ഉണ്ണി മുകുന്ദൻ പടത്തിന് മുടക്ക് മുതൽ 9 കോടി കിട്ടിയത് 1 കോടി; ജോജു ജോർജ് ധ്യാൻ ശ്രീനിവാസൻ പടങ്ങളും 8 നിലയിൽ പൊട്ടി: വീണ്ടും കണക്കുകൾ പുറത്തുവിട്ട് സിനിമ നിർമാതാക്കൾ

100 കോടി ക്ലബും പാൻ ഇന്ത്യൻ ടാഗുമെല്ലാം വെറും ‘വീരവാദം’ ആണെന്നും പല പടങ്ങളുടേയും യഥാർത്ഥ കളക്ഷൻ അറിഞ്ഞാല്‍ ഞെട്ടിപ്പോകുമെന്നുമാണ് അടുത്തിടെ നിർമ്മാതാവ് ജി സുരേഷ് കുമാർ പറഞ്ഞത്.ഇനി മുതല്‍ ഓരോ സിനിമകളും നേടുന്ന തീയേറ്റർ കളക്ഷൻ പുറത്തുവിടുമെന്നും സുരേഷ് കുമാർ വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ ഫെബ്രുവരിയിലെ തീയറ്റർ ലാഭ നഷ്ടക്കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ.ഫെബ്രുവരിയില്‍ റിലീസ് ചെയ്ത 16 സിനിമകളില്‍ 12 സിനിമകളും നഷ്ടമാണെന്ന് അസോസിയേഷൻ പറഞ്ഞു.

73 കോടി രൂപ മുതല്‍ മുടക്കില്‍ 16 സിനിമകള്‍ ആകെ റിലീസ് ചെയ്തത്. അതില്‍ തന്നെ തിയറ്ററുകളില്‍ നിന്ന് തിരികെ നേടിയത് 23 കോടി രൂപ മാത്രമാണെന്നും നിർമാതാക്കളുടെ സംഘടന വ്യക്തമാക്കി. ഒന്നരക്കോടി മുടക്കിയ ‘ലവ് ഡെയ്ല്‍’ എന്ന സിനിമയ്ക്ക് തിയറ്ററില്‍ നിന്നും ലഭിച്ചത് വെറും പതിനായിരം രൂപ മാത്രമാണെന്നും സംഘട പറയുന്നു. മറ്റ് സിനിമകളുടെ ബജറ്റും തീയറ്റർ കളക്ഷനും അറിയാം.

63,83,902 (അറുപത്തിമൂന്ന് ലക്ഷം) ബജറ്റിലൊരുങ്ങിയ ചിത്രമായ ഇഴക്ക് തീയറ്ററില്‍ നിന്ന് ലഭിച്ചത് 45,000 രൂപയാണ്. ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട്, അലൻസിയർ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഒരുക്കിയ നാരായണീന്റെ ആണ്‍മക്കള്‍ എന്ന ചിത്രവും തീയറ്റർ പരാജയമായിരുന്നു. 5,48,33,552 (5 കോടി നാല്‍പത്തിയെട്ട് ലക്ഷം) രൂപ ബജറ്റില്‍ ഇറക്കിയ ചിത്രത്തിന് തിയറ്റർ ഷെയർ ആയി ലഭിച്ചത് 33,58,147 ലക്ഷമാണ്.

മാത്യൂ തോമസ്, അർജുൻ അശോകൻ, സംഗീത് പ്രതാപ്, മഹിമ നമ്ബ്യാർ എന്നിവരെല്ലാം ചേർന്ന് അഭിനയിച്ച ബ്രൊമാന്‍സ് 8 കോടി ബജറ്റിലാണ് ഒരുങ്ങിയത്. തിയറ്റർ ഷെയർ- 4,00,00,00 ആണ് ലഭിച്ചത്. പെപ്പെ നായകനായി എത്തിയ ദാവീദിന്റെ ബജറ്റ് 9 കോടിയും തിയറ്റർ ഷെയർ- 3,50,00,000 ഉം ആണ്. ഏറെ പ്രതീക്ഷയോടെ എത്തിയ അനശ്വര രാജൻ ചിത്രം പൈങ്കിളിയും പരാജയമായിരുന്നു. 5 കോടി മുടക്കിയ ചിത്രത്തിന് തീയറ്റർ ഷെയർ 2,50,00,000 ആണ് ലഭിച്ചത്. അതേസമയം വലിയ സ്വീകാര്യതയാണ് കുഞ്ചാക്കോ ബോബൻ ചിത്രം ഓഫീസർ ഓണ്‍ ഡ്യൂട്ടിക്ക് ലഭിച്ചത്. 13 കോടി മുടക്കിയ ചിത്രത്തിന് 11,00,00,000 കോടി തിരികെ ലഭിച്ചു.

