സ്വർണ്ണവില ഇനിയും ഉയരും; ഇല്ലാതെ തരമില്ല: ലോക ഗോൾഡ് സി ഇക്ക് പറയാനുള്ളത്

അമേരിക്കൻ പ്രസിഡന്റായി ഡൊളാള്‍ഡ് ട്രംപ് സ്ഥാനമേറ്റടുത്തതിന് പിന്നാലെ കുത്തനെ ഉയർന്ന സ്വർണ്ണ വില ഇപ്പോള്‍ ഒന്ന് പതുങ്ങി നില്‍ക്കുകയാണ്.എന്നാല്‍ സ്വർണ്ണ വിലയില്‍ ഇനിയും വർദ്ധനവ് തുടരുമെന്നാണ് ലോക ഗോള്‍ഡ് കൗണ്‍സില്‍ സിഇഒ ഡേവിഡ് ടെയ്റ്റ് പറയുന്നത്. നിക്ഷേപകർക്ക് മാത്രമല്ല സെൻട്രല്‍ ബാങ്കുകളുടെയും ഏറ്റവും പ്രധാനപ്പെട്ട ആസ്തിയാണ് സ്വർണ്ണമെന്നും അദ്ദേഹം വ്യക്തമാക്കി.

മണികണ്‍ട്രോളിന്റെ ഗ്ലോബല്‍ വെല്‍ത്ത് സമ്മിറ്റ് 2025ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വർദ്ധിച്ചുവരുന്ന ആഗോള കടബാധ്യതയും പണപ്പെരുപ്പ സമ്മർദ്ദങ്ങളും സ്വർണ്ണ വില ഉയരുന്നത് തുടരാൻ കാരണമാകുമെന്നും ടെയ്റ്റ് വ്യക്തമാക്കുന്നു.

“ലോകത്തിന്റെ പരമാധികാര കടം 76 ട്രില്യണ്‍ ഡോളറാണ്, മറ്റൊരു 13 ട്രില്യണ്‍ ഡോളർ കൂടി കൂട്ടിച്ചേർക്കേണ്ടിവരും. താരിഫുകളും പണപ്പെരുപ്പവും വിളവ് വക്രതകളെ വർദ്ധിപ്പിക്കും, ഇത് കടം ധനസഹായത്തെ ഒരു പ്രധാന ആശങ്കയാക്കും. സ്വർണ്ണം എല്ലായ്പ്പോഴും ആ വിടവ് നികത്തിയിട്ടുണ്ട്, വില ഉയരുന്നതിന് പകരം മറ്റൊരു ബദലും ഞാൻ കാണുന്നില്ല,” ഡേവിഡ് ടെയ്റ്റ് പറഞ്ഞതായി മണികണ്‍ട്രോള്‍ റിപ്പോർട്ട് ചെയ്യുന്നു.

ഗോള്‍ഡ് ഇടിഎഫ് നിക്ഷേപങ്ങളുടെ സാധ്യത കൂടുതല്‍ വർധിച്ചുവരുന്നതായും ഡേവിഡ് ടെയ്റ്റ് പറഞ്ഞു. പ്രത്യേകിച്ച്‌ ഇന്ത്യ, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളില്‍. പല സ്ഥാപനങ്ങളും, ആസ്തി മാനേജർമാരും, മ്യൂച്വല്‍ ഫണ്ടുകളും ഇതുവരെ സ്വർണ്ണത്തെ ഒരു നിക്ഷേപമായി പരിഗണിച്ചിട്ടില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജപ്പാനില്‍, മുതിർന്നവരില്‍ നിന്ന് സമ്ബത്ത് പാരമ്ബര്യമായി സ്വീകരിക്കുന്ന യുവതലമുറ കൂടുതല്‍ സാമ്ബത്തിക സാക്ഷരരാണ്, അവർ സ്വർണ്ണ നിക്ഷേപം വർദ്ധിപ്പിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയില്‍ സോവിറിൻ സ്വർണ്ണ ബോണ്ടുകള്‍ സർക്കാർ അവസാനിപ്പിച്ചതോടെ ഗോള്‍ഡ് ഇടിഎഫുകള്‍ക്ക് കൂടുതല്‍ ജനസ്വീകര്യതയുണ്ടാകുമന്നും ടെയ്റ്റ് പറയുന്നു. “എസ്ജിബികള്‍ നിക്ഷേപകർക്ക് മികച്ചതായിരുന്നു, പക്ഷേ സർക്കാരിന് അത്ര പ്രയോജനകരമായിരുന്നില്ല. സ്വർണ്ണ ഇടിഎഫുകള്‍ അവയുടെ സ്ഥാനത്ത് വരും. അവ പൂർണ്ണമായും സ്വർണ്ണ പിന്തുണയുള്ളതും, ലിസ്റ്റുചെയ്തതും, നിയന്ത്രിതവുമാണ്, കൂടാതെ നിക്ഷേപിക്കാനുള്ള വളരെ സുരക്ഷിതമായ മാർഗവുമാണ്,” അദ്ദേഹം പറഞ്ഞു.

അതേസമയം സ്വർണ്ണ വില ഇന്ന് താഴേക്കു വീണു. ഈ മാസത്തെ ആദ്യത്തെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. പവന് 480 രൂപ കുറഞ്ഞ് 64,000 രൂപയിലെത്തി. യുഎസ് ഡോളർ സൂചിക നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. എന്നാല്‍ ഈ വർഷം മാത്രം സ്വർണ്ണ വിലയില്‍ 12 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

കനത്ത ചൂട്‌;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”

“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്‌. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച്‌ 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം

കെഎസ്ആർടിസി ബസ്സും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.

ബത്തേരി: കോട്ടക്കുന്നിൽ കെഎസ്ആർടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരണപ്പെട്ടത്. ഉച്ച യ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരു

എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശി പിടിയിൽ

താമരശ്ശേരി പൂനൂർ വേണാടിയിൽ വീട്ടിൽ വി.റാസിക്ക് (38)ആണ് പിടിയിലായത്. കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിൽ വച്ച് ഇന്ന് ഉച്ചയോടെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്നാണ് ഇയാളെ പിടികൂ ടിയത്. ഇയാളിൽ നിന്നും

കെഎസ്ആര്‍ടിസിയുടെ ‘വന്ദേഭാരത്’ വരുന്നു; അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും

കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും. വന്ദേഭാരത് ട്രെയിനിന് സമാനമായി ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും ഒക്കെയുള്ള ആഡംബര ബസാണ് നിരത്തിലിറങ്ങുന്നത്. രണ്ട് കോടി രൂപ വിലയുള്ള രണ്ട് ബസുകളാണ് സര്‍വീസ്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.