സ്വന്തം അസുഖങ്ങൾ ഗൂഗിളിലോ യൂട്യൂബിലോ തിരഞ്ഞ് പ്രതിവിധി തേടുന്നവരാണോ നിങ്ങൾ

ഒരു തലവേദന വന്നാല്‍ പോലും ഗൂഗിളിൽ അല്ലെങ്കിൽ യൂട്യൂബിൽ സെർച്ച് ചെയ്ത് അതിന്റെ കാരണങ്ങളും പ്രതിവിധികളും തിരയുന്നവരെ നമ്മള്‍ ധാരാളം കണ്ടിട്ടുണ്ട്. അത്തരത്തിലുള്ള ഏതെങ്കിലും ശീലത്തിന്റെ ഉടമകളാണോ നിങ്ങള്‍..? എങ്കില്‍ നിങ്ങള്‍ക്ക് അറിയാൻ ധാരാളം കാര്യങ്ങളുണ്ട്. തലവേദന തന്നെ, വിവിധ അസുഖങ്ങളുടെ ലക്ഷണമാണ്. നീര്‍ക്കെട്ട് മുതല്‍ ട്യൂമര്‍ വരെയുള്ള അസുഖങ്ങളുടെ ലക്ഷണമാണ് തലവേദന. എന്നാല്‍ കൃത്യമായി ഏത് അസുഖമാണ് നമുക്കുള്ളതെന്ന് ഒരു തലവേദന കൊണ്ടുമാത്രം കണ്ടെത്തുക സാധ്യമല്ല. ഇതുപോലെ ഓരോ രോഗാവസ്ഥകള്‍ക്കും ഓരോ കാരണങ്ങളുണ്ട്. ഇതെല്ലാം പരസ്പരം ബന്ധപ്പെട്ടും, അല്ലാതെയും കിടക്കുന്നു. ഗൂഗിള്‍ സെര്‍ച്ചിനെ മാത്രം ആശ്രയിച്ച്‌ സ്വന്തം രോഗം കണ്ടെത്തുകയും അത് രണ്ടാമതൊരു അഭിപ്രായം പോലും തേടാതെ വിശ്വസിക്കുകയും തുടര്‍ചികിത്സകള്‍ സ്വയം നടത്തുകയും ചെയ്യുന്നത് വലിയ അപകടങ്ങളിലേക്കേ വഴി തെളിക്കൂ. ഇങ്ങനെയുള്ള അപകടങ്ങളിലേക്ക് കടക്കും മുമ്പ് ഓര്‍ക്കാന്‍ ചില കാര്യങ്ങള്‍. ആരോഗ്യമേഖല കൂടുതല്‍ മെച്ചപ്പെട്ടുവരുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്ന് നമുക്കോര്‍മ്മ വേണം. ഏത് അസുഖത്തെയും കഴിയുന്നതും നേരത്തെ തിരിച്ചറിയാനും അതിനുള്ള ചികിത്സ ഉറപ്പുവരുത്താനുമുള്ള സൗകര്യങ്ങളും ഇടങ്ങളും നമുക്കുണ്ട്. നാട്ടിന്‍പുറങ്ങളില്‍ പോലും മികച്ച ചികിത്സാ സൗകര്യങ്ങളാണ് നമുക്കുള്ളത്. ഇത്തരത്തിലൊരു സാഹചര്യത്തില്‍ ജീവിക്കുന്ന നമ്മളെന്തിനാണ് സ്വന്തം അസുഖത്തെപ്പറ്റി അവ്യക്തമായ വിവരങ്ങളന്വേഷിച്ച്‌ വ്യാകുലപ്പെടുകയും അനാവശ്യമായി സമയവും സ്വസ്ഥതയും തകര്‍ക്കുന്നതും. നേരെ ഒരു ഡോക്ടറെ കാണുക. ശാരീരിക വിഷമതകളും ലക്ഷണങ്ങളും ഡോക്ടറോട് വിശദീകരിക്കുക. അസുഖമെന്തെന്ന് ഡോക്ടര്‍ കണ്ടുപിടിക്കട്ടെ. ആവശ്യമെങ്കില്‍ മറ്റ് പരിശോധനകള്‍ക്ക് ഡോക്ടര്‍ തന്നെ നിര്‍ദേശിക്കും. താന്‍ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ വെച്ച്‌ ഗൂഗിള്‍ ചെയ്ത് അസുഖമെന്തെന്ന് തിരയുന്നവര്‍ക്ക് പലപ്പോഴും കിട്ടുന്ന മറുപടി തെറ്റായിരിക്കും. ചിലപ്പോള്‍ ഒന്നിലധികം മറുപടികളായിരിക്കും ഗൂഗിള്‍ നല്‍കുക. ഇത് ആശയക്കുഴപ്പമുണ്ടാക്കാനേ ഉപകരിക്കൂ. മാത്രമല്ല ഗുരുതരമായ അസുഖങ്ങള്‍ പിടിപെട്ടുവെന്ന ധാരണയില്‍ നമ്മള്‍ കൂടുതല്‍ ആശങ്കപ്പെടാനും ഇത് വഴിയൊരുക്കുന്നു. ഇത്തരത്തില്‍ മാനസികമായി സമ്മര്‍ദ്ദങ്ങളുണ്ടാകുന്നത് ക്രമേണ ഉൽകണ്ഠയിലേക്ക് നയിക്കും. ഓണ്‍ലൈനില്‍ സ്വന്തം അസുഖങ്ങളെപ്പറ്റി തേടി ഉത്തരങ്ങള്‍ കണ്ടെത്തുന്ന പ്രവണതയെ ‘സൈബര്‍ കോണ്‍ഡ്രിയ’ എന്നാണ് ഡോക്ടര്‍മാര്‍ വിളിക്കുന്നത്. ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന ആളുകളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണെന്നാണ് ആരോഗ്യ മോഖലയിലുള്ളവരുടെ വിലയിരുത്തല്‍. നമ്മള്‍ ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്യുമ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ എപ്പോഴും ശരിയായിക്കോളണമെന്നില്ല. പല സൈറ്റുകളാണ് വിവരങ്ങളെത്തിക്കുന്നത്. ഇതില്‍ ഏതൊക്കെയാണ് വിശ്വസിക്കാനാകുന്നതെന്നും അല്ലാത്തവയേതെന്നും തിരിച്ചറിയാനാകില്ല. അതുകൊണ്ടുതന്നെ ഈ ശീലം ഒട്ടും ആരോഗ്യകരമല്ല. ചില ഘട്ടങ്ങളില്‍ ഡോക്ടര്‍മാരുടെ തന്നെ നിര്‍ദേശപ്രകാരം ഒന്നോ രണ്ടോ വെബ്‌സൈറ്റുകള്‍ ആശ്രയിക്കാവുന്നതാണ്. എങ്കിലും അമിതമായി ഇത്തരം ഉൽകണ്ഠകള്‍ പുലര്‍ത്തുന്നത് ഒട്ടും ആശാസ്യമല്ലെന്ന് തന്നെയാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്.

