ഇന്ത്യൻ റെയില്‍വേ ജനറല്‍ ടിക്കറ്റ് നിയമങ്ങളില്‍ മാറ്റം

ദിവസേന കോടിക്കണക്കിന് യാത്രക്കാരുടെ ആശ്രയമായ ഇന്ത്യൻ റെയില്‍വേയുടെ ജനറല്‍ ടിക്കറ്റ് മാർഗ്ഗനിർദ്ദേശങ്ങളില്‍ സുപ്രധാന മാറ്റങ്ങള്‍ വരാനിരിക്കുകയാണ്. യാത്രകളുടെ ക്രമീകരണത്തില്‍ പുതിയ പരിഷ്കരണങ്ങള്‍ കൊണ്ടുവരാനുള്ള നീക്കമാണ് റെയില്‍വേ നടത്തുന്നത്. ഇതോടെ, ജനറല്‍ ടിക്കറ്റ് ഉള്ളവർക്ക് എത്രമാത്രം സ്വാതന്ത്ര്യത്തോടെയാകും യാത്രചെയ്യാൻ കഴിയുക എന്നതിനെക്കുറിച്ചും ടിക്കറ്റ് സാധുതയുടെ കാലാവധി സംബന്ധിച്ചും പുതിയ നിയന്ത്രണങ്ങള്‍ വരാനാണ് സാധ്യത.

എന്തൊക്കെ
മാറ്റങ്ങള്‍ വരാം..

നിലവില്‍, ഒരു ജനറല്‍ ടിക്കറ്റ് ഉള്ളവർക്ക് നെറ്റ്‌വർക്കിലെ ഏത് ട്രെയിനിലും യാത്ര ചെയ്യാൻ കഴിയുന്ന സംവിധാനമാണ് നിലവിലുള്ളത്. പുതിയ നിയമങ്ങള്‍ നടപ്പായാല്‍, പ്രത്യേകമായി ഒരു ട്രെയിനിനായിരിക്കും ജനറല്‍ ടിക്കറ്റ് അനുവദിക്കുക. ഇതിലൂടെ, യാത്രക്കാർക്ക് തങ്ങളേക്കാള്‍ നേരത്തേ സ്റ്റേഷനിലെത്തിയവരെ മറികടന്ന് ട്രെയിനില്‍ പ്രവേശിക്കുന്ന സാഹചര്യം ഒഴിവാക്കാമെന്നതും റെയില്‍വേ ചിന്തിക്കുന്നു. ജനറല്‍ ടിക്കറ്റുകളുടെ സാധുത കാലാവധി നിലവില്‍ ഒരു ജനറല്‍ ടിക്കറ്റ് വാങ്ങിയതിന് ശേഷം മൂന്ന് മണിക്കൂർക്കുള്ളില്‍ യാത്ര ആരംഭിക്കണമെന്ന നിയമം നിലവിലുണ്ട്. എന്നാല്‍ അനവധി യാത്രക്കാർക്ക് ഇതറിയില്ല എന്നതാണ് യാഥാർത്ഥ്യം. ഈ നിയമം കർശനമായി നടപ്പാക്കുന്നതിനും, തീവ്ര തിരക്കുള്ള സ്റ്റേഷനുകളില്‍ ടിക്കറ്റ് ദുരുപയോഗം തടയുന്നതിനും പുതിയ സംവിധാനങ്ങള്‍ ആവിഷ്കരിക്കുകയാണ് ഇന്ത്യൻ റെയില്‍വേ. ഈ പുതിയ മാറ്റങ്ങള്‍ യാത്രക്കാരുടെ സുരക്ഷയും ക്രമസമാധാനവും ശക്തിപ്പെടുത്തും. ടിക്കറ്റ് പരിശോധന കൂടുതല്‍ കാര്യക്ഷമമാകുകയും അനധികൃത യാത്ര തടയുകയും ചെയ്യും. കൂടാതെ, അണ്‍റിസർവ്ഡ് ടിക്കറ്റ് സിസ്റ്റം (UTS) വഴി ടിക്കറ്റ് ലഭ്യത നിയന്ത്രിക്കുന്നതിനും കൂടുതല്‍ മാർഗ്ഗനിർദ്ദേശങ്ങള്‍ വരാനാണ് സാധ്യത. നിലവില്‍, UTS മൊബൈല്‍ ആപ്ലിക്കേഷൻ വഴിയോ ടിക്കറ്റ് കൗണ്ടറുകളില്‍ നിന്നോ ജനറല്‍ ടിക്കറ്റുകള്‍ നേടാം. ഇതിന്റെ സാധുത മൂന്ന് മുതല്‍ 24 മണിക്കൂർ വരെയാണെങ്കിലും, ദൂരം ആശ്രയിച്ചാവും ഇതില്‍ മാറ്റങ്ങള്‍ വരുത്തുക. റെയില്‍വേയില്‍ നിലവിലുള്ള യാത്രാ ക്രമീകരണത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്ന പുതിയ മാർഗ്ഗനിർദ്ദേശങ്ങള്‍, യാത്രക്കാരുടെ യാത്രാനുഭവത്തില്‍ മാറ്റം വരുത്തുമോ… ഇത് റെയില്‍വേയുടെ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമോ… എന്ന് കാത്തിരുന്ന് കാണാം.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും

കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്

കെഎസ്എഫ്ഇ: വയനാട് ജില്ലയിൽ ആകെ 63.79 കോടിയുടെ ചിട്ടി, നിക്ഷേപം 376.4 കോടി, വായ്പ നൽകിയത് 385 കോടി

സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ്‌ കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി 2024-25 സാമ്പത്തിക വർഷം 63.79 കോടി

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: മന്ത്രി ഒ.ആര്‍ കേളു.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടനയിലെ ജനാധിപത്യ-മതേതര മൂല്യങ്ങള്‍ എക്കാലവും കാത്തു സംരക്ഷിക്കപ്പെടണമെന്നും ഓരോ ഇന്ത്യന്‍ ജനതയും ഇതിനായി പ്രതിജ്ഞയെടുക്കണമെന്നും പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്വാതന്ത്ര്യ

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി

ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

എസ് വൈ എസ് സൗഹൃദസമ്മേളനം നടത്തി

മാനന്തവാടി: ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് തരുവണ സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ തരുവണ ടൗണിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സൗഹൃദസമ്മേളനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ്

റാങ്ക് ലിസ്റ്റ് റദ്ദാക്കി

ആരോഗ്യ വകുപ്പിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 338/2020) തസ്തികയിലേക്ക് 2022 ജൂൺ ഒൻപതിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂൺ ഒൻപതിന് അർദ്ധരാത്രി പൂർത്തിയായതിനാൽ 2025 ജൂൺ 10

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.