എക്‌സൈസ്‌ ഉദ്യോഗസ്‌ഥനെ സ്കൂട്ടർ കൊണ്ട് ഇടിച്ചുതെറിപ്പിച്ചയാൾ കസ്‌റ്റഡിയില്‍

മാനന്തവാടി: വയനാട്ടില്‍ ലഹരി മരുന്ന്‌ പരിശോധനക്കിടെയായിരുന്നു എക്‌സൈസ്‌ ഉദ്യോഗസ്‌ഥനുനേരെ ആക്രമണമുണ്ടായത്.മാനന്തവാടി എക്‌സൈസ്‌ സര്‍ക്കിള്‍ ഓഫീസിലെ സിവില്‍ എക്‌സൈസ്‌ ഓഫീസര്‍ ഇ.എസ്‌.ജെയ്‌മോന്‌ നേരെയാണ്‌ ആക്രമണം ഉണ്ടായത്‌. പരിശോധനക്കായ്‌ക്കായി സ്‌കൂട്ടര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു പ്രതി ഉദ്യോഗസ്‌ഥനെ വാഹനമിടിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചത്‌. സംഭവത്തില്‍ അഞ്ചാംമൈല്‍ കാട്ടില്‍ വീട്ടില്‍ ഹൈദര്‍ അലി (28)യെ തിരുനെല്ലി പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. വെള്ളിയാഴ്‌ച രാത്രി 8.20 നാണു കാട്ടിക്കുളം രണ്ടാംഗേറ്റില്‍വച്ചാണു ഹൈദര്‍ അലി എക്‌സൈസ്‌ സംഘം തടഞ്ഞത്‌. അപകടത്തിനു ശേഷം മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഹൈദര്‍ അലിയെ വെള്ളിയാഴ്‌ച രാത്രിതന്നെ പോലീസ്‌ കണ്ടെത്തിയിരുന്നു. പിന്നീട്‌ വയനാട്‌ ഗവ. മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. ആശുപത്രിയില്‍നിന്നു വിടുതല്‍ ചെയ്‌ത ശേഷം ഇന്നലെ ഉച്ചയോടെ അറസ്‌റ്റ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പോലീസ്‌ ശ്രമിച്ചെങ്കിലും വേദനയുണ്ടെന്നു ഹൈദര്‍ അലി പറഞ്ഞതിനാല്‍ ആശുപത്രിയില്‍നിന്നു ഡിസ്‌ചാര്‍ജ്‌ ചെയ്‌തില്ല. പോലീസ്‌ ഓഫീസര്‍മാരുടെ നിരീക്ഷണത്തിലാണ്‌ ചികിത്സയില്‍ കഴിയുന്നത്‌. തിരുനെല്ലി സ്‌റ്റേഷന്‍ ഹൗസ്‌ ഓഫീസര്‍ ലാല്‍ സി. ബേബിയുടെ നേതൃത്വത്തിലുള്ള പോലീസാണു കേസന്വേഷിക്കുന്നത്‌. ഹൈദര്‍ അലിക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന ആളെ സംബന്ധിച്ചും വ്യക്‌തമായ വിവരം ലഭിച്ചതായും അടുത്ത ദിവസം തന്നെ പിടികൂടുമെന്നും പോലീസ്‌ പറഞ്ഞു. ആക്രമണത്തില്‍ ജെയ്‌മോന്‌ സാരമായി പരുക്കേറ്റു. താടിയെല്ലിനും പല്ലുകള്‍ക്കും ക്ഷതം സംഭവിച്ച ജെയ്‌മോനെ ആദ്യം വയനാട്‌ ഗവ. മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും പിന്നീട്‌ മേപ്പാടി വിംസ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടര്‍ന്ന്‌ ശനിയാഴ്‌ച രാവിലെ കോഴിക്കോട്‌ ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക്‌ മാറ്റി. ജെയ്‌മോന്‍ അപകടനില തരണം ചെയ്‌തിട്ടുണ്ട്‌. മൂന്നാഴ്‌ചയിലധികം ചികിത്സ വേണ്ടി വരുമെന്നാണ്‌ ഡോക്‌ടര്‍മാര്‍ പറയുന്നത്‌.
പ്രതി ഹൈദര്‍ അലി മുമ്ബും മൂന്നു എന്‍.ഡി.പി.എസ്‌. കേസുകളിലുള്‍പ്പെട്ടയാളാണെന്നു പോലീസ്‌ പറഞ്ഞു. എക്‌സൈസ്‌ ഉദ്യോഗസ്‌ഥനെ വാഹനമിടിച്ചപ്പോള്‍ ഹൈദര്‍ അലിയും കൂടെയുണ്ടായിരുന്നയാളും റോഡിലേക്ക്‌ തെറിച്ചു വീണിരുന്നു.

കനത്ത ചൂട്‌;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”

“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്‌. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച്‌ 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം

കെഎസ്ആർടിസി ബസ്സും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.

ബത്തേരി: കോട്ടക്കുന്നിൽ കെഎസ്ആർടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരണപ്പെട്ടത്. ഉച്ച യ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരു

എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശി പിടിയിൽ

താമരശ്ശേരി പൂനൂർ വേണാടിയിൽ വീട്ടിൽ വി.റാസിക്ക് (38)ആണ് പിടിയിലായത്. കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിൽ വച്ച് ഇന്ന് ഉച്ചയോടെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്നാണ് ഇയാളെ പിടികൂ ടിയത്. ഇയാളിൽ നിന്നും

കെഎസ്ആര്‍ടിസിയുടെ ‘വന്ദേഭാരത്’ വരുന്നു; അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും

കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും. വന്ദേഭാരത് ട്രെയിനിന് സമാനമായി ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും ഒക്കെയുള്ള ആഡംബര ബസാണ് നിരത്തിലിറങ്ങുന്നത്. രണ്ട് കോടി രൂപ വിലയുള്ള രണ്ട് ബസുകളാണ് സര്‍വീസ്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.