തലപ്പുഴ:വയനാട് മെഡിക്കൽ കോളേജിൽ സായാഹ്ന ഒപിയുടെ പ്രവർത്തനം അവസാനിപ്പിച്ചത് ജനങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണെന്ന് ഐ.എൻ.ടി.യു.സി തലപ്പുഴ മണ്ഡലം കൺവെൻഷൻ.ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ.റെജി ഉദ്ഘാടനം ചെയ്തു.തോട്ടം തൊഴിലാളികളും ആദിവാസി സഹോദരങ്ങളും ഏറെ പ്രയോജനപ്പെടുത്തുന്ന സായാഹ്ന ഒ പി പ്രവർത്തനം നിർത്തിയത് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളെ സഹായിക്കുന്നതിന് വേണ്ടിയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.തോട്ടം തൊഴിലാളികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് മെഡിക്കൽ കോളേജിലെ സായാഹ്ന ഒ പി യാണ്. ആശുപത്രിയുടെ പ്രവർത്തനം കാര്യക്ഷമമായി മുന്നോട്ട് കൊണ്ടു പോയില്ലങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കും. മണ്ഡലം പ്രസിഡണ്ട് പി.എസ്.രാജേഷ് അദ്ധ്യക്ഷത വഹിച്ചു.റിജിണൻ പ്രസിഡണ്ട് കെ.വി.ഷിനോജ്,ടി.കുഞ്ഞാപ്പ, കെ.കൃഷ്ണൻ,പി.ഡി.ചന്ദ്രൻ,കെ.ജി. സലിമോൻ,പി.ഗഫൂർ പ്രസംഗിച്ചു.

അമ്മയ്ക്ക് മുൻപിൽ പോലും ഞാൻ കരയാറില്ല, എല്ലാം ഉള്ളിലടക്കി വെക്കുന്ന മോശം ശീലമുണ്ട്: ഭാവന
ജീവിതത്തിലെ പ്രശ്നങ്ങളെയും അസ്വസ്ഥതകളെയും എങ്ങനെയാണ് നേരിടാറുള്ളതെന്ന് തുറന്നുപറയുകയാണ് നടി ഭാവന. ഒന്നും ആരോടും തുറന്നു പറയാത്ത സ്വഭാവമാണ് തന്റേതെന്ന് ഭാവന പറയുന്നു. ഏറ്റവും അടുത്ത ആളുകൾക്ക് മുൻപിൽ പോലും കരയാറില്ലെന്നും താൻ നേരിടുന്ന പ്രശ്നങ്ങൾ







