മാനന്തവാടി:മാനന്തവാടി മൈസൂർ റോഡിൽ ഒണ്ടയങ്ങാടി 54ന് സമീപം
കർണാടക ആർടിസിയും, ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 40 ഓളം പേർക്ക് പരിക്ക്. ഇന്ന് വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. മലപ്പുറം പെരി ന്തൽമണ്ണ പുലാവന്തോളിൽ നിന്നും വിനോദയാത്രക്കെത്തിയ ടൂറിസ്റ്റ് ബസും, മാനന്തവാടിയിൽ നിന്ന് മൈസൂരിലേക്ക് പോയ കർണാടക സ്റ്റേറ്റ് ബസും കൂട്ടിയിടിച്ചാണ് അപകടം. 40 ഓളം പേർക്കാണ് അപക ടത്തിൽ പരിക്കേറ്റത്
ഡ്രൈവിംഗ് സീറ്റിൽ കുടുങ്ങിയ
ടൂറിസ്റ്റ് ബസ്ഡ്രൈവറെ
പുറത്തെടുത്തു.മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേ ശിപ്പിച്ചു.
ബാവലി മഖാം സന്ദർശിച്ച് തിരിച്ചു നാട്ടിലേക്ക് പോകുന്ന തിനിടയിലാണ് ടൂറിസ്റ്റ് ബസ്, കർണാടക ആർടിസിയുമായി കൂട്ടിയിടിച്ചത്. നാട്ടുകാരും മാനന്തവാടി അഗ്‌നി രക്ഷാ സേനാംഗങ്ങളും പോലീ സും ചേർന്ന് പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേ ശിപ്പിച്ചു.
ബസ്സുകൾ നീക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നു.

‘ആദ്യം വോട്ട് എണ്ണണം, UDF ജയിക്കണം, ബാക്കി ഹൈക്കമാൻഡ് തീരുമാനിക്കും’; മുഖ്യമന്ത്രി വിവാദത്തിൽ രമേശ് ചെന്നിത്തല
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപുള്ള കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സോഷ്യല്‍ മീഡിയയിലൂടെ അല്ല കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വിവാദങ്ങള്‍ അനാവശ്യമാണെന്നും







