ഭിന്നശേഷി വിഭാഗക്കാര്‍ക്ക് സ്വയം തൊഴിലിലൂടെ വരുമാനം ഉറപ്പാക്കാന്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന പെട്ടികടപദ്ധതിശ്രദ്ധേയമാവുന്നു. ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ ഭിന്നശേഷി വിഭാഗത്തിലെ സ്വയം തൊഴിലിന് സന്നദ്ധരായവരാണ് പദ്ധതി ഗുണഭോക്താക്കള്‍.പഞ്ചായത്ത് വര്‍ക്കിങ്ഗ്രൂപ്പ്- ഗ്രാമസഭാ യോഗങ്ങള്‍ചേര്‍ന്ന് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ഉള്‍പ്പെട്ടവരില്‍ നിന്നും സ്വയം തൊഴിലിന് താത്പര്യമുള്ള പ്രയാസമനുഭവിക്കുന്ന ഭിന്നശേഷിക്കാരില്‍ നിന്നും മുന്‍ഗണനാക്രമത്തില്‍ തയ്യാറാക്കിയ ഗുണഭോക്തൃ പട്ടികയിലെ അഞ്ചു പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ പദ്ധതി മുഖേനആനുകൂല്യം നല്‍കിയത്.ഗ്രാമപഞ്ചായത്തിന്റെവികസന ഫണ്ടില്‍ നിന്നും മൂന്ന്ലക്ഷം രൂപ വകയിരുത്തി ഗുണഭോക്താക്കള്‍ക്ക് മുഴുവന്‍ തുകയും സബ്‌സിഡിയായി വിതരണം ചെയ്തു. സബ്‌സിഡിയായി 60000 രൂപ വീതമാണ് ഗുണഭോക്താകള്‍ക്ക് നല്‍കിയത്. പെട്ടികടനിര്‍മ്മാണത്തിന് ആവശ്യമായ വസ്തുക്കള്‍, നിര്‍മ്മാണത്തിന്റെ ഗുണമേന്മ വിലയിരുത്തി സുതാര്യത ഉറപ്പാക്കുന്നുണ്ട്. അസിസ്റ്റന്റ് എന്‍ജിനിയര്‍ പരിശോധന നടത്തിയാണ് തുക കൈമാറിയത്. ശേഷം ഗുണഭോക്താകള്‍ക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പെട്ടിക്കട കൈമാറി. സ്വയം തൊഴില്‍ ചെയ്യാന്‍ സന്നദ്ധരാകുന്നവരെ പ്രോത്സാഹിപ്പിക്കുകയാണ് പഞ്ചായത്ത് ലക്ഷ്യമാക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

‘എയിംസ് അടക്കം യാഥാര്‍ത്ഥ്യമാക്കണം’; ബജറ്റിന് മുന്നോടിയായി കേന്ദ്രത്തിന് മുന്നില്‍ ആവശ്യങ്ങളുമായി കേരളം
ന്യൂഡൽഹി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് മുന്നിൽ ആവശ്യങ്ങളുമായി കേരളം. കേന്ദ്ര ബജറ്റിന് മുന്നോടിയായി നടത്തിയ ധനകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ധനകാര്യ മന്ത്രി കെ







