സസ്പെൻസുകളും സൂചനകളും ഒളിപ്പിച്ച് എമ്പുരാൻ ട്രെയിലർ; സമൂഹ മാധ്യമങ്ങളിൽ ഡികോഡിങ് മാമാങ്കം; ചില രസകരമായ ചിന്തകൾ

മലയാള സിനിമ പ്രേക്ഷകർ ആകാംക്ഷപൂർവ്വം കാത്തിരിക്കുന്ന എംമ്പുരാൻ എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ട്രെയിലർ ലീക്ക് ആയതാണോ അതല്ല പ്ലാൻഡ് ആയി പുറത്തിറങ്ങിയതാണോ, സിനിമയിലെ വില്ലൻ ആര്… ഇങ്ങനെ പോകുന്നു സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയങ്ങൾ. ഇരുപതാം തീയതി ഉച്ചയ്ക്ക് പുറത്തിറങ്ങും എന്ന് പറഞ്ഞ ട്രെയിലർ അർദ്ധരാത്രിയിൽ തന്നെ പുറത്തിറങ്ങി. ഇതെഴുതുമ്പോൾ 68 ലക്ഷം ആളുകൾ കണ്ട ട്രെയിലർ അന്യഭാഷകളിലും ഇപ്പോൾ ചർച്ചാവിഷയമാണ്.

സിനിമയിലെ വില്ലൻ ആരാണെന്നുള്ള വിഷയത്തിലാണ് ട്രെയിലർ കണ്ട ശേഷം ഏറ്റവും അധികം ചർച്ചകൾ കൊഴുക്കുന്നത്. അതിന് കാരണം ട്രെയിലറിൽ ഉൾപ്പെട്ട ചില ഡയലോഗുകളും കഥാപാത്രങ്ങളുമാണ്. “ദൈവപുത്രൻ തന്നെ തെറ്റ് ചെയ്യുമ്പോൾ ചെകുത്താനല്ലാതെ മറ്റാർക്ക് തിരുത്താൻ കഴിയും” എന്ന ഡയലോഗ് ഡീകോഡ് ചെയ്യ്താണ് ടോവിനോ തോമസ് അവതരിപ്പിക്കുന്ന ജതിൻ രാംദാസ് എന്ന കഥാപാത്രത്തെ വില്ലനായി ചിത്രീകരിച്ച് ഒരു വിഭാഗം രംഗത്തെത്തുന്നത്. ട്രെയിലറിൽ മുഖം കാണിക്കാത്ത വില്ലന്റെ നിൽപ്പ് ഫഹദ് ഫാസിലിനെ പോലെ ആണെന്നും അതിനാൽ ഫഹദ് ഫാസിൽ വില്ലൻ ആകുമെന്നുമൊക്കെ വേറൊരു കൂട്ടർ പറയുന്നുണ്ട്. ഇനി പൃഥ്വിരാജ് തന്നെ വില്ലൻ ആയി വന്നാലും അതിശയിക്കേണ്ടതില്ല എന്നാണ് വേറൊരു പക്ഷം പറയുന്നത്. എന്തായാലും മലയാള സിനിമയിൽ ആദ്യമായിട്ടായിരിക്കും ഒരു ട്രെയിലറിനെ കേന്ദ്രീകരിച്ച് ഇത്രയധികം ചർച്ചകൾ നടക്കുന്നത്.

അന്യഭാഷ സിനിമകളിൽ മാത്രമാണ് ട്രെയിലർ പുറത്ത് വരുമ്പോൾ ഇത്രയധികം നെഞ്ചിടിപ്പ് ഉണ്ടായിട്ടുള്ളത്. ഒരു മലയാള സിനിമയിലും അങ്ങനെ ഒരു നെഞ്ചിടിപ്പ് തൊട്ടറിയാൻ സാധിച്ചത് ഇപ്പോഴാണ്. ഇതിൽ ഡോൺ മാക്സ് എന്ന എഡിറ്ററുടെ മിടുക്കിനെ പ്രശംസിക്കാതിരിക്കാൻ കഴിയുകയില്ല. സംവിധായകൻ എന്ന നിലയിലുള്ള പൃഥ്വിരാജിന്റെ കൈയടക്കം ട്രെയിലറിൽ പ്രകടനമാണ്. വളരെ ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിക്കുന്ന സംവിധായകനാണ് പൃഥ്വിരാജ് എന്നത് ലൂസിഫറിൽ തന്നെ തെളിയിച്ചതാണ്.

