കേരളത്തില്‍ എലിപ്പനി, മഞ്ഞപ്പിത്തം രൂക്ഷം

കേരളത്തില്‍ എലിപ്പനി, മഞ്ഞപ്പിത്തം എന്നിവ നിയന്ത്രണ വിധേയമാക്കാൻ കഴിയാത്തത് ആശങ്കക്കിടയാക്കുന്നു. എലിപ്പനി ബാധിച്ച്‌ ഈ വർഷം ജനുവരിയില്‍ മാത്രം കേരളത്തില്‍ മരിച്ചത് 15 പേർ. കഴിഞ്ഞവർഷം ജനുവരിയില്‍ ഇത് അഞ്ച് ആയിരുന്നു. കഴിഞ്ഞ വർഷം 179 പേർക്കായിരുന്നു രോഗം ബാധിച്ചതെങ്കില്‍ ഈ വർഷം 228 പേരിലായി. രോഗം ബാധിക്കുന്നവരില്‍ മരണനിരക്ക് കൂടുതലാണെന്നും ആരോഗ്യ വകുപ്പിന്‍റെ വെബ്സൈറ്റിലെ കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാവും. ശുചിത്വമില്ലായ്മയും മൃഗങ്ങളോട് ഇടപഴകുന്നതില്‍ സൂക്ഷ്മത പാലിക്കാത്തതുമാണ് എലിപ്പനി വർധിക്കാൻ കാരണമാകുന്നതെന്ന് ആരോഗ്യവകുപ്പ് പറയുന്നു.

പകർച്ചവ്യാധി മരണ നിരക്ക് കൂടുന്നു

വിവിധ പകർച്ചവ്യാധികള്‍ ബാധിച്ച്‌ കഴിഞ്ഞവർഷം ഇതേ കാലയളവില്‍ 19 പേരായിരുന്നു മരിച്ചത്. എന്നാല്‍, ഈ വർഷം അത് 40 ആയി ഉയർന്നു. 2024 ജനുവരിയില്‍ ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച്‌ രണ്ട് പേർ മരിച്ചിരുന്നു. ഈ വർഷം ഇത് മൂന്നായി. ഭക്ഷ്യസുരക്ഷ പാലിക്കുന്നതില്‍ പറ്റുന്ന വീഴ്ചയാണ് മഞ്ഞപ്പിത്ത വ്യാപനത്തിനിടയാക്കുന്നത്. ശീതള പാനീയങ്ങളില്‍നിന്നും മാലിന്യം കലർന്ന കുടിവെള്ളത്തില്‍നിന്നുമാണ് മഞ്ഞപ്പിത്തം പടർന്നുപിടിക്കുന്നത്. വിവാഹ സല്‍ക്കാരങ്ങളിലും മറ്റും വിതരണം ചെയ്യുന്ന വെല്‍ക്കം ഡ്രിങ്കുകളില്‍നിന്ന് മഞ്ഞപ്പിത്തം പടർന്നുപിടിച്ച നിരവധി സംഭവങ്ങള്‍ കഴിഞ്ഞ വർഷം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

മസ്തിഷ്‌ക ജ്വരത്തിനെതിരെ ജാഗ്രത പാലിക്കുക

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ, വെർമീബ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം ഉണ്ടാകുന്നത്. സാധാരണയായി

ചില രോഗങ്ങളുള്ളവര്‍ മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് ഒഴിവാക്കണം

ഉയര്‍ന്ന പ്രോട്ടീനും അവശ്യ വിറ്റാമിനുകളും ധാതുക്കളും ആരോഗ്യകരമായ കൊഴുപ്പുകളുമെല്ലാം കൊണ്ട് സമ്പന്നമാണ് മുട്ട. മുട്ടയുടെ വെള്ള കുറഞ്ഞ കലോറിയ്ക്കും പ്രോട്ടീനും പേരുകേട്ടതും മുട്ടയുടെ മഞ്ഞക്കരു വിറ്റാമിന്‍ ഡി, എ, ഇ, ബി 12, കോളിന്‍,

വിറ്റാമിന്‍ ബി12ന്‍റെ കുറവുണ്ടോ? ഈ സൂചനകളെ അവഗണിക്കരുത്

വിറ്റാമിന്‍ ബി12ന്‍റെ കുറവുണ്ടോ? ഈ സൂചനകളെ അവഗണിക്കരുത് വിറ്റാമിന്‍ ബി12ന്‍റെ കുറവ് മൂലമുള്ള സൂചനകള്‍ എന്തൊക്കെയാണെന്ന് നോക്കാം. ക്ഷീണം വിറ്റാമിന്‍ ബി12ന്‍റെ കുറവ് മൂലം ചിലരില്‍ ക്ഷീണവും തളര്‍ച്ചയും ഉണ്ടാകാം. കൈ- കാലു മരവിപ്പ്

കരള്‍ രോഗത്തിന് പ്രധാനപ്പെട്ട ചില ലക്ഷണങ്ങളുണ്ട്; അവഗണിച്ചാല്‍ ജീവന്‍ വരെ അപകടത്തിലായേക്കാം

കരള്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ വളരെ പതുക്കെ വികസിക്കുന്നവയായതുകൊണ്ട് രോഗം തിരിച്ചറിയാന്‍ പ്രയാസമാണ്. എന്നാല്‍ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നത് രോഗം കണ്ടുപിടിക്കാനും നേരത്തെ ചികിത്സ നടത്താനുമുള്ള വഴി തുറക്കുകയും ചെയ്യും. വളരെക്കാലമായുള്ള രോഗം, പെട്ടെന്ന് കരളിന്റെ പ്രവര്‍ത്തനം

കരള്‍ രോഗത്തിന് പ്രധാനപ്പെട്ട ചില ലക്ഷണങ്ങളുണ്ട്; അവഗണിച്ചാല്‍ ജീവന്‍ വരെ അപകടത്തിലായേക്കാം

കരള്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ വളരെ പതുക്കെ വികസിക്കുന്നവയായതുകൊണ്ട് രോഗം തിരിച്ചറിയാന്‍ പ്രയാസമാണ്. എന്നാല്‍ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നത് രോഗം കണ്ടുപിടിക്കാനും നേരത്തെ ചികിത്സ നടത്താനുമുള്ള വഴി തുറക്കുകയും ചെയ്യും. വളരെക്കാലമായുള്ള രോഗം, പെട്ടെന്ന് കരളിന്റെ പ്രവര്‍ത്തനം

അമീബിക് മസ്തിഷ്‌കജ്വരം: കോഴിക്കോട് ചികിത്സയിലായിരുന്ന 58കാരി മരിച്ചു.

കോഴിക്കോട്: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പയ്യോളി ചൂരക്കാട് വയല്‍ നെടുങ്കി താഴത്ത് സരസു (58) ആണ് മരിച്ചത്. ഒരു മാസമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.