സ്വർണ്ണവില ഇനിയും ഉയരും; ഇല്ലാതെ തരമില്ല: ലോക ഗോൾഡ് സി ഇക്ക് പറയാനുള്ളത്

അമേരിക്കൻ പ്രസിഡന്റായി ഡൊളാള്‍ഡ് ട്രംപ് സ്ഥാനമേറ്റടുത്തതിന് പിന്നാലെ കുത്തനെ ഉയർന്ന സ്വർണ്ണ വില ഇപ്പോള്‍ ഒന്ന് പതുങ്ങി നില്‍ക്കുകയാണ്.എന്നാല്‍ സ്വർണ്ണ വിലയില്‍ ഇനിയും വർദ്ധനവ് തുടരുമെന്നാണ് ലോക ഗോള്‍ഡ് കൗണ്‍സില്‍ സിഇഒ ഡേവിഡ് ടെയ്റ്റ് പറയുന്നത്. നിക്ഷേപകർക്ക് മാത്രമല്ല സെൻട്രല്‍ ബാങ്കുകളുടെയും ഏറ്റവും പ്രധാനപ്പെട്ട ആസ്തിയാണ് സ്വർണ്ണമെന്നും അദ്ദേഹം വ്യക്തമാക്കി.

മണികണ്‍ട്രോളിന്റെ ഗ്ലോബല്‍ വെല്‍ത്ത് സമ്മിറ്റ് 2025ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വർദ്ധിച്ചുവരുന്ന ആഗോള കടബാധ്യതയും പണപ്പെരുപ്പ സമ്മർദ്ദങ്ങളും സ്വർണ്ണ വില ഉയരുന്നത് തുടരാൻ കാരണമാകുമെന്നും ടെയ്റ്റ് വ്യക്തമാക്കുന്നു.

“ലോകത്തിന്റെ പരമാധികാര കടം 76 ട്രില്യണ്‍ ഡോളറാണ്, മറ്റൊരു 13 ട്രില്യണ്‍ ഡോളർ കൂടി കൂട്ടിച്ചേർക്കേണ്ടിവരും. താരിഫുകളും പണപ്പെരുപ്പവും വിളവ് വക്രതകളെ വർദ്ധിപ്പിക്കും, ഇത് കടം ധനസഹായത്തെ ഒരു പ്രധാന ആശങ്കയാക്കും. സ്വർണ്ണം എല്ലായ്പ്പോഴും ആ വിടവ് നികത്തിയിട്ടുണ്ട്, വില ഉയരുന്നതിന് പകരം മറ്റൊരു ബദലും ഞാൻ കാണുന്നില്ല,” ഡേവിഡ് ടെയ്റ്റ് പറഞ്ഞതായി മണികണ്‍ട്രോള്‍ റിപ്പോർട്ട് ചെയ്യുന്നു.

ഗോള്‍ഡ് ഇടിഎഫ് നിക്ഷേപങ്ങളുടെ സാധ്യത കൂടുതല്‍ വർധിച്ചുവരുന്നതായും ഡേവിഡ് ടെയ്റ്റ് പറഞ്ഞു. പ്രത്യേകിച്ച്‌ ഇന്ത്യ, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളില്‍. പല സ്ഥാപനങ്ങളും, ആസ്തി മാനേജർമാരും, മ്യൂച്വല്‍ ഫണ്ടുകളും ഇതുവരെ സ്വർണ്ണത്തെ ഒരു നിക്ഷേപമായി പരിഗണിച്ചിട്ടില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജപ്പാനില്‍, മുതിർന്നവരില്‍ നിന്ന് സമ്ബത്ത് പാരമ്ബര്യമായി സ്വീകരിക്കുന്ന യുവതലമുറ കൂടുതല്‍ സാമ്ബത്തിക സാക്ഷരരാണ്, അവർ സ്വർണ്ണ നിക്ഷേപം വർദ്ധിപ്പിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയില്‍ സോവിറിൻ സ്വർണ്ണ ബോണ്ടുകള്‍ സർക്കാർ അവസാനിപ്പിച്ചതോടെ ഗോള്‍ഡ് ഇടിഎഫുകള്‍ക്ക് കൂടുതല്‍ ജനസ്വീകര്യതയുണ്ടാകുമന്നും ടെയ്റ്റ് പറയുന്നു. “എസ്ജിബികള്‍ നിക്ഷേപകർക്ക് മികച്ചതായിരുന്നു, പക്ഷേ സർക്കാരിന് അത്ര പ്രയോജനകരമായിരുന്നില്ല. സ്വർണ്ണ ഇടിഎഫുകള്‍ അവയുടെ സ്ഥാനത്ത് വരും. അവ പൂർണ്ണമായും സ്വർണ്ണ പിന്തുണയുള്ളതും, ലിസ്റ്റുചെയ്തതും, നിയന്ത്രിതവുമാണ്, കൂടാതെ നിക്ഷേപിക്കാനുള്ള വളരെ സുരക്ഷിതമായ മാർഗവുമാണ്,” അദ്ദേഹം പറഞ്ഞു.

