നിങ്ങള്‍ ‘ഷുഗര്‍ അഡിക്ട്’ ആണോ? എങ്ങനെ തിരിച്ചറിയാം; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കൂ…

മധുര ആസക്തിയെ മധുരപലഹാരങ്ങളോടോ, മധുരമുള്ള ഭക്ഷ്യവസ്തുക്കളോടോ ഉള്ള അമിതമായ താല്പര്യമായി മാത്രമാണ് നാം കാണാറുള്ളത്. എന്നാല്‍ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത് മധുരത്തോടുള്ള ആസക്തി നാം വിചാരിക്കുന്നതിലും ഗൗരവമേറിയതാണെന്നാണ്. മധുര ആസക്തി വ്യാപകമാണെങ്കിലും പലര്‍ക്കും തങ്ങള്‍ക്ക് മധുരത്തോട് ആസക്തിയുള്ള വിവരം അറിയില്ലെന്ന് സെലിബ്രിറ്റി ഡയറ്റീഷ്യനും വെല്‍നെസ്സ് കോച്ചുമായ സിമ്രത് കഥുരിയ പറയുന്നു. ‘എന്റെ പല ക്ലൈന്റുകള്‍ക്കും ക്രേവിങ്‌സ് ഉള്ളതായും മൂഡ് സ്വിങ്‌സ് ഉള്ളതായും ചിലര്‍ ഒട്ടും എനര്‍ജി ഇല്ലാത്തവരായും ഇരിക്കുന്നത് കണ്ടിട്ടുണ്ട്. യഥാര്‍ഥത്തില്‍ ഇത് മധുര ആസക്തിയുടെ ലക്ഷണങ്ങളാണ്.’
മധുര പലഹാരങ്ങളില്‍ മാത്രമല്ല മധുരം അടങ്ങിയിരിക്കുന്നത്. സോസുകള്‍, പാക്കേജ്ഡ് സ്‌നാക്‌സ്, ബ്രഡുകള്‍, ആരോഗ്യപ്രദം എന്നവകാശപ്പെട്ട് വില്‍ക്കുന്ന ഭക്ഷണത്തിലെല്ലാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. എന്താണ് മധുരത്തോട് പെട്ടെന്ന് ആസക്തിയുള്ളവരായി മാറുന്നത്? തലച്ചോറിലെ റിവാര്‍ഡ് സെന്ററിനെ സജീവമാക്കുകയാണ് മധുരം ചെയ്യുക. ആസക്തി ഉളവാക്കുന്ന മറ്റുവസ്തുക്കള്‍ ചെയ്യുന്നത് പോലെ തന്നെ. സമ്മര്‍ദമോ, ക്ഷീണമോ അനുഭവപ്പെടുമ്പോള്‍ സ്വാഭാവികമായും മധുരം വേണമെന്ന് നാം ആഗ്രഹിക്കുന്നത് അതുകൊണ്ടാണ്. പതിയെ ഇത് നമ്മുടെ ശീലമായി മാറും. മധുരം അമിതമായി ശരീരത്തിലെത്തുന്നത് ഭാരം വര്‍ധിക്കുന്നതിനും ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥയ്ക്കും പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്കും കാരണമാകും.

