സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി ; മൂന്ന് മാസത്തെ കുടിശ്ശിക അനുവദിച്ചു.

സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിലൂടെ നീങ്ങവെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് സർക്കാർ കുടിശ്ശിക തുക അനുവദിച്ചു. സെപ്തംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ കുടിശ്ശികയാണ് ധനകാര്യ വകുപ്പ് അനുവദിച്ചത്. നാല് കോടി അൻപത്തിയെട്ട് ലക്ഷത്തി എഴുപത്തിനാലായിരം രൂപയാണ് അനുവദിച്ചത്. ഇതിനായുള്ള സർക്കാർ ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. അടുത്ത ആഴ്ചയോടുകൂടി ഇതിൻ്റെ അലോകേഷൻ പൂർത്തിയായി സ്കൂള്‍ പ്രധാന അധ്യാപകരുടെ അക്കൗണ്ടിലേക്ക് തുക എത്തിച്ചേരും. കഴിഞ്ഞ കുറെക്കാലമായി സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്ക് സാമ്പത്തിക പ്രതിസന്ധി കാരണം സർക്കാർ ഫണ്ട് അനുവദിച്ചിരുന്നില്ല. ഇതുകാരണം കടുത്ത പ്രതിസന്ധിയാണ് പ്രധാന അധ്യാപകർ അനുഭവിച്ചു വന്നിരുന്നത്. സ്വന്തം പോക്കറ്റില്‍ നിന്നും പണമെടുത്തും നാട്ടുകാരുടെ സഹായത്തോടെയുമാണ് പദ്ധതി മുടക്കമില്ലാതെ നടത്തി കൊണ്ടുപോയിരുന്നത്. ചില പ്രധാന അധ്യാപകർ കടമായാണ് സ്വകാര്യ കച്ചവടക്കാരില്‍ നിന്നും അരിയും പച്ചക്കറിയും വാങ്ങിയിരുന്നത്. ഇതുകൂടാതെ പാലും മുട്ടയും കുട്ടികള്‍ക്ക് നല്‍കുന്ന പദ്ധതിയുടെ പണവും സർക്കാർ വെട്ടികുറച്ചിരുന്നു. രണ്ടാം പിണറായി സർക്കാരിൻ്റെ കടുത്ത സാമ്പത്തിക ഞെരുക്കമാണ് കുട്ടികളുടെ കഞ്ഞിയിലും മണ്ണിടുന്ന സാഹചര്യമുണ്ടാക്കിയത്. എന്നാല്‍ ഈ പദ്ധതിക്ക് കേന്ദ്രസർക്കാരിൻ്റെ വിഹിതം നന്നെ കുറഞ്ഞതും അതുതന്നെ കൃത്യമായി ലഭിക്കാത്തതും പദ്ധതിയെ താളം തെറ്റിച്ചിരുന്നു. സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഫണ്ട് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷ അധ്യാപക സംഘടനയായ കെപിഎസ്ടിഎ സമരത്തിന് ഇറങ്ങാൻ തീരുമാനിച്ച സാഹചര്യത്തിലാണ് അടിയന്തിര നടപടി സ്വീകരിച്ചത്. ഭരണാനുകൂല അധ്യാപക സംഘടനയായ കെഎസ്ടിഎയും പദ്ധതി മുടങ്ങുന്നതില്‍ പ്രതിഷേധം സർക്കാരിനെ അറിയിച്ചിരുന്നു.

𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪

ക്ലിൻ്റ് സ്മാരക ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാതല ക്ലിൻ്റ് സ്മാരക ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  റംല ഹംസ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 60

നിയന്ത്രണം വിട്ട കാർ ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം

പനമരം: പനമരം ടൗണിൽ നിയന്ത്രണം വിട്ട് കാർ ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം ഇന്ന് പുലർച്ചെ ചിരാൽ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത് .ആർക്കും പരിക്കില്ല. ഇടിയുടെ ആഘാതത്തിൽ കാറും, കടയുടെ ഷെഡ്റൂം പൂർണ്ണമായും

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കസ്റ്റഡിയില്‍, നടപടി മൂന്നാമത്തെ പരാതിയില്‍

പാലക്കാട്: പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കസ്റ്റഡിയില്‍. പാലക്കാട് നഗരത്തിലെ ഹോട്ടലില്‍ നിന്നും പ്രത്യേക അന്വേഷണ സംഘമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. വനിത പൊലീസ് ഉള്‍പ്പെടേയുള്ള സംഘം രാഹുല്‍ താമസിച്ചിരുന്ന ഹോട്ടലിലേക്ക് രാത്രി

‘എയിംസ് അടക്കം യാഥാര്‍ത്ഥ്യമാക്കണം’; ബജറ്റിന് മുന്നോടിയായി കേന്ദ്രത്തിന് മുന്നില്‍ ആവശ്യങ്ങളുമായി കേരളം

ന്യൂ‍ഡൽഹി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് മുന്നിൽ ആവശ്യങ്ങളുമായി കേരളം. കേന്ദ്ര ബജറ്റിന് മുന്നോടിയായി നടത്തിയ ധനകാര്യ മന്ത്രിമാരുടെ യോ​ഗത്തിലാണ് ധനകാര്യ മന്ത്രി കെ

നിർണായക തെളിവുള്ള കേസ്? രാഹുലിനെ പൂട്ടാൻ തെളിവെല്ലാം ശേഖരിച്ച പൊലീസ് അതീവ രഹസ്യ നീക്കത്തിലൂടെ അറസ്റ്റ് ചെയ്‌തു.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ, പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത് തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് സൂചന. പത്തനംതിട്ട ജില്ലക്കാരിയായ പരാതിക്കാരി നിർണായക തെളിവുകളോടെയാണ് പരാതി നൽകിയത്. ഒരാഴ്ചയാണ് പരാതിക്ക് പിന്നിൽ

മരം ലേലം

ബാണാസുര ജലസേചന പദ്ധതിക്ക് കീഴിലെ വെണ്ണിയോട് ജലവിതരണ കനാല്‍ നിര്‍മ്മാണ പ്രദേശത്തെ മരങ്ങള്‍ ലേലം ചെയുന്നു. താത്പര്യമുള്ളവര്‍ ജനുവരി 20 ന് രാവിലെ 11.30 ന് പടിഞ്ഞാറത്തറ ജലസേചന വകുപ്പ് ഓഫീസ് പരിസരത്ത് നടക്കുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.