തലപ്പുഴ:വയനാട് മെഡിക്കൽ കോളേജിൽ സായാഹ്ന ഒപിയുടെ പ്രവർത്തനം അവസാനിപ്പിച്ചത് ജനങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണെന്ന് ഐ.എൻ.ടി.യു.സി തലപ്പുഴ മണ്ഡലം കൺവെൻഷൻ.ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ.റെജി ഉദ്ഘാടനം ചെയ്തു.തോട്ടം തൊഴിലാളികളും ആദിവാസി സഹോദരങ്ങളും ഏറെ പ്രയോജനപ്പെടുത്തുന്ന സായാഹ്ന ഒ പി പ്രവർത്തനം നിർത്തിയത് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളെ സഹായിക്കുന്നതിന് വേണ്ടിയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.തോട്ടം തൊഴിലാളികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് മെഡിക്കൽ കോളേജിലെ സായാഹ്ന ഒ പി യാണ്. ആശുപത്രിയുടെ പ്രവർത്തനം കാര്യക്ഷമമായി മുന്നോട്ട് കൊണ്ടു പോയില്ലങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കും. മണ്ഡലം പ്രസിഡണ്ട് പി.എസ്.രാജേഷ് അദ്ധ്യക്ഷത വഹിച്ചു.റിജിണൻ പ്രസിഡണ്ട് കെ.വി.ഷിനോജ്,ടി.കുഞ്ഞാപ്പ, കെ.കൃഷ്ണൻ,പി.ഡി.ചന്ദ്രൻ,കെ.ജി. സലിമോൻ,പി.ഗഫൂർ പ്രസംഗിച്ചു.

ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം; 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം
രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച് തുടങ്ങി. ആശമാർക്ക് ആശ്വാസ പ്രഖ്യാപനമുണ്ടായി. 1000 രൂപയാണ് ഇവർക്ക് കൂട്ടിയത്. അങ്കണവാടി വർക്കർക്ക് 1000 കൂട്ടിയപ്പോൾ ഹെൽപ്പൽമാർക്ക് 500 രൂപയും







