ഭിന്നശേഷി വിഭാഗക്കാര്‍ക്ക് സ്വയം തൊഴിലിലൂടെ വരുമാനം ഉറപ്പാക്കാന്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന പെട്ടികടപദ്ധതിശ്രദ്ധേയമാവുന്നു. ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ ഭിന്നശേഷി വിഭാഗത്തിലെ സ്വയം തൊഴിലിന് സന്നദ്ധരായവരാണ് പദ്ധതി ഗുണഭോക്താക്കള്‍.പഞ്ചായത്ത് വര്‍ക്കിങ്ഗ്രൂപ്പ്- ഗ്രാമസഭാ യോഗങ്ങള്‍ചേര്‍ന്ന് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ഉള്‍പ്പെട്ടവരില്‍ നിന്നും സ്വയം തൊഴിലിന് താത്പര്യമുള്ള പ്രയാസമനുഭവിക്കുന്ന ഭിന്നശേഷിക്കാരില്‍ നിന്നും മുന്‍ഗണനാക്രമത്തില്‍ തയ്യാറാക്കിയ ഗുണഭോക്തൃ പട്ടികയിലെ അഞ്ചു പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ പദ്ധതി മുഖേനആനുകൂല്യം നല്‍കിയത്.ഗ്രാമപഞ്ചായത്തിന്റെവികസന ഫണ്ടില്‍ നിന്നും മൂന്ന്ലക്ഷം രൂപ വകയിരുത്തി ഗുണഭോക്താക്കള്‍ക്ക് മുഴുവന്‍ തുകയും സബ്‌സിഡിയായി വിതരണം ചെയ്തു. സബ്‌സിഡിയായി 60000 രൂപ വീതമാണ് ഗുണഭോക്താകള്‍ക്ക് നല്‍കിയത്. പെട്ടികടനിര്‍മ്മാണത്തിന് ആവശ്യമായ വസ്തുക്കള്‍, നിര്‍മ്മാണത്തിന്റെ ഗുണമേന്മ വിലയിരുത്തി സുതാര്യത ഉറപ്പാക്കുന്നുണ്ട്. അസിസ്റ്റന്റ് എന്‍ജിനിയര്‍ പരിശോധന നടത്തിയാണ് തുക കൈമാറിയത്. ശേഷം ഗുണഭോക്താകള്‍ക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പെട്ടിക്കട കൈമാറി. സ്വയം തൊഴില്‍ ചെയ്യാന്‍ സന്നദ്ധരാകുന്നവരെ പ്രോത്സാഹിപ്പിക്കുകയാണ് പഞ്ചായത്ത് ലക്ഷ്യമാക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി
ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും