കണ്ടന്റ് ക്രിയേറ്റർമാരുടെ എണ്ണത്തിൽ വൻവർദ്ധനവ്; ബഹു ഭൂരിപക്ഷത്തിനും വരുമാനമില്ല: ഇന്ത്യയിലെ യൂട്യൂബ് വരുമാന കണക്കിന്റെ വിശദാംശങ്ങൾ പുറത്തുവിട്ട പഠന റിപ്പോർട്ട്

രാജ്യത്ത് യുട്യൂബ് ക്രിയേറ്റർമാരുടെ എണ്ണം കുതിച്ചുകയറുമ്ബോഴും ഇതില്‍നിന്ന് കാര്യമായ വരുമാനമുണ്ടാക്കുന്നവർ വളരെ കുറവെന്ന് പഠനം. ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പ് (ബിസിജി) തയ്യാറാക്കിയ റിപ്പോർട്ടില്‍ ഇന്ത്യയിലെ 20 മുതല്‍ 25 ലക്ഷംവരെ വരുന്ന സജീവ യുട്യൂബ് ക്രിയേറ്റർമാരില്‍ എട്ടു മുതല്‍ പത്തുശതമാനം പേർ മാത്രമാണ് കാര്യമായ വരുമാനമുണ്ടാക്കുന്നതെന്നു പറയുന്നു. ബാക്കിയുള്ളവർക്ക് കുറഞ്ഞ വരുമാനംമാത്രമാണ് ലഭിക്കുന്നത്. പലർക്കും ഒന്നുംതന്നെ ലഭിക്കുന്നില്ലെന്നും ഇതില്‍ സൂചിപ്പിക്കുന്നു.

അമിതമായ അളവില്‍ വീഡിയോകള്‍ എത്തുന്നെന്നതാണ് 90 ശതമാനം ക്രിയേറ്റർമാർക്കും തിരിച്ചടിയാകുന്നത്. ദശലക്ഷക്കണക്കിനു വീഡിയോകളാണ് ഈ പ്ലാറ്റ്ഫോമിലേക്കു വരുന്നത്. ഇതില്‍ ശ്രദ്ധനേടുന്നത് വളരെ കുറച്ചുമാത്രമാകും. ഒരിക്കല്‍ ശ്രദ്ധിക്കപ്പെട്ടാല്‍ അതിനുമുകളില്‍ പുതിയ കാഴ്ചക്കാരെ ലഭിക്കുകയും പരസ്യവരുമാനം ലഭിക്കുകയും ചെയ്യുന്നു. മറ്റുള്ളവർ വരിക്കാരെ കണ്ടെത്താൻ ഏറെ പണിപ്പെടേണ്ടിവരുന്നതും പതിവാണ്.

യുട്യൂബില്‍ വരുമാന വിടവ് ഉയർന്നതാണ്. ഭൂരിഭാഗം ക്രിയേറ്റർമാർക്കും മാസം ശരാശരി 18,000 രൂപയില്‍ താഴെയാണ് വരുമാനം. അതേസമയം, പത്തു ലക്ഷത്തിനുമുകളില്‍ വരിക്കാരുള്ള ക്രിയേറ്റർമാർ മാസം ശരാശരി 50,000 രൂപയോ അതിനുമുകളിലോ വരുമാനമുണ്ടാക്കുന്നു.

ഇന്ത്യയില്‍ 1000 വ്യൂവിന് 50 മുതല്‍ 200 രൂപ വരെയാണ് വരുമാനമെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. അതായത് ഒരുലക്ഷം പേർ കാണുമ്ബോള്‍ വരുമാനം 5,500 രൂപ മുതല്‍ 20,000 രൂപ വരെയായിരിക്കുമെന്നർഥം.ലൈവ് കൊമേഴ്സ്, വിർച്വല്‍ ഗിഫ്റ്റിങ്, സബ്സ്ക്രിപ്ഷൻസ്, പരസ്പരം ബന്ധിപ്പിച്ചുള്ള മാർക്കറ്റിങ് തുടങ്ങിയ രീതികളിലുള്ള പുതിയരീതികള്‍ വരുമാനം വൈവിധ്യവത്കരിക്കാനും ഉയർത്തിക്കൊണ്ടുവരാനും സഹായിക്കുന്നതായും ബിസിജി പറയുന്നു.

ഫാഷൻ, ബ്യൂട്ടി, ഭക്ഷണം, ഗെയിമിങ്, വിനോദം തുടങ്ങിയവയാണ് വീഡിയോ ഉള്ളടക്കത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന വിഭാഗങ്ങള്‍. സാമ്ബത്തികം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ എന്നിവ കൂടുതല്‍ പ്രചാരത്തിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്നു.ഇന്ത്യയില്‍ യുട്യൂബ് ഉള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകളിലെ പരസ്യങ്ങള്‍വഴി മൂന്നുലക്ഷം കോടി രൂപയുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതായാണ് കണക്ക്.

ടെന്‍ഡര്‍ ക്ഷണിച്ചു.

പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം

സ്പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം പി.ജി.ഡിപ്ലോമ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വര്‍ടൈസിങ് കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ജൂലൈ 16 ന് രാവിലെ 10

ആശാവര്‍ക്കര്‍ നിയമനം

മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ ഒന്‍പത്, 18വാര്‍ഡുകളില്‍ ആശവര്‍ക്കറെനിയമിക്കുന്നു. പത്താം ക്ലാസ്സ് യോഗ്യതയുള്ള, 25-45 നും ഇടയില്‍ പ്രായമുള്ള വിവാഹിതരായ വനിതകള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ബയോഡാറ്റയുമായി ജൂലൈ 10 ന് രാവിലെ 11

ഇനി ഭക്ഷണം കഴിക്കാൻ പുറത്ത് പോകണ്ട; സ്കൂളുകളിൽ മാ കെയർ സജ്ജം

മാനന്തവാടി: സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സ്‌കൂൾ കോമ്പൗണ്ടിൽ നിന്നും പുറത്ത് പോകാതെ ലഘുഭക്ഷണം കഴിക്കാനും സ്റ്റേഷനറി സാധനങ്ങൾ വാങ്ങാനും സാഹചര്യമൊരുക്കി മാ കെയർ പദ്ധതി. മാനന്തവാടി ജിവിഎച്ച്എസ്എസിൽ നടന്ന മാ കെയർ ജില്ലാതല ഉദ്ഘാടനം

പഠനത്തോടൊപ്പം  ശാരീരിക ക്ഷമതയും മെച്ചപ്പെടുത്തണം: മന്ത്രി ഒ ആർ കേളു.

വിദ്യാർത്ഥികൾ പഠനത്തോടൊപ്പം മികച്ച ശാരീരികക്ഷമതയും കൈവരിക്കണമെന്ന് മന്ത്രി ഒ ആർ കേളു. മാനന്തവാടി ജിവിഎച്ച്എസ്എസിൽ ഉജ്ജ്വലം സമഗ്ര ഗുണമേന്മ വിദ്യാദ്യാസ പദ്ധതിയ്ക്ക് കീഴിൽ എംഎല്‍എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും എംഎൽഎ ആസ്തി വികസനത്തിൽ നിന്നും

കേബിൾ കുടുങ്ങി അവശനിലയിലായ തെരുവ് നായയെ രക്ഷപ്പെടുത്തി

കൽപ്പറ്റ കൈനാട്ടിയിൽ ശരീരത്തിൽ കേബിൾ കുടുങ്ങി അവശനിലയിലായ തെരുവ് നായയെ രക്ഷപ്പെടുത്തി. കേബിൾ കുടുങ്ങി മുറിവ് വ്രണമായതോടെ ഒരാഴ്ചയിലേറെയായി ഭക്ഷണവും വെള്ളവുമില്ലാതെ അവശതയിലായിരുന്നു. പ്രദേശത്ത് ലോട്ടറി കച്ചവടം നടത്തുന്ന മോഹനൻ എന്നയാളും സന്നദ്ധ പ്രവർത്തകൻ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.