വരാനിരിക്കുന്നത് കടുത്ത സാമ്പത്തിക മാന്ദ്യം; പത്തുവർഷംകൊണ്ട് സമ്പന്നൻ ആവാൻ ചെയ്യേണ്ടത് ഇക്കാര്യം: വിലപ്പെട്ട ഉപദേശവുമായി അന്താരാഷ്ട്ര ബെസ്റ്റ് സെല്ലർ റിച്ച് ഡാഡ് പൂവർ ഡാഡ് എന്ന പുസ്തകത്തിന്റെ രചയിതാവ്

ലോകപ്രശസ്തമായ പുസ്തകമാണ് ‘റിച്ച്‌ ഡാഡ് പുവർ ഡാഡ്’ എന്നത്. അമേരിക്കൻ എഴുത്തുകാരനും സാമ്ബത്തിക വിദഗ്ധനുമായ റോബർട്ട് കിയോസ്‌കിയാണ് വർഷങ്ങള്‍ക്ക് മുമ്ബ് ഈ പുസ്തകം രചിച്ചത്.നിരവധി ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്ത പുസ്തകം ആഗോള തലത്തില്‍ തന്നെ ഏറ്റവും വിറ്റഴിച്ച കൃതികളില്‍ ഒന്നാണ്.

അമേരിക്കയില്‍ ഗ്രേറ്റർ ഡിപ്രഷൻ എന്നറിയപ്പെടുന്ന വലിയ സാമ്ബത്തിക മാന്ദ്യം വരാൻ പോവുകയാണെന്നും ഇതില്‍ നിന്ന് രക്ഷനേടാൻ ചില കാര്യങ്ങള്‍ ചെയ്യാനും റോബർട്ട് കിയോസ്‌കി ഉപദേശിക്കുന്നുണ്ട്. വർദ്ധിച്ചു വരുന്ന കടം, തൊഴിലില്ലായ്മ, റിട്ടയർമെന്റ് അക്കൗണ്ടുകള്‍ എന്നിവ കാരണം ഗ്രേറ്റർ ഡിപ്രഷൻ ഉണ്ടായേക്കുമൊണ് അദ്ദേഹം പറയുന്നത്.

ഇതില്‍ നിന്ന് രക്ഷനേടാൻ സ്വർണത്തിലും വെള്ളിയിലും ബിറ്റ്‌കോയിനിലും ഇപ്പോള്‍ തന്നെ നിക്ഷേപിക്കാനാണ് റോബർട്ട് കിയോസ്‌കി ഉപദേശിക്കുന്നത്. 2035 ല്‍ വെറും പത്തുവര്‍ഷംകൊണ്ട് ഇവയുടെ മൂല്യം കുതിച്ചുയരുമെന്നും അദ്ദേഹം പ്രവചിക്കുന്നു. ‘നിങ്ങള്‍ ഇതുവരെ ഉണ്ടാക്കിയതില്‍ വച്ച്‌ ഏറ്റവും എളുപ്പമുള്ള പണം’ ആയിരിക്കും ഇതെന്നും അദ്ദേഹം പറയുന്നു.

റോബർട്ടിന്റെ പ്രവചന പ്രകാരം 2035 ല്‍ പത്തുവർഷം കൊണ്ട് ബിറ്റ്‌കോയിൻ മൂല്യം ഒരു മില്യണ്‍ ഡോളറിലധികം ആവുമെന്നും സ്വർണം ഔണ്‍സിന് (ഏകദേശം 31 ഗ്രാം) 30,000 ഡോളർ ആവും. വെള്ളി ഒരു നാണയത്തിന് 3000 ഡോളർ ആവുമെന്നും അദ്ദേഹം പ്രവചിക്കുന്നുണ്ട്. ഇന്നത്തെ വിപണി മൂല്യം വെച്ച്‌ ഇന്ത്യൻ രൂപയില്‍ ബിറ്റ് കോയിന് 8.5 കോടി രൂപയും സ്വർണത്തിന് ഔണ്‍സിന് 25 ലക്ഷവും വെള്ളിക്ക് 2.5 ലക്ഷവും ആവുമെന്നാണ് പ്രവചനം.

നിലവില്‍ ഒരു ബിറ്റ്‌കോയിന് 84000 ഡോളറും സ്വർണം ഒരൗണ്‍സിന് 3328 ഡോളറും വെള്ളി 32.48 ഡോളറുമാണ് വില( ഇന്ത്യൻ രൂപ യഥാക്രമം 73 ലക്ഷം, 2.8 ലക്ഷം, 3000 രൂപ). ഏപ്രില്‍ 19ന് പങ്കുവെച്ച ഒരു ട്വീറ്റിലാണ് അദ്ദേഹം സാമ്ബത്തിക മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

