L2E എമ്പുരാൻ പടം എങ്ങനെ? സത്യസന്ധമായ റിവ്യൂ വായിക്കാം

പറഞ്ഞു നിർത്തിയ ഇടത്തു നിന്നും ആരംഭം കുറിക്കുന്ന ഒരു പുതിയ കഥ. ആദ്യ കഥയിലെ രാജാവും, രാജകുമാരനും, രാജകുമാരിയും, രക്ഷകനും, പടനായകനും പുനരവതരിക്കുന്ന കഥ. നാടുനീങ്ങിയ രാജാവിന്റെ പിൻഗാമിയായി ചെങ്കോലും കിരീടവും കയ്യേല്‍ക്കാൻ നിർബന്ധിതനായി വരുന്ന മറുനാടൻ രാജപുത്രന്റെ കഥ. അസുര നിഗ്രഹാനന്തരം കേട്ടവർ എല്ലാരിലും ആവേശവും, രോമാഞ്ചവും, അത്ഭുതവും സമ്മാനിച്ച കഥ. ശേഷിച്ചവർ ഇനി എന്താകും, അവർക്ക് എന്ത് സംഭവിക്കും എന്ന ആകാംക്ഷയോടെ കേള്‍ക്കാൻ കാത്തിരുന്ന കഥ.

വരുന്നു എന്നറിഞ്ഞ നിമിഷം മുതല്‍ ‘L2 എമ്ബുരാൻ’ കാണാൻ പുലർകാലേ തിയേറ്ററില്‍ പോകാൻ പലരും തീരുമാനിച്ചുറപ്പിച്ചിറങ്ങി എങ്കില്‍, ഇതൊക്കെ തന്നെകാരണം. മോഹൻലാല്‍, പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ രണ്ടാം വരവിനായി ഇരുന്ന ആറു വർഷത്തെ കാത്തിരിപ്പ് ഫലം കണ്ടോ?ദൈവത്തിനും തമ്ബുരാനും മദ്ധ്യേ സ്ഥാനം ഉറപ്പിക്കാനുള്ള അതിതീവ്ര ശ്രമം തുടക്കം മുതലേ ‘L2 എമ്ബുരാൻ’ നടത്തുന്നുണ്ട്. വെള്ളയും വെള്ളയും ധരിച്ച രാഷ്ട്രീയ പ്രവർത്തകനായ നെടുമ്ബള്ളിക്കാരൻ സ്റ്റീഫൻ, രണ്ടാം വരവില്‍ അബ്രാം ഖുറേഷി എന്ന അധോലോക നായകനായി അഴിഞ്ഞാടും എന്ന് പണ്ടേ പറഞ്ഞിരുന്നു. ആയതിനാല്‍, നെടുമ്ബള്ളിയിലെ മണ്ണില്‍ നിന്നും അയാള്‍ വേരോട്ടം നടത്തിയ സ്ഥാനങ്ങള്‍ തേടിയുള്ള വഴിയേ പോകുന്ന എമ്ബുരാന്റെ വഴിക്കാഴ്ചകളേക്കാള്‍ ഏറെ, പറയാനുള്ള കഥയില്‍ കണ്ണും നട്ടിരിക്കുന്ന പ്രേക്ഷകരുണ്ട്.

