15 കോടിയുടെ വിദേശ പണമിടപാട്: ഡൽഹിയിൽ റെയ്ഡിന് എത്തിയ എൻഫോഴ്സ്മെന്റ് സംഘം കണ്ടെത്തിയത് വൻ നീല ചിത്ര നിർമ്മാണ റാക്കറ്റിനെ; റഷ്യൻ കമ്പനിക്ക് വേണ്ടി ഇന്ത്യൻ മോഡലുകളെ റിക്രൂട്ട് ചെയ്ത് നീലച്ചിത്ര നിർമ്മാണം നടത്തിയ ദമ്പതികൾ അറസ്റ്റിൽ

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് നോയിഡ കേന്ദ്രീകരിച്ച്‌ പ്രവർത്തിച്ചിരുന്ന വമ്ബൻ നീലച്ചിത്ര നിർമാണ റാക്കറ്റിനെ. മോഡലുകളായ യുവതികളെ റിക്രൂട്ട് ചെയ്ത് നീലച്ചിത്രങ്ങള്‍ നിർമിച്ചിരുന്ന ദമ്ബതിമാരാണ് ഇഡി റെയ്ഡില്‍ കുടുങ്ങിയത്. വിദേശനാണയ വിനിമയ ചട്ടം(ഫെമ) ലംഘിച്ചെന്ന് ആരോപിച്ചാണ് ഇഡി ഉദ്യോഗസ്ഥർ ദമ്ബതിമാരുടെ നോയിഡയിലെ വീട്ടില്‍ റെയ്ഡ് നടത്തിയത്. ആരെയും ഞെട്ടിക്കുന്നകാര്യങ്ങളാണ് ഈ റെയ്ഡില്‍ കണ്ടെത്തിയത്.

നോയിഡ സ്വദേശികളായ ഉജ്ജ്വല്‍ കിഷോർ, ഭാര്യ നീലു ശ്രീവാസ്തവ എന്നിവരാണ് സ്വന്തം കമ്ബനി സ്ഥാപിച്ച്‌ നീലച്ചിത്രങ്ങള്‍ നിർമിച്ചിരുന്നത്. ഇതിന്റെ ഭാഗമായി വിദേശത്തുനിന്ന് വൻതോതില്‍ പണം കൈപ്പറ്റിയിരുന്നു. ഏകദേശം 15.66 കോടി രൂപയോളം ദമ്ബതിമാർക്ക് വിദേശത്തുനിന്ന് ബാങ്ക് അക്കൗണ്ടുകളില്‍ എത്തിയിരുന്നതായും ഇഡി അന്വേഷണത്തില്‍ കണ്ടെത്തി.’സബ്ഡിജി വെൻച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന പേരിലാണ് ദമ്ബതിമാർ സ്ഥാപനം ആരംഭിച്ചിരുന്നത്. ദമ്ബതിമാർ തന്നെയായിരുന്നു കമ്ബനിയുടെ ഡയറക്ടർമാർ.

സൈപ്രസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ടെക്നിയസ് ലിമിറ്റഡ്’ എന്ന കമ്ബനിക്ക് വേണ്ടിയാണ് ദമ്ബതിമാർ നീലച്ചിത്ര ഉള്ളടക്കങ്ങള്‍ നിർമിച്ചുനല്‍കിയിരുന്നത്. പ്രശസ്തമായ പല അശ്ലീല വെബ്സൈറ്റുകളുടെയും ഉടമകളാണ് ടെക്നിയസ് ലിമിറ്റഡ്. അധികൃതരെ തെറ്റിദ്ധരിപ്പിക്കാനായി പരസ്യം, മാർക്കറ്റ് റിസർച്ച്‌ തുടങ്ങിയവയ്ക്കുള്ള വേതനമെന്നരീതിയിലാണ് ദമ്ബതിമാർ വിദേശകമ്ബനിയില്‍നിന്ന് വൻതോതില്‍ പണം കൈപ്പറ്റിയിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ക്രിപ്റ്റോകറൻസിയായാണ് ദമ്ബതിമാർ പണം വാങ്ങിയിരുന്നത്. ഇവരുടെ നെതർലൻഡ്സിലെ ബാങ്ക് അക്കൗണ്ടിലേക്ക് മാത്രം ടെക്നിയസ് ലിമിറ്റഡില്‍നിന്ന് ഏഴുകോടി രൂപ വന്നിരുന്നു. ഈ പണം പിന്നീട് ഇന്റർനാഷണല്‍ ഡെബിറ്റ് കാർഡുകള്‍ ഉപയോഗിച്ച്‌ ഇന്ത്യയില്‍നിന്ന് പിൻവലിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

