മദ്യലഹരിയിൽ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കാറിൽ പോലും കയറാൻ ആവാതെ പ്രതി മൈമുന; കൊഴിഞ്ഞാമ്പാറ ഹണി ട്രാപ്പിൽ പ്രതിയായ സ്ത്രീയെ നാട്ടുകാർ തടഞ്ഞു വെച്ച് പോലീസിൽ എൽപ്പിച്ചു.

ജോത്സ്യനെ മർദിച്ച്‌ നഗ്നനാക്കി പണം തട്ടിയ കേസിലെ പ്രതി മൈമുനയെ നാട്ടുകാർ തടയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പൊലീസില്‍ നിന്ന് കഴിഞ്ഞ ദിവസം രക്ഷപ്പെടാൻ ശ്രമിക്കുമ്ബോള്‍ മൈമുന മദ്യ ലഹരിയില്‍ കാറിന് പുറത്തേക്ക് ഇറങ്ങിയിരിക്കുകയായിരുന്നു. പ്രതികളെ കണ്ട നാട്ടുകാർ തടഞ്ഞുവെക്കുകയും ശേഷം കൊഴിഞ്ഞാമ്ബാറ പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു.

കേസിലെ പ്രധാന പ്രതി കൊഴിഞ്ഞാമ്ബാറ സ്വദേശി ജിതിനാണെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ കാലിനു പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. പിടിയിലായ മൈമുന, ശ്രീജേഷ് എന്നിവർ നല്‍കിയ വിവര പ്രകാരം രണ്ടുപേരെ കൂടി കസ്റ്റഡിയിലെടുത്തു. കൊഴിഞ്ഞാമ്ബാറ സ്വദേശി പ്രജീഷ്, നല്ലേപ്പിള്ളി സ്വദേശി ജിതിൻ എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്.

നിലവില്‍ കേസില്‍ പത്തു പ്രതികളുണ്ട്. കവർച്ചാ സംഘത്തിലുണ്ടായിരുന്ന ബാംഗ്ലൂർ സ്വദേശിനി ഉള്‍പ്പെടെ ആറു പേർക്കായി തിരച്ചില്‍ തുടരുകയാണ്.വീട്ടിലെ ദോഷം തീർക്കാനെന്ന വ്യാജേനെ ജോത്സ്യനെ വിളിച്ചുവരുത്തി ട്രാപ്പിലാക്കിയായിരുന്നു കവർച്ച. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് മൈമുനയും ഒരു യുവാവും കൊല്ലങ്കോട്ടെ ജോത്സ്യന്റെ വീട്ടിലെത്തി. ഭർത്താവുമായി പിണങ്ങിക്കഴിയുകയാണെന്നും വീട്ടില്‍ പ്രശ്നങ്ങളുണ്ടെന്നും പൂജ ചെയ്ത് പരിഹാരം കാണണമെന്നും മൈമുന ജോത്സ്യനോട് പറഞ്ഞു. പിന്നീട് കൊഴിഞ്ഞമ്ബാറയിലെത്തിയ ജോത്സ്യനെ യുവാക്കള്‍ ചേർന്ന് കല്ലാണ്ടിച്ചളളയിലെ വീട്ടിലേക്ക് കൊണ്ടുപോയി. ഒട്ടേറെ കേസുകളില്‍ പ്രതിയായ എൻ പ്രതീഷിന്റെ വീടായിരുന്നു അത്.

പൂജയ്ക്കിടെ ജോത്സ്യനോട് അസഭ്യം പറഞ്ഞ പ്രതീഷ് ഇയാളെ ഒരു റൂമിലേക്ക് കൊണ്ടുപോവുകയും മർദ്ദിക്കുകയും ചെയ്തു. ശേഷം ജോത്സ്യനെ നഗ്നനാക്കി മൈമുനയോടൊപ്പം നിർ‌ത്തി ഫോട്ടോയും വീഡിയോയും ചിത്രീകരിച്ചു. പിന്നീട് ജോത്സ്യന്റെ സ്വർണമാലയും മൊബൈല്‍ ഫോണും പണവും കൈക്കലാക്കി. 20 ലക്ഷം രൂപ ആവശ്യപ്പെടുകയും കൊടുത്തില്ലെങ്കില്‍ നഗ്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമെന്നും ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തി. രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ 9 പേർ വീട്ടിലുണ്ടായിരുന്നു.