വഴിക്കാഴ്ച മനോഹരമാക്കാൻ സംവിധായകനും ക്യാമറയും വിശ്രമമില്ലാതെ നടത്തിയ പരിശ്രമങ്ങള്‍ക്ക് ഫ്രയിമുകള്‍ സാക്ഷി. വടക്കൻ ഇറാഖില്‍ തുടങ്ങി, ഖുറേഷിയുടെ ഇൻഡോ-അറബ് മെഗാ സിൻഡിക്കേറ്റ് വേരൂന്നിയ നാടുകളിലൂടെയുള്ള കാഴ്ചയ്ക്ക് മലയാള ശൈലിയെക്കാള്‍ ഹോളിവുഡ് ഛായ നല്‍കുന്നതിലെ ശ്രമകരമായ ദൗത്യം പ്രകടം. സെനഗല്‍, മുംബൈ, യു.കെ, യമൻ, പാകിസ്ഥാൻ എന്നിങ്ങനെ അനേകം ദേശങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന നെറ്റ്‌വർക്കിനെ പകർത്താനും, മോഹൻലാലിൻറെ ഖുറേഷി അബ്രാമിന്റെ കൂട്ടാളികള്‍ ആരെന്നും എതിരാളികള്‍ ആരെന്നും പറയാനായി വിനിയോഗിച്ചിട്ടുള്ള ഈ ഭാഗത്ത് പടനായകൻ സായിദ് മസൂദിന്റെ ഭൂതവും ജതിൻ (ടൊവിനോ തോമസ്), പ്രിയദർശിനി രാംദാസുമാരുടെ (മഞ്ജു വാര്യർ) വർത്തമാനവും ഭാവിയും കൂടി കലരുന്നു. ബോളിവുഡ്, ഹോളിവുഡ് സ്വാധീനം നിറഞ്ഞുനില്‍ക്കുന്ന രംഗങ്ങളാല്‍ സമ്ബന്നമാണ് ആദ്യഭാഗം. കഥാപാത്രങ്ങളെയും, അവരുടെ പശ്ചാത്തലത്തെയും പരിചയപ്പെടുത്തുക എന്ന കർത്തവ്യം മാത്രമായി ഒതുങ്ങിപോകാറുള്ള ആദ്യ പകുതികള്‍ നിറയുന്ന മലയാള സിനിമയുടെ കാലമാണിത്. അവിടേയ്ക്ക് ഉപകഥകള്‍ പലതു വന്നുപോകുന്ന ഇടമായികൂടി മാറി ഇവിടം.

ഖുറേഷി തകർത്തെറിയുന്ന കാർട്ടലുകളില്‍ വിദേശതാരങ്ങളും ഇംഗ്ലീഷ് ഡയലോഗുകളും നിറയുമ്ബോള്‍, മലയാളി ഉള്‍പ്പെടെയുള്ള മറ്റുഭാഷക്കാർ സബ്-ടൈറ്റില്‍ നൂല്‍പ്പാലത്തിലൂടെ ശ്രദ്ധിച്ചു നടക്കുക. ഈ കഥകളുടെ നോണ്‍-ലീനിയർ ശൈലിയിലെ വരവും പോക്കും തിരിച്ചുവരവും പ്രേക്ഷകർ ശ്രദ്ധയോടെ പിന്തുടർന്നെങ്കില്‍ മാത്രമേ കഥയില്‍ ഊന്നിയുള്ള ചലച്ചിത്രാസ്വാദനം സാധ്യമാവുള്ളൂ. മുരളി ഗോപിയുടെ സ്ക്രിപ്റ്റും മേക്കിങ്ങും തമ്മില്‍ സന്ധിസംഭാഷണം നടന്നോ എന്ന് സംശയിക്കേണ്ട സാഹചര്യം നിഴലിക്കുന്നു.

ടെക്നിക്കല്‍ മികവിനായി സംവിധായകൻ പൃഥ്വിരാജ്, ഛായാഗ്രാഹകൻ സുജിത്ത് വാസുദേവ് എന്നിവർ ചേർന്ന് ഫ്രയിമുകള്‍ നിരത്തുന്നതില്‍ കാട്ടിയ കുശാഗ്രബുദ്ധി മുഴച്ചു നില്‍ക്കുന്ന ചിത്രമാണ് എമ്ബുരാൻ. ആറു വർഷങ്ങള്‍ക്ക് മുൻപ് കടന്നുവന്ന ചിത്രത്തിന് ബന്ധങ്ങള്‍, വികാരങ്ങള്‍ എന്നിവയിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്താനായെങ്കില്‍, ഇവിടെ ആ ഒരു വിടവ് അനുഭവപ്പെടും. മാസ് ഡയലോഗുകളെക്കാള്‍ ഫിലോസഫി കയറിക്കൂടിയപ്പോള്‍, പ്രധാന താരങ്ങളേക്കാല്‍ ആ കുറവ് അല്‍പ്പമെങ്കിലും നികത്താനായത് മറ്റു താരങ്ങളായ സായ് കുമാർ, സുരാജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ശിവാജി ഗുരുവായൂർ എന്നിവരുടെ ഡയലോഗുകള്‍ക്കായിരുന്നു.

