സസ്പെൻസുകളും സൂചനകളും ഒളിപ്പിച്ച് എമ്പുരാൻ ട്രെയിലർ; സമൂഹ മാധ്യമങ്ങളിൽ ഡികോഡിങ് മാമാങ്കം; ചില രസകരമായ ചിന്തകൾ

മലയാള സിനിമ പ്രേക്ഷകർ ആകാംക്ഷപൂർവ്വം കാത്തിരിക്കുന്ന എംമ്പുരാൻ എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ട്രെയിലർ ലീക്ക് ആയതാണോ അതല്ല പ്ലാൻഡ് ആയി പുറത്തിറങ്ങിയതാണോ, സിനിമയിലെ വില്ലൻ ആര്… ഇങ്ങനെ പോകുന്നു സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയങ്ങൾ. ഇരുപതാം തീയതി ഉച്ചയ്ക്ക് പുറത്തിറങ്ങും എന്ന് പറഞ്ഞ ട്രെയിലർ അർദ്ധരാത്രിയിൽ തന്നെ പുറത്തിറങ്ങി. ഇതെഴുതുമ്പോൾ 68 ലക്ഷം ആളുകൾ കണ്ട ട്രെയിലർ അന്യഭാഷകളിലും ഇപ്പോൾ ചർച്ചാവിഷയമാണ്.

സിനിമയിലെ വില്ലൻ ആരാണെന്നുള്ള വിഷയത്തിലാണ് ട്രെയിലർ കണ്ട ശേഷം ഏറ്റവും അധികം ചർച്ചകൾ കൊഴുക്കുന്നത്. അതിന് കാരണം ട്രെയിലറിൽ ഉൾപ്പെട്ട ചില ഡയലോഗുകളും കഥാപാത്രങ്ങളുമാണ്. “ദൈവപുത്രൻ തന്നെ തെറ്റ് ചെയ്യുമ്പോൾ ചെകുത്താനല്ലാതെ മറ്റാർക്ക് തിരുത്താൻ കഴിയും” എന്ന ഡയലോഗ് ഡീകോഡ് ചെയ്യ്താണ് ടോവിനോ തോമസ് അവതരിപ്പിക്കുന്ന ജതിൻ രാംദാസ് എന്ന കഥാപാത്രത്തെ വില്ലനായി ചിത്രീകരിച്ച് ഒരു വിഭാഗം രംഗത്തെത്തുന്നത്. ട്രെയിലറിൽ മുഖം കാണിക്കാത്ത വില്ലന്റെ നിൽപ്പ് ഫഹദ് ഫാസിലിനെ പോലെ ആണെന്നും അതിനാൽ ഫഹദ് ഫാസിൽ വില്ലൻ ആകുമെന്നുമൊക്കെ വേറൊരു കൂട്ടർ പറയുന്നുണ്ട്. ഇനി പൃഥ്വിരാജ് തന്നെ വില്ലൻ ആയി വന്നാലും അതിശയിക്കേണ്ടതില്ല എന്നാണ് വേറൊരു പക്ഷം പറയുന്നത്. എന്തായാലും മലയാള സിനിമയിൽ ആദ്യമായിട്ടായിരിക്കും ഒരു ട്രെയിലറിനെ കേന്ദ്രീകരിച്ച് ഇത്രയധികം ചർച്ചകൾ നടക്കുന്നത്.

അന്യഭാഷ സിനിമകളിൽ മാത്രമാണ് ട്രെയിലർ പുറത്ത് വരുമ്പോൾ ഇത്രയധികം നെഞ്ചിടിപ്പ് ഉണ്ടായിട്ടുള്ളത്. ഒരു മലയാള സിനിമയിലും അങ്ങനെ ഒരു നെഞ്ചിടിപ്പ് തൊട്ടറിയാൻ സാധിച്ചത് ഇപ്പോഴാണ്. ഇതിൽ ഡോൺ മാക്സ് എന്ന എഡിറ്ററുടെ മിടുക്കിനെ പ്രശംസിക്കാതിരിക്കാൻ കഴിയുകയില്ല. സംവിധായകൻ എന്ന നിലയിലുള്ള പൃഥ്വിരാജിന്റെ കൈയടക്കം ട്രെയിലറിൽ പ്രകടനമാണ്. വളരെ ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിക്കുന്ന സംവിധായകനാണ് പൃഥ്വിരാജ് എന്നത് ലൂസിഫറിൽ തന്നെ തെളിയിച്ചതാണ്.

