വരാനിരിക്കുന്നത് കടുത്ത സാമ്പത്തിക മാന്ദ്യം; പത്തുവർഷംകൊണ്ട് സമ്പന്നൻ ആവാൻ ചെയ്യേണ്ടത് ഇക്കാര്യം: വിലപ്പെട്ട ഉപദേശവുമായി അന്താരാഷ്ട്ര ബെസ്റ്റ് സെല്ലർ റിച്ച് ഡാഡ് പൂവർ ഡാഡ് എന്ന പുസ്തകത്തിന്റെ രചയിതാവ്

ലോകപ്രശസ്തമായ പുസ്തകമാണ് ‘റിച്ച്‌ ഡാഡ് പുവർ ഡാഡ്’ എന്നത്. അമേരിക്കൻ എഴുത്തുകാരനും സാമ്ബത്തിക വിദഗ്ധനുമായ റോബർട്ട് കിയോസ്‌കിയാണ് വർഷങ്ങള്‍ക്ക് മുമ്ബ് ഈ പുസ്തകം രചിച്ചത്.നിരവധി ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്ത പുസ്തകം ആഗോള തലത്തില്‍ തന്നെ ഏറ്റവും വിറ്റഴിച്ച കൃതികളില്‍ ഒന്നാണ്.

അമേരിക്കയില്‍ ഗ്രേറ്റർ ഡിപ്രഷൻ എന്നറിയപ്പെടുന്ന വലിയ സാമ്ബത്തിക മാന്ദ്യം വരാൻ പോവുകയാണെന്നും ഇതില്‍ നിന്ന് രക്ഷനേടാൻ ചില കാര്യങ്ങള്‍ ചെയ്യാനും റോബർട്ട് കിയോസ്‌കി ഉപദേശിക്കുന്നുണ്ട്. വർദ്ധിച്ചു വരുന്ന കടം, തൊഴിലില്ലായ്മ, റിട്ടയർമെന്റ് അക്കൗണ്ടുകള്‍ എന്നിവ കാരണം ഗ്രേറ്റർ ഡിപ്രഷൻ ഉണ്ടായേക്കുമൊണ് അദ്ദേഹം പറയുന്നത്.

ഇതില്‍ നിന്ന് രക്ഷനേടാൻ സ്വർണത്തിലും വെള്ളിയിലും ബിറ്റ്‌കോയിനിലും ഇപ്പോള്‍ തന്നെ നിക്ഷേപിക്കാനാണ് റോബർട്ട് കിയോസ്‌കി ഉപദേശിക്കുന്നത്. 2035 ല്‍ വെറും പത്തുവര്‍ഷംകൊണ്ട് ഇവയുടെ മൂല്യം കുതിച്ചുയരുമെന്നും അദ്ദേഹം പ്രവചിക്കുന്നു. ‘നിങ്ങള്‍ ഇതുവരെ ഉണ്ടാക്കിയതില്‍ വച്ച്‌ ഏറ്റവും എളുപ്പമുള്ള പണം’ ആയിരിക്കും ഇതെന്നും അദ്ദേഹം പറയുന്നു.

റോബർട്ടിന്റെ പ്രവചന പ്രകാരം 2035 ല്‍ പത്തുവർഷം കൊണ്ട് ബിറ്റ്‌കോയിൻ മൂല്യം ഒരു മില്യണ്‍ ഡോളറിലധികം ആവുമെന്നും സ്വർണം ഔണ്‍സിന് (ഏകദേശം 31 ഗ്രാം) 30,000 ഡോളർ ആവും. വെള്ളി ഒരു നാണയത്തിന് 3000 ഡോളർ ആവുമെന്നും അദ്ദേഹം പ്രവചിക്കുന്നുണ്ട്. ഇന്നത്തെ വിപണി മൂല്യം വെച്ച്‌ ഇന്ത്യൻ രൂപയില്‍ ബിറ്റ് കോയിന് 8.5 കോടി രൂപയും സ്വർണത്തിന് ഔണ്‍സിന് 25 ലക്ഷവും വെള്ളിക്ക് 2.5 ലക്ഷവും ആവുമെന്നാണ് പ്രവചനം.

നിലവില്‍ ഒരു ബിറ്റ്‌കോയിന് 84000 ഡോളറും സ്വർണം ഒരൗണ്‍സിന് 3328 ഡോളറും വെള്ളി 32.48 ഡോളറുമാണ് വില( ഇന്ത്യൻ രൂപ യഥാക്രമം 73 ലക്ഷം, 2.8 ലക്ഷം, 3000 രൂപ). ഏപ്രില്‍ 19ന് പങ്കുവെച്ച ഒരു ട്വീറ്റിലാണ് അദ്ദേഹം സാമ്ബത്തിക മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

നേരത്തെ തന്നെ ‘റിച്ച്‌ ഡാഡ്സ് പ്രോഫസി, ഫേക്ക്, ഹു സ്റ്റോള്‍ മൈ പെൻഷൻ’ എന്നി പുസ്തകങ്ങളിലും അദ്ദേഹം സാമ്ബത്തിക മാന്ദ്യ സാധ്യത പ്രവചിച്ചിരുന്നു. വർഷങ്ങള്‍ക്ക് മുമ്ബ് പ്രസിദ്ധീകരിച്ച ‘റിച്ച്‌ ഡാഡ്‌സ് പ്രോഫസി’യില്‍, റോബര്‍ട്ട് കിയോസാക്കി ഓഹരി വിപണി തകർച്ച പ്രവചിച്ചിരുന്നു. ആ പ്രവചനം ഇപ്പോള്‍ സത്യമാവുകയാണെന്നാണ് അദ്ദേഹം പറയുന്നത്. ‘എന്റെ മുന്നറിയിപ്പുകള്‍ ശ്രദ്ധിച്ച ആളുകള്‍ ഇന്ന് നന്നായി പ്രവർത്തിക്കുന്നു,അങ്ങനെ ചെയ്യാത്തവരെക്കുറിച്ച്‌ എനിക്ക് ആശങ്കയുണ്ട്.’ എന്നും റോബർട്ട് ട്വീറ്റില്‍ പറയുന്നു.

