ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം അംഗീകരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുസ്‍ ഗാന്ധി. പാർട്ടി പ്രവർത്തകർക്കും അനുഭാവികള്‍ക്കും രാഹുല്‍ നന്ദി അറിയിച്ചു. സംസ്ഥാനത്തെ മലിനീകരണം, വിലക്കയറ്റം, അഴിമതി എന്നിവയ്ക്കെതിരെ പോരാട്ടം തുടരുമെന്നും രാഹുല്‍ പറഞ്ഞു. ഡല്‍ഹിയുടെ ജനവിധി ഞങ്ങള്‍ വിനയപൂർവ്വം അംഗീകരിക്കുന്നു. എല്ലാ കോണ്‍ഗ്രസ് പ്രവർത്തകർക്കും അവരുടെ സമർപ്പണത്തിനും എല്ലാ വോട്ടർമാർക്കും പിന്തുണച്ചതിനും ഹൃദയംഗമമായ നന്ദി അറിയിക്കുന്നതായി രാഹുല്‍ ഗാന്ധി പറഞ്ഞു. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ഇത്തവണയും കോണ്‍ഗ്രസിന് അക്കൗണ്ട് തുറക്കാൻ കഴിഞ്ഞില്ല. 1998 മുതല്‍ 2013 വരെ ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസിന് ഇപ്പോള്‍ തുടർച്ചയായി മൂന്നാം വട്ടവും ജനങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്. അതേ സമയം മികച്ച വിജയമാണ് ബിജെപി തിരഞ്ഞെടുപ്പില്‍ സ്വന്തമാക്കിയത്. 48 സീറ്റുകളാണ് ബിജെപി നേടിയത്. ആം ആദ്മി പാർട്ടി 22 സീറ്റ് നേടി. തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചതിന് പിന്നാലെ ജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചിരുന്നു. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഞാൻ നന്ദി പറയുന്നുവെന്നും ഡല്‍ഹി ഞങ്ങള്‍ക്ക് പൂർണ ഹൃദയത്തോടെ സ്നേഹം നല്‍കി വികസനത്തിന്റെ രൂപത്തില്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് ഇരട്ടി സ്നേഹം തിരികെ നല്‍കുമെന്ന് ഞാൻ ഒരിക്കല്‍ക്കൂടി ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു എന്നാണ് മോദി പറഞ്ഞത്. രാഷ്ട്രീയത്തില്‍ നുണകള്‍ക്കും കുറുക്ക് വഴികള്‍ക്കും സ്ഥാനമില്ലെന്നത് ഡല്‍ഹിയുടെ ജനവിധിയില്‍ നിന്ന് വ്യക്തമാണെന്നും കുറുക്കുവഴി രാഷ്ട്രീയത്തിന്റെ യുഗം അവസാനിച്ചെന്നും മോദി പറഞ്ഞു. 27 വർഷത്തിന് ശേഷമാണ് ബിജെപി അധികാരത്തിലെത്തുന്നത്. ബിജെപിയെ സംബന്ധിച്ച് ഇത് വലിയ നേട്ടമാണ്. ബിജെപിയും സംഖ്യ കക്ഷികളും ചേർന്ന് 47.17 ശതമാനം വോട്ട് നേടി. ആം ആദ്മി 43.5 ശതമാനം നേടിയ 6.36 ശതമാനമാണ് കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം. ആം ആദ്മിയുടെ മുതിർന്ന നേതാക്കള്‍ക്ക് ഉള്‍പ്പെടെ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. കെജരിവാളിനെ പർവേശ് വർമ പരാജയപ്പെടുത്തി. പർവേശ് വർമയ്ക്കാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ സാധ്യത. വിജേന്ദർ ഗുപ്ത, ഒ.പി ശർമ്മ, മോഹൻസിംഗ് ബിഷ്ത്ത് തുടങ്ങിയവരുടെ പേരുകളും ഉയർന്നേക്കാം.

ഉള്‍വനത്തിലെ മണ്ണിടിച്ചില്‍ ആശങ്കപ്പെടാനില്ല -ജില്ലാ കളക്ടര്‍
വൈത്തിരി താലൂക്കിലെ വെള്ളരിമല മലവാരം ഭാഗത്തുണ്ടായ മണ്ണിടിച്ചില്‍ ജനവാസ കേന്ദ്രങ്ങളെ ബാധിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