മയക്കുമരുന്നിനെതിരേയുള്ള ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് സ്പെഷ്യൽ
ഡ്രൈവിന്റെ ഭാഗമായി കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷർഫുദ്ദീനും, സംഘവും കൽപ്പറ്റ ജനമൈത്രി ജംഗ്ഷനിൽ വെച്ച് പുലർച്ചെ നടത്തിയ വാഹന പരിശോധനയിൽ അതിമാരക മയക്കുമരുന്നായ ഹെറോയി നും കഞ്ചാവുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്‌തു. മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരകത്ത് വീട്ടിൽ എം.മുഹമ്മദ് ആഷിക്ക് (31), തിരൂരങ്ങാടി പള്ളിക്കൽ കുറുന്തല പാലക്കണ്ടിപ്പറമ്പ് തൊണ്ടിക്കോടൻ വീട്ടിൽ ടി ഫായിസ് മുബഷിർ (30),കൊണ്ടോട്ടി മുതുവള്ളൂർ മുണ്ടിലാക്കൽ തവനൂർ കുമ്പളപ്പറ്റ വീട്ടിൽ ടി ജംഷാദ് (23) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും ഒരു ഗ്രാം ഹെറോ യിനും, 50 ഗ്രാം കഞ്ചാവും കണ്ടെടുത്തു. മയക്കുമരുന്നുകൾ കടത്തിക്കൊ ണ്ടുവരാൻ ഉപയോഗിച്ച കാറും, മയക്കുമരുന്ന് വിൽപ്പനക്ക് ഉപയോഗിച്ച മൊ ബൈൽ ഫോണും കസ്റ്റഡിയിലെടുത്തു. ഇതിൽ മുഹമ്മദ് ആഷിക്ക് നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പിടികിട്ടാപുള്ളിയാണ്. ഇയാൾക്കെതിരെ മലപ്പുറം, എറണാകുളം ജില്ലയിൽ മയക്ക് മരുന്ന് കേസ് ഉണ്ട്. 300 ഗ്രാം എംഡിഎംഎ കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ഇയാളെ കൊച്ചി സിറ്റി പോലീസ് എത്തിച്ചേർന്ന് ഫോർമൽ അറസ്റ്റ് നടത്തി.

ഫുട്‌ബോള്‍ കാണാത്തവര്‍ക്ക് വരെ മെസ്സിയെ ഇഷ്ടമാണ്; കേരളത്തിലേക്ക് വരുമ്പോള്‍ അഭിമാനമാണ്: ഐ എം വിജയന്‍
ലോക ചാമ്പ്യന്മാരായ ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലേക്ക് എത്തുന്നതിലുള്ള സന്തോഷം പങ്കുവച്ച് ഇന്ത്യന്‍ ഫുട്ബോള്‍