ശരീരം ഈ എട്ട് ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടോ? എന്നാല്‍ സൂക്ഷിക്കണം

മനുഷ്യ ശരീരത്തിലെ ഏറ്റവും അത്യാവശ്യ ഘടകങ്ങളില്‍ ഒന്നാണ് പ്രോട്ടീന്‍. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം പ്രോട്ടീനെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്.

പേശികളുടെ വളര്‍ച്ചയ്ക്കും കോശങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിനും പ്രോട്ടീന്‍ അത്യാവശ്യ ഘടകമാണ്. അതുകൊണ്ട് തന്നെ ശരീരത്തില്‍ ആവശ്യത്തിന് പ്രോട്ടീന്‍ ലഭിച്ചില്ലെങ്കില്‍ പല ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും. എന്തൊക്കെയാണ് ശരീരത്തിലെ പ്രോട്ടീന്‍ അഭാവത്തിന്റെ ലക്ഷണങ്ങള്‍ എന്നുനോക്കാം,

നഖങ്ങള്‍ പൊട്ടിപോവുക, ചര്‍മ്മത്തിന് വരള്‍ച്ചയുണ്ടാവുക എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ശരീരത്തിന് ആരോഗ്യക്കുറവും പ്രോട്ടീന്റെ അഭാവവുമുണ്ടെന്ന് മനസിലാക്കാം.

പേശികള്‍ തൂങ്ങുന്നതാണ് മറ്റൊരു ലക്ഷണം. പേശികളുടെ വളര്‍ച്ചയ്ക്കും മറ്റും സഹായക്കുന്നത് പ്രോട്ടീനുകളാണ്. ശരീരത്തില്‍ മതിയായ പ്രോട്ടീന്‍ ഇല്ലെങ്കില്‍ ശരീരം ഊര്‍ജം ലഭിക്കാനായി പേശികളുടെ കോശങ്ങളെ ആശ്രയിക്കാന്‍ തുടങ്ങും .ഇത് പേശികളുടെ പിണ്ഡം കുറേശെ നഷ്ടപ്പെടുന്നതിന് കാരണമാകും. പ്രായമായവരിലാണ് കൂടുതലായും ഈ ലക്ഷണങ്ങള്‍ കണ്ടുവരുന്നത്.

മധുരത്തോടുള്ള ആസക്തിയാണ് മറ്റൊരു ലക്ഷണം. എല്ലായ്‌പ്പോഴും വിശപ്പ് തോന്നുകയോ മധുര പലഹാരങ്ങള്‍ കഴിക്കാന്‍ ആഗ്രഹിക്കുകയോ ചെയ്യുന്നത് ശരീരത്തില്‍ പ്രോട്ടീന്‍ കുറവുള്ളതിന്റെ ലക്ഷണമാകാം. ഇത്തരത്തില്‍ പ്രോട്ടീന്‍ ഇല്ലെങ്കില്‍ പഞ്ചസാര അടങ്ങിയ ലഘുഭക്ഷണങ്ങള്‍ കഴിക്കാന്‍ നമ്മുടെ ശരീരം നമ്മെ പ്രേരിപ്പിച്ചേക്കാം.

കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് മറ്റൊരു അപകടകരമായ ലക്ഷണം. പ്രോട്ടീന്റെ കുറവ് പ്രോട്ടീന്‍ ഫലപ്രദമായി സംസ്‌കരിക്കാനുളള ശരീരത്തിന്റെ കഴിവിനെ തകരാറിലാക്കും. ഇത് ലിവറില്‍ പ്രോട്ടീന്‍ അടിഞ്ഞുകൂടാനിടയാക്കും.ഇതാണ് സാധാരണയായി നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവറിന് കാരമാകുന്നത്.

പ്രോട്ടീന്‍ കുറവിന്റെ ലക്ഷണങ്ങള്‍ കുട്ടികളുടെ വളര്‍ച്ചയേയും ബാധിക്കുന്നുണ്ട്. കുട്ടികളുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമുളള ഘടകങ്ങളിലൊന്നാണ് പ്രോട്ടീന്‍. ഇതിന്റെ അഭാവം അവരുടെ വളര്‍ച്ചയെ പതുക്കെയാക്കും. കൂടാതെ അസ്ഥികളെ ദുര്‍ബലമാക്കും.

