കണ്ടന്റ് ക്രിയേറ്റർമാരുടെ എണ്ണത്തിൽ വൻവർദ്ധനവ്; ബഹു ഭൂരിപക്ഷത്തിനും വരുമാനമില്ല: ഇന്ത്യയിലെ യൂട്യൂബ് വരുമാന കണക്കിന്റെ വിശദാംശങ്ങൾ പുറത്തുവിട്ട പഠന റിപ്പോർട്ട്

രാജ്യത്ത് യുട്യൂബ് ക്രിയേറ്റർമാരുടെ എണ്ണം കുതിച്ചുകയറുമ്ബോഴും ഇതില്‍നിന്ന് കാര്യമായ വരുമാനമുണ്ടാക്കുന്നവർ വളരെ കുറവെന്ന് പഠനം. ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പ് (ബിസിജി) തയ്യാറാക്കിയ റിപ്പോർട്ടില്‍ ഇന്ത്യയിലെ 20 മുതല്‍ 25 ലക്ഷംവരെ വരുന്ന സജീവ യുട്യൂബ് ക്രിയേറ്റർമാരില്‍ എട്ടു മുതല്‍ പത്തുശതമാനം പേർ മാത്രമാണ് കാര്യമായ വരുമാനമുണ്ടാക്കുന്നതെന്നു പറയുന്നു. ബാക്കിയുള്ളവർക്ക് കുറഞ്ഞ വരുമാനംമാത്രമാണ് ലഭിക്കുന്നത്. പലർക്കും ഒന്നുംതന്നെ ലഭിക്കുന്നില്ലെന്നും ഇതില്‍ സൂചിപ്പിക്കുന്നു.

അമിതമായ അളവില്‍ വീഡിയോകള്‍ എത്തുന്നെന്നതാണ് 90 ശതമാനം ക്രിയേറ്റർമാർക്കും തിരിച്ചടിയാകുന്നത്. ദശലക്ഷക്കണക്കിനു വീഡിയോകളാണ് ഈ പ്ലാറ്റ്ഫോമിലേക്കു വരുന്നത്. ഇതില്‍ ശ്രദ്ധനേടുന്നത് വളരെ കുറച്ചുമാത്രമാകും. ഒരിക്കല്‍ ശ്രദ്ധിക്കപ്പെട്ടാല്‍ അതിനുമുകളില്‍ പുതിയ കാഴ്ചക്കാരെ ലഭിക്കുകയും പരസ്യവരുമാനം ലഭിക്കുകയും ചെയ്യുന്നു. മറ്റുള്ളവർ വരിക്കാരെ കണ്ടെത്താൻ ഏറെ പണിപ്പെടേണ്ടിവരുന്നതും പതിവാണ്.

യുട്യൂബില്‍ വരുമാന വിടവ് ഉയർന്നതാണ്. ഭൂരിഭാഗം ക്രിയേറ്റർമാർക്കും മാസം ശരാശരി 18,000 രൂപയില്‍ താഴെയാണ് വരുമാനം. അതേസമയം, പത്തു ലക്ഷത്തിനുമുകളില്‍ വരിക്കാരുള്ള ക്രിയേറ്റർമാർ മാസം ശരാശരി 50,000 രൂപയോ അതിനുമുകളിലോ വരുമാനമുണ്ടാക്കുന്നു.

ഇന്ത്യയില്‍ 1000 വ്യൂവിന് 50 മുതല്‍ 200 രൂപ വരെയാണ് വരുമാനമെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. അതായത് ഒരുലക്ഷം പേർ കാണുമ്ബോള്‍ വരുമാനം 5,500 രൂപ മുതല്‍ 20,000 രൂപ വരെയായിരിക്കുമെന്നർഥം.ലൈവ് കൊമേഴ്സ്, വിർച്വല്‍ ഗിഫ്റ്റിങ്, സബ്സ്ക്രിപ്ഷൻസ്, പരസ്പരം ബന്ധിപ്പിച്ചുള്ള മാർക്കറ്റിങ് തുടങ്ങിയ രീതികളിലുള്ള പുതിയരീതികള്‍ വരുമാനം വൈവിധ്യവത്കരിക്കാനും ഉയർത്തിക്കൊണ്ടുവരാനും സഹായിക്കുന്നതായും ബിസിജി പറയുന്നു.