മറ്റൊരു കേസുമായി ബന്ധപ്പെട്ട് അപ്രതീക്ഷിതമായി പൊലീസ് പ്രതീഷിന്റെ വീട്ടിലെത്തിയതാണ് വഴിത്തിരിവായത്. പൊലീസിന് കണ്ട് പ്രതികള്‍ കടന്നുകളഞ്ഞു. ഈസമയം ജോത്സ്യൻ പിൻവാതിലിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് കൊഴിഞ്ഞാമ്ബാറ സ്റ്റേഷനിലെത്തി ജോത്സ്യൻ പരാതി നല്‍കുകയായിരുന്നു.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്

ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ

അന്താരാഷ്ട്ര പുഷ്പമേളയ്ക്ക് തിരിതെളിഞ്ഞു: മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.

വയനാടിന്റെ വര്‍ണോത്സവമായ പൂപ്പൊലിക്ക് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ തിരിതെളിഞ്ഞു. കാർഷിക വികസന- കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് മേള ഉദ്ഘാടനം ചെയ്തു. പൂപ്പൊലി ജില്ലയിലെ കാർഷിക മേഖലയ്ക്ക് ഏറെ പ്രയോജനകരമാകുന്നതോടൊപ്പം

മന്തട്ടിക്കുന്നിലെ വീട്ടിൽ നിന്നും എം.ഡി.എം.എയുമായി യുവാക്കൾ പിടിയിലായ സംഭവം; ലഹരി നൽകിയയാൾ പിടിയിൽ

ബത്തേരി: മന്തട്ടിക്കുന്നിലെ വീട്ടിൽനിന്നും എം.ഡി.എം.എ പിടികൂടിയ സംഭവ ത്തിൽ എം.ഡി.എം.എ നൽകിയയാൾ അറസ്റ്റിൽ. മുഖ്യപ്രതിയായ ബത്തേരി, മുള്ളൻകുന്ന്, കണ്ടാക്കൂൽ വീട്ടിൽ കെ.അനസ് (34) നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. 29.12.2025 തിയ്യതി കോഴിക്കോട് തിരുവള്ളൂരിൽ

വാഹനാപകടം; യുവാവ് മരിച്ചു അമ്പലവയൽ: അമ്പലവയൽ നെല്ലാറച്ചാൽ റോഡിൽ ഒഴലക്കൊല്ലിയിൽ

നിയന്ത്രണം മിനി ലോറി മരത്തിലിടിച്ച് ഡ്രൈവർ മരണപ്പെട്ടു. തമിഴ്‌നാട് വെല്ലൂർ റാണിപ്പെട്ട് മേഘനാഥന്റെ മകൻ ദിനകരൻ (40) ആണ് മരണ പ്പെട്ടത്. മഞ്ഞപ്പറയിൽ നിന്നും നെല്ലറചാലിലേക്കു പോവുകയായിരുന്ന മിനിലോറിയാണ് ഇന്ന് രാവിലെ പത്തുമണിയോടെ അപകടത്തിൽപ്പെട്ടത്.

ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്

അഞ്ചാംമൈൽ കെല്ലൂർ ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്.പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി KL-72-E-2163 എന്ന ബൈക്കും KL-10-AB-3061 എന്ന ആൾട്ടോ കാറും ആണ് അപകടത്തിൽ പെട്ടത്.

ബോച്ചെയുടെ പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ്

ലോകത്ത് 65 അടി ഉയരമുള്ള ഏറ്റവും വലിയ പാപ്പാഞ്ഞിയായി ബോച്ചെ 1000 ഏക്കറിൽ സ്ഥാപിച്ച പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ് ആയി അംഗീകാരം ലഭിച്ചു. ജനുവരി 2026 ജൂറി ഡോ. സുനിൽ ജോസഫ് നേരിട്ട് നിരീക്ഷിച്ച്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.