സ്വന്തം അസുഖങ്ങൾ ഗൂഗിളിലോ യൂട്യൂബിലോ തിരഞ്ഞ് പ്രതിവിധി തേടുന്നവരാണോ നിങ്ങൾ

ഒരു തലവേദന വന്നാല്‍ പോലും ഗൂഗിളിൽ അല്ലെങ്കിൽ യൂട്യൂബിൽ സെർച്ച് ചെയ്ത് അതിന്റെ കാരണങ്ങളും പ്രതിവിധികളും തിരയുന്നവരെ നമ്മള്‍ ധാരാളം കണ്ടിട്ടുണ്ട്. അത്തരത്തിലുള്ള ഏതെങ്കിലും ശീലത്തിന്റെ ഉടമകളാണോ നിങ്ങള്‍..? എങ്കില്‍ നിങ്ങള്‍ക്ക് അറിയാൻ ധാരാളം കാര്യങ്ങളുണ്ട്. തലവേദന തന്നെ, വിവിധ അസുഖങ്ങളുടെ ലക്ഷണമാണ്. നീര്‍ക്കെട്ട് മുതല്‍ ട്യൂമര്‍ വരെയുള്ള അസുഖങ്ങളുടെ ലക്ഷണമാണ് തലവേദന. എന്നാല്‍ കൃത്യമായി ഏത് അസുഖമാണ് നമുക്കുള്ളതെന്ന് ഒരു തലവേദന കൊണ്ടുമാത്രം കണ്ടെത്തുക സാധ്യമല്ല. ഇതുപോലെ ഓരോ രോഗാവസ്ഥകള്‍ക്കും ഓരോ കാരണങ്ങളുണ്ട്. ഇതെല്ലാം പരസ്പരം ബന്ധപ്പെട്ടും, അല്ലാതെയും കിടക്കുന്നു. ഗൂഗിള്‍ സെര്‍ച്ചിനെ മാത്രം ആശ്രയിച്ച്‌ സ്വന്തം രോഗം കണ്ടെത്തുകയും അത് രണ്ടാമതൊരു അഭിപ്രായം പോലും തേടാതെ വിശ്വസിക്കുകയും തുടര്‍ചികിത്സകള്‍ സ്വയം നടത്തുകയും ചെയ്യുന്നത് വലിയ അപകടങ്ങളിലേക്കേ വഴി തെളിക്കൂ. ഇങ്ങനെയുള്ള അപകടങ്ങളിലേക്ക് കടക്കും മുമ്പ് ഓര്‍ക്കാന്‍ ചില കാര്യങ്ങള്‍. ആരോഗ്യമേഖല കൂടുതല്‍ മെച്ചപ്പെട്ടുവരുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്ന് നമുക്കോര്‍മ്മ വേണം. ഏത് അസുഖത്തെയും കഴിയുന്നതും നേരത്തെ തിരിച്ചറിയാനും അതിനുള്ള ചികിത്സ ഉറപ്പുവരുത്താനുമുള്ള സൗകര്യങ്ങളും ഇടങ്ങളും നമുക്കുണ്ട്. നാട്ടിന്‍പുറങ്ങളില്‍ പോലും മികച്ച ചികിത്സാ സൗകര്യങ്ങളാണ് നമുക്കുള്ളത്. ഇത്തരത്തിലൊരു സാഹചര്യത്തില്‍ ജീവിക്കുന്ന നമ്മളെന്തിനാണ് സ്വന്തം അസുഖത്തെപ്പറ്റി അവ്യക്തമായ വിവരങ്ങളന്വേഷിച്ച്‌ വ്യാകുലപ്പെടുകയും അനാവശ്യമായി സമയവും സ്വസ്ഥതയും തകര്‍ക്കുന്നതും. നേരെ ഒരു ഡോക്ടറെ കാണുക. ശാരീരിക വിഷമതകളും ലക്ഷണങ്ങളും ഡോക്ടറോട് വിശദീകരിക്കുക. അസുഖമെന്തെന്ന് ഡോക്ടര്‍ കണ്ടുപിടിക്കട്ടെ. ആവശ്യമെങ്കില്‍ മറ്റ് പരിശോധനകള്‍ക്ക് ഡോക്ടര്‍ തന്നെ നിര്‍ദേശിക്കും. താന്‍ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ വെച്ച്‌ ഗൂഗിള്‍ ചെയ്ത് അസുഖമെന്തെന്ന് തിരയുന്നവര്‍ക്ക് പലപ്പോഴും കിട്ടുന്ന മറുപടി തെറ്റായിരിക്കും. ചിലപ്പോള്‍ ഒന്നിലധികം മറുപടികളായിരിക്കും ഗൂഗിള്‍ നല്‍കുക. ഇത് ആശയക്കുഴപ്പമുണ്ടാക്കാനേ ഉപകരിക്കൂ. മാത്രമല്ല ഗുരുതരമായ അസുഖങ്ങള്‍ പിടിപെട്ടുവെന്ന ധാരണയില്‍ നമ്മള്‍ കൂടുതല്‍ ആശങ്കപ്പെടാനും ഇത് വഴിയൊരുക്കുന്നു. ഇത്തരത്തില്‍ മാനസികമായി സമ്മര്‍ദ്ദങ്ങളുണ്ടാകുന്നത് ക്രമേണ ഉൽകണ്ഠയിലേക്ക് നയിക്കും. ഓണ്‍ലൈനില്‍ സ്വന്തം അസുഖങ്ങളെപ്പറ്റി തേടി ഉത്തരങ്ങള്‍ കണ്ടെത്തുന്ന പ്രവണതയെ ‘സൈബര്‍ കോണ്‍ഡ്രിയ’ എന്നാണ് ഡോക്ടര്‍മാര്‍ വിളിക്കുന്നത്. ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന ആളുകളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണെന്നാണ് ആരോഗ്യ മോഖലയിലുള്ളവരുടെ വിലയിരുത്തല്‍. നമ്മള്‍ ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്യുമ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ എപ്പോഴും ശരിയായിക്കോളണമെന്നില്ല. പല സൈറ്റുകളാണ് വിവരങ്ങളെത്തിക്കുന്നത്. ഇതില്‍ ഏതൊക്കെയാണ് വിശ്വസിക്കാനാകുന്നതെന്നും അല്ലാത്തവയേതെന്നും തിരിച്ചറിയാനാകില്ല. അതുകൊണ്ടുതന്നെ ഈ ശീലം ഒട്ടും ആരോഗ്യകരമല്ല. ചില ഘട്ടങ്ങളില്‍ ഡോക്ടര്‍മാരുടെ തന്നെ നിര്‍ദേശപ്രകാരം ഒന്നോ രണ്ടോ വെബ്‌സൈറ്റുകള്‍ ആശ്രയിക്കാവുന്നതാണ്. എങ്കിലും അമിതമായി ഇത്തരം ഉൽകണ്ഠകള്‍ പുലര്‍ത്തുന്നത് ഒട്ടും ആശാസ്യമല്ലെന്ന് തന്നെയാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്

ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ

അന്താരാഷ്ട്ര പുഷ്പമേളയ്ക്ക് തിരിതെളിഞ്ഞു: മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.

വയനാടിന്റെ വര്‍ണോത്സവമായ പൂപ്പൊലിക്ക് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ തിരിതെളിഞ്ഞു. കാർഷിക വികസന- കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് മേള ഉദ്ഘാടനം ചെയ്തു. പൂപ്പൊലി ജില്ലയിലെ കാർഷിക മേഖലയ്ക്ക് ഏറെ പ്രയോജനകരമാകുന്നതോടൊപ്പം

മന്തട്ടിക്കുന്നിലെ വീട്ടിൽ നിന്നും എം.ഡി.എം.എയുമായി യുവാക്കൾ പിടിയിലായ സംഭവം; ലഹരി നൽകിയയാൾ പിടിയിൽ

ബത്തേരി: മന്തട്ടിക്കുന്നിലെ വീട്ടിൽനിന്നും എം.ഡി.എം.എ പിടികൂടിയ സംഭവ ത്തിൽ എം.ഡി.എം.എ നൽകിയയാൾ അറസ്റ്റിൽ. മുഖ്യപ്രതിയായ ബത്തേരി, മുള്ളൻകുന്ന്, കണ്ടാക്കൂൽ വീട്ടിൽ കെ.അനസ് (34) നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. 29.12.2025 തിയ്യതി കോഴിക്കോട് തിരുവള്ളൂരിൽ

വാഹനാപകടം; യുവാവ് മരിച്ചു അമ്പലവയൽ: അമ്പലവയൽ നെല്ലാറച്ചാൽ റോഡിൽ ഒഴലക്കൊല്ലിയിൽ

നിയന്ത്രണം മിനി ലോറി മരത്തിലിടിച്ച് ഡ്രൈവർ മരണപ്പെട്ടു. തമിഴ്‌നാട് വെല്ലൂർ റാണിപ്പെട്ട് മേഘനാഥന്റെ മകൻ ദിനകരൻ (40) ആണ് മരണ പ്പെട്ടത്. മഞ്ഞപ്പറയിൽ നിന്നും നെല്ലറചാലിലേക്കു പോവുകയായിരുന്ന മിനിലോറിയാണ് ഇന്ന് രാവിലെ പത്തുമണിയോടെ അപകടത്തിൽപ്പെട്ടത്.

ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്

അഞ്ചാംമൈൽ കെല്ലൂർ ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്.പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി KL-72-E-2163 എന്ന ബൈക്കും KL-10-AB-3061 എന്ന ആൾട്ടോ കാറും ആണ് അപകടത്തിൽ പെട്ടത്.

ബോച്ചെയുടെ പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ്

ലോകത്ത് 65 അടി ഉയരമുള്ള ഏറ്റവും വലിയ പാപ്പാഞ്ഞിയായി ബോച്ചെ 1000 ഏക്കറിൽ സ്ഥാപിച്ച പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ് ആയി അംഗീകാരം ലഭിച്ചു. ജനുവരി 2026 ജൂറി ഡോ. സുനിൽ ജോസഫ് നേരിട്ട് നിരീക്ഷിച്ച്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.