വീട്ടില്‍ പഴയതോ കാലാവധി കഴിഞ്ഞതോ ആയ മരുന്നുകള്‍ ഉണ്ടോ…

വീട്ടില്‍ പഴയതോ കാലാവധി കഴിഞ്ഞതോ ആയ മരുന്നുകള്‍ ഉണ്ടെങ്കില്‍ അവ ഉദാസീനമായി വലിച്ചെറിയും മുമ്പ് രണ്ട് തവണ ചിന്തിക്കുക. ഉപയോഗിക്കാത്തതും പഴയതും കാലാവധി കഴിഞ്ഞതുമായ മരുന്നുകള്‍ സംസ്‌കരിക്കാന്‍ പൊതുജനങ്ങളെ സഹായിക്കുന്നതിന് ഇന്ത്യയിലെ മരുന്ന് നിയന്ത്രണ ഏജന്‍സിയായ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ്‌സിഒ) പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങള്‍ക്കും പരിസ്ഥിതിക്കും ദോഷം വരാതിരിക്കാന്‍ ഇവ പറമ്പിലും മറ്റും വലിച്ചെറിയുന്നത് ഒഴിവാക്കാനാണ് നിര്‍ദ്ദേശം. വളര്‍ത്തുമൃഗങ്ങള്‍ ഉള്‍പ്പെടെ മറ്റുള്ളവര്‍ക്ക് ആകസ്മികമായി ദോഷം വരുത്താതിരിക്കാന്‍ ചില മരുന്നുകള്‍ സിങ്കിലോ ടോയ്‌ലറ്റിലോ ഫ്ലഷ് ചെയ്ത് കളയാനാണ് സിഡിഎസ്‌സിഒ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ശുപാര്‍ശ ചെയ്യുന്നത്. 17 മരുന്നുകളാണ് ‘ഫ്ലഷ് ലിസ്റ്റി’ല്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രധാനമായും ഡോസ് കൂടുതലുള്ള ഒപിയോയിഡുകളും ഫെന്റനൈല്‍, ഫെന്റനൈല്‍ സിട്രേറ്റ്, മോര്‍ഫിന്‍ സള്‍ഫേറ്റ്, ബ്യൂപ്രെനോര്‍ഫിന്‍, ഡയസെപാം, ട്രമാഡോള്‍, മെത്തഡോണ്‍ ഹൈഡ്രോക്ലോറൈഡ്, ഓക്‌സികോഡോണ്‍ തുടങ്ങിയ നിയന്ത്രിത മരുന്നുകളാണ് ഈ ലിസ്റ്റിലുള്ളത്. ചെറിയ അളവില്‍ പോലും ഈ മരുന്നുകളുടെ ദുരുപയോഗം മാരകമായേക്കാം. വേദനസംഹാരിയായും മാനസികാരോഗ്യം അല്ലെങ്കില്‍ നാഡീ വൈകല്യങ്ങള്‍ എന്നിവയ്ക്കായാണ് ഈ മരുന്നുകള്‍ സാധാരണഗതിയില്‍ ആരോഗ്യ വിദഗ്ധര്‍ കുറിച്ചുനല്‍കുന്നത്. എന്നാല്‍ ഈ മരുന്നുകള്‍ക്ക് ആസക്തി, ദുരുപയോഗം, ആകസ്മികമായ അമിത അളവ് എന്നിവയ്ക്കുള്ള ഉയര്‍ന്ന അപകടസാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത് പ്രത്യേക നിര്‍മാര്‍ജന മുന്‍കരുതലുകള്‍ ആവശ്യമാണെന്ന് സിഡിഎസ്‌സിഒ പറയുന്നു. ഡോക്ടര്‍മാര്‍ മരുന്ന് നിര്‍ദ്ദേശിച്ച വ്യക്തിയല്ലാതെ മറ്റാരെങ്കിലും ഇത് കഴിച്ചാലും അപകടമാണ്. മരുന്ന് യഥാര്‍ത്ഥത്തില്‍ കഴിക്കേണ്ട വ്യക്തിയല്ലാതെ മറ്റാരെങ്കിലും ഒരു ഡോസ് മാത്രം കഴിച്ചാലും പ്രത്യാഘാതം വലുതായിരിക്കും. വീട്ടിലെ ആളുകള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും അപകടം ഉണ്ടാകാതിരിക്കാന്‍ പൊതുജനങ്ങള്‍ കാലഹരണപ്പെട്ടതോ, ആവശ്യമില്ലാത്തതോ, ഉപയോഗിക്കാത്തതോ ആയ ഈ ലിസ്റ്റില്‍ പറയുന്ന മരുന്നുകള്‍ സിങ്കിലോ ടോയ്‌ലറ്റിലോ കളയണമെന്നാണ് നിര്‍ദ്ദേശം. ഇവയില്‍ മാരകമായ ഘടകങ്ങളാണ് അടങ്ങിയിട്ടുള്ളതെന്നും മരുന്ന് നിയന്ത്രണ ഏജന്‍സി പറയുന്നു. 