അതേസമയം സ്വർണ്ണ വില ഇന്ന് താഴേക്കു വീണു. ഈ മാസത്തെ ആദ്യത്തെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. പവന് 480 രൂപ കുറഞ്ഞ് 64,000 രൂപയിലെത്തി. യുഎസ് ഡോളർ സൂചിക നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. എന്നാല്‍ ഈ വർഷം മാത്രം സ്വർണ്ണ വിലയില്‍ 12 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

ക്വട്ടേഷൻ ക്ഷണിച്ചു.

പട്ടികവർഗ വികസന വകുപ്പിന് കീഴിലെ മോഡൽ റസിഡൻഷ്യൽ സ്കൂൾ/ പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥികൾക്കായി നടത്തുന്ന കളിക്കളം സംസ്ഥാനതല കായിക മേളയിൽ പങ്കെടുക്കുന്ന 49 പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥി /വിദ്യാർത്ഥിനികൾക്ക് ജേഴ്‌സി, ഷോർട്‌സ്, ട്രാക്ക്

മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് വയോസേവ പുരസ്‌കാരം ഏറ്റുവാങ്ങി

മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്തിന്റെ ‘കനിവ്’ സഞ്ചരിക്കുന്ന ആതുരാലയത്തിന് ലഭിച്ച വയോസേവ പുരസ്‌കാരം ഏറ്റുവാങ്ങി. തൃശ്ശൂർ റീജ്യണൽ തിയേറ്റർ ഹാളിൽ ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത്

മേട്രൺ നിയമനം

മാനന്തവാടി താഴെയങ്ങാടിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ വർക്കിംഗ് വിമൻസ് ഹോസ്റ്റലിലേക്ക് മേട്രൺ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ്സ്‌ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള 45 നും 60നും ഇടയിൽ പ്രായമുള്ള

അമ്പലവയലിൽ ഗ്യാസ് ക്രിമറ്റോറിയം ഉദ്ഘാടനത്തിനൊരുങ്ങി

അമ്പലവയലിൽ ഗ്യാസ് ക്രിമറ്റോറിയം യാഥാർഥ്യത്തിലേക്ക്. ഗ്രാമപഞ്ചായത്തിന്റെ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് 1.06 കോടി രൂപ ചെലവിലാണ് പദ്ധതി നിർമാണം പൂർത്തിയാക്കുന്നത്. അമ്പലവയൽ ഗവ. ആശുപത്രിക്ക് സമീപമാണ് 5000 ചതുരശ്ര അടിയിൽ ഗ്യാസ് ശ്മശാനത്തിന്റെ നിർമാണം

ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു.

അമ്പലവയൽ: അമ്പലവയലിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് വാഹനം പൂർണ്ണമായി കത്തിനശിച്ചു. ബാംഗ്ലൂരിൽ നിന്നുള്ളവർ സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് 1:30-ഓടെ മാർട്ടിൻ ഹോസ്പിറ്റലിന് മുൻവശത്താണ് സംഭവം. ഓടുന്നതിനിടെ ബൈക്കിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട

മാരക മയക്കുമരുന്നായ മെത്തഫിറ്റമിനുമായി യുവാക്കൾ പിടിയിൽ

കൽപ്പറ്റ : മാനന്തവാടി കണിയാരം മേലേത്ത് വീട്ടിൽ ശ്രീജിത്ത്‌ ശിവൻ (28), കൽപ്പറ്റ ബൈപ്പാസ് റോഡ് എടത്തടത്തിൽ വീട്ടിൽ അമീർ സുഹൈൽ (28) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്ന് പിടികൂടിയത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.