മിനിമം സാലറി 69,000 രൂപ? കേന്ദ്ര ജീവനക്കാര്‍ പ്രതീക്ഷിക്കുന്നത് വന്‍ ശമ്പള വര്‍ധന

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വിവിധ സംഘടനകളുടെ കൂട്ടായ്മയായ നാഷണല്‍ കൗണ്‍സില്‍ ഓഫ് ജോയിന്റ് കണ്‍സള്‍ട്ടേറ്റീവ് മെഷിനറി എട്ടാം ശമ്പള കമ്മീഷന് മുന്നില്‍ തങ്ങളുടെ ആവശ്യങ്ങള്‍ സമര്‍പ്പിച്ചു കഴിഞ്ഞു. നിലവില്‍ ഏഴാം ശമ്പള കമ്മീഷന്‍

റഷ്യയില്‍ നിന്നുളള എണ്ണ ഇറക്കുമതിയില്‍ ഇളവ് നീട്ടി നല്‍കി അമേരിക്ക; മെയ് 16വരെ എണ്ണ വാങ്ങാം

വാഷിംഗ്ടണ്‍: റഷ്യയില്‍ നിന്നുളള എണ്ണ ഇറക്കുമതിക്ക് ഇളവ് നീട്ടി നല്‍കി അമേരിക്ക. ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ക്ക് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് ഉപരോധം ഉണ്ടാകാത്ത വിധം 30 ദിവസത്തെ പൊതുലൈസന്‍സ് നല്‍കുമെന്നാണ് അമേരിക്കയുടെ പ്രഖ്യാപനം.

അനധികൃത എൽ.പി.ജി സിലിണ്ടർ സംഭരണം: അഞ്ച് സിലിണ്ടർ പിടിച്ചെടുത്തു.

വൈത്തിരി താലൂക്കിലെ ഹോട്ടലിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന അഞ്ച് എൽ.പി.ജി സിലിണ്ടറുകൾ പിടിച്ചെടുത്തതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള വയനാട്–കോഴിക്കോട് സ്പെഷ്യൽ എൻഫോഴ്സ്മെന്റ് സംഘം നടത്തിയ പരിശോധനയിലാണ്

വയനാട് ടൗണ്‍ഷിപ്പിലെ വിള്ളൽ കണ്ടെത്തിയ വീട് സന്ദര്‍ശിച്ച് മന്ത്രി കെ രാജൻ; ‘താമസം തുടങ്ങിയശേഷം പ്രശ്നം വന്നാൽ ഊരാളുങ്കൽ സമാധാനം പറയേണ്ടിവരും’

വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ക്കായി കല്‍പ്പറ്റ എൽസ്റ്റണ്‍ എസ്റ്റേറ്റിൽ നിര്‍മിക്കുന്ന വയനാട് ടൗണ്‍ഷിപ്പിലെ വിള്ളൽ കണ്ടെത്തിയ വീട് സന്ദര്‍ശിച്ച് റവന്യു മന്ത്രി കെ രാജൻ. സിപിഎം നേതാക്കള്‍ക്കൊപ്പമാണ് മന്ത്രി വീട് സന്ദര്‍ശിച്ചത്. വീട്ടിൽ വിള്ളൽ കണ്ടെത്തിയ

ടെൻഡർ ക്ഷണിച്ചു.

കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ ഭാഗമായുള്ള റിസർവോയർ ഡാമിൽ അവശിഷ്ടങ്ങളും ചെളിയും നീക്കം ചെയ്യൽ പ്രവർത്തിക്ക് പരിചയസമ്പന്നരായ കരാറുകാരിൽ നിന്നും ഏജൻസികളിൽ ടെൻഡർ ക്ഷണിച്ചു. ടെൻഡറുക. ഏപ്രിൽ 23 രാവിലെ 11 നകം

ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു.

ഉയര്‍ന്ന ചൂടിനെ തുടര്‍ന്ന് ആശുപത്രികളില്‍ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു. ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിന് ആണ് ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചത്. എല്ലാ പ്രധാന ആശുപത്രികളിലും പ്രത്യേക ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.