സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി ; മൂന്ന് മാസത്തെ കുടിശ്ശിക അനുവദിച്ചു.

സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിലൂടെ നീങ്ങവെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് സർക്കാർ കുടിശ്ശിക തുക അനുവദിച്ചു. സെപ്തംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ കുടിശ്ശികയാണ് ധനകാര്യ വകുപ്പ് അനുവദിച്ചത്. നാല് കോടി അൻപത്തിയെട്ട് ലക്ഷത്തി എഴുപത്തിനാലായിരം രൂപയാണ് അനുവദിച്ചത്. ഇതിനായുള്ള സർക്കാർ ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. അടുത്ത ആഴ്ചയോടുകൂടി ഇതിൻ്റെ അലോകേഷൻ പൂർത്തിയായി സ്കൂള്‍ പ്രധാന അധ്യാപകരുടെ അക്കൗണ്ടിലേക്ക് തുക എത്തിച്ചേരും. കഴിഞ്ഞ കുറെക്കാലമായി സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്ക് സാമ്പത്തിക പ്രതിസന്ധി കാരണം സർക്കാർ ഫണ്ട് അനുവദിച്ചിരുന്നില്ല. ഇതുകാരണം കടുത്ത പ്രതിസന്ധിയാണ് പ്രധാന അധ്യാപകർ അനുഭവിച്ചു വന്നിരുന്നത്. സ്വന്തം പോക്കറ്റില്‍ നിന്നും പണമെടുത്തും നാട്ടുകാരുടെ സഹായത്തോടെയുമാണ് പദ്ധതി മുടക്കമില്ലാതെ നടത്തി കൊണ്ടുപോയിരുന്നത്. ചില പ്രധാന അധ്യാപകർ കടമായാണ് സ്വകാര്യ കച്ചവടക്കാരില്‍ നിന്നും അരിയും പച്ചക്കറിയും വാങ്ങിയിരുന്നത്. ഇതുകൂടാതെ പാലും മുട്ടയും കുട്ടികള്‍ക്ക് നല്‍കുന്ന പദ്ധതിയുടെ പണവും സർക്കാർ വെട്ടികുറച്ചിരുന്നു. രണ്ടാം പിണറായി സർക്കാരിൻ്റെ കടുത്ത സാമ്പത്തിക ഞെരുക്കമാണ് കുട്ടികളുടെ കഞ്ഞിയിലും മണ്ണിടുന്ന സാഹചര്യമുണ്ടാക്കിയത്. എന്നാല്‍ ഈ പദ്ധതിക്ക് കേന്ദ്രസർക്കാരിൻ്റെ വിഹിതം നന്നെ കുറഞ്ഞതും അതുതന്നെ കൃത്യമായി ലഭിക്കാത്തതും പദ്ധതിയെ താളം തെറ്റിച്ചിരുന്നു. സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഫണ്ട് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷ അധ്യാപക സംഘടനയായ കെപിഎസ്ടിഎ സമരത്തിന് ഇറങ്ങാൻ തീരുമാനിച്ച സാഹചര്യത്തിലാണ് അടിയന്തിര നടപടി സ്വീകരിച്ചത്. ഭരണാനുകൂല അധ്യാപക സംഘടനയായ കെഎസ്ടിഎയും പദ്ധതി മുടങ്ങുന്നതില്‍ പ്രതിഷേധം സർക്കാരിനെ അറിയിച്ചിരുന്നു.

𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪

മദ്യപിച്ച് വാഹനമോടിച്ചു കുടുങ്ങിയത് ആയിരങ്ങൾ; കഴിഞ്ഞ വർഷം സംസ്ഥാനത്ത് ലൈസൻസ് നഷ്ടമായത് 3,305 പേർക്ക്

മദ്യപിച്ച് വാഹനമോടിക്കുന്നവരുണ്ടെങ്കില്‍ ഇനി മോട്ടോര്‍ വാഹനവകുപ്പോ പൊലീസോ പിടിച്ചാല്‍ ലൈസന്‍സ് പോകും. കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ലൈസന്‍സ് നഷ്ടമായത് മദ്യപിച്ച് വാഹനമോടിച്ചവർക്കാണ്. 2025 സെപ്റ്റംബർവരെയുള്ള കണക്കുപ്രകാരം 3,305 പേരുടെ ലൈസൻസാണ് താത്കാലികമായി

ആരോഗ്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

തരിയോട് : നിർഭയ വയനാട് സൊസൈറ്റിയുടെ പന്ത്രണ്ടാമത് വാർഷികഘോഷത്തിന്റെ മുന്നോടിയായി സ്പെഷ്യലിറ്റി മൊബൈൽ ക്ലിനിക്കിന്റെ സഹകരണത്തോടെ തരിയോട് പഞ്ചായത്തിലെ പൊയിൽ മേഖലയിൽ ആരോഗ്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസി ബാബു ഉദ്ഘാടനം

ഡോക്ടര്‍ നിയമനം

കാപ്പുകുന്ന് കുടുംബാരോഗ്യ കേന്ദത്തിലേക്ക് കരാറടിസ്ഥാനത്തില്‍ ഡോക്ടര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റഎ അസല്‍, പകര്‍പ്പ് സഹിതം ഫെബ്രുവരി 10 ന് രാവിലെ 11 ന് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.

വർണ്ണാഭമായി തരിയോട് ജി എൽ പി സ്കൂളിൽ വർണ്ണക്കൂടാരം.

കാവുംമന്ദം: പ്രീ പ്രൈമറി വിഭാഗത്തിലെ കൊച്ചു കൂട്ടുകാർക്ക് അത്യാധുനിക രീതിയിലുള്ള ക്ലാസ് മുറികളും ഹൈടെക് പഠനോപകരണങ്ങളും ക്ലാസ് മുറിയിലും പുറത്തുമായി വിപുലമായ കളി ഉപകരണങ്ങളും കളിസ്ഥലവും എല്ലാം ഒരുക്കി പ്രൗഢമായിരിക്കുകയാണ് തരിയോട് ഗവ എൽ

അടിക്കടിയുള്ള വയറുവേദന അവഗണിക്കരുത്; ഈ 6 രോഗങ്ങളുടെ മുന്നറിയിപ്പാകാം

അടിക്കടിയുള്ള വയറുവേദന അവഗണിക്കരുത്; ഈ രോഗങ്ങളുടെ മുന്നറിയിപ്പാകാം വയറുവേദന തുടർച്ചയായി ഉണ്ടാകുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. കാരണം അത് മറ്റ് രോഗങ്ങളുടെ ലക്ഷണമാകാം. പിത്താശയത്തിലെ കല്ലുകള്‍ പിത്താശയത്തിലെ കല്ലുകളുടെ ലക്ഷണമായി വയറുവേദന വരാം. പിത്താശയത്തിലെ കല്ലുകൾ പിത്തരസത്തിന്റെ

വൃക്ക തകരാറിലാണോ? ഈ സൂചനകളെ അവഗണിക്കരുത്!

വൃക്ക തകരാറിലാണോ? ഈ സൂചനകളെ അവഗണിക്കരുത്! വൃക്ക തകരാറിന്‍റെ ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. മുഖത്ത് നീര് നീര് കാണുന്നത് വൃക്കരോഗത്തിന്റെ പ്രധാന ലക്ഷണമാണ്. വൃക്കകൾ ശരിയായി പ്രവർത്തിക്കാത്തപ്പോൾ ശരീരത്തിൽ സോഡിയവും വെള്ളവും കെട്ടിനിൽക്കും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.