നേരത്തെ തന്നെ ‘റിച്ച്‌ ഡാഡ്സ് പ്രോഫസി, ഫേക്ക്, ഹു സ്റ്റോള്‍ മൈ പെൻഷൻ’ എന്നി പുസ്തകങ്ങളിലും അദ്ദേഹം സാമ്ബത്തിക മാന്ദ്യ സാധ്യത പ്രവചിച്ചിരുന്നു. വർഷങ്ങള്‍ക്ക് മുമ്ബ് പ്രസിദ്ധീകരിച്ച ‘റിച്ച്‌ ഡാഡ്‌സ് പ്രോഫസി’യില്‍, റോബര്‍ട്ട് കിയോസാക്കി ഓഹരി വിപണി തകർച്ച പ്രവചിച്ചിരുന്നു. ആ പ്രവചനം ഇപ്പോള്‍ സത്യമാവുകയാണെന്നാണ് അദ്ദേഹം പറയുന്നത്. ‘എന്റെ മുന്നറിയിപ്പുകള്‍ ശ്രദ്ധിച്ച ആളുകള്‍ ഇന്ന് നന്നായി പ്രവർത്തിക്കുന്നു,അങ്ങനെ ചെയ്യാത്തവരെക്കുറിച്ച്‌ എനിക്ക് ആശങ്കയുണ്ട്.’ എന്നും റോബർട്ട് ട്വീറ്റില്‍ പറയുന്നു.

ഈ കാലയളവിനെ ഒരു അപൂർവ അവസരമായിട്ടാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്, ഇപ്പോള്‍ വേണ്ട തീരുമാനം എടുക്കാതെ ഭയന്ന് മാറി നില്‍ക്കുന്നവർ ഏറ്റവും വലിയ പരാജിതരായി മാറിയേക്കാമെന്നും റോബർട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഓണ്‍ലൈനില്‍ പടക്കം ഓര്‍ഡര്‍ ചെയ്തു; പാഴ്സലുമായി സഞ്ചരിച്ച ലോറി തൃശൂരില്‍ കത്തിയമര്‍ന്നു

തൃശൂര്‍: പാഴ്‌സലിലുണ്ടായിരുന്ന പടക്കം പൊട്ടിത്തെറിച്ച് തൃശൂരില്‍ ലോറിക്ക് തീപിടിച്ചു. ലോറി ജീവനക്കാര്‍ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. തൃശൂര്‍ നടത്തറ ദേശീയപാതയിലാണ് സംഭവം. ലോറിയിലുണ്ടായിരുന്ന പാഴ്‌സല്‍ പായ്ക്കറ്റുകള്‍ മറ്റൊരു വാഹനത്തിലേക്ക് മാറ്റി കയറ്റുമ്പോഴായിരുന്നു തീപിടിച്ചത്. ലോറിയിലെ ഒരു

ജനപ്രതിനിധികളെ ആദരിച്ചു.

മീനങ്ങാടി: യാക്കോബായ സഭ മലബാര്‍ ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ആദരിച്ചു. സഭാംഗങ്ങളായ ജനപ്രതിനിധികളെക്കൂടാതെ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രന്‍, ബിഷപ്പ് ഹൗസ് വാര്‍ഡംഗം തുടങ്ങിയവരെയുമാണ് ആദരിച്ചത്. മലബാര്‍ ഭദ്രാസന

ജീവനക്കാരുടെ കവര്‍ന്നെടുത്ത ആനുകൂല്യം പുനസ്ഥാപിക്കണം. അഡ്വ. ടി സിദ്ദിഖ്.

കല്‍പ്പറ്റ:- തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ കവര്‍ന്നെടുത്ത ആനുകൂല്യങ്ങള്‍ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞു നീട്ടുകയും തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അവയെല്ലാം തിരികെ കവര്‍ന്നെടുക്കുകയും ചെയ്യുന്ന സമീപനമാണ് ഇടതുപക്ഷ സര്‍ക്കാര്‍ അവലംബിക്കുന്നതെന്ന് അഡ്വ ടി സിദ്ദിഖ് എം എല്‍ എ.

പൂപ്പൊലി – അന്താരാഷ്ട്ര പുഷ്പമേള സമാപിച്ചു.

കേരള കാർഷിക സർവകലാശാലയും, കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര പുഷ്പമേള – പൂപ്പൊലി സമാപിച്ചു. അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ജനുവരി ഒന്നിന് ആരംഭിച്ച പുഷ്പമേളയാണ് 15ന്

റീ ടെന്‍ഡര്‍

വനിതാ ശിശു വികസന ഓഫീസിന് കീഴില്‍ കണിയാമ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ട്രി ഹോം ഫോര്‍ ഗേള്‍സ് ഹോമിന് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജനുവരി 27 ന് ഉച്ചയ്ക്ക് ഒന്നിനകം

ഉരുൾ ദുരന്ത ബാധിതരുടെ ഗുണഭോക്തൃ പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടതായി സി. പി.ഐ. ലോക്കൽ സെക്രട്ടറിയുടെ കുടുംബം’.

കൽപ്പറ്റ.: മുണ്ടക്കൈ – ചൂരൽമല ഉരുള്‍ ദുരന്ത ബാധിത കുടുംബത്തെ ഗുണഭോക്തൃ പട്ടികയിൽ നിന്ന് പുറത്താക്കിയതായി പരാതി . ജീവിതസമ്പാദ്യം അപ്പാടെ ഉരുള്‍വെള്ളം തട്ടിയെടുത്തിട്ടും കുടുംബം ദുരന്തബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടില്ല. കുടുംബശ്രീ മിഷന്‍ തയാറാക്കിയ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.