തിരുനെല്ലി: അപ്പപ്പാറ വാകേരിയിലെ വാടക വീട്ടിൽ വെച്ച് എടയൂർകുന്ന്
സ്വദേശി പ്രവീണ (34)യെ കൊലപ്പെടുത്തിയ കേസിലെ പ്രതി ദിലീഷിനെ മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) റിമാൻഡ് ചെയ. ഇന്നുച്ചയോടെ ദിലീഷിനെ കൊലപാതകം നടത്തിയ വീട്ടിലെത്തിച്ചും കൃത്യം നടത്തിയ ശേഷം ഒളിവിൽ പോയി കണ്ടെത്തിയ സ്ഥലത്തും എത്തിച്ച് തെളിവെടുത്തിരുന്നു. പ്രവീണയെ കൊല്ലാൻ ഉപയോഗിച്ച കത്തി വാങ്ങിയ മാനന്തവാടിയിലെ കടയിലെത്തിയും പോലീസ് തെളിവെടുപ്പ് നടത്തി. മാന ന്തവാടി സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് ഡിവൈഎസ്‌പി ഹിദായത്തുള്ള മാമ്പ്ര, എസ്.ഐ ആൻറണി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ഉച്ചയ്ക്ക് 12 ഓടെ തുടങ്ങിയ തെളിവെടുപ്പ് വൈകീട്ടു മൂന്നുവരെ നീണ്ടു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







