ബോചെയുടെ അറസ്റ്റ് ; മണ്ടന്മാരാകുന്നത് ആര്..?

നടി ഹണി റോസ് വ്യവസായിയും കോടികളുടെ ഉടമയുമായ ബോബി ചെമ്മണ്ണൂരിനെതിരെ ലൈംഗിക അധിക്ഷേപത്തിന് പരാതി നല്‍കുകയും പോലീസ് ആ പരാതി ഗൗരവമായി സ്വീകരിച്ച്‌ ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തതുമാണ് ഇപ്പോള്‍ എവിടെയും ചർച്ചയായിരിക്കുന്നത്. ഇരുവരെയും അനുകൂലിച്ചുകൊണ്ടും എതിർത്തുകൊണ്ടും ധാരാളം പേരാണ് സോഷ്യല്‍ മീഡിയയിലും ചാനല്‍ ചർച്ചകളിലും മറ്റും ദിനംപ്രതി രംഗത്ത് വരുന്നത്. ബോബി ചെമ്മണ്ണൂരിൻ്റെ ദ്വയാർത്ഥ പ്രയോഗങ്ങളാണ് പ്രശ്നം ഇത്രയും വഷളാക്കിയത്. പ്രമുഖർ സ്വയം തങ്ങളെത്തന്നെ മാർക്കറ്റ് ചെയ്യാൻ ഈ വിഷയം ഉപയോഗപ്പെടുത്തുകയാണോ… എന്ന് സംശയിക്കുന്നവരും ഏറെയാണ്. ഇവരെ ഇരുവരെയും പിന്തുണച്ച്‌ മറ്റുചിലർ ചീപ്പ് പബ്ലിസിറ്റി ഉണ്ടാക്കാൻ ശ്രമിക്കുന്നതും കണ്ടുവരുന്നുണ്ട്. നെഗറ്റീവ് പബ്ലിസിറ്റിയെ എങ്ങനെ കച്ചവടം ആക്കാം എന്നു പഠിച്ച്‌ പിഎച്ച്‌ഡി എടുത്ത വിദഗ്ധനായ കച്ചവടക്കാരനാണ് ബോബി ചെമ്മണ്ണൂർ എന്ന് പറയാം. അദ്ദേഹം ഈ കളിയൊക്കെ കളിച്ചിട്ടും കിട്ടാത്ത പബ്ലിസിറ്റി ചുരുങ്ങിയ ചെലവില്‍ ഉണ്ടാക്കുന്നു. ഈ പബ്ലിസിറ്റി മുലം കൂടുതല്‍ സിനിമകള്‍ ഹണി റോസിനെ തേടിവരുമെന്ന കാര്യത്തിലും സംശയം വേണ്ട. അവർ അഭിനയിക്കുന്ന സിനിമകള്‍ കാണാൻ ധാരാളം ആളുകള്‍ തീയറ്ററുകളിലേക്ക് കയറാനും സാധ്യതയുണ്ട്. ഇനി ദ്വയാർത്ഥ പ്രയോഗങ്ങളെപ്പറ്റി പറഞ്ഞു വരികയാണെങ്കില്‍ ഇവിടെ ആരും ദ്വയാർത്ഥ പ്രയോഗങ്ങള്‍ നടത്താത്തവരായി കാണുകയില്ല. പല രീതിയില്‍ ദ്വയാർത്ഥ പ്രയോഗങ്ങള്‍ നടത്തിയവരായിരിക്കും ഏറെയും. ദ്വയാർത്ഥ പ്രയോഗങ്ങളുടെ ഉദാഹരണങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കാം. നമ്മള്‍ നിത്യേന പറയുന്ന എല്ലാ വാചകങ്ങളും അത് രണ്ടോ മൂന്നോ അർഥത്തില്‍ എടുക്കാം. ഉദാഹരണത്തിന്, ബസ്സുകളില്‍ എഴുതി വെച്ചിരിക്കുന്ന ‘പുകവലി പാടില്ല’ എന്ന വാചകത്തിന് പുകവലിക്കരുത് എന്നും പുകവലിക്കാൻ ഒരു പാടുമില്ല എന്നും രണ്ട് അർത്ഥങ്ങള്‍ ഉണ്ട്. അതുപോലെ, ‘കൈയും തലയും പുറത്തിടരുത്’ എന്നതിന് കൈയും തലയും അടുത്തിരിക്കുന്ന യാത്രക്കാരന്റെ പുറത്തിടരുത് എന്നും ബസ്സിന് പുറത്തേക്ക് ഇടരുത് എന്നും അർത്ഥമുണ്ട്. ഒരാള്‍ ദ്വയാർത്ഥ പ്രയോഗം നടത്തി എന്ന് പറയുമ്പോള്‍, അതിന്റെ ശരിക്കുമുള്ള അർത്ഥം കേള്‍ക്കുന്നില്ല. നമ്മളും അയാളെപ്പോലെ ചിന്തിക്കുന്നു. മനുഷ്യരെ കൊലപ്പെടുത്തുകയും ഉപജീവനമാർഗ്ഗം ഇല്ലാതാക്കുകയും ചെയ്ത രാഷ്ട്രീയ ക്രിമിനലുകളും മദ്യപിച്ച്‌ വാഹനമോടിച്ച്‌ അപകടം ഉണ്ടാക്കിയ ഉദ്യോഗസ്ഥരും നമ്മുടെ നാട്ടില്‍ സ്വൈര്യമായി വിഹരിക്കുന്നു. മദ്യലഹരിയില്‍ വാഹനം ഓടിച്ചു ഒരു ബൈക്ക് യാത്രികനെ കൊലപ്പെടുത്തിയ ഐഎഎസുകാരൻ വരെ ജാമ്യത്തിലിറങ്ങി ഈ കേരളത്തില്‍ വിലസുന്നു. എന്നിട്ടാണ് ഒരു ദ്വയാർത്ഥ പരാമർശത്തിന്റെ പേരില്‍ മാത്രം വലിയ കോലാഹലം ഉണ്ടാക്കുന്നത്. ബോബി ചെമ്മണ്ണൂരിന്റെ പരാമർശം മോശമാണെന്ന് തികച്ചും സമ്മതിക്കുന്നു. എന്നാല്‍, ഇതിലും വലിയ കുറ്റകൃത്യങ്ങള്‍ ചെയ്തവർ സ്വതന്ത്രമായി വിലസി നടക്കുമ്പോള്‍ ഈ വിഷയത്തിന് മാത്രം അമിത പ്രാധാന്യം നല്‍കുന്നത് ശരിയല്ല. സര്‍ജറിക്കിടെ ഒരു സ്ത്രീയുടെ വയറ്റില്‍ കത്രിക മറന്ന ഡോക്ടര്‍ക്ക് എതിരെ കേസെടുക്കാന്‍ പരാതികാരിക്ക് കോഴികോട് മെഡിക്കല്‍ കോളേജിന് മുന്നില്‍ ദിവസങ്ങളോളം സമരം ചെയ്യേണ്ടി വന്ന നാട്ടില്‍ തന്നെയാണ് ഇതെന്നതും ഓർക്കണം.

ബോബിയുടെ ദ്വയാ൪ത്ഥ പരാമർശത്തിന് ഒരു തരത്തിലുള്ള ന്യായീകരണവുമില്ല, അത് തീർത്തും മോശമാണ്. ബോച്ചെ വിഷയം നമ്മള്‍ കേരളീയർ കണ്ണ് തുറന്ന് ചിന്തിക്കേണ്ട വിഷയമാണ്. പീഡനം വരെ നടത്തിയ ക്രിമിനലുകള്‍ ഇന്ന് പൊതുനിരത്തിലൂടെ സ്വസ്ഥമായി വിരാജിക്കുന്നു. ഹേമാ കമ്മിറ്റി റിപ്പോർട്ടില്‍ പീഡകരെന്ന് ആരോപിക്കപ്പെട്ട പലരും ജയിലിന് പുറത്താണ്, ഒരു പ്രസ്താവന നടത്തിയ ബോബി ചെമ്മണ്ണൂർ അകത്തും. ഇതൊന്നും കാണാതെ പോകരുത്. ബോബി ചെമ്മണ്ണൂരിനെതിരെയുള്ള മാധ്യമ വേട്ട ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അദ്ദേഹത്തില്‍ നിന്ന് പരസ്യം കിട്ടാതെ ആയപ്പോള്‍ ബ്ലാക്ക് മെയില്‍ ചെയ്ത് പരസ്യം പിടിക്കാനാണ് പലരും ശ്രമിച്ചത്. അതിലൊന്നും കുലുങ്ങാതെ ഒരോ നെഗറ്റീവ് പബ്ലിസിറ്റിയും വെച്ച്‌ തൻ്റെ ബിസിനസ് വളർത്തുന്ന ബോബി ചെമ്മണ്ണൂരിനെയാണ് പലരും ഇതുവരെ കണ്ടത്. തന്നെ അംഗീകരിക്കാത്തവരെ നോക്കി കൊഞ്ഞനം കാട്ടുന്ന രീതി. അത് പല മാധ്യമ പ്രമുഖർക്കും സഹിക്കാവുന്നതില്‍ അപ്പുറമായിരുന്നു. അവർ ഈ അവസരം ശരിക്കും മുതലാക്കുന്നുമുണ്ട്. ഈ അറസ്റ്റുപോലും ബോബിയെപ്പോലെ ഉള്ളവർ തൻ്റെ ബിസിനസ് കൂടുതല്‍ വളർത്താൻ ഉപകാരപ്പെടുത്തുമെന്ന കാര്യത്തില്‍ യാതൊരു തർക്കവും വേണ്ട. അതായിരിക്കും ഇനി ഭാവിയില്‍ കാണാൻ പോകുന്നതും. മണ്ടന്മാരാകുന്നത് ഇതിൻ്റെ പിറകെ നടക്കുന്നവരും. ഉപ്പ് തിന്നവർ ആരായാലും വെള്ളം കുടിക്കണം, പക്ഷെ അത് എല്ലാവർക്കും ബാധകമാവണം എന്നത് അടിവരയിട്ട് പറയുന്നു.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.