മലയാള സിനിമ ഗുരുതര പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സമയത്ത് എമ്പുരാന്റെ വിജയം മലയാള സിനിമാ ഇൻസ്ട്രിയ്ക്ക് അത്യാവശ്യമാണ്. മലയാളം ഇൻഡസ്ട്രിയുടെ മുഴുവൻ പ്രതീക്ഷയും എമ്പുരാൻ എന്ന സിനിമ ചുമലിലേറ്റേണ്ട നിലയാണ് കാര്യങ്ങൾ. പ്രേക്ഷകന് പലവിധത്തിൽ കാര്യങ്ങൾ ഊഹിക്കാനുള്ള സാധ്യതകൾ ട്രെയിലർ തുറന്നിടുന്നുണ്ട്. എന്തായാലും 27 രാവിലെ 6 മണിയുടെ ആദ്യ ഷോ വരെ ഈ ചർച്ചകൾ തുടരും.

മില്‍മ ഡയറി പ്ലാന്റ് സന്ദര്‍ശിക്കാന്‍ അവസരം

കല്‍പ്പറ്റ: ഡോ.വര്‍ഗീസ് കുര്യന്റെ ജന്‍മദിനമായ 26 ദേശീയ ക്ഷീരദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി 24, 25, 26 തിയതികളില്‍ മില്‍മ വയനാട് ഡയറി സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. മൂന്നു ദിവസവും രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ്

വയനാട് തുരങ്കപാത: പാറ തുരക്കാൻ കൂറ്റൻ യന്ത്രങ്ങളെത്തി

കൽപ്പറ്റ: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വയനാട് തുരങ്കപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടാൻ പാറ തുരക്കുന്നതിനുള്ള രണ്ട് ഭീമൻ ബൂമർ മെഷീനുകൾ എത്തിച്ചു. ഉത്തരാഖണ്ഡിൽ നിന്ന് 15 ദിവസം കൊണ്ടാണ് അത്യാധുനിക യന്ത്രങ്ങൾ വയനാട്ടിൽ

കെ.പി. ജയചന്ദ്രന്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍

കല്‍പ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്ററായി കെ.പി. ജയചന്ദ്രന്‍ ചുമതലയേറ്റു. പൊതുഭരണ വകുപ്പില്‍ സെക്ഷന്‍ ഓഫീസറാണ്. നേരത്തേ കുടുംബശ്രീ ജില്ലാ മിഷനില്‍ അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്ററായിരുന്നു. കോവിഡ് കാലത്ത് ദുരന്തനിവാരണ വകുപ്പില്‍ സെക്ഷന്‍

‘ഒന്നും അന്ധമായി വിശ്വസിക്കരുത്’; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗത്തിൽ ജാഗ്രത പാലിക്കണമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ

കാലിഫോര്‍ണിയ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പറയുന്നതെല്ലാം അന്ധമായി വിശ്വസിക്കരുതെന്ന് ഗൂഗിൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുന്ദർ പിച്ചൈ. എഐ നിക്ഷേപത്തിലെ നിലവിലെ കുതിച്ചുചാട്ടം എല്ലാ കമ്പനികളെയും ബാധിക്കുന്ന ഒരു കുമിള പൊട്ടിത്തെറിയിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാഹനങ്ങളുടെ ഫിറ്റ്ന സ് ടെസ്റ്റ് ഫീസ് കുത്തനെ കൂട്ടി കേന്ദ്ര സർക്കാർ, ആ വർദ്ധനവ് 10 മടങ്ങ് വരെ!

വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് വർധിപ്പിച്ച് കേന്ദ്ര സർക്കാർ സെൻട്രൽ മോട്ടോർ വെഹിക്കിൾസ് നിയമങ്ങളിൽ ഭേദഗതി വരുത്തി. പുതിയ നിയമങ്ങൾ അനുസരിച്ച് ഉയർന്ന ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് ബാധകമാക്കുന്നതിനുള്ള കാലാവധി 15 വർഷത്തിൽനിന്ന് 10

എന്‍ഡിആര്‍എഫിന്റെ ആദ്യസംഘം സന്നിധാനത്ത്; ശബരിമലയില്‍ ഇന്നുമുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

പത്തനംതിട്ട: ശബരിമലയില്‍ തിരക്ക് നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍. ഇന്നു നട തുറന്നത് മുതല്‍ ഭക്തര്‍ സുഗമമായി ദര്‍ശനം നടത്തുന്നുണ്ട്. സന്നിധാനത്തെ തിരക്ക് കണക്കിലെടുത്തു മാത്രമാണ് നിലക്കലില്‍ നിന്ന് പമ്പയിലേക്ക് തീര്‍ത്ഥാടകരെ കടത്തി വിടുന്നത്. ഭക്തരുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.