുക്കാൻ അധ്യാപകർക്ക് അവസരം. ജില്ലയിൽ മാനന്തവാടി, പനമരം, സുൽത്താൻ ബത്തേരി, കൽപ്പറ്റ, പൊഴുതന എന്നിവിടങ്ങളിലാണ് പഠന കേന്ദ്രങ്ങൾ. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്സ്

ആശ പ്രവർത്തക നിയമനം

പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കീഴിൽ പനമരം ഗ്രാമ പഞ്ചായത്തിലെ 11 വാർഡിലേക്ക് ആശ പ്രവർത്തകയെ നിയമിക്കുന്നു. എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. അതാത് വാർഡുകളിൽ സ്ഥിരതാമസക്കാരായ 25നും 45നുമിടയിൽ പ്രായമുള്ള വിവാഹിതരായ സ്ത്രീകൾക്കാണ് അവസരം.

വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവും വില്പന നടത്തി കിട്ടിയ പണവുമായി ഒരാൾ പിടിയിൽ

പുൽപള്ളി : പുൽപ്പള്ളി താന്നിത്തെരുവ് മരുത്തുംമൂട്ടിൽ വീട്ടിൽ എം.ഡി ഷിബു (45) വിനെയാണ് പുൽപള്ളി പോലീസ് പിടികൂടിയത്. വാടാനക്കവലയിൽ വെച്ചാണ് കൈവശം സൂക്ഷിച്ച മദ്യവും പണവും പിടികൂടുന്നത്. ഇയാളുടെ കൈവശമുണ്ടായിരുന്ന സഞ്ചിയിൽ 10 കുപ്പികളിലായി

ഗതാഗത നിയന്ത്രണം

നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ കമ്പക്കൊടി–തോട്ടാമൂല റോഡിൽ കലുങ്ക് പണികൾ നടക്കുന്നതിനാൽ നാളെ (നവംബർ 3) മുതൽ മുതൽ രണ്ട് മാസത്തേക്ക് ഗതാഗതം പൂർണ്ണമായും നിരോധിക്കുന്നതായി അസിസ്റ്റന്റ്‌ എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp

വയോജനങ്ങളുടെ ഉത്സവമായി ജനമൈത്രി പോലീസിന്റെ ‘വയോഘോഷം’

പൊഴുതന: ‘ഓര്‍മകള്‍ ഓടി കളിക്കുവാനെത്തുന്നു മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍, മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍’ സേട്ടുക്കുന്ന് സ്വദേശിയായ ചാണ്ടി ആന്റണിയില്‍ നിന്നൊഴുകിയ ഗാനം അത്തിമൂല പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ അലയടിച്ചപ്പോള്‍ ചാണ്ടിക്കു ചുറ്റുമുള്ള

വട്ടോളി പാലം നിർമ്മാണത്തിന് അഞ്ച് കോടിയുടെ ഭരണാനുമതി

തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ പേരിയ – വട്ടോളി വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വട്ടോളി പാലം നിർമാണത്തിന് അഞ്ച് കോടി രൂപയുടെ ഭരണാനുമതി. സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് തുക അനുവദിച്ചത്. സംസ്ഥാന പട്ടികജാതി- പട്ടിക വർഗ -പിന്നാക്കക്ഷേമ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.