ഗള്‍ഫിലേക്കുള്ള വിമാന യാത്രാ നിരക്ക് അഞ്ചിരട്ടിയോളം കൂട്ടി

സംസ്ഥാനത്ത് സ്‌കൂള്‍ അടയ്ക്കുന്നതും പെരുന്നാളും അടുത്തുവന്നതോടെ ഗള്‍ഫ് വിമാനടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാന കമ്പനികള്‍. യുഎഇ, ഖത്തര്‍, ബഹറൈന്‍, കുവൈത്ത്, ഒമാന്‍ തുടങ്ങിയ എല്ലാ രാജ്യങ്ങളിലേക്കും ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. പെരുന്നാളിന് പിന്നാലെ ഈസ്റ്ററും വിഷുവും എല്ലാം മുന്നില്‍ക്കണ്ട് പ്രവാസികളെ പിഴിയുകയാണ് വിമാന കമ്പനികള്‍. ഫെബ്രുവരി 15 ഏപ്രില്‍ 20വരെയുള്ള ദിവസങ്ങളിലാണ് നിരക്കുവര്‍ധന. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദുബായ്-കരിപ്പൂര്‍ നിരക്ക് വ്യാഴാഴ്ച 21,000 രൂപയായിരുന്നു. വെള്ളിയാഴ്ചയിലെ നിരക്ക് 39,921 രൂപയായി. വിഷുദിനത്തില്‍ ടിക്കറ്റ് ലഭ്യമാണെങ്കിലും ഇന്‍ഡിഗോ അടക്കമുള്ള വിമാന കമ്പനികള്‍ 43,916 രൂപയാണ് ഈടാക്കുക. കരിപ്പൂര്‍-ദുബായ് നിരക്കും നാലിരട്ടി വര്‍ധിപ്പിച്ചു. 9000-10000-ത്തിനും ഇടയില്‍ ലഭ്യമായിരുന്ന ടിക്കറ്റിന് 33,029 രൂപമുതല്‍ 42,000 രൂപവരെ നല്‍കണം. നെടുമ്പാശേരി, കണ്ണൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍നിന്ന് ഗള്‍ഫ് സെക്ടറുകളിലേക്കുള്ള നിരക്കിലും വര്‍ധനയുണ്ട്. നിലവില്‍ 10,000-നും 12,000-ത്തിനും ഇടയില്‍ ലഭിച്ചിരുന്ന ടിക്കറ്റിന് 18,070 മുതല്‍ 52,370 രൂപവരെ നല്‍കണം. ദുബായ്-കണ്ണൂര്‍ നിരക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അടക്കമുള്ള വിമാനക്കമ്പനികള്‍ വര്‍ധിപ്പിച്ചു. വെള്ളിയാഴ്ച 31,523 രൂപയാണ് നിരക്ക്. എന്നാല്‍, പെരുന്നാളിന് തൊട്ടടുത്തദിവസം 28-ന് 52,143 രൂപയും വിഷുദിവസം 57,239 രൂപയും നല്‍കണം. ദുബായ് നെടുമ്പാശേരി ടിക്കറ്റ് നിരക്ക് 20-ന് 25,835-ഉം 22-ന് 38,989 രൂപയായി ഉയരും. 30-ന് 49,418 രൂപ നല്‍കണം. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദുബായ് തിരുവനന്തപുരം നിരക്ക് 29-ന് 62,216 രൂപയാണ്. വിഷുകഴിയുംവരെ 40,000-ത്തിന് മുകളിലാണ് നിരക്ക്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ജിദ്ദ-കരിപ്പൂര്‍, കണ്ണൂര്‍, നെടുമ്പാശേരി, തിരുവനന്തപുരം നിരക്കും 39,921 മുതല്‍ 53,575 രൂപവരെയാണ് വര്‍ധന. ഇന്ത്യയിലെ മറ്റ് വിമാനത്താവളങ്ങളിലേക്ക് നിരക്ക് വര്‍ധനയില്ല. വിമാനടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടുന്നതിനാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ സാധാരണക്കാരായ പ്രവാസികള്‍ക്ക് ഉത്സവ നാളുകളില്‍ നാട്ടിലെത്താന്‍ കഴിയാത്ത സ്ഥിതിയാണ്. വിമാനക്കമ്പനികള്‍ യാതൊരു മാനദണ്ഡവുമില്ലാതെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തുന്നത് നിയന്ത്രിക്കണമെന്ന് സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടിട്ടും ഇടപെടുന്നില്ല. സംസ്ഥാനത്തെ എംപിമാരും ഇക്കാര്യത്തില്‍ ക്രിയാത്മകമായ ഇടപെടല്‍ നടത്തുന്നില്ലെന്ന് പ്രവാസികള്‍ പറയുന്നു.

സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഒരു ലക്ഷം കടന്നു.

പുതുവര്‍ഷം ആരംഭിച്ചതിന് ശേഷം സംസ്ഥാനത്ത് ആദ്യമായി സ്വര്‍ണവില ലക്ഷം കടന്നു. ഡിസംബര്‍ മാസത്തില്‍ ഒരു ലക്ഷം കടന്നിരുന്ന വില മാസം അവസാനമായപ്പോള്‍ കുറയുകയും ജനുവരി ഒന്ന് മുതല്‍ വര്‍ധനവുണ്ടാവുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം

മിഠായി ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.

കൽപ്പറ്റ :വൈത്തിരി ബി.ആർ.സിക്ക് കീഴിൽ ഗൃഹാധിഷിഠിത വിദ്യാഭ്യാസം നടത്തുന്ന ശയ്യാവലംബരായ കുട്ടികൾക്കായി സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ മിഠായി- ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ നടന്ന

പക്ഷിപ്പനിയും വിലക്കയറ്റവും ബാധിച്ചില്ല;പുതുവത്സരത്തിന് മലയാളി കഴിച്ചത് 31.64 ലക്ഷം കിലോ കോഴിയിറച്ചി

തിരുവനന്തപുരം: പുതുവത്സര ദിനത്തില്‍ മലയാളികള്‍ കഴിച്ചത് 31.64 ലക്ഷം കിലോ കോഴിയിറച്ചി. സംസ്ഥാനത്ത് പക്ഷിപ്പനി ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ന്യൂ ഇയര്‍ ആഘോഷത്തെ ഇതൊന്നും ബാധിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഡിസംബര്‍ 31 ന് 9.04 ലക്ഷം

യാത്രയയപ്പ് നൽകി

കൽപ്പറ്റ: ഡെപ്യൂട്ടി രജിസ്ട്രാർ ആയി പ്രൊമോഷൻ ലഭിച്ചു സ്ഥലം മാറി പോകുന്ന വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് അസിസ്റ്റന്റ് രജിസ്ട്രാർ/വാലുവേഷൻ ഓഫീസർ എൻ.എം.ആന്റണിക്ക് ഭരണസമിതിയും ജീവനക്കാരും യാത്രയയപ്പു നൽകി.ബാങ്ക് പ്രസിഡന്റ്‌

പി.സുനിൽബാബുവിന് യാത്രയയപ്പ് നൽകി

കൽപ്പറ്റ: വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്നും വിരമിച്ച പി.സുനിൽബാബുവിന് ഭരണസമിതിയും, ജീവനക്കാരും യാത്രയയപ്പു നൽകി.ബാങ്ക് പ്രസിഡന്റ്‌ കെ.സുഗതൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ വി.യൂസഫ്, അസിസ്റ്റന്റ് രജിസ്ട്രാർ എൻ.എം.ആന്റണി,

2026 മാർച്ചില്‍ 500 രൂപ നോട്ട് പിന്‍വലിക്കുമോ?

സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വാർത്തകളും റിപ്പോർട്ടുകളും എല്ലായിപ്പോഴും ശരിയായിരിക്കണമെന്നില്ല. എന്നാൽ ഇതിലൂടെ നടക്കുന്ന വിപുലമായ പ്രചരണങ്ങൾ പലരെയും ആശങ്കയിലാക്കുന്നതാണ് സ്ഥിരമായി കണ്ടുവരുന്ന രീതി. ഇത്തരം സന്ദർഭങ്ങളിൽ സർക്കാർ വൃത്തങ്ങൾക്ക് നേരിട്ട് ഇടപെടേണ്ട സാഹചര്യവും ഉണ്ടാവും. അത്തരത്തിലൊരു

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.