മദ്യലഹരിയിൽ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കാറിൽ പോലും കയറാൻ ആവാതെ പ്രതി മൈമുന; കൊഴിഞ്ഞാമ്പാറ ഹണി ട്രാപ്പിൽ പ്രതിയായ സ്ത്രീയെ നാട്ടുകാർ തടഞ്ഞു വെച്ച് പോലീസിൽ എൽപ്പിച്ചു.

ജോത്സ്യനെ മർദിച്ച്‌ നഗ്നനാക്കി പണം തട്ടിയ കേസിലെ പ്രതി മൈമുനയെ നാട്ടുകാർ തടയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പൊലീസില്‍ നിന്ന് കഴിഞ്ഞ ദിവസം രക്ഷപ്പെടാൻ ശ്രമിക്കുമ്ബോള്‍ മൈമുന മദ്യ ലഹരിയില്‍ കാറിന് പുറത്തേക്ക് ഇറങ്ങിയിരിക്കുകയായിരുന്നു. പ്രതികളെ കണ്ട നാട്ടുകാർ തടഞ്ഞുവെക്കുകയും ശേഷം കൊഴിഞ്ഞാമ്ബാറ പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു.

കേസിലെ പ്രധാന പ്രതി കൊഴിഞ്ഞാമ്ബാറ സ്വദേശി ജിതിനാണെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ കാലിനു പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. പിടിയിലായ മൈമുന, ശ്രീജേഷ് എന്നിവർ നല്‍കിയ വിവര പ്രകാരം രണ്ടുപേരെ കൂടി കസ്റ്റഡിയിലെടുത്തു. കൊഴിഞ്ഞാമ്ബാറ സ്വദേശി പ്രജീഷ്, നല്ലേപ്പിള്ളി സ്വദേശി ജിതിൻ എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്.

നിലവില്‍ കേസില്‍ പത്തു പ്രതികളുണ്ട്. കവർച്ചാ സംഘത്തിലുണ്ടായിരുന്ന ബാംഗ്ലൂർ സ്വദേശിനി ഉള്‍പ്പെടെ ആറു പേർക്കായി തിരച്ചില്‍ തുടരുകയാണ്.വീട്ടിലെ ദോഷം തീർക്കാനെന്ന വ്യാജേനെ ജോത്സ്യനെ വിളിച്ചുവരുത്തി ട്രാപ്പിലാക്കിയായിരുന്നു കവർച്ച. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് മൈമുനയും ഒരു യുവാവും കൊല്ലങ്കോട്ടെ ജോത്സ്യന്റെ വീട്ടിലെത്തി. ഭർത്താവുമായി പിണങ്ങിക്കഴിയുകയാണെന്നും വീട്ടില്‍ പ്രശ്നങ്ങളുണ്ടെന്നും പൂജ ചെയ്ത് പരിഹാരം കാണണമെന്നും മൈമുന ജോത്സ്യനോട് പറഞ്ഞു. പിന്നീട് കൊഴിഞ്ഞമ്ബാറയിലെത്തിയ ജോത്സ്യനെ യുവാക്കള്‍ ചേർന്ന് കല്ലാണ്ടിച്ചളളയിലെ വീട്ടിലേക്ക് കൊണ്ടുപോയി. ഒട്ടേറെ കേസുകളില്‍ പ്രതിയായ എൻ പ്രതീഷിന്റെ വീടായിരുന്നു അത്.

പൂജയ്ക്കിടെ ജോത്സ്യനോട് അസഭ്യം പറഞ്ഞ പ്രതീഷ് ഇയാളെ ഒരു റൂമിലേക്ക് കൊണ്ടുപോവുകയും മർദ്ദിക്കുകയും ചെയ്തു. ശേഷം ജോത്സ്യനെ നഗ്നനാക്കി മൈമുനയോടൊപ്പം നിർ‌ത്തി ഫോട്ടോയും വീഡിയോയും ചിത്രീകരിച്ചു. പിന്നീട് ജോത്സ്യന്റെ സ്വർണമാലയും മൊബൈല്‍ ഫോണും പണവും കൈക്കലാക്കി. 20 ലക്ഷം രൂപ ആവശ്യപ്പെടുകയും കൊടുത്തില്ലെങ്കില്‍ നഗ്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമെന്നും ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തി. രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ 9 പേർ വീട്ടിലുണ്ടായിരുന്നു.

മറ്റൊരു കേസുമായി ബന്ധപ്പെട്ട് അപ്രതീക്ഷിതമായി പൊലീസ് പ്രതീഷിന്റെ വീട്ടിലെത്തിയതാണ് വഴിത്തിരിവായത്. പൊലീസിന് കണ്ട് പ്രതികള്‍ കടന്നുകളഞ്ഞു. ഈസമയം ജോത്സ്യൻ പിൻവാതിലിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് കൊഴിഞ്ഞാമ്ബാറ സ്റ്റേഷനിലെത്തി ജോത്സ്യൻ പരാതി നല്‍കുകയായിരുന്നു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.