ഉറക്കക്കുറവ് ഗുരുതരമായ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം. ബയോമാർക്കർ റിസർച്ച് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. രാത്രിയില്‍ വളരെ കുറച്ച് ഉറങ്ങുന്നത് പോലും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യത കൂട്ടാമെന്ന് ഗവേഷകർ പറയുന്നു. പകുതിയോളം പേർക്ക് പ്രത്യേകിച്ച് ഷിഫ്റ്റ് ജോലിക്കാർക്കിടയില്‍ ഉറക്കക്കുറവ് അനുഭവപ്പെടുന്നുണ്ട്. ഉറക്കക്കുറവ് ഹൃദ്രോഗ സാധ്യത എങ്ങനെ വർദ്ധിപ്പിക്കുന്നുവെന്നും ഇത് എങ്ങനെ തടയാമെന്നും മനസ്സിലാക്കുകയാണ് ഈ പഠനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഉപ്സാല സർവകലാശാലയിലെ ഗവേഷകനായ ജോനാഥൻ സെഡെർനെസ് പറഞ്ഞു. ഉറക്കക്കുറവ് മൂലം ഹൃദയാഘാതം, പക്ഷാഘാതം, ക്രമരഹിതമായ ഹൃദയമിടിപ്പ് തുടങ്ങിയവ പിടിപെടുന്നവരുടെ എണ്ണം ഇന്ന് കൂടിയിട്ടുണ്ട്. ആരോഗ്യകരമായ ഉറക്കം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നുവെന്നും ജോനാഥൻ പറഞ്ഞു. 16 ആരോഗ്യമുള്ള യുവാക്കളില്‍ പഠനം നടത്തി. രണ്ട് ഗ്രൂപ്പുകളായി തരം തിരിച്ചു. നന്നായി ഉറങ്ങുന്ന കൂട്ടരും (ഒരു രാത്രിയില്‍ ഏകദേശം 8.5 മണിക്കൂർ) വളരെ കുറച്ച് ഉറങ്ങുന്നവരും (ഒരു രാത്രിയില്‍ 4.25 മണിക്കൂർ മാത്രം). പരീക്ഷണത്തിലുടനീളം, ഗവേഷകർ രക്തത്തിലെ പ്രോട്ടീൻ അളവ് നിരീക്ഷിച്ചു. എല്ലാ രാവിലെയും വൈകുന്നേരവും തീവ്രമായ വ്യായാമ സെഷനുകളിലും നല്‍കി. ഉറക്കം മൊത്തത്തിലുള്ള ഹൃദയാഘാത സാധ്യതയെ മാത്രമല്ല, ദിവസം മുഴുവൻ നിർണായകമായ ഉപാപചയ പ്രക്രിയകളെ ശരീരം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെയും ബാധിക്കുമെന്ന് ഈ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു. ഉറക്കക്കുറവ് ഉള്ള വ്യക്തികള്‍ക്ക് ദൈനംദിന താളത്തില്‍ മാറ്റം വരുത്തുന്നതിലൂടെ ഹൃദയ സംബന്ധമായ അപകടസാധ്യതകള്‍ വർദ്ധിപ്പിക്കുന്നതായി പഠനത്തില്‍ കാണാനായി. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും മോശം ഉറക്കവുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനും പതിവായി ശാരീരിക വ്യായാമം ചെയ്യുന്നത് ശീലമാക്കാവുന്നതാണെന്നും ഗവേഷകർ പറയുന്നു.

ശ്രേയസ് വാർഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി
പാമ്പള യൂണിറ്റിന്റെ വാർഷിക പൊതുയോഗവും,കുടുംബ സംഗമവും അമ്പലവയൽ ഗ്രാമപഞ്ചായത്ത് മെമ്പർ വി. വി.രാജൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റ്