സസ്പെൻസുകളും സൂചനകളും ഒളിപ്പിച്ച് എമ്പുരാൻ ട്രെയിലർ; സമൂഹ മാധ്യമങ്ങളിൽ ഡികോഡിങ് മാമാങ്കം; ചില രസകരമായ ചിന്തകൾ

മലയാള സിനിമ പ്രേക്ഷകർ ആകാംക്ഷപൂർവ്വം കാത്തിരിക്കുന്ന എംമ്പുരാൻ എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ട്രെയിലർ ലീക്ക് ആയതാണോ അതല്ല പ്ലാൻഡ് ആയി പുറത്തിറങ്ങിയതാണോ, സിനിമയിലെ വില്ലൻ ആര്… ഇങ്ങനെ പോകുന്നു സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയങ്ങൾ. ഇരുപതാം തീയതി ഉച്ചയ്ക്ക് പുറത്തിറങ്ങും എന്ന് പറഞ്ഞ ട്രെയിലർ അർദ്ധരാത്രിയിൽ തന്നെ പുറത്തിറങ്ങി. ഇതെഴുതുമ്പോൾ 68 ലക്ഷം ആളുകൾ കണ്ട ട്രെയിലർ അന്യഭാഷകളിലും ഇപ്പോൾ ചർച്ചാവിഷയമാണ്.

സിനിമയിലെ വില്ലൻ ആരാണെന്നുള്ള വിഷയത്തിലാണ് ട്രെയിലർ കണ്ട ശേഷം ഏറ്റവും അധികം ചർച്ചകൾ കൊഴുക്കുന്നത്. അതിന് കാരണം ട്രെയിലറിൽ ഉൾപ്പെട്ട ചില ഡയലോഗുകളും കഥാപാത്രങ്ങളുമാണ്. “ദൈവപുത്രൻ തന്നെ തെറ്റ് ചെയ്യുമ്പോൾ ചെകുത്താനല്ലാതെ മറ്റാർക്ക് തിരുത്താൻ കഴിയും” എന്ന ഡയലോഗ് ഡീകോഡ് ചെയ്യ്താണ് ടോവിനോ തോമസ് അവതരിപ്പിക്കുന്ന ജതിൻ രാംദാസ് എന്ന കഥാപാത്രത്തെ വില്ലനായി ചിത്രീകരിച്ച് ഒരു വിഭാഗം രംഗത്തെത്തുന്നത്. ട്രെയിലറിൽ മുഖം കാണിക്കാത്ത വില്ലന്റെ നിൽപ്പ് ഫഹദ് ഫാസിലിനെ പോലെ ആണെന്നും അതിനാൽ ഫഹദ് ഫാസിൽ വില്ലൻ ആകുമെന്നുമൊക്കെ വേറൊരു കൂട്ടർ പറയുന്നുണ്ട്. ഇനി പൃഥ്വിരാജ് തന്നെ വില്ലൻ ആയി വന്നാലും അതിശയിക്കേണ്ടതില്ല എന്നാണ് വേറൊരു പക്ഷം പറയുന്നത്. എന്തായാലും മലയാള സിനിമയിൽ ആദ്യമായിട്ടായിരിക്കും ഒരു ട്രെയിലറിനെ കേന്ദ്രീകരിച്ച് ഇത്രയധികം ചർച്ചകൾ നടക്കുന്നത്.

അന്യഭാഷ സിനിമകളിൽ മാത്രമാണ് ട്രെയിലർ പുറത്ത് വരുമ്പോൾ ഇത്രയധികം നെഞ്ചിടിപ്പ് ഉണ്ടായിട്ടുള്ളത്. ഒരു മലയാള സിനിമയിലും അങ്ങനെ ഒരു നെഞ്ചിടിപ്പ് തൊട്ടറിയാൻ സാധിച്ചത് ഇപ്പോഴാണ്. ഇതിൽ ഡോൺ മാക്സ് എന്ന എഡിറ്ററുടെ മിടുക്കിനെ പ്രശംസിക്കാതിരിക്കാൻ കഴിയുകയില്ല. സംവിധായകൻ എന്ന നിലയിലുള്ള പൃഥ്വിരാജിന്റെ കൈയടക്കം ട്രെയിലറിൽ പ്രകടനമാണ്. വളരെ ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിക്കുന്ന സംവിധായകനാണ് പൃഥ്വിരാജ് എന്നത് ലൂസിഫറിൽ തന്നെ തെളിയിച്ചതാണ്.

