തലപ്പുഴ:വയനാട് മെഡിക്കൽ കോളേജിൽ സായാഹ്ന ഒപിയുടെ പ്രവർത്തനം അവസാനിപ്പിച്ചത് ജനങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണെന്ന് ഐ.എൻ.ടി.യു.സി തലപ്പുഴ മണ്ഡലം കൺവെൻഷൻ.ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ.റെജി ഉദ്ഘാടനം ചെയ്തു.തോട്ടം തൊഴിലാളികളും ആദിവാസി സഹോദരങ്ങളും ഏറെ പ്രയോജനപ്പെടുത്തുന്ന സായാഹ്ന ഒ പി പ്രവർത്തനം നിർത്തിയത് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളെ സഹായിക്കുന്നതിന് വേണ്ടിയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.തോട്ടം തൊഴിലാളികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് മെഡിക്കൽ കോളേജിലെ സായാഹ്ന ഒ പി യാണ്. ആശുപത്രിയുടെ പ്രവർത്തനം കാര്യക്ഷമമായി മുന്നോട്ട് കൊണ്ടു പോയില്ലങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കും. മണ്ഡലം പ്രസിഡണ്ട് പി.എസ്.രാജേഷ് അദ്ധ്യക്ഷത വഹിച്ചു.റിജിണൻ പ്രസിഡണ്ട് കെ.വി.ഷിനോജ്,ടി.കുഞ്ഞാപ്പ, കെ.കൃഷ്ണൻ,പി.ഡി.ചന്ദ്രൻ,കെ.ജി. സലിമോൻ,പി.ഗഫൂർ പ്രസംഗിച്ചു.

ഒറ്റക്കാലിൽ ഇരുപത് സെക്കൻഡ് നിൽക്കാൻ കഴിയുമോ? തലച്ചോറ് എന്നും ചെറുപ്പമായിരിക്കും!
പ്രായമാകുന്ന ആളുകളിൽ എഴുപത് വയസാകുമ്പോഴേക്കും ഓർമശക്തി കുറഞ്ഞ് വരുന്നതായാണ് കാണപ്പെടുന്നത്. ഇത് ഏകദേശം അറുപത്തേഴ് ശതമാനത്തോളം വരുമെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹെൽത്ത് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇപ്പോൾ ബ്രിട്ടീഷ് മെഡിക്കൽ ജേർണലിൽ വന്ന പഠനം