15 പേജുകളുള്ള മാര്‍ഗ്ഗനിര്‍ദ്ദേശ രേഖയാണ് മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച്‌ പുറത്തിറക്കിയിട്ടുള്ളത്. അബദ്ധവശാല്‍ കഴിച്ചാല്‍ പ്രത്യേകിച്ച്‌ അപകടകരമായേക്കാവുന്ന തിരഞ്ഞെടുത്ത ഒരു കൂട്ടം മരുന്നുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഉയര്‍ന്നുവരുന്ന അപകടസാധ്യതകളെയും സുരക്ഷാ ഡാറ്റയെയും അടിസ്ഥാനമാക്കി ഇടയ്ക്കിടെ ഈ ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്‌തേക്കാം. കാലഹരണപ്പെട്ട മരുന്നുകള്‍ സംസ്‌കരിക്കാന്‍ പൊതുജനങ്ങളെ സഹായിക്കുന്നതിന് സംസ്ഥാന മരുന്ന് നിയന്ത്രണ വകുപ്പുകളും പ്രാദേശിക തലത്തിലുള്ള മരുന്ന് വിദഗ്ധരുടെ അസോസിയേഷനുകളും ‘മരുന്ന് നിര്‍മാര്‍ജന പരിപാടികള്‍’ ആവിഷ്‌കരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൗരന്മാര്‍ക്ക് പഴയ മരുന്നുകള്‍ സുരക്ഷിതമായി ഉപേക്ഷിക്കാന്‍ കഴിയുന്ന നിയുക്ത സ്ഥലങ്ങള്‍ ഈ സംരംഭങ്ങള്‍ സ്ഥാപിക്കും. ശേഖരിച്ച മരുന്നുകള്‍ സംസ്ഥാന ഡ്രഗ് ലൈസന്‍സിംഗ് അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ സംസ്‌കരിക്കും. ഉപയോഗിക്കാത്തതോ കാലഹരണപ്പെട്ടതോ ആയ മരുന്നുകളുടെ അശാസ്ത്രീയമായ നിര്‍മാര്‍ജനം പരിസ്ഥിതി മലിനീകരണത്തിന്റെ പ്രാഥമിക കാരണങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നുത്. ഇത്തരം മരുന്നുകള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ നിയുക്ത സ്ഥലങ്ങളില്‍ നിര്‍മാര്‍ജന പരിപാടികള്‍ നടപ്പാക്കും. അവിടെ ആളുകള്‍ക്ക് കാലഹരണപ്പെട്ട മരുന്നുകള്‍ ഉപേക്ഷിക്കാന്‍ കഴിയും. ഈ മരുന്നുകള്‍ പിന്നീട് അസോസിയേഷനുകള്‍ വഴി സംസ്‌കരിക്കും. സംസ്ഥാന മരുന്ന് ലൈസന്‍സിംഗ് അതോറിറ്റിയുടെ നിയന്ത്രണത്തിലായിരിക്കും ഇത് നടപ്പാക്കുക. രജിസ്റ്റര്‍ ചെയ്തതോ ലൈസന്‍സുള്ളതോ ആയ ബാഹ്യ ഏജന്‍സികളുടെ സഹായത്തോടെ 2016- ലെ ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ നിയമങ്ങള്‍ പ്രകാരമായിരിക്കും മരുന്നുകളുടെ സംസ്‌കരണം. കാലഹരണപ്പെട്ടതോ ഉപയോഗിക്കാത്തതോ ആയ മരുന്നുകളുടെ സുരക്ഷിതവും ശരിയായ രീതിയിലുള്ളതുമായ നിര്‍മാര്‍ജനം പരിസ്ഥിതിയെയും പൊതുജനാരോഗ്യത്തെയും സംരക്ഷിക്കുന്നതിന് നിര്‍ണായകമാണ്. ഈ മരുന്നുകളുടെ അനുചിതമായ നിര്‍മാര്‍ജനം പൊതുജനാരോഗ്യത്തിനും മൃഗങ്ങളുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും അപകടകരമാകാമെന്നും ഇന്ത്യന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ (ഡിസിജിഐ) രാജീവ് സിംഗ് രഘുവംശി സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും അറിയിച്ചു.