മലയാള സിനിമ ഗുരുതര പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സമയത്ത് എമ്പുരാന്റെ വിജയം മലയാള സിനിമാ ഇൻസ്ട്രിയ്ക്ക് അത്യാവശ്യമാണ്. മലയാളം ഇൻഡസ്ട്രിയുടെ മുഴുവൻ പ്രതീക്ഷയും എമ്പുരാൻ എന്ന സിനിമ ചുമലിലേറ്റേണ്ട നിലയാണ് കാര്യങ്ങൾ. പ്രേക്ഷകന് പലവിധത്തിൽ കാര്യങ്ങൾ ഊഹിക്കാനുള്ള സാധ്യതകൾ ട്രെയിലർ തുറന്നിടുന്നുണ്ട്. എന്തായാലും 27 രാവിലെ 6 മണിയുടെ ആദ്യ ഷോ വരെ ഈ ചർച്ചകൾ തുടരും.

മരം ലേലം

എക്സൈസ് വകുപ്പിന് എക്സൈസ് കോംപ്ലക്സ് നിർമ്മിക്കുന്നതിനായി സുൽത്താൻ ബത്തേരിയിൽ അനുവദിച്ച സ്ഥലത്തെ മരങ്ങൾ ലേലം ചെയ്യുന്നു. മീനങ്ങാടിയിൽ പ്രവർത്തിക്കുന്ന എക്സൈസ് സുൽത്താൻ ബത്തേരി സർക്കിൾ ഓഫീസിൽ സെപ്റ്റംബർ 22 രാവിലെ 11ന് ലേലം നടക്കും. ഫോൺ: 04936

സായാഹ്ന ഒ. പി ഡോക്ടർ നിയമനം

പനമരം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ സായാഹ്ന ഒപി യിലേക്ക് താത്കാലിക ഡോക്ടർ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ എംബിബിഎസ്, കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 18 രാവിലെ 10. 30 ന് പനമരം ബ്ലോക്ക്

ആസ്‌പിരേഷണൽ സമ്പൂർണ്ണത അഭിയാൻ സമാപനയോഗം സെപ്റ്റംബർ 20ന്

ആസ്‌പിരേഷണൽ ജില്ല – ബ്ലോക്ക് പദ്ധതികളുടെ സമ്പൂർണ്ണത അഭിയാൻ ജില്ലാ സമാപനയോഗം സെപ്റ്റംബർ 20ന് സുൽത്താൻ ബത്തേരി സപ്ത ഹോട്ടലിൽ നടക്കും. സമ്പൂർണ്ണത അഭിയാൻ ക്യാമ്പിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ ഭരണ സ്ഥാപനങ്ങളെയും

വിജ്ഞാന കേരളം: പ്രാദേശിക തൊഴിൽമേള സംഘടിപ്പിച്ചു.

തൊഴിൽ അന്വേഷകരായ അഭ്യസ്ഥവിദ്യർക്ക് തൊഴിൽ അവസരങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ വൈത്തിരി ഗ്രാമപഞ്ചായത്തിൽ വിജ്ഞാന കേരളം പ്രാദേശിക തൊഴിൽമേള സംഘടിപ്പിച്ചു. വിവിധ കമ്പനികളെ പ്രതിനിധീകരിച്ച് 15ലധികം തൊഴിൽ ദാതാക്കളും 250 ഓളം തൊഴിൽ അന്വേഷകരും പങ്കെടുത്തു. സെന്റ്

ജില്ലയിൽ 11-ാമത് മാ കെയർ സെന്റർ ആരംഭിച്ചു.

കുടുംബശ്രീ ജില്ലാ മിഷന്റെ 11-ാമത്തെ മാ കെയർ സെന്റർ പനങ്കണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. സ്റ്റേഷനറി ഉത്പന്നങ്ങൾ, ലഘു ഭക്ഷണം, പാനീയങ്ങൾ,

ഏകദിന റാമ്പ് എംഎസ്എംഇ ക്ലിനിക് സംഘടിപ്പിച്ചു.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പ്രകടനം വളർത്തുകയും ത്വരിതപ്പെടുത്തുകയും ചെയ്യുന്നതിനായി ലോക ബാങ്ക് , കേന്ദ്ര എംഎസ്എംഇ വകുപ്പ്, കേരള വ്യവസായ വകുപ്പ് എന്നിവ സംയുക്തമായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഏകദിന റാമ്പ് എംഎസ്എംഇ ക്ലിനിക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.