അന്യഭാഷാ താരങ്ങള്‍ക്ക് അവരുടെ ശൈലിയിലെ വേഷങ്ങള്‍ നല്‍കിയതിനാല്‍, ഒരു മലയാള ചിത്രത്തില്‍ ഇവർ കൂടിയുണ്ട് എന്ന് പറയുന്നതിനപ്പുറം എന്തെങ്കിലും സവിശേഷത ഉളളതായി കണ്ടെന്നു വരില്ല. വർണക്കൊടി രാഷ്ട്രീയത്തോടുള്ള വിമർശനാത്മക സമീപനത്തില്‍, സ്ക്രിപ്റ്റിന് കൃത്യമായ ഉദ്ദേശലക്ഷ്യങ്ങള്‍ ഉള്ളതായി മനസിലാക്കാം.ആദ്യഭാഗമായ ലൂസിഫറില്‍ ബ്ലിങ്ക് ആൻഡ് മിസ് എന്ന് വിളിക്കാവുന്ന കഥാപാത്രങ്ങള്‍ പോലും പറഞ്ഞ ഡയലോഗുകള്‍ ഇന്നും ഓർത്തുപറയുന്ന പ്രേക്ഷകർ കേരളത്തിലുണ്ട്.

പി.കെ. രാംദാസ് എന്ന വന്മരത്തിന്റെ മരണം നല്‍കുന്ന രാഷ്ട്രീയ അനിശ്ചിതാവസ്ഥയും, മക്കള്‍ രാഷ്ട്രീയവും അതിമനോഹരമായി അവതരിപ്പിച്ചതായിരുന്നു ആദ്യഭാഗം. അന്ന് ചേട്ടന്റെ ക്ഷണ പ്രകാരം നാട്ടിലെത്തിയ, അച്ഛന്റെ പിന്തുടർച്ചാവകാശിയായ മകൻ ജതിൻ രാംദാസ് ഒരു തികഞ്ഞ കുടുംബസ്നേഹിയായിരുന്നു, അല്ലെങ്കില്‍ അങ്ങനെയെന്ന് എല്ലാവരും വിശ്വസിച്ചെങ്കില്‍, രണ്ടാം ഭാഗത്തില്‍ അധികാരക്കസേരയേറിയ ജതിനും, അന്തക്കാലത്ത് വീട്ടിലിരുന്ന് അനുജന്റെ മൈതാന പ്രസംഗം കേട്ടിരുന്ന ചേച്ചി പ്രിയദർശിനിക്കും മാറ്റങ്ങള്‍ പലതും സംഭവിച്ചിരിക്കുന്നു.

ഫുട്‌ബോള്‍ കാണാത്തവര്‍ക്ക് വരെ മെസ്സിയെ ഇഷ്ടമാണ്; കേരളത്തിലേക്ക് വരുമ്പോള്‍ അഭിമാനമാണ്: ഐ എം വിജയന്‍

ലോക ചാമ്പ്യന്മാരായ ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലേക്ക് എത്തുന്നതിലുള്ള സന്തോഷം പങ്കുവച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍

വാഹന ഉടമകളുടെ കീശ ചോരും, തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം ഉടൻ വർദ്ധിക്കും, കാരണം ഇൻഷുറൻസ് കമ്പനികളുടെ നഷ്‍ടം

രാജ്യത്തെ വാഹന ഉടമകൾക്ക് ചെലവ് കൂട്ടിക്കൊണ്ട് ഉടൻ തന്നെ തേർഡ് പാർട്ടി (TP) ഇൻഷുറൻസ് പ്രീമിയം

മെസി വരുമെന്ന് ആവര്‍ത്തിച്ച് മന്ത്രി അബ്ദുറഹിമാന്‍; അര്‍ജന്റീനയുടെ മത്സരം തിരുവനന്തപുരത്ത് നടത്തിയേക്കും

തിരുവനന്തപുരം: ലിയോണല്‍ മെസിയും അര്‍ജന്റീനയും കേരളത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് മന്ത്രി വി അബ്ദുറഹിമാന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം

WAYANAD EDITOR'S PICK

TOP NEWS

റേഷൻ കാർഡുകൾ തരം മാറ്റുന്നതിന് അപേക്ഷ സമർപ്പിക്കാം

പൊതുവിഭാഗം റേഷൻ കാർഡുകള്‍ (വെള്ള, നീല) പിഎച്ച്‌എച്ച്‌ വിഭാഗത്തിലേക്ക് (പിങ്ക് കാർഡ്) തരം മാറ്റുന്നതിന് ജൂണ്‍ 15 വരെ അപേക്ഷ സമർപ്പിക്കാം. ഓണ്‍ലൈനായാണ് അപേക്ഷ നല്‍കുന്നത്. അർഹരായ…
General

ഫുട്‌ബോള്‍ കാണാത്തവര്‍ക്ക് വരെ മെസ്സിയെ ഇഷ്ടമാണ്; കേരളത്തിലേക്ക് വരുമ്പോള്‍ അഭിമാനമാണ്: ഐ എം വിജയന്‍

ലോക ചാമ്പ്യന്മാരായ ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലേക്ക് എത്തുന്നതിലുള്ള സന്തോഷം പങ്കുവച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയന്‍. മെസ്സിയെ പോലെ വലിയ താരത്തെ…
Kerala

വാഹന ഉടമകളുടെ കീശ ചോരും, തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം ഉടൻ വർദ്ധിക്കും, കാരണം ഇൻഷുറൻസ് കമ്പനികളുടെ നഷ്‍ടം

രാജ്യത്തെ വാഹന ഉടമകൾക്ക് ചെലവ് കൂട്ടിക്കൊണ്ട് ഉടൻ തന്നെ തേർഡ് പാർട്ടി (TP) ഇൻഷുറൻസ് പ്രീമിയം തുകകൾ വർദ്ധിക്കാൻ പോകുന്നതായി റിപ്പോർട്ട്. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ്…
General

സ്പ്ലാഷ് മഴ മഹോത്സവം പതിനൊന്നാം എഡിഷന് വയനാടൊരുങ്ങുന്നു.

കൽപ്പറ്റ: അടുത്തമാസം പതിനൊന്നു മുതൽ വയനാട്ടിൽ നടക്കുന്ന സ്പ്ലാഷ് മഴ മഹോത്സവത്തിന് ഉള്ള ഒരുക്കങ്ങൾ ആരംഭിച്ചു . ടൂറിസം സംരംഭകരും ടൂർ ഓപ്പറേറ്റർമാരും പങ്കെടുക്കുന്ന ബി ടു…
Kalpetta

ഫൊട്ടോഗ്രഫേഴ്‌സ് അസോസിയേഷൻ പരിസ്ഥ‌ിതി ദിനം ആചരിച്ചു.

ഓൾ കേരള ഫൊട്ടോഗ്രഫേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്‌ഥിതി ദിനാചരണം കൽപറ്റ എസ്കെഎംജെ ഹൈസ്‌കൂളിൽ സൗത്ത് വയനാട് ഡിവിഷൻ ഫോറസ്‌റ്റ് ഓഫിസർ അജിത്ത് കെ.രാമൻ ആൽ…
Kalpetta

RECOMMENDED

ഫുട്‌ബോള്‍ കാണാത്തവര്‍ക്ക് വരെ മെസ്സിയെ ഇഷ്ടമാണ്; കേരളത്തിലേക്ക് വരുമ്പോള്‍ അഭിമാനമാണ്: ഐ എം വിജയന്‍

ലോക ചാമ്പ്യന്മാരായ ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലേക്ക് എത്തുന്നതിലുള്ള സന്തോഷം പങ്കുവച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയന്‍. മെസ്സിയെ പോലെ വലിയ താരത്തെ സര്‍ക്കാർ കേരളത്തിലേക്ക് കൊണ്ടുവരികയെന്നത് എല്ലാ ഫുട്‌ബോള്‍…

മെസി വരുമെന്ന് ആവര്‍ത്തിച്ച് മന്ത്രി അബ്ദുറഹിമാന്‍; അര്‍ജന്റീനയുടെ മത്സരം തിരുവനന്തപുരത്ത് നടത്തിയേക്കും