മറ്റ് ചിത്രങ്ങള്‍ ഇങ്ങനെ

ചാട്ടുളി- 3 കോടി 40 ലക്ഷം തിയറ്റർ ഷെയർ- 32,00,000

ഗെറ്റ് സെറ്റ് ബേബി-9 കോടി-തിയറ്റർ ഷെയർ- 1,40,00,000

ഉരുള്‍-25 ലക്ഷം- തിയറ്റർ ഷെയർ: 1,00,000

മച്ചാന്റെ മാലാഖ-5 കോടി 12 ലക്ഷം, തിയറ്റർ ഷെയർ- 40,00,000

ആത്മ സഹോ-ഒരു കോടി 50 ലക്ഷം- തിയറ്റർ ഷെയർ- 30,000

അരിക്-ഒരു കോടി 50 ലക്ഷം- തിയറ്റർ ഷെയർ- 55,000

ഇടി മഴ കാറ്റ്, 5 കോടി 74 ലക്ഷം, തിയറ്റർ ഷെയർ- 2,10,000

ആപ് കൈസേ ഹോ, 2 കോടി 50 ലക്ഷം- തിയറ്റർ ഷെയർ- 5,00,000

രണ്ടാം യാമം, -2 കോടി 50 ലക്ഷം-തിയറ്റർ ഷെയർ- 80,000

ദേശീയ അപ്രന്റിസ്ഷിപ്പ് മേള ഡിസംബർ 22ന്

ഐ.ടി.ഐ കോഴ്‌സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനവും തൊഴിലവസരങ്ങളും ലഭ്യമാക്കുന്നതിന് ജില്ലയിലെ ഐ.ടി.ഐകളുടെ സംയുക്താഭിമുഖ്യത്തിൽ പ്രധാനമന്ത്രി ദേശീയ അപ്രന്റിസ്ഷിപ്പ് മേള (പി.എം.എൻ.എ.എം) സംഘടിപ്പിക്കുന്നു. ഡിസംബർ 22ന് രാവിലെ 9.30 മുതൽ കൽപ്പറ്റ കെ.എം.എം ഗവ

ചുരത്തിലെ ഗതാഗത തടസ്സങ്ങൾക്ക് ശാശ്വത പരിഹാരം കാണുക :ഓൾ കേരള ടൂറിസം അസോസിയേഷൻ

മാനന്തവാടി: ചുരത്തിൽ നിരന്തരമുണ്ടാകുന്ന ബ്ലോക്കുകൾ വയനാടൻ ടൂറിസത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും സർക്കാറിന്റെ അടിയന്തിര ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകണമെന്നും ആക്s ജില്ലാകമ്മിറ്റി ആവശ്യപെട്ടു. ആക്ട സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികൾക്ക് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. ആക്ട

പ്രോസ്റ്റേറ്റ് ക്യാൻസർ ; പുരുഷന്മാർ അറി‍ഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

പ്രോസ്റ്റേറ്റ് ക്യാൻസർ ; പുരുഷന്മാർ അറി‍ഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ പുരുഷന്മാരിൽ ഏറ്റവും സാധാരണമായ രണ്ടാമത്തെ ക്യാൻസറാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. പുരുഷന്മാർ 40 വയസ്സ് തികയുമ്പോൾ പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ വസ്തുതകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. പുരുഷ പ്രത്യുത്പാദന

യാത്രക്കാർക്ക് വലിയ ആശ്വാസം തന്നെ, സുപ്രധാന മാറ്റവുമായി ഇന്ത്യൻ റെയിൽവേ; ആദ്യ റിസർവേഷൻ ചാർട്ട് സമയത്തിൽ മാറ്റം

ട്രെയിൻ യാത്രക്കാരുടെ സൗകര്യാർത്ഥം ആദ്യ റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്ന സമയത്തിൽ ഇന്ത്യൻ റെയിൽവേ മാറ്റം വരുത്തി. നേരത്തെ ട്രെയിൻ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുൻപ് മാത്രം ചാർട്ട് തയ്യാറാക്കിയിരുന്ന സ്ഥാനത്ത്, ഇനി മുതൽ 10

‘ചാറ്റ്ജിപിടി പറഞ്ഞു, ഞാന്‍ ചെയ്തു’; ജീവനൊടുക്കാൻ ശ്രമിച്ച് 13കാരന്‍, പിന്നാലെ പ്രതികരിച്ച് സൈക്കോളജിസ്റ്റ്

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ സാങ്കേതികവിദ്യയ്ക്ക് പിന്നാലെ പായുന്ന കാലത്ത് ചാറ്റ്ജിപിടിയുടെ നിര്‍ദേശം അനുസരിച്ച് പതിമൂന്ന്കാരൻ ജീവനൊടുക്കാൻ ശ്രമിച്ചതില്‍ പ്രതികരിച്ച് മലയാളിയും സൈക്കോളജിസ്റ്റുമായ അല്‍ഷിഫ. ചാറ്റ്ജിപിടി എന്നോട് ചെയ്യാന്‍ പറഞ്ഞു, അതുകൊണ്ട് ഞാന്‍ ചെയ്തു.

എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാർക്ക് ജില്ലാതല പരിശീലനം നൽകി.

മുട്ടിൽ : ഈ വർഷം ഡിസംബറിൽ നടക്കുന്ന സഹവാസ ക്യാമ്പിന്റെ ഭാഗമായി ജില്ലയിലെ ഹയർസെക്കൻഡറി സ്കൂളുകളിലെ എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാർക്ക് ജില്ലാതലത്തിൽ പരിശീലനം നൽകി.”ഇനിയുമൊഴുകും മാനവ സേവനത്തിന് ജീവവാഹിനിയായ്” എന്നാണ് ഈ വർഷത്തെ ക്യാമ്പിന്റെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.