ഇന്ത്യൻ റെയില്‍വേ ജനറല്‍ ടിക്കറ്റ് നിയമങ്ങളില്‍ മാറ്റം

ദിവസേന കോടിക്കണക്കിന് യാത്രക്കാരുടെ ആശ്രയമായ ഇന്ത്യൻ റെയില്‍വേയുടെ ജനറല്‍ ടിക്കറ്റ് മാർഗ്ഗനിർദ്ദേശങ്ങളില്‍ സുപ്രധാന മാറ്റങ്ങള്‍ വരാനിരിക്കുകയാണ്. യാത്രകളുടെ ക്രമീകരണത്തില്‍ പുതിയ പരിഷ്കരണങ്ങള്‍ കൊണ്ടുവരാനുള്ള നീക്കമാണ് റെയില്‍വേ നടത്തുന്നത്. ഇതോടെ, ജനറല്‍ ടിക്കറ്റ് ഉള്ളവർക്ക് എത്രമാത്രം സ്വാതന്ത്ര്യത്തോടെയാകും യാത്രചെയ്യാൻ കഴിയുക എന്നതിനെക്കുറിച്ചും ടിക്കറ്റ് സാധുതയുടെ കാലാവധി സംബന്ധിച്ചും പുതിയ നിയന്ത്രണങ്ങള്‍ വരാനാണ് സാധ്യത.

എന്തൊക്കെ
മാറ്റങ്ങള്‍ വരാം..

നിലവില്‍, ഒരു ജനറല്‍ ടിക്കറ്റ് ഉള്ളവർക്ക് നെറ്റ്‌വർക്കിലെ ഏത് ട്രെയിനിലും യാത്ര ചെയ്യാൻ കഴിയുന്ന സംവിധാനമാണ് നിലവിലുള്ളത്. പുതിയ നിയമങ്ങള്‍ നടപ്പായാല്‍, പ്രത്യേകമായി ഒരു ട്രെയിനിനായിരിക്കും ജനറല്‍ ടിക്കറ്റ് അനുവദിക്കുക. ഇതിലൂടെ, യാത്രക്കാർക്ക് തങ്ങളേക്കാള്‍ നേരത്തേ സ്റ്റേഷനിലെത്തിയവരെ മറികടന്ന് ട്രെയിനില്‍ പ്രവേശിക്കുന്ന സാഹചര്യം ഒഴിവാക്കാമെന്നതും റെയില്‍വേ ചിന്തിക്കുന്നു. ജനറല്‍ ടിക്കറ്റുകളുടെ സാധുത കാലാവധി നിലവില്‍ ഒരു ജനറല്‍ ടിക്കറ്റ് വാങ്ങിയതിന് ശേഷം മൂന്ന് മണിക്കൂർക്കുള്ളില്‍ യാത്ര ആരംഭിക്കണമെന്ന നിയമം നിലവിലുണ്ട്. എന്നാല്‍ അനവധി യാത്രക്കാർക്ക് ഇതറിയില്ല എന്നതാണ് യാഥാർത്ഥ്യം. ഈ നിയമം കർശനമായി നടപ്പാക്കുന്നതിനും, തീവ്ര തിരക്കുള്ള സ്റ്റേഷനുകളില്‍ ടിക്കറ്റ് ദുരുപയോഗം തടയുന്നതിനും പുതിയ സംവിധാനങ്ങള്‍ ആവിഷ്കരിക്കുകയാണ് ഇന്ത്യൻ റെയില്‍വേ. ഈ പുതിയ മാറ്റങ്ങള്‍ യാത്രക്കാരുടെ സുരക്ഷയും ക്രമസമാധാനവും ശക്തിപ്പെടുത്തും. ടിക്കറ്റ് പരിശോധന കൂടുതല്‍ കാര്യക്ഷമമാകുകയും അനധികൃത യാത്ര തടയുകയും ചെയ്യും. കൂടാതെ, അണ്‍റിസർവ്ഡ് ടിക്കറ്റ് സിസ്റ്റം (UTS) വഴി ടിക്കറ്റ് ലഭ്യത നിയന്ത്രിക്കുന്നതിനും കൂടുതല്‍ മാർഗ്ഗനിർദ്ദേശങ്ങള്‍ വരാനാണ് സാധ്യത. നിലവില്‍, UTS മൊബൈല്‍ ആപ്ലിക്കേഷൻ വഴിയോ ടിക്കറ്റ് കൗണ്ടറുകളില്‍ നിന്നോ ജനറല്‍ ടിക്കറ്റുകള്‍ നേടാം. ഇതിന്റെ സാധുത മൂന്ന് മുതല്‍ 24 മണിക്കൂർ വരെയാണെങ്കിലും, ദൂരം ആശ്രയിച്ചാവും ഇതില്‍ മാറ്റങ്ങള്‍ വരുത്തുക. റെയില്‍വേയില്‍ നിലവിലുള്ള യാത്രാ ക്രമീകരണത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്ന പുതിയ മാർഗ്ഗനിർദ്ദേശങ്ങള്‍, യാത്രക്കാരുടെ യാത്രാനുഭവത്തില്‍ മാറ്റം വരുത്തുമോ… ഇത് റെയില്‍വേയുടെ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമോ… എന്ന് കാത്തിരുന്ന് കാണാം.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.