തിരുവനന്തപുരം: ലിയോണല്‍ മെസിയും അര്‍ജന്റീനയും കേരളത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് മന്ത്രി വി അബ്ദുറഹിമാന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അര്‍ജെന്റീന ഫുട്ബാള്‍ അസോസിയേഷനും കേരള സര്‍ക്കാരും സംയുക്തമായി ഷെഡ്യൂള്‍ അറിയിക്കും. മത്സരത്തിനു പ്രഥമ പരിഗണന…

പ്ലസ് വണ്‍ പ്രവേശനം ;സീറ്റ് ക്ഷാമമില്ലെന്ന് മന്ത്രി

തിരുവനന്തപുരം: ഹയർ സെക്കൻഡറി പ്രവേശനത്തിന് സംസ്ഥാനത്ത് എവിടെയും നിലവില്‍ സീറ്റ് ക്ഷാമമില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. നിലവില്‍ പ്ലസ് വണ്‍ സീറ്റുകള്‍ അധികമാണ്. മലപ്പുറത്ത് കഴിഞ്ഞ വർഷവും സീറ്റ് അധികമായിരുന്നു. കുറ്റമറ്റ രീതിയില്‍ പ്രവേശന നടപടി…

തത്കാല്‍ ടിക്കറ്റിന് ഇനി ഇ-ആധാര്‍ വെരിഫിക്കേഷന്‍

തിരുവനന്തപുരം: തത്കാല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് നിര്‍ബന്ധിത ഇ-ആധാര്‍ വെരിഫിക്കേഷന്‍ ഏര്‍പ്പെടുത്താന്‍ ഇന്ത്യന്‍ റെയില്‍വേ. ഈ മാസം അവസാനം ഈ പുതിയ സംവിധാനം ആരംഭിക്കുമെന്നാണ് പ്രതീക്ഷ. തത്കാല്‍ ടിക്കറ്റുകളുടെ ദുരുപയോഗവും തട്ടിപ്പും തടയുന്നതിനും…

‘ഗ്രൗണ്ട് വിട്ടുപോകും മുമ്പേ കൈയിൽ കിട്ടും, ചിലർ കുഴപ്പത്തിലാക്കാൻ ശ്രമിക്കും, വീഴരുത്’; വമ്പൻ പ്രഖ്യാപനവുമായി ​ഗണേഷ് കുമാർ

തിരുവനന്തപുരം: പ്രായോ​ഗിക പരീക്ഷയിൽ ജയിച്ചാൽ ​ഗ്രൗണ്ട് വിട്ട് പോകും മുമ്പ് ഡ്രൈവിങ് ലൈസൻസ് കൈയിൽ കിട്ടുമെന്ന് ​ഗതാ​ഗത മന്ത്രി കെബി ​ഗണേഷ് കുമാർ. ഫോണിലേക്ക് ഡിജിറ്റൽ രൂപത്തിലാണ് ലൈസൻസ് ലഭ്യമാക്കുക. ചിലർ അട്ടിമറിക്കാനും കുഴപ്പത്തിലാക്കാനും…

സോഫ്റ്റ്‌വെയർ എൻജിനീയറെ വശീകരിച്ച് ലൈംഗിക ബന്ധം; ഹണി ട്രാപ്പിലൂടെ തട്ടിയെടുത്തത് ലക്ഷങ്ങൾ

ഹണിട്രാപ്പ് കേസില്‍ കോട്ടയം ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്ത അതിരമ്ബുഴ അമ്മഞ്ചേരി സ്വദേശിനി ധന്യയ്ക്ക് സമൂഹത്തിലെ ഉന്നതരുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി സൂചന. സൗഹൃദം സ്ഥാപിച്ച്‌ അയല്‍വീട്ടില്‍ താമസിച്ചിരുന്ന സോഫ്റ്റ്‌വെയർ എൻജിനീയറായ യുവാവിനെ ഹണിട്രാപ്പില്‍ പെടുത്തിയ…

പ്ലസ് വൺ പ്രവേശനത്തിന് ഒരുങ്ങിയിരുന്ന പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സംഭവം പാലക്കാട്