അഞ്ചുവർഷമായി നീലച്ചിത്ര നിർമാണ റാക്കറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ് ഉജ്ജ്വല്‍ കിഷോറും ഭാര്യ നീലു ശ്രീവാസ്തവയും. ഇന്ത്യയില്‍ സ്വന്തം സ്ഥാപനം ആരംഭിക്കുന്നതിനുമുമ്ബ് റഷ്യ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. പിന്നീട് ഇന്ത്യയിലെത്തി നോയിഡയില്‍ കമ്ബനി സ്ഥാപിച്ച്‌ പ്രവർത്തനം തുടങ്ങി. ആയിരക്കണക്കിന് യുവതികളെയാണ് അശ്ലീലവീഡിയോകള്‍ നിർമിക്കാനായി ദമ്ബതിമാർ റിക്രൂട്ട് ചെയ്തിരുന്നതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. മോഡലിങ് അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് ഫെയ്സ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങള്‍ വഴിയായിരുന്നു റിക്രൂട്ട്മെന്റ്. ഉയർന്ന വേതനവും ഇവർക്ക് വാഗ്ദാനംചെയ്തിരുന്നു. ഡല്‍ഹി-എൻസിആർ മേഖലയിലെ നിരവധി യുവതികളാണ് ദമ്ബതിമാരുടെ പരസ്യം കണ്ട് കെണിയില്‍വീണത്.

ഓഡിഷനെന്ന പേരില്‍ ദമ്ബതിമാരുടെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് യുവതികളുടെ അശ്ലീലവീഡിയോകള്‍ ചിത്രീകരിച്ചിരുന്നത്. ഒരുലക്ഷം രൂപ മുതല്‍ രണ്ടുലക്ഷം രൂപവരെ പ്രതിമാസം വേതനവും വാഗ്ദാനംചെയ്തിരുന്നു. എന്നാല്‍, വിദേശകമ്ബനിയില്‍നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 75 ശതമാനവും ദമ്ബതിമാർ തന്നെയാണ് കൈക്കലാക്കിയിരുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ബാക്കി 25 ശതമാനം മാത്രമാണ് മോഡലുകളായ യുവതികള്‍ക്ക് നല്‍കിയിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പണം നല്‍കുന്ന ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നതുപ്രകാരം പകുതി മുഖം കാണിച്ചും മുഖം മുഴുവനായി കാണിച്ചും പൂർണനഗ്നത കാണിച്ചും വിവിധ വിഭാഗങ്ങളിലായാണ് യുവതികള്‍ വീഡിയോകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.

ഇത്തരം സേവനങ്ങള്‍ക്കായി ഉപഭോക്താക്കള്‍ ആദ്യം പണം നല്‍കി ടോക്കണുകള്‍ സ്വന്തമാക്കും. ഓരോ വിഭാഗത്തിനും വ്യത്യസ്ത നിരക്കാണ് ഈടാക്കിയിരുന്നതെന്നും റിപ്പോർട്ടുകളില്‍ പറയുന്നു. ദമ്ബതിമാരുടെ നോയിഡയിലെ വീട്ടില്‍ നീലച്ചിത്ര നിർമാണത്തിനുള്ള അത്യാധുനിക സ്റ്റുഡിയോ സൗകര്യങ്ങളാണ് കണ്ടെത്തിയത്. വെബ്ക്യാം സ്റ്റുഡിയോയും ഓണ്‍ലിഫാൻസ് അടക്കമുള്ള വെബ്സൈറ്റുകള്‍ക്ക് വേണ്ടി നിർമിച്ച അശ്ലീലവീഡിയോകളും ഇവിടെനിന്ന് കണ്ടെത്തി. ഇഡി റെയ്ഡിനെത്തിയപ്പോള്‍ മൂന്ന് യുവതികളും വീട്ടിലുണ്ടായിരുന്നു.

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള

ബേക്കേഴ്‌സ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ജുനൈദ് കൈപ്പാണി

വെള്ളമുണ്ട: പൊതുജനതാല്പര്യം പരിഗണിച്ച്‌ ബേക്കറി വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾക്ക് പകരം പ്രകൃതിദത്ത നിറങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) യുടെ സമീപനം മാതൃകാപരമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്.

കൽപ്പറ്റ: വ്യാജ ഇൻസ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്. സുപർനപൂർ ജില്ലയിലെ ലച്ചിപൂർ, ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് (27) നെയാണ് സൈബർ ക്രൈം പോലീസ്

കർഷക ദിനാചാരണം സംഘടിപ്പിച്ചു

ഒയിസ്ക കൽപ്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു. ജില്ലാ ചാപ്റ്റർ സെക്രട്ടറി അഡ്വ. അബ്ദുറഹ്മാൻ കാതിരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് മികച്ച വൈവിധ്യ കർഷകൻ ആയ ബേബി മാത്യു കൊട്ടാരക്കുന്നേലിനെ ആദരിച്ചു.

വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

നടവയൽ കാറ്റാടിക്കവല തെല്ലിയാങ്കൽ ഋഷികേശ് (14) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദിൽഷാദ്, ചിത്ര ദമ്പതികളുടെ മകനാണ്. നടവയൽ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ബത്തേരി

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍*

ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് വഴിവയ്ക്കും. യൂറിക് ആസിഡ് കൂടുമ്പോള്‍ ശരീരം കാണിക്കുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.