ഉണ്ണി മുകുന്ദൻ പടത്തിന് മുടക്ക് മുതൽ 9 കോടി കിട്ടിയത് 1 കോടി; ജോജു ജോർജ് ധ്യാൻ ശ്രീനിവാസൻ പടങ്ങളും 8 നിലയിൽ പൊട്ടി: വീണ്ടും കണക്കുകൾ പുറത്തുവിട്ട് സിനിമ നിർമാതാക്കൾ

100 കോടി ക്ലബും പാൻ ഇന്ത്യൻ ടാഗുമെല്ലാം വെറും ‘വീരവാദം’ ആണെന്നും പല പടങ്ങളുടേയും യഥാർത്ഥ കളക്ഷൻ അറിഞ്ഞാല്‍ ഞെട്ടിപ്പോകുമെന്നുമാണ് അടുത്തിടെ നിർമ്മാതാവ് ജി സുരേഷ് കുമാർ പറഞ്ഞത്.ഇനി മുതല്‍ ഓരോ സിനിമകളും നേടുന്ന തീയേറ്റർ കളക്ഷൻ പുറത്തുവിടുമെന്നും സുരേഷ് കുമാർ വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ ഫെബ്രുവരിയിലെ തീയറ്റർ ലാഭ നഷ്ടക്കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ.ഫെബ്രുവരിയില്‍ റിലീസ് ചെയ്ത 16 സിനിമകളില്‍ 12 സിനിമകളും നഷ്ടമാണെന്ന് അസോസിയേഷൻ പറഞ്ഞു.

73 കോടി രൂപ മുതല്‍ മുടക്കില്‍ 16 സിനിമകള്‍ ആകെ റിലീസ് ചെയ്തത്. അതില്‍ തന്നെ തിയറ്ററുകളില്‍ നിന്ന് തിരികെ നേടിയത് 23 കോടി രൂപ മാത്രമാണെന്നും നിർമാതാക്കളുടെ സംഘടന വ്യക്തമാക്കി. ഒന്നരക്കോടി മുടക്കിയ ‘ലവ് ഡെയ്ല്‍’ എന്ന സിനിമയ്ക്ക് തിയറ്ററില്‍ നിന്നും ലഭിച്ചത് വെറും പതിനായിരം രൂപ മാത്രമാണെന്നും സംഘട പറയുന്നു. മറ്റ് സിനിമകളുടെ ബജറ്റും തീയറ്റർ കളക്ഷനും അറിയാം.

63,83,902 (അറുപത്തിമൂന്ന് ലക്ഷം) ബജറ്റിലൊരുങ്ങിയ ചിത്രമായ ഇഴക്ക് തീയറ്ററില്‍ നിന്ന് ലഭിച്ചത് 45,000 രൂപയാണ്. ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട്, അലൻസിയർ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഒരുക്കിയ നാരായണീന്റെ ആണ്‍മക്കള്‍ എന്ന ചിത്രവും തീയറ്റർ പരാജയമായിരുന്നു. 5,48,33,552 (5 കോടി നാല്‍പത്തിയെട്ട് ലക്ഷം) രൂപ ബജറ്റില്‍ ഇറക്കിയ ചിത്രത്തിന് തിയറ്റർ ഷെയർ ആയി ലഭിച്ചത് 33,58,147 ലക്ഷമാണ്.

മാത്യൂ തോമസ്, അർജുൻ അശോകൻ, സംഗീത് പ്രതാപ്, മഹിമ നമ്ബ്യാർ എന്നിവരെല്ലാം ചേർന്ന് അഭിനയിച്ച ബ്രൊമാന്‍സ് 8 കോടി ബജറ്റിലാണ് ഒരുങ്ങിയത്. തിയറ്റർ ഷെയർ- 4,00,00,00 ആണ് ലഭിച്ചത്. പെപ്പെ നായകനായി എത്തിയ ദാവീദിന്റെ ബജറ്റ് 9 കോടിയും തിയറ്റർ ഷെയർ- 3,50,00,000 ഉം ആണ്. ഏറെ പ്രതീക്ഷയോടെ എത്തിയ അനശ്വര രാജൻ ചിത്രം പൈങ്കിളിയും പരാജയമായിരുന്നു. 5 കോടി മുടക്കിയ ചിത്രത്തിന് തീയറ്റർ ഷെയർ 2,50,00,000 ആണ് ലഭിച്ചത്. അതേസമയം വലിയ സ്വീകാര്യതയാണ് കുഞ്ചാക്കോ ബോബൻ ചിത്രം ഓഫീസർ ഓണ്‍ ഡ്യൂട്ടിക്ക് ലഭിച്ചത്. 13 കോടി മുടക്കിയ ചിത്രത്തിന് 11,00,00,000 കോടി തിരികെ ലഭിച്ചു.

മറ്റ് ചിത്രങ്ങള്‍ ഇങ്ങനെ

ചാട്ടുളി- 3 കോടി 40 ലക്ഷം തിയറ്റർ ഷെയർ- 32,00,000

ഗെറ്റ് സെറ്റ് ബേബി-9 കോടി-തിയറ്റർ ഷെയർ- 1,40,00,000

ഉരുള്‍-25 ലക്ഷം- തിയറ്റർ ഷെയർ: 1,00,000

മച്ചാന്റെ മാലാഖ-5 കോടി 12 ലക്ഷം, തിയറ്റർ ഷെയർ- 40,00,000

ആത്മ സഹോ-ഒരു കോടി 50 ലക്ഷം- തിയറ്റർ ഷെയർ- 30,000

അരിക്-ഒരു കോടി 50 ലക്ഷം- തിയറ്റർ ഷെയർ- 55,000

ഇടി മഴ കാറ്റ്, 5 കോടി 74 ലക്ഷം, തിയറ്റർ ഷെയർ- 2,10,000

ആപ് കൈസേ ഹോ, 2 കോടി 50 ലക്ഷം- തിയറ്റർ ഷെയർ- 5,00,000

രണ്ടാം യാമം, -2 കോടി 50 ലക്ഷം-തിയറ്റർ ഷെയർ- 80,000

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.