ഫാഷൻ, ബ്യൂട്ടി, ഭക്ഷണം, ഗെയിമിങ്, വിനോദം തുടങ്ങിയവയാണ് വീഡിയോ ഉള്ളടക്കത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന വിഭാഗങ്ങള്‍. സാമ്ബത്തികം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ എന്നിവ കൂടുതല്‍ പ്രചാരത്തിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്നു.ഇന്ത്യയില്‍ യുട്യൂബ് ഉള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകളിലെ പരസ്യങ്ങള്‍വഴി മൂന്നുലക്ഷം കോടി രൂപയുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതായാണ് കണക്ക്.

പ്രധിഷധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

മാനന്തവാടി: തൊഴിലുറപ്പ് പദ്ധതിയിൽ കോടികളുടെ അഴിമതിക്കെതിരെ നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് പ്രധിഷധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. തുടർ ഭരണം ലഭിക്കില്ലെന്ന് ഉറപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ അഴിമതി

കൊളഗപ്പാറ മേഖലയിലെ റോഡപകടങ്ങൾക്ക് തടയിടണം: റാഫ്

സുൽത്താൻമ്പത്തേരി:നാഷണൽ ഹൈവേ 766ൽ കൽപ്പറ്റ – സുൽത്താൻ ബത്തേരി റോഡിൽ കൊളഗപ്പാറ, അമ്പലവയൽ റോഡ് ജംഗ്ഷനിൽ അടിക്കടി ഉണ്ടാകുന്ന വാഹനാപകടങ്ങൾക്ക് അടിയന്തിര പരിഹാരം കാണണമെന്ന് റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം ജില്ലാ ഘടകം

വോട്ട് ചോരിക്കെതിരെ സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു

പൊഴുതന: മഹിളാ കോൺഗ്രസ് പൊഴുതന മണ്ഡലം കൺവെൻഷനും വോട്ട് ചോരിക്കെതിരെ സിഗ്നേച്ചർ ക്യാമ്പയിനും സംഘടിപ്പിച്ചു. പരിപാടി മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജിനി തോമസ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് പൊഴുതന മണ്ഡലം പ്രസിഡണ്ട്

‘വിദ്യാര്‍ഥികളെ തിരുത്താന്‍ രണ്ടടി കൊടുക്കുന്നതില്‍ തെറ്റില്ല’; അധ്യാപകനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി.

കൊച്ചി: അച്ചടക്കം നടപ്പിലാക്കാനും വിദ്യാര്‍ഥിയെ തിരുത്താനും അധ്യാപകര്‍ക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി. പരസ്പരം അടികൂടിയ അഞ്ചാംക്ലാസ് വിദ്യാര്‍ഥികളെ ചൂരല്‍കൊണ്ട് തല്ലിയ സംഭവത്തില്‍ അധ്യാപകനെതിരെ വടക്കാഞ്ചേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.

പൊന്നിന് വീണ്ടും കുതിപ്പ്; സ്വർണ വില കൂടി ഒരു പവൻ സ്വർണത്തിൻ്റെ വില 92,120 രൂപ

സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്. 22 കാരറ്റ് ഒരു പവൻ സ്വർണത്തിൻ്റെ വില 920 രൂപ വർദ്ധിച്ച് ഇന്ന് 92,120 രൂപയായി. ഇന്നലെ 91,200 രൂപയായിരുന്നു. ഒരു ​ഗ്രാം സ്വർണത്തിൻ്റെ വില 11,515 രൂപയാണ്.

പരിവാഹൻ ആപ്പിൽ പിഴയുണ്ടെന്ന് വാട്‌സാപ്പ്‌ സന്ദേശം; ചങ്ങരംകുളത്തെ യുവാവിന് നഷ്ടമായത് 12,000 രൂപ

എം പരിവാഹൻ ആപ്പിൽ പിഴയുണ്ടെന്ന് അറിയിച്ച് വാട്സാപ്പിലൂടെ വന്ന സന്ദേശം തുറന്നപ്പോൾ യുവാവിന് നഷ്ടമായത് 12000 രൂപ. ചങ്ങരംകുളം സ്വദേശിയായ യുവാവിനാണ് പണം നഷ്ടമായത്. ഗതാഗതലംഘനം നടന്നതായി പരിവാഹൻ ആപ്പിന്റെ വ്യാജ ലിങ്കിലൂടെ സന്ദേശം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.