അടുത്തമാസം തുടക്കത്തില്‍ തന്നെ റമദാൻ വ്രതവും പരീക്ഷയും ഒന്നിച്ച് വരുന്നതിനാല്‍ സെന്റ് ഓഫ് പാർട്ടികള്‍ ഇത്തവണ നേരത്തെയുണ്ടാകും. ഇതിനായി പല എസ്‌എസ്‌എല്‍സി, ഹയർസെക്കൻഡറി, വിഎച്ച്‌എസ്ഇ വിഭാഗം വിദ്യാർത്ഥികള്‍ കാറിനായും, ബൈക്കുകള്‍ക്കുമായും പരക്കം പായുകയാണ് ഇപ്പോള്‍. പ്രായപൂർത്തിയാകാത്തതും, ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്തതുമായ വിദ്യാർത്ഥികള്‍ ഓടിച്ച വാഹനങ്ങള്‍ കഴിഞ്ഞ വർഷം നിരവധി അപകടങ്ങള്‍ ക്ഷണിച്ചു വരുത്തിയതിനാല്‍ പോലീസ് നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിരുന്നു. ഇതിന്റെ ഫലമായി നൂറുകണക്കിന് വാഹനങ്ങളാണ് പോലീസ് കസ്റ്റഡിയിലെടുത്തതും, കേസ് ചാർജ് ചെയ്യുകയും പിഴ ചുമത്തുകയും ചെയ്തിരുന്നത്. ഇതേ തുടർന്ന് റെന്റ് എ കാർ, ബൈക്ക് ഉടമകള്‍ വിദ്യാർത്ഥികള്‍ക്ക് വാഹനം നല്‍കാൻ മടിച്ചിരുന്നു. ഇതേതുടർന്നാണ് എവിടെനിന്നെങ്കിലും വാഹനങ്ങള്‍ ഒപ്പിച്ചെടുക്കാൻ വിദ്യാർത്ഥികള്‍ പരക്കം പായുന്നത്. ചില വിദ്യാർത്ഥികള്‍ വാഹനം ലഭിക്കാൻ ലഹരി മാഫിയയുമായി കൈകോർക്കുന്നതായും ആക്ഷേപമുണ്ട്. വാഹനം ഓടിച്ചവർക്ക് മാത്രമല്ല ഇപ്പോള്‍ പോലീസ് നടപടി, മറിച്ച് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികള്‍ക്ക് വാഹനം നല്‍കുന്ന രക്ഷിതാക്കള്‍ക്കെതിരെയും പോലീസ് കേസെടുക്കുന്നുണ്ട്. വാഹനം വാടകയ്ക്ക് നല്‍കുന്നവർക്കെതിരെയും കേസും പിഴയും ലൈസൻസ് റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികളാണ് പോലീസ് സ്വീകരിച്ചു വരുന്നത്. ഇവരില്‍ നിന്ന് 5000 മുതല്‍ 25000 രൂപ വരെയാണ് പിഴ ഈടാക്കുന്നത്. അതുകൊണ്ട് തന്നെ സെന്റ് ഓഫ് പാർട്ടിയുടെ പേരില്‍ ഈ മാസം ഇത്തരത്തില്‍ വാഹനങ്ങളില്‍ അഭ്യാസപ്രകടനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ വിഷയത്തില്‍ സ്കൂൾ പിടിഎയും അതീവ ജാഗ്രത പുലർത്തുന്നുണ്ട്.

ഒരു അധ്യായന വര്‍ഷത്തില്‍ ഇനി 220 പ്രവര്‍ത്തി ദിനം
ഒരു അധ്യായന വര്‍ഷത്തില്‍ 220 പ്രവര്‍ത്തിദിനം വേണമെന്ന ആവശ്യവുമായി സി.കെ ഷാജി നടത്തിയ നിയമ പോരാട്ടം