പെട്രോൾ/ഡീസൽ വാഹനങ്ങളെ ഡൽഹിയിൽ നിന്ന് ഗെറ്റ് ഔട്ട് അടിക്കുന്നു; ഇനി സിഎൻജി, ഇലക്ട്രിക് ടാക്സികൾ മാത്രം

രാജ്യതലസ്ഥാനമായ ഡല്‍ഹി നേരിടുന്ന സുപ്രധാന പ്രശ്നമാണ് അന്തരീക്ഷ മലിനീകരണം. ഇത് പരിഹരിക്കുന്നതിനായി നിരവധി നീക്കങ്ങളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ സ്വീകരിക്കുന്നത്.ഇതില്‍ തന്നെ വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം കുറയ്ക്കുന്നതിനായുള്ള നടപടികളാണ് ഏറെയും.

പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം നിഷേധിച്ചുള്ള നീക്കങ്ങള്‍ക്ക് പിന്നാലെ പെട്രോള്‍-ഡീസല്‍ ടാക്സികള്‍ നിരോധിക്കാനുള്ള നിർദേശമാണ് എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷൻ നല്‍കിയിരിക്കുന്നത്.2026 ജനുവരി ഒന്നിന് ശേഷം ഡല്‍ഹിയില്‍ പെട്രോള്‍-ഡീസല്‍ കാറുകള്‍ ക്യാബ് കമ്ബനികളുടെ വാഹന വ്യൂഹത്തില്‍ ചേർക്കാൻ അനുവദിക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ലൈറ്റ് കൊമേഴ്സ്യല്‍ വാഹനങ്ങള്‍, ഗുഡ്സ് കാരിയറുകള്‍, ഡെലിവറികള്‍ക്കും മറ്റും ഉപയോഗിക്കുന്ന ചെറുവാഹനങ്ങള്‍ എന്നിവയ്ക്കും ഈ നിർദേശം ബാധകമാണെന്നാണ് എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷൻ (സിഎക്യുഎം) അറിയിച്ചിരിക്കുന്നത്. ഇതുവഴി അന്തരീക്ഷ മലിനീകരണം ഒരുപരിധി വരെ നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതല്‍ സമയം ഓടുന്നതിലൂടെയും കൃത്യമായ പരിപാലനത്തിന്റെ അഭാവം മൂലവും സ്വകാര്യ വാഹനങ്ങളെക്കാള്‍ ഉയർന്ന മലിനീകരണമാണ് വാണിജ്യ വാഹനങ്ങള്‍ ഉണ്ടാക്കുന്നതെന്നാണ് സിഎക്യുഎം വിലയിരുത്തല്‍. അതുകൊണ്ടുതന്നെ ടാക്സി ക്യാബുകള്‍ ഉള്‍പ്പെടെ വാണിജ്യ ആവശ്യത്തിനായി ഓടുന്നതിനായി സിഎൻജി അല്ലെങ്കില്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് മാത്രമായിരിക്കും 2026 ജനുവരി ഒന്ന് മുതല്‍ അനുമതി നല്‍കുകയെന്നാണ് അറിയിച്ചിരിക്കുന്നത്.

ഡല്‍ഹിയില്‍ ഏർപ്പെടുത്തുന്നതിന് സമാനമായ നിയന്ത്രണങ്ങള്‍ അയല്‍ സംസ്ഥാനങ്ങളായ ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലും ഏർപ്പെടുത്തിയേക്കുമെന്നാണ് കമ്മീഷൻ പ്രതീക്ഷിക്കുന്നത്. വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം നിയന്ത്രിക്കുന്നതിനും കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ ഒഴിവാക്കുന്നതിനുമായി 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഇന്ധനം നിