കണ്ടന്റ് ക്രിയേറ്റർമാരുടെ എണ്ണത്തിൽ വൻവർദ്ധനവ്; ബഹു ഭൂരിപക്ഷത്തിനും വരുമാനമില്ല: ഇന്ത്യയിലെ യൂട്യൂബ് വരുമാന കണക്കിന്റെ വിശദാംശങ്ങൾ പുറത്തുവിട്ട പഠന റിപ്പോർട്ട്

രാജ്യത്ത് യുട്യൂബ് ക്രിയേറ്റർമാരുടെ എണ്ണം കുതിച്ചുകയറുമ്ബോഴും ഇതില്‍നിന്ന് കാര്യമായ വരുമാനമുണ്ടാക്കുന്നവർ വളരെ കുറവെന്ന് പഠനം. ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പ് (ബിസിജി) തയ്യാറാക്കിയ റിപ്പോർട്ടില്‍ ഇന്ത്യയിലെ 20 മുതല്‍ 25 ലക്ഷംവരെ വരുന്ന സജീവ യുട്യൂബ് ക്രിയേറ്റർമാരില്‍ എട്ടു മുതല്‍ പത്തുശതമാനം പേർ മാത്രമാണ് കാര്യമായ വരുമാനമുണ്ടാക്കുന്നതെന്നു പറയുന്നു. ബാക്കിയുള്ളവർക്ക് കുറഞ്ഞ വരുമാനംമാത്രമാണ് ലഭിക്കുന്നത്. പലർക്കും ഒന്നുംതന്നെ ലഭിക്കുന്നില്ലെന്നും ഇതില്‍ സൂചിപ്പിക്കുന്നു.

അമിതമായ അളവില്‍ വീഡിയോകള്‍ എത്തുന്നെന്നതാണ് 90 ശതമാനം ക്രിയേറ്റർമാർക്കും തിരിച്ചടിയാകുന്നത്. ദശലക്ഷക്കണക്കിനു വീഡിയോകളാണ് ഈ പ്ലാറ്റ്ഫോമിലേക്കു വരുന്നത്. ഇതില്‍ ശ്രദ്ധനേടുന്നത് വളരെ കുറച്ചുമാത്രമാകും. ഒരിക്കല്‍ ശ്രദ്ധിക്കപ്പെട്ടാല്‍ അതിനുമുകളില്‍ പുതിയ കാഴ്ചക്കാരെ ലഭിക്കുകയും പരസ്യവരുമാനം ലഭിക്കുകയും ചെയ്യുന്നു. മറ്റുള്ളവർ വരിക്കാരെ കണ്ടെത്താൻ ഏറെ പണിപ്പെടേണ്ടിവരുന്നതും പതിവാണ്.

യുട്യൂബില്‍ വരുമാന വിടവ് ഉയർന്നതാണ്. ഭൂരിഭാഗം ക്രിയേറ്റർമാർക്കും മാസം ശരാശരി 18,000 രൂപയില്‍ താഴെയാണ് വരുമാനം. അതേസമയം, പത്തു ലക്ഷത്തിനുമുകളില്‍ വരിക്കാരുള്ള ക്രിയേറ്റർമാർ മാസം ശരാശരി 50,000 രൂപയോ അതിനുമുകളിലോ വരുമാനമുണ്ടാക്കുന്നു.

ഇന്ത്യയില്‍ 1000 വ്യൂവിന് 50 മുതല്‍ 200 രൂപ വരെയാണ് വരുമാനമെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. അതായത് ഒരുലക്ഷം പേർ കാണുമ്ബോള്‍ വരുമാനം 5,500 രൂപ മുതല്‍ 20,000 രൂപ വരെയായിരിക്കുമെന്നർഥം.ലൈവ് കൊമേഴ്സ്, വിർച്വല്‍ ഗിഫ്റ്റിങ്, സബ്സ്ക്രിപ്ഷൻസ്, പരസ്പരം ബന്ധിപ്പിച്ചുള്ള മാർക്കറ്റിങ് തുടങ്ങിയ രീതികളിലുള്ള പുതിയരീതികള്‍ വരുമാനം വൈവിധ്യവത്കരിക്കാനും ഉയർത്തിക്കൊണ്ടുവരാനും സഹായിക്കുന്നതായും ബിസിജി പറയുന്നു.