സി-മാറ്റ് പരിശീലനം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കരിങ്ങാരി പ്രദേശത്ത് നാളെ (നവംബർ 19) രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും. കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ

സിപ്‌ലൈന്‍ അപകടമെന്ന രീതിയിലുള്ള വ്യാജ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചയാളെ ആലപ്പുഴയില്‍ നിന്ന് പിടികൂടി

കല്‍പ്പറ്റ: വയനാട്ടില്‍ സിപ്‌ലൈന്‍ അപകടമെന്ന രീതിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് കൃത്രിമ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചയാളെ ആലപ്പുഴയില്‍ നിന്ന് പിടികൂടി വയനാട് സൈബര്‍ പോലീസ്. ആലപ്പുഴ, തിരുവമ്പാടി, തൈവേലിക്കകം വീട്ടില്‍, കെ. അഷ്‌കര്‍(29)നെയാണ് ഇൻസ്‌പെക്ടർ എസ്

ഐഡിയൽ ലൈവ് എക്സ്പോ നവംബർ 27 മുതൽ: ലോഗോ പ്രകാശനം ചെയ്തു.

സുൽത്താൻബത്തേരി: ഐഡിയൽ ഇംഗ്ലീഷ് സ്കൂളിൽ നടക്കുന്ന വാർഷിക എക്സിബിഷൻ, ഐഡിയൽ ലൈവ് എക്സ്പോ 2025 ഈ മാസം 27ന് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. എക്സ്പോയുടെ ഔദ്യോഗിക ലോഗോ സ്കൂളിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ഓയിസ്ക

എംഡിഎംഎ യുമായി പിടിയിൽ

അമ്പലവയൽ : ബത്തേരി കൈപ്പഞ്ചേരി ചെമ്പകശ്ശേരി വീട്ടിൽ ജിഷ്ണു ശശികുമാർ(30)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലവയൽ പോലീസും ചേർന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗോവിന്ദ മൂലയിൽ വച്ച് ഇയാൾ

എസ്.ഐ.ആർ; അസ്വഭാവിക തിടുക്കം നിഗൂഢതവർദ്ധിപ്പിക്കുന്നു. എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ: ആവശ്യമായ സമയം അനുവദിക്കാതെ ത്രീവ്ട്ടർ പട്ടിക പുതുക്കുന്നതിൽ നീഗൂഢതയെന്ന് എൻ.ജി.ഒ അസോസിയേഷൻ ആരോപിച്ചു. അമിത സമ്മർദ്ദം മൂലം ബി.എൽ.ഒ. അനീഷ് ജോർജ്ജ് പയ്യന്നൂരിൽ ആത്മഹത്യ ചെയ്തുമായി ബന്ധപ്പെട്ട് വയനാട് കളക്ട്രറ്റിന് മുന്നിൽ സംഘടിപ്പിച്ച

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.