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ശരീരത്തിന് ലഭിക്കാതിരുന്നാല്‍ ശരീരം സ്വയം പ്രതിരോധിച്ച്‌ നില്‍ക്കാന്‍ പാടുപെടും. ഇത് ഇടയ്ക്കിടയ്ക്ക് അസുഖങ്ങള്‍ വരുന്നതിന് കാരണമാകും.

വിശപ്പ് കൂടുതല്‍ അനുഭവപ്പെടുന്നതും ശരീരത്തില്‍ പ്രോട്ടീന്‍ കുറവിന്റെ ലക്ഷണങ്ങളാണ്. ഭക്ഷണം കഴിച്ചതിന് ശേഷവും നിങ്ങള്‍ക്ക് വീണ്ടും വിശപ്പ് അനുഭവപ്പെടാം. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് അമിതമായി ശരീരഭാരം വര്‍ധിക്കാന്‍ കാരണമാവുകയും ചെയ്യും.

ശരീരത്തില്‍ മുറിവുകള്‍ എന്തെങ്കിലും ഉണ്ടായാല്‍ അത് ഉണങ്ങാനുളള താമസം പ്രോട്ടീന്റെ അഭാവംകൊണ്ടാവാം.

വൈത്തിരി പ്രീമെട്രിക് ഹോസ്റ്റല്‍: അപേക്ഷ ക്ഷണിച്ചു.

കല്‍പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലില്‍ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട

ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവെൻഷൻ നാളെ മുതൽ

മലബാറിലെ ആറു ജില്ലകളിൽ നിന്നും നീലഗിരി ജില്ലയിൽ നിന്നും പാസ്റ്റർമാരെയും വിശ്വാസികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിവരുന്ന ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ വാർഷിക കൺവെൻഷൻ ഏപ്രിൽ 23 വൈകിട്ട് ആറു മുതൽ തുർക്കി റോഡിലുള്ള

എക്സൈസ് റെയിഡിൽ വിൽപ്പനക്കായി സൂക്ഷിച്ചുവച്ച 30 കുപ്പി വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ

കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ G.ജിഷ്‌ണുവും സംഘവും വെങ്ങപള്ളി മലഞ്ചെരിപ്പ്കുന്ന് ഭാഗത്ത് നടത്തിയ റെയിഡിൽ വിൽപ്പനക്കായി 30 കുപ്പികളിലായി സൂക്ഷിച്ചുവച്ച 15 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ. വെങ്ങപ്പള്ളി മലഞ്ചെരിപ്പ്കുന്ന് സ്വദേശി ചൂണ്ടപുഴൂർ വീട്ടിൽ

കേരളത്തിലേക്കടക്കം കൂടുതൽ വിമാന സർവീസുകൾ; ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി യുഎഇ എയർലൈനുകൾ

അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥക്ക് അയവ് വന്നതോടെ സർവീസുകൾ പൂർണതോതിൽ പുനഃസ്ഥാപിക്കാൻ ഒരുങ്ങി യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ ഉൾപ്പെടെയുള്ളവ സർവീസുകള്‍ വർധിപ്പിച്ചിട്ടുണ്ട്. ഈ മാസം ആദ്യം 250

“ഹെവൻസ് ഡാർലിങ്ങ്” വെക്കേഷൻ ബൈബിൾ സ്കൂളിന് ഗംഭിര തുടക്കം

വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായ TAG & ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കുന്ന ഹെവൻസ് ഡാർലിങ്ങ് വെക്കേഷൻ ബൈബിൾ സ്കൂൾ സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ

വെടിക്കെട്ട് അപകടം: ഒൻപത് മൃതദേഹങ്ങൾ ലഭിച്ചു, മൂന്നു പേരെ തിരിച്ചറിഞ്ഞു.

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണപ്പെട്ട ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. അതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയന്നൂർ, വെണ്ണൂർ, പാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ (54), പാലക്കാട് കല്ലൂർ,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.