തിരുനെല്ലി: അപ്പപ്പാറ വാകേരിയിലെ വാടക വീട്ടിൽ വെച്ച് എടയൂർകുന്ന്
സ്വദേശി പ്രവീണ (34)യെ കൊലപ്പെടുത്തിയ കേസിലെ പ്രതി ദിലീഷിനെ മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) റിമാൻഡ് ചെയ. ഇന്നുച്ചയോടെ ദിലീഷിനെ കൊലപാതകം നടത്തിയ വീട്ടിലെത്തിച്ചും കൃത്യം നടത്തിയ ശേഷം ഒളിവിൽ പോയി കണ്ടെത്തിയ സ്ഥലത്തും എത്തിച്ച് തെളിവെടുത്തിരുന്നു. പ്രവീണയെ കൊല്ലാൻ ഉപയോഗിച്ച കത്തി വാങ്ങിയ മാനന്തവാടിയിലെ കടയിലെത്തിയും പോലീസ് തെളിവെടുപ്പ് നടത്തി. മാന ന്തവാടി സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് ഡിവൈഎസ്‌പി ഹിദായത്തുള്ള മാമ്പ്ര, എസ്.ഐ ആൻറണി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ഉച്ചയ്ക്ക് 12 ഓടെ തുടങ്ങിയ തെളിവെടുപ്പ് വൈകീട്ടു മൂന്നുവരെ നീണ്ടു.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