ഈ കാലയളവിനെ ഒരു അപൂർവ അവസരമായിട്ടാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്, ഇപ്പോള്‍ വേണ്ട തീരുമാനം എടുക്കാതെ ഭയന്ന് മാറി നില്‍ക്കുന്നവർ ഏറ്റവും വലിയ പരാജിതരായി മാറിയേക്കാമെന്നും റോബർട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

30-40 വയസിലെത്തിയവരിലെ വന്‍കുടല്‍ കാന്‍സറിന്റെ 4 ലക്ഷണങ്ങള്‍

30 കളിലെത്തിയവരില്‍ വന്‍കുടല്‍ കാന്‍സറിന്റെ ലക്ഷണങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഫ്‌ളോറിഡയില്‍നിന്നുള്ള ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റ് ഡോ. ജോസഫ് സല്‍ഹാബ് 30 വയസിനും 40 വയസിനും ഇടയിലുള്ള വന്‍കുടല്‍ കാന്‍സറിന്റെ ലക്ഷണങ്ങളെക്കുറിച്ച് സൂചനകള്‍ നല്‍കുകയാണ്.

പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പാണ് ഈ അഞ്ച് ലക്ഷണങ്ങൾ! കാർഡിയോളജിസ്റ്റ് പറയുന്നു.

അപ്രതീക്ഷിതമായി പെട്ടെന്ന് ഹൃദയാഘാതമുണ്ടാകുന്നു, അത് ജീവന് തന്നെ ഭീഷണിയാകുന്നു.. യുവാക്കളെന്നോ പ്രായം ചെന്നവരെന്നോ വ്യത്യാസമില്ലാതെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടാൻ ഈ അവസ്ഥ കാരണമാകുന്നുണ്ട്. ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത നമ്മുടെ ശരീരം പലപ്പോഴും കാണിച്ച് തന്നിട്ടുണ്ടാകും. എന്നാൽ പലരും

നടിയെ ആക്രമിച്ച കേസിൽ ഇന്ന് വിധിപറയും; നടൻ ദിലീപ് അടക്കം പത്ത് പ്രതികൾ

നടിയെ ആക്രമിച്ച കേസിൽ ഇന്ന് വിധി പറയും. സംഭവം നടന്ന് എട്ട് വർഷത്തിന് ശേഷമാണ് വിചാരണ കോടതി കേസിൽ വിധി പറയുന്നത്. നടൻ ദിലീപ് ഉൾപ്പെടെ പത്ത് പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. വിധി പ്രസ്താവിക്കുന്ന

നടിയെ ബലാത്സംഗം ചെയ്യാൻ മുമ്പും ശ്രമം നടന്നു, വാഹനം തേടി സുനി വിളിച്ചു; നടിയെ ആക്രമിച്ച കേസിൽ സുപ്രധാന വിവരങ്ങൾ പുറത്ത്

നടിയെ ആക്രമിച്ച കേസിൽ വിചാരണയിലെ സുപ്രധാന വിവരങ്ങൾ പുറത്ത്. നടിയെ ബലാത്സംഗം ചെയ്യാൻ മുമ്പും ശ്രമം നടന്നതായും 2017 ജനുവരി 3 ന് ഗോവയിൽ കൃത്യം നടത്താനായിരുന്നു പദ്ധതിയെന്നുമുള്ള വിവരങ്ങളാണ് പുറത്തുവന്നത്. നടി നായികയായ

ലോക ഭിന്നശേഷിദിനത്തിൽ സ്പെഷ്യൽ അസംബ്ലി ചേർന്നു.

ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് തരിയോട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ എസ്പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ അസംബ്ലി ചേർന്നു. വിദ്യാലയത്തിൽ പഠിക്കുന്ന 11 വിഭിന്നശേഷി വിദ്യാർഥികളെ അസംബ്ലിയിൽ ആദരിച്ചു. സ്പെഷ്യൽ എഡ്യൂക്കേറ്റർസ്റ്റെബിൻ സെബാസ്റ്റ്യൻ ഭിന്നശേഷി ദിന

ധാര്‍മികതയുടെ അടിത്തറ കുടുംബങ്ങളില്‍: മാര്‍ ജോസ് പൊരുന്നേടം

മാനന്തവാടി: സമൂഹത്തിന്റെ പ്രത്യാശയും ധാര്‍മികതയുടെ അടിത്തറയും കുടുംബങ്ങളിലാണെന്ന് മാനന്തവാടി രൂപത ബിഷപ് മാര്‍ ജോസ് പൊരുന്നേടം. ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ സഭാ ജൂബിലിയുടെയും കുടുംബ നവീകരണ വര്‍ഷത്തിന്റെയും സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബങ്ങളുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.