മലയാള സിനിമ ഗുരുതര പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സമയത്ത് എമ്പുരാന്റെ വിജയം മലയാള സിനിമാ ഇൻസ്ട്രിയ്ക്ക് അത്യാവശ്യമാണ്. മലയാളം ഇൻഡസ്ട്രിയുടെ മുഴുവൻ പ്രതീക്ഷയും എമ്പുരാൻ എന്ന സിനിമ ചുമലിലേറ്റേണ്ട നിലയാണ് കാര്യങ്ങൾ. പ്രേക്ഷകന് പലവിധത്തിൽ കാര്യങ്ങൾ ഊഹിക്കാനുള്ള സാധ്യതകൾ ട്രെയിലർ തുറന്നിടുന്നുണ്ട്. എന്തായാലും 27 രാവിലെ 6 മണിയുടെ ആദ്യ ഷോ വരെ ഈ ചർച്ചകൾ തുടരും.

വൈറലാകാൻ മകനെ പ്ലാസ്റ്റിക് ബാഗിലാക്കി വായു വലിച്ചെടുത്ത് അമ്മ; ശ്വാസം മുട്ടി മകന്‍

സമൂഹ മാധ്യമങ്ങളിൽ വൈറലാകാനായി സ്വന്തം മകനെ വലിയൊരു പ്ലാസ്റ്റിക് ബാഗിലാക്കി ഉള്ളിലെ വായു മുഴുവന്‍ വലിച്ചെടുത്ത് അമ്മ. വിഡിയോ പങ്കുവച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ രോഷം. റഷ്യയിലെ സരടോവിൽ നിന്നുള്ള 36 -കാരിയായ പാരന്‍റിങ്

തെരഞ്ഞെടുപ്പ്, മുത്തങ്ങ, തോൽപ്പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങൾക്ക് നാളെ അവധി

തെരഞ്ഞെടുപ്പ്, മുത്തങ്ങ, തോൽപ്പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങൾക്ക് നാളെ അവധി നാളെ (11.12.2025) നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് പ്രമാണിച്ച് വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോൽപ്പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അവധി ആയിരിക്കും. Facebook

ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂള്‍/പ്രീമെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സര്‍ഗോത്സവം-2025 കലാമേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെയും എസ്‌കോര്‍ട്ടിങ് സ്റ്റാഫുകളെയും കല്‍പ്പറ്റയില്‍ നിന്ന് കണ്ണൂരിലേക്കും തിരിച്ചും എത്തിക്കുന്നതിന് 34 സീറ്റ് നോണ്‍-എസി ടൂറിസ്റ്റ്

ദുരന്തഭൂമിയിലേക്ക് അവര്‍ വീണ്ടുമെത്തും സമ്മതിദാനവകാശം ഉറപ്പാക്കാന്‍

ഉറ്റവര്‍ നഷ്ടമായ ദുരന്ത ഭൂമിയിലേക്ക് അവര്‍ വീണ്ടുമെത്തുകയാണ്, ജനാധ്യപത്യ അവകാശം പൂര്‍ത്തീകരിക്കുന്നതിന്. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ ദുരന്തബാധിതര്‍ ചൂരല്‍മല മദ്‌റസ ഹാളിലെ 001-ാം നമ്പര്‍ ബൂത്തിലാണ് സമ്മതിദാനവകാശം വിനിയോഗിക്കാന്‍ ദുരന്തഭൂമിയിലേക്ക് വീണ്ടുമെത്തുക. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍

വയനാട് ജില്ലയിൽ ആകെ വോട്ടര്‍മാര്‍ 6,47,378

828 ബൂത്തുകളിലായി 6,47,378 വോട്ടർമാരാണ് ജില്ലയിൽ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. 3,13,048 പുരുഷ വോട്ടർമാരും 3,34,321 സ്ത്രീ വോട്ടർമാരും എട്ട് ട്രാൻസ്ജൻഡർ വോട്ടർമാരും 20 പ്രവാസി വോട്ടർമാരുമാണുള്ളത്. ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളിലെ 450 വാർഡുകളിലേക്കും 59

മരം ലേലം

സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ അമ്പലവയല്‍ വില്ലേജില്‍ ഉള്‍പ്പെട്ട സര്‍വ്വെ നമ്പര്‍ 298/25 ലെ 0.1861 ഹെക്ടര്‍ ഭൂമിയില്‍ ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന 12 തേക്ക് മരങ്ങള്‍ ഡിസംബര്‍ 27 ന് രാവിലെ 11

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.