ചില ശീലങ്ങളിലൂടെ നാം പോലുമറിയാതെയാണ് മധുരം നമ്മുടെ ജീവിതത്തിലേക്ക് നുഴഞ്ഞുകയറുന്നത്. ചായ, ആരോഗ്യം പ്രദാനം ചെയ്യുന്ന ലഘുഭക്ഷണങ്ങള്‍, അര്‍ധരാത്രിയിലെ ഡെസര്‍ട്ട് കഴിപ്പ് എന്നിവ നമ്മെ മധുരത്തിന്റെ അടിമകളാക്കുന്നു.
നിങ്ങള്‍ക്ക് മധുര ആസക്തി ഉണ്ടോ?
നിങ്ങള്‍ കഴിക്കുന്ന മധുരം നിയന്ത്രിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ല
നിങ്ങള്‍ നിത്യവും മധുരം വലിയ അളവില്‍ കഴിക്കുന്നു
ഉഷാറാകുന്നതിന് വേണ്ടി മധുരമുള്ള ഇഷ്ടമില്ലാത്ത ഭക്ഷണം നിങ്ങള്‍ കഴിക്കുന്നു
ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിഞ്ഞിട്ടും മധുരം കഴിക്കുന്നത് നിര്‍ത്താന്‍ ആകുന്നില്ല – ഇതെല്ലാം നിങ്ങള്‍ക്ക് മധുരത്തോട് ആസക്തിയുണ്ടെന്നതിന്റെ ലക്ഷണങ്ങളാണ്.
എങ്ങനെ മറികടക്കാം
മധുരത്തെ പെട്ടന്ന് ഒഴിവാക്കാനുമാകില്ല. പകരം സ്വീകരിക്കേണ്ടത് മറ്റുചില മാര്‍ഗങ്ങളാണെന്നും ഡയറ്റീഷ്യന്‍സ് നിര്‍ദേശിക്കുന്നുണ്ട്. ജ്യൂസുകള്‍ക്ക് പകരം പഴങ്ങള്‍ കഴിക്കുക, പ്രോട്ടീന്‍, ഫൈബര്‍, എന്നിവ അടങ്ങിയ സന്തുലിത ഭക്ഷണം കഴിക്കുക. നമ്മുടെ പഴമക്കാര്‍ ഉപയോഗിച്ചിരുന്നത് പോലെ റിഫൈന്‍ഡ് ഷുഗര്‍ ഉപയോഗിക്കുന്നതിന് പകരം ശര്‍ക്കര, ഈന്തപ്പഴം, തേന്‍, പഴങ്ങളുടെ സത്ത എന്നിവ ഉപയോഗിക്കുന്നതും നല്ലതാണ്.

ട്രേഡ്‌സ്മാന്‍ നിയമനം

വയനാട് ഗവ എന്‍ജിനീയറിങ് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ ഓട്ടോമൊബൈല്‍, ഫിറ്റര്‍, കാര്‍പെന്ററി, മേഷനിസ്റ്റ്, പ്ലംബര്‍ ട്രേഡുകളില്‍ ട്രേഡ്സ്മാനെ നിയമിക്കുന്നു. ഡിപ്ലോമ, ഐ.ടി.ഐ, എന്‍.സി.വി.റ്റി, എസ്.സി.വി.റ്റി, കെ.ജി.സി.ഇ, ടി.എച്ച്.എസ്.എല്‍.സിയാണ് യോഗ്യത. പി.എസ്.സി അനുശാസിക്കുന്ന പ്രായ

വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളെജില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ജി. എസ്. ടി കോംപ്ലിയന്‍സ് ആന്‍ഡ് ഇ-ഫിലിങ്, സര്‍ട്ടിഫിക്കറ്റ്

ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് II നിയമനം

വയനാട് ഗവ എന്‍ജിനീയറിങ് കോളെജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ് വിഭാഗത്തില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് II തസ്തികയില്‍ താത്ക്കാാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ

വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു.

ജില്ലാതല ഐ.സി.ഡി.എസ് സെല്‍ ജില്ലാ പ്രോഗ്രാം ഓഫീസ് ഉപയോഗത്തിന് കരാറടിസ്ഥാനത്തില്‍ വാഹനം (കാര്‍) നല്‍കാന്‍ താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ ഒന്‍പത് ഉച്ചയ്ക്ക് രണ്ട് വരെ ജില്ലാ പ്രോഗ്രാം

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

2024-2024 അധ്യായന വര്‍ഷത്തില്‍ കേരള സിലബസില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ1/എ+ ലഭിച്ചവര്‍, സി.ബി.എസ്.ഇ/ ഐ.സി.എസ്.സി സിലബസില്‍ 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ഒറ്റത്തവണ ക്യാഷ്

ബാണസുര ഡാമിൻ്റെ മൂന്നാം നമ്പർ സ്പിൽവെ ഷട്ടർ ഉയർത്തി

പടിഞ്ഞാറത്തറ: ബാണാസുര സാഗര്‍ ഡാമിലെ മൂന്നാം നമ്പർ സ്‌പിൽവെ ഷട്ടർ ഇന്ന് രാവിലെ 10.30തോടെ ഉയർത്തി. ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി സെക്കൻ്റിൽ 50 ക്യുബിക് വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടുന്നത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.