സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി ; മൂന്ന് മാസത്തെ കുടിശ്ശിക അനുവദിച്ചു.

സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിലൂടെ നീങ്ങവെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് സർക്കാർ കുടിശ്ശിക തുക അനുവദിച്ചു. സെപ്തംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ കുടിശ്ശികയാണ് ധനകാര്യ വകുപ്പ് അനുവദിച്ചത്. നാല് കോടി അൻപത്തിയെട്ട് ലക്ഷത്തി എഴുപത്തിനാലായിരം രൂപയാണ് അനുവദിച്ചത്. ഇതിനായുള്ള സർക്കാർ ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. അടുത്ത ആഴ്ചയോടുകൂടി ഇതിൻ്റെ അലോകേഷൻ പൂർത്തിയായി സ്കൂള്‍ പ്രധാന അധ്യാപകരുടെ അക്കൗണ്ടിലേക്ക് തുക എത്തിച്ചേരും. കഴിഞ്ഞ കുറെക്കാലമായി സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്ക് സാമ്പത്തിക പ്രതിസന്ധി കാരണം സർക്കാർ ഫണ്ട് അനുവദിച്ചിരുന്നില്ല. ഇതുകാരണം കടുത്ത പ്രതിസന്ധിയാണ് പ്രധാന അധ്യാപകർ അനുഭവിച്ചു വന്നിരുന്നത്. സ്വന്തം പോക്കറ്റില്‍ നിന്നും പണമെടുത്തും നാട്ടുകാരുടെ സഹായത്തോടെയുമാണ് പദ്ധതി മുടക്കമില്ലാതെ നടത്തി കൊണ്ടുപോയിരുന്നത്. ചില പ്രധാന അധ്യാപകർ കടമായാണ് സ്വകാര്യ കച്ചവടക്കാരില്‍ നിന്നും അരിയും പച്ചക്കറിയും വാങ്ങിയിരുന്നത്. ഇതുകൂടാതെ പാലും മുട്ടയും കുട്ടികള്‍ക്ക് നല്‍കുന്ന പദ്ധതിയുടെ പണവും സർക്കാർ വെട്ടികുറച്ചിരുന്നു. രണ്ടാം പിണറായി സർക്കാരിൻ്റെ കടുത്ത സാമ്പത്തിക ഞെരുക്കമാണ് കുട്ടികളുടെ കഞ്ഞിയിലും മണ്ണിടുന്ന സാഹചര്യമുണ്ടാക്കിയത്. എന്നാല്‍ ഈ പദ്ധതിക്ക് കേന്ദ്രസർക്കാരിൻ്റെ വിഹിതം നന്നെ കുറഞ്ഞതും അതുതന്നെ കൃത്യമായി ലഭിക്കാത്തതും പദ്ധതിയെ താളം തെറ്റിച്ചിരുന്നു. സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഫണ്ട് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷ അധ്യാപക സംഘടനയായ കെപിഎസ്ടിഎ സമരത്തിന് ഇറങ്ങാൻ തീരുമാനിച്ച സാഹചര്യത്തിലാണ് അടിയന്തിര നടപടി സ്വീകരിച്ചത്. ഭരണാനുകൂല അധ്യാപക സംഘടനയായ കെഎസ്ടിഎയും പദ്ധതി മുടങ്ങുന്നതില്‍ പ്രതിഷേധം സർക്കാരിനെ അറിയിച്ചിരുന്നു.

𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪

സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഒരു ലക്ഷം കടന്നു.

പുതുവര്‍ഷം ആരംഭിച്ചതിന് ശേഷം സംസ്ഥാനത്ത് ആദ്യമായി സ്വര്‍ണവില ലക്ഷം കടന്നു. ഡിസംബര്‍ മാസത്തില്‍ ഒരു ലക്ഷം കടന്നിരുന്ന വില മാസം അവസാനമായപ്പോള്‍ കുറയുകയും ജനുവരി ഒന്ന് മുതല്‍ വര്‍ധനവുണ്ടാവുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം

മിഠായി ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.

കൽപ്പറ്റ :വൈത്തിരി ബി.ആർ.സിക്ക് കീഴിൽ ഗൃഹാധിഷിഠിത വിദ്യാഭ്യാസം നടത്തുന്ന ശയ്യാവലംബരായ കുട്ടികൾക്കായി സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ മിഠായി- ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ നടന്ന

പക്ഷിപ്പനിയും വിലക്കയറ്റവും ബാധിച്ചില്ല;പുതുവത്സരത്തിന് മലയാളി കഴിച്ചത് 31.64 ലക്ഷം കിലോ കോഴിയിറച്ചി

തിരുവനന്തപുരം: പുതുവത്സര ദിനത്തില്‍ മലയാളികള്‍ കഴിച്ചത് 31.64 ലക്ഷം കിലോ കോഴിയിറച്ചി. സംസ്ഥാനത്ത് പക്ഷിപ്പനി ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ന്യൂ ഇയര്‍ ആഘോഷത്തെ ഇതൊന്നും ബാധിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഡിസംബര്‍ 31 ന് 9.04 ലക്ഷം

യാത്രയയപ്പ് നൽകി

കൽപ്പറ്റ: ഡെപ്യൂട്ടി രജിസ്ട്രാർ ആയി പ്രൊമോഷൻ ലഭിച്ചു സ്ഥലം മാറി പോകുന്ന വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് അസിസ്റ്റന്റ് രജിസ്ട്രാർ/വാലുവേഷൻ ഓഫീസർ എൻ.എം.ആന്റണിക്ക് ഭരണസമിതിയും ജീവനക്കാരും യാത്രയയപ്പു നൽകി.ബാങ്ക് പ്രസിഡന്റ്‌

പി.സുനിൽബാബുവിന് യാത്രയയപ്പ് നൽകി

കൽപ്പറ്റ: വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്നും വിരമിച്ച പി.സുനിൽബാബുവിന് ഭരണസമിതിയും, ജീവനക്കാരും യാത്രയയപ്പു നൽകി.ബാങ്ക് പ്രസിഡന്റ്‌ കെ.സുഗതൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ വി.യൂസഫ്, അസിസ്റ്റന്റ് രജിസ്ട്രാർ എൻ.എം.ആന്റണി,

2026 മാർച്ചില്‍ 500 രൂപ നോട്ട് പിന്‍വലിക്കുമോ?

സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വാർത്തകളും റിപ്പോർട്ടുകളും എല്ലായിപ്പോഴും ശരിയായിരിക്കണമെന്നില്ല. എന്നാൽ ഇതിലൂടെ നടക്കുന്ന വിപുലമായ പ്രചരണങ്ങൾ പലരെയും ആശങ്കയിലാക്കുന്നതാണ് സ്ഥിരമായി കണ്ടുവരുന്ന രീതി. ഇത്തരം സന്ദർഭങ്ങളിൽ സർക്കാർ വൃത്തങ്ങൾക്ക് നേരിട്ട് ഇടപെടേണ്ട സാഹചര്യവും ഉണ്ടാവും. അത്തരത്തിലൊരു

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.