ഫാഷൻ, ബ്യൂട്ടി, ഭക്ഷണം, ഗെയിമിങ്, വിനോദം തുടങ്ങിയവയാണ് വീഡിയോ ഉള്ളടക്കത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന വിഭാഗങ്ങള്‍. സാമ്ബത്തികം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ എന്നിവ കൂടുതല്‍ പ്രചാരത്തിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്നു.ഇന്ത്യയില്‍ യുട്യൂബ് ഉള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകളിലെ പരസ്യങ്ങള്‍വഴി മൂന്നുലക്ഷം കോടി രൂപയുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതായാണ് കണക്ക്.

ആശ്വാസം നീളില്ല, ഓഗസ്റ്റ് 25 ന് ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത; കേരളത്തിൽ വീണ്ടും മഴ ശക്തമാകും

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴക്ക് ശേഷം മാനം തെളിഞ്ഞെങ്കിലും ആശ്വാസം അധികം നീളില്ലെന്ന് സൂചന. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ഓഗസ്റ്റ് ഇരുപത്തിയഞ്ചോടെ വടക്കു പടിഞ്ഞാറൻ ബംഗാൾ

ആഘോഷം തുടങ്ങി മക്കളേ…; എഎഫ്എയുടെ പോസ്റ്റിൽ പൂരം തീർത്ത് മലയാളികൾ

കൊച്ചി: പ്രിയ ഫുട്ബോൾ പ്രേമികളേ, കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് കാൽപ്പന്തുകളിയുടെ ‘മിശിഹാ’ നമ്മുടെ കേരളത്തിലേയ്ക്ക് എത്തുകയാണ്. അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചതോടെ ലോകമെങ്ങുമുള്ള മലയാളികൾ ഹാപ്പി. മെസി കേരളത്തിലെത്തുന്ന വിവരം പങ്കുവെച്ച് എഎഫ്എ

വിറ്റുവരവ് 19,700 കോടി; ഓണത്തിന് ബെവ്‌കോ സ്ഥിരം ജീവനക്കാര്‍ക്ക് ബോണസ് 102,500 രൂപ

ബിവറേജസ് കോര്‍പറേഷന്‍ ജീവനക്കാര്‍ക്ക് ഓണത്തോടനുബന്ധിച്ച് ഇത്തവണ റെക്കോര്‍ഡ് ബോണസ്. ബെവ്‌കോ സ്ഥിരം ജീവനക്കാര്‍ക്ക് ഇത്തവണ 1,0,2500 രൂപയാണ് ബോണസായി ലഭിക്കുക. വിറ്റുവരവില്‍ വര്‍ദ്ധവുണ്ടായ സാഹചര്യത്തിലാണ് സ്ഥിരം ജീവനക്കാര്‍ക്ക് 1,02,500 രൂപ നല്‍കാന്‍ തീരുമാനിച്ചത്. ബെവ്‌കോ

‘മെസ്സി വരും ട്ടാ’; മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലെത്തുമെന്ന് ഔദ്യോഗിക അറിയിപ്പ്

തിരുവനന്തപുരം: മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലെത്തും. അര്‍ജന്റീയുടെ ഫുട്‌ബോള്‍ ടീം നവംബറില്‍ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി അറിയിച്ചു. ഫിഫയുടെ സൗഹ്യദ മത്സരങ്ങള്‍ക്കായാണ് കേരളത്തിലെത്തുക. നവംബ‌ർ 10നും 18നും

ശ്രേഷ്ഠ കാതോലിക്കാ ബാവാ വയനാട്ടിൽ എത്തി : സ്വീകരണം ഇന്ന് മൂലങ്കാവിൽ

ബത്തേരി : യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ സ്ഥാനാരോഹണത്തിന് ശേഷം ആദ്യമായി വയനാട്ടിൽ എത്തി. കണ്ണൂർ വിമാനത്താവളത്തിൽ ഭദ്രാസന മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ ബാവയെ

*’ദ റവല്യൂഷണറി റാപ്പര്‍’; വേടനെക്കുറിച്ചുള്ള ലേഖനം സിലബസില്‍ ഉള്‍പ്പെടുത്തി കേരള സര്‍വകലാശാല

തിരുവനന്തപുരം: റാപ്പര്‍ വേടനെക്കുറിച്ചുള്ള ലേഖനം സിലബസില്‍ ഉള്‍പ്പെടുത്തി കേരള സര്‍വകലാശാല. നാലാം വര്‍ഷ ബിരുദ സിലബസില്‍ ‘വേടന്‍ ദ റവല്യൂഷണറി റാപ്പര്‍’ എന്ന തലക്കെട്ടിലാണ് ലേഖനം. മള്‍ട്ടി ഡിസിപ്ലിനറി കോഴ്‌സ് ആയ കേരള സ്റ്റഡീസ്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.