വരാനിരിക്കുന്നത് കടുത്ത സാമ്പത്തിക മാന്ദ്യം; പത്തുവർഷംകൊണ്ട് സമ്പന്നൻ ആവാൻ ചെയ്യേണ്ടത് ഇക്കാര്യം: വിലപ്പെട്ട ഉപദേശവുമായി അന്താരാഷ്ട്ര ബെസ്റ്റ് സെല്ലർ റിച്ച് ഡാഡ് പൂവർ ഡാഡ് എന്ന പുസ്തകത്തിന്റെ രചയിതാവ്

ലോകപ്രശസ്തമായ പുസ്തകമാണ് ‘റിച്ച്‌ ഡാഡ് പുവർ ഡാഡ്’ എന്നത്. അമേരിക്കൻ എഴുത്തുകാരനും സാമ്ബത്തിക വിദഗ്ധനുമായ റോബർട്ട് കിയോസ്‌കിയാണ് വർഷങ്ങള്‍ക്ക് മുമ്ബ് ഈ പുസ്തകം രചിച്ചത്.നിരവധി ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്ത പുസ്തകം ആഗോള തലത്തില്‍ തന്നെ ഏറ്റവും വിറ്റഴിച്ച കൃതികളില്‍ ഒന്നാണ്.

അമേരിക്കയില്‍ ഗ്രേറ്റർ ഡിപ്രഷൻ എന്നറിയപ്പെടുന്ന വലിയ സാമ്ബത്തിക മാന്ദ്യം വരാൻ പോവുകയാണെന്നും ഇതില്‍ നിന്ന് രക്ഷനേടാൻ ചില കാര്യങ്ങള്‍ ചെയ്യാനും റോബർട്ട് കിയോസ്‌കി ഉപദേശിക്കുന്നുണ്ട്. വർദ്ധിച്ചു വരുന്ന കടം, തൊഴിലില്ലായ്മ, റിട്ടയർമെന്റ് അക്കൗണ്ടുകള്‍ എന്നിവ കാരണം ഗ്രേറ്റർ ഡിപ്രഷൻ ഉണ്ടായേക്കുമൊണ് അദ്ദേഹം പറയുന്നത്.

ഇതില്‍ നിന്ന് രക്ഷനേടാൻ സ്വർണത്തിലും വെള്ളിയിലും ബിറ്റ്‌കോയിനിലും ഇപ്പോള്‍ തന്നെ നിക്ഷേപിക്കാനാണ് റോബർട്ട് കിയോസ്‌കി ഉപദേശിക്കുന്നത്. 2035 ല്‍ വെറും പത്തുവര്‍ഷംകൊണ്ട് ഇവയുടെ മൂല്യം കുതിച്ചുയരുമെന്നും അദ്ദേഹം പ്രവചിക്കുന്നു. ‘നിങ്ങള്‍ ഇതുവരെ ഉണ്ടാക്കിയതില്‍ വച്ച്‌ ഏറ്റവും എളുപ്പമുള്ള പണം’ ആയിരിക്കും ഇതെന്നും അദ്ദേഹം പറയുന്നു.

റോബർട്ടിന്റെ പ്രവചന പ്രകാരം 2035 ല്‍ പത്തുവർഷം കൊണ്ട് ബിറ്റ്‌കോയിൻ മൂല്യം ഒരു മില്യണ്‍ ഡോളറിലധികം ആവുമെന്നും സ്വർണം ഔണ്‍സിന് (ഏകദേശം 31 ഗ്രാം) 30,000 ഡോളർ ആവും. വെള്ളി ഒരു നാണയത്തിന് 3000 ഡോളർ ആവുമെന്നും അദ്ദേഹം പ്രവചിക്കുന്നുണ്ട്. ഇന്നത്തെ വിപണി മൂല്യം വെച്ച്‌ ഇന്ത്യൻ രൂപയില്‍ ബിറ്റ് കോയിന് 8.5 കോടി രൂപയും സ്വർണത്തിന് ഔണ്‍സിന് 25 ലക്ഷവും വെള്ളിക്ക് 2.5 ലക്ഷവും ആവുമെന്നാണ് പ്രവചനം.

നിലവില്‍ ഒരു ബിറ്റ്‌കോയിന് 84000 ഡോളറും സ്വർണം ഒരൗണ്‍സിന് 3328 ഡോളറും വെള്ളി 32.48 ഡോളറുമാണ് വില( ഇന്ത്യൻ രൂപ യഥാക്രമം 73 ലക്ഷം, 2.8 ലക്ഷം, 3000 രൂപ). ഏപ്രില്‍ 19ന് പങ്കുവെച്ച ഒരു ട്വീറ്റിലാണ് അദ്ദേഹം സാമ്ബത്തിക മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

നേരത്തെ തന്നെ ‘റിച്ച്‌ ഡാഡ്സ് പ്രോഫസി, ഫേക്ക്, ഹു സ്റ്റോള്‍ മൈ പെൻഷൻ’ എന്നി പുസ്തകങ്ങളിലും അദ്ദേഹം സാമ്ബത്തിക മാന്ദ്യ സാധ്യത പ്രവചിച്ചിരുന്നു. വർഷങ്ങള്‍ക്ക് മുമ്ബ് പ്രസിദ്ധീകരിച്ച ‘റിച്ച്‌ ഡാഡ്‌സ് പ്രോഫസി’യില്‍, റോബര്‍ട്ട് കിയോസാക്കി ഓഹരി വിപണി തകർച്ച പ്രവചിച്ചിരുന്നു. ആ പ്രവചനം ഇപ്പോള്‍ സത്യമാവുകയാണെന്നാണ് അദ്ദേഹം പറയുന്നത്. ‘എന്റെ മുന്നറിയിപ്പുകള്‍ ശ്രദ്ധിച്ച ആളുകള്‍ ഇന്ന് നന്നായി പ്രവർത്തിക്കുന്നു,അങ്ങനെ ചെയ്യാത്തവരെക്കുറിച്ച്‌ എനിക്ക് ആശങ്കയുണ്ട്.’ എന്നും റോബർട്ട് ട്വീറ്റില്‍ പറയുന്നു.

ഈ കാലയളവിനെ ഒരു അപൂർവ അവസരമായിട്ടാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്, ഇപ്പോള്‍ വേണ്ട തീരുമാനം എടുക്കാതെ ഭയന്ന് മാറി നില്‍ക്കുന്നവർ ഏറ്റവും വലിയ പരാജിതരായി മാറിയേക്കാമെന്നും റോബർട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.