വിദ്യാർഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് നല്ലേപ്പിള്ളി ഒലിവും പൊറ്റയില്‍ സെല്‍ഫിന്റെ മകള്‍ സമൃതയേയാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യാർത്ഥിനി പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ് വണ്‍ പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു.…

ലണ്ടനില്‍ വര്‍ക്ക് വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; കോട്ടയം സ്വദേശിനി പിടിയില്‍

ലണ്ടനില്‍ തൊഴില്‍ വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കാഞ്ചിയാർ സ്വദേശിയില്‍ നിന്ന് 10 ലക്ഷം രൂപ തട്ടിയെ കേസില്‍ യുവതി അറസ്റ്റില്‍. തിരുവനന്തപുരത്ത് താമസിക്കുന്ന കോട്ടയം പാമ്ബാടി കട്ടപ്പുറത്തു വീട്ടില്‍ ഐറിൻ എല്‍സ കുര്യൻ…

യുഡിഎഫ് സർക്കാർ അധികാരം ഒഴിയുമ്പോൾ 18 മാസം പെൻഷൻ കുടിശ്ശിക, ഇനിയുള്ളത് 2 ഗഡുക്കൾ മാത്രം; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ ഓരോ പൗരനും സാമൂഹിക സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ എൽ.ഡി.എഫ്. സർക്കാർ മുന്നേറുകയാണെന്ന് പൊതു വിദ്യാഭ്യാസവും, തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേരളത്തെ ഒരു സമഗ്ര ക്ഷേമസംസ്ഥാനമായി മാറ്റാനുള്ള കാഴ്ചപ്പാടിലാണ്…

ഹയർസെക്കൻഡറി അധ്യാപിക ഓടുന്ന ട്രെയിനിൽ നിന്ന് പുഴയിലേക്ക് ചാടി ജീവനൊടൂക്കി; സംഭവം ചാലക്കുടിയിൽ

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് പുഴയിലേക്ക് ചാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ജീവനൊടുക്കി. ചെറുതുരുത്തി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപികയായ സിന്തോളാണ് (40) പുഴയിലേക്ക് ചാടിയത്. നിലമ്ബൂര്‍-കോട്ടയം പാസഞ്ചര്‍ ട്രെയിനില്‍നിന്നാണ് ഇവര്‍ പുഴയിലേക്ക് ചാടിയത്. ചാലക്കുടിയില്‍ ഇറങ്ങേണ്ട…

പടിയൂരില്‍ രണ്ടാം ഭാര്യയെയും അമ്മയെയും കൊന്നയാള്‍ ആദ്യഭാര്യയെ കൊന്ന് കാട്ടില്‍ കുഴിച്ചിട്ട കേസിലെ പ്രതി; തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്

പടിയൂരിനെ ഞെട്ടിച്ച ഇരട്ടക്കൊലക്കേസിലെ പ്രതി നേരത്തെ ആദ്യഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയയാള്‍. പടിയൂർ പഞ്ചായത്തിനടുത്ത വീട്ടില്‍ ഇന്നലെയാണ് കാറളം വെള്ളാനി കൈതവളപ്പില്‍ വീട്ടില്‍ മണി (74), മകള്‍ രേഖ (43) എന്നിവരെ കൊല്ലപ്പെട്ട…

തൃശ്ശൂരിൽ അമ്മയെയും മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; മകളുടെ വസ്ത്രത്തിൽ പുരുഷ സുഹൃത്തുക്കൾക്കൊപ്പം ഉള്ള ചിത്രങ്ങൾ ഒട്ടിച്ചുവച്ച നിലയിൽ; രണ്ടാം ഭർത്താവിനെ തെരഞ്ഞ് പോലീസ്

തൃശൂർ പടിയൂരില്‍ അമ്മയും മകളും മരിച്ചത് കൊലപാതകമാണെന്ന് കണ്ടെത്തി. പടിയൂർ സ്വദേശി മണി (74) , മകള്‍ രേഖ (43) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രേഖയുടെ രണ്ടാം ഭർത്താവ് കോട്ടയം സ്വദേശി പ്രേംകുമാറിനെ പൊലീസ്…

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും 40 കിലോമീറ്റർ വേഗത്തിൽ…

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.