സ്വാതന്ത്ര്യ ദിനത്തിലെയും ഗാന്ധി ജയന്തി ദിനത്തിലെയും അവധികള്‍ ഒഴിവാക്കാനുള്ള ആലോചനയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ്. ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഈ ദിനങ്ങളില്‍ അവധി നല്‍കുന്നതിന് പകരം അദ്ധ്യയന ദിനമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോർട്ട്. നിശ്ചിത അദ്ധ്യയന ദിനങ്ങള്‍ ഉറപ്പാക്കാനാണിതെന്നും റിപ്പോർട്ടില്‍ പറയുന്നു. ഒരു അദ്ധ്യയന വർഷം 220 പ്രവൃത്തിദിനങ്ങള്‍ ഉറപ്പാക്കുന്നതിനെക്കുറിച്ച് പഠിക്കുന്ന സമിതിയാണ് ഇക്കാര്യം പരിഗണിക്കുന്നത്. ദിനാചരണം അവധിയാക്കാതെ കുട്ടികള്‍ക്ക് അറിവുപകർന്ന് നല്‍കാനുള്ള സന്ദർഭമാക്കണമെന്ന് നേരത്തേ ഖാദർ കമ്മിറ്റിയും ശുപാർശ ചെയ്തിരുന്നു. ഈ ദിവസങ്ങളില്‍ ക്ലാസ് മുറികളിലെ പഠനത്തിന് പകരം കുട്ടികളെ വിവിധ പ്രവർത്തനങ്ങളില്‍ പങ്കാളികളാക്കാനാണ് ലക്ഷ്യമിടുന്നത്. ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകളില്‍ 800 പഠനമണിക്കൂറുള്ള 200 പ്രവൃത്തിദിനങ്ങളും ആറ് മുതല്‍ എട്ട് വരെ ക്ലാസുകളില്‍ 1000 പഠനമണിക്കൂറുള്ള 220 പ്രവൃത്തിദിനങ്ങളും വേണം. എട്ട് വരെ മാത്രമേ വിദ്യാഭ്യാസ അവകാശനിയമം ബാധകമാവൂ. എല്‍പി സ്കൂളിൽ 200 ദിനങ്ങള്‍ കണ്ടെത്താനാവും. എന്നാല്‍ യുപിയിലും ഹൈസ്‌കൂളിലും 220 പ്രവൃത്തിദിനം ഉറപ്പാക്കുക ഏറെ ബുദ്ധിമുട്ടാണ്. ഇപ്പോള്‍ ശരാശരി 195 പ്രവൃത്തി ദിനങ്ങള്‍ മാത്രമേ ലഭിക്കുന്നുള്ളൂ. ഇതിനുള്ള പോംവഴിയാണ് കണ്ടെത്താൻ ശ്രമിക്കുന്നത്. ശനിയാഴ്ച പ്രവൃത്തി ദിനമാക്കണമെന്ന നിർദേശം ഉയർന്നെങ്കിലും ഭൂരിപക്ഷം അദ്ധ്യാപക സംഘടനകളും ഇതിനെ എതിർക്കുകയാണ്. തുടർച്ചയായി ആറ് പ്രവൃത്തിദിവസം വരാതെ ശനിയാഴ്ച അദ്ധ്യയന ദിനമാക്കാമെന്ന ധാരണയായിട്ടുണ്ട്. ഇതിലൂടെ അടുത്ത അദ്ധ്യയനവർഷം മുതല്‍ ഏഴ് അദ്ധ്യയന ദിനങ്ങള്‍ അധികം ലഭിക്കും. സ്കൂള്‍ സമയം അരമണിക്കൂർ അധികമാക്കുന്നതും സജീവ പരിഗണനയിലുണ്ട്. ഇങ്ങനെ ചെയ്യുന്നതിലൂടെ മാസത്തില്‍ രണ്ട് ദിവസം അധികമായി ലഭിക്കും. ഇതിനുപുറമേ കലാകായിക മേളകള്‍ ശനിയാഴ്ചയിലേക്കുകൂടി ക്രമീകരിച്ച് കൂടുതല്‍ അദ്ധ്യയന ദിനങ്ങള്‍ ഒരുക്കാമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്. എന്നാല്‍ മഴപോലുളള അപ്രതീക്ഷിത അവധികള്‍ അദ്ധ്യയന ദിനങ്ങള്‍ കവർന്നെടുക്കുമോ എന്ന ആശങ്കയും അധികൃതർക്കുണ്ട്.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







