ഇന്ത്യൻ റെയില്‍വേ ജനറല്‍ ടിക്കറ്റ് നിയമങ്ങളില്‍ മാറ്റം

ദിവസേന കോടിക്കണക്കിന് യാത്രക്കാരുടെ ആശ്രയമായ ഇന്ത്യൻ റെയില്‍വേയുടെ ജനറല്‍ ടിക്കറ്റ് മാർഗ്ഗനിർദ്ദേശങ്ങളില്‍ സുപ്രധാന മാറ്റങ്ങള്‍ വരാനിരിക്കുകയാണ്. യാത്രകളുടെ ക്രമീകരണത്തില്‍ പുതിയ പരിഷ്കരണങ്ങള്‍ കൊണ്ടുവരാനുള്ള നീക്കമാണ് റെയില്‍വേ നടത്തുന്നത്. ഇതോടെ, ജനറല്‍ ടിക്കറ്റ് ഉള്ളവർക്ക് എത്രമാത്രം സ്വാതന്ത്ര്യത്തോടെയാകും യാത്രചെയ്യാൻ കഴിയുക എന്നതിനെക്കുറിച്ചും ടിക്കറ്റ് സാധുതയുടെ കാലാവധി സംബന്ധിച്ചും പുതിയ നിയന്ത്രണങ്ങള്‍ വരാനാണ് സാധ്യത.

എന്തൊക്കെ
മാറ്റങ്ങള്‍ വരാം..

നിലവില്‍, ഒരു ജനറല്‍ ടിക്കറ്റ് ഉള്ളവർക്ക് നെറ്റ്‌വർക്കിലെ ഏത് ട്രെയിനിലും യാത്ര ചെയ്യാൻ കഴിയുന്ന സംവിധാനമാണ് നിലവിലുള്ളത്. പുതിയ നിയമങ്ങള്‍ നടപ്പായാല്‍, പ്രത്യേകമായി ഒരു ട്രെയിനിനായിരിക്കും ജനറല്‍ ടിക്കറ്റ് അനുവദിക്കുക. ഇതിലൂടെ, യാത്രക്കാർക്ക് തങ്ങളേക്കാള്‍ നേരത്തേ സ്റ്റേഷനിലെത്തിയവരെ മറികടന്ന് ട്രെയിനില്‍ പ്രവേശിക്കുന്ന സാഹചര്യം ഒഴിവാക്കാമെന്നതും റെയില്‍വേ ചിന്തിക്കുന്നു. ജനറല്‍ ടിക്കറ്റുകളുടെ സാധുത കാലാവധി നിലവില്‍ ഒരു ജനറല്‍ ടിക്കറ്റ് വാങ്ങിയതിന് ശേഷം മൂന്ന് മണിക്കൂർക്കുള്ളില്‍ യാത്ര ആരംഭിക്കണമെന്ന നിയമം നിലവിലുണ്ട്. എന്നാല്‍ അനവധി യാത്രക്കാർക്ക് ഇതറിയില്ല എന്നതാണ് യാഥാർത്ഥ്യം. ഈ നിയമം കർശനമായി നടപ്പാക്കുന്നതിനും, തീവ്ര തിരക്കുള്ള സ്റ്റേഷനുകളില്‍ ടിക്കറ്റ് ദുരുപയോഗം തടയുന്നതിനും പുതിയ സംവിധാനങ്ങള്‍ ആവിഷ്കരിക്കുകയാണ് ഇന്ത്യൻ റെയില്‍വേ. ഈ പുതിയ മാറ്റങ്ങള്‍ യാത്രക്കാരുടെ സുരക്ഷയും ക്രമസമാധാനവും ശക്തിപ്പെടുത്തും. ടിക്കറ്റ് പരിശോധന കൂടുതല്‍ കാര്യക്ഷമമാകുകയും അനധികൃത യാത്ര തടയുകയും ചെയ്യും. കൂടാതെ, അണ്‍റിസർവ്ഡ് ടിക്കറ്റ് സിസ്റ്റം (UTS) വഴി ടിക്കറ്റ് ലഭ്യത നിയന്ത്രിക്കുന്നതിനും കൂടുതല്‍ മാർഗ്ഗനിർദ്ദേശങ്ങള്‍ വരാനാണ് സാധ്യത. നിലവില്‍, UTS മൊബൈല്‍ ആപ്ലിക്കേഷൻ വഴിയോ ടിക്കറ്റ് കൗണ്ടറുകളില്‍ നിന്നോ ജനറല്‍ ടിക്കറ്റുകള്‍ നേടാം. ഇതിന്റെ സാധുത മൂന്ന് മുതല്‍ 24 മണിക്കൂർ വരെയാണെങ്കിലും, ദൂരം ആശ്രയിച്ചാവും ഇതില്‍ മാറ്റങ്ങള്‍ വരുത്തുക. റെയില്‍വേയില്‍ നിലവിലുള്ള യാത്രാ ക്രമീകരണത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്ന പുതിയ മാർഗ്ഗനിർദ്ദേശങ്ങള്‍, യാത്രക്കാരുടെ യാത്രാനുഭവത്തില്‍ മാറ്റം വരുത്തുമോ… ഇത് റെയില്‍വേയുടെ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമോ… എന്ന് കാത്തിരുന്ന് കാണാം.

സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഒരു ലക്ഷം കടന്നു.

പുതുവര്‍ഷം ആരംഭിച്ചതിന് ശേഷം സംസ്ഥാനത്ത് ആദ്യമായി സ്വര്‍ണവില ലക്ഷം കടന്നു. ഡിസംബര്‍ മാസത്തില്‍ ഒരു ലക്ഷം കടന്നിരുന്ന വില മാസം അവസാനമായപ്പോള്‍ കുറയുകയും ജനുവരി ഒന്ന് മുതല്‍ വര്‍ധനവുണ്ടാവുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം

മിഠായി ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.

കൽപ്പറ്റ :വൈത്തിരി ബി.ആർ.സിക്ക് കീഴിൽ ഗൃഹാധിഷിഠിത വിദ്യാഭ്യാസം നടത്തുന്ന ശയ്യാവലംബരായ കുട്ടികൾക്കായി സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ മിഠായി- ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ നടന്ന

പക്ഷിപ്പനിയും വിലക്കയറ്റവും ബാധിച്ചില്ല;പുതുവത്സരത്തിന് മലയാളി കഴിച്ചത് 31.64 ലക്ഷം കിലോ കോഴിയിറച്ചി

തിരുവനന്തപുരം: പുതുവത്സര ദിനത്തില്‍ മലയാളികള്‍ കഴിച്ചത് 31.64 ലക്ഷം കിലോ കോഴിയിറച്ചി. സംസ്ഥാനത്ത് പക്ഷിപ്പനി ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ന്യൂ ഇയര്‍ ആഘോഷത്തെ ഇതൊന്നും ബാധിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഡിസംബര്‍ 31 ന് 9.04 ലക്ഷം

യാത്രയയപ്പ് നൽകി

കൽപ്പറ്റ: ഡെപ്യൂട്ടി രജിസ്ട്രാർ ആയി പ്രൊമോഷൻ ലഭിച്ചു സ്ഥലം മാറി പോകുന്ന വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് അസിസ്റ്റന്റ് രജിസ്ട്രാർ/വാലുവേഷൻ ഓഫീസർ എൻ.എം.ആന്റണിക്ക് ഭരണസമിതിയും ജീവനക്കാരും യാത്രയയപ്പു നൽകി.ബാങ്ക് പ്രസിഡന്റ്‌

പി.സുനിൽബാബുവിന് യാത്രയയപ്പ് നൽകി

കൽപ്പറ്റ: വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്നും വിരമിച്ച പി.സുനിൽബാബുവിന് ഭരണസമിതിയും, ജീവനക്കാരും യാത്രയയപ്പു നൽകി.ബാങ്ക് പ്രസിഡന്റ്‌ കെ.സുഗതൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ വി.യൂസഫ്, അസിസ്റ്റന്റ് രജിസ്ട്രാർ എൻ.എം.ആന്റണി,

2026 മാർച്ചില്‍ 500 രൂപ നോട്ട് പിന്‍വലിക്കുമോ?

സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വാർത്തകളും റിപ്പോർട്ടുകളും എല്ലായിപ്പോഴും ശരിയായിരിക്കണമെന്നില്ല. എന്നാൽ ഇതിലൂടെ നടക്കുന്ന വിപുലമായ പ്രചരണങ്ങൾ പലരെയും ആശങ്കയിലാക്കുന്നതാണ് സ്ഥിരമായി കണ്ടുവരുന്ന രീതി. ഇത്തരം സന്ദർഭങ്ങളിൽ സർക്കാർ വൃത്തങ്ങൾക്ക് നേരിട്ട് ഇടപെടേണ്ട സാഹചര്യവും ഉണ്ടാവും. അത്തരത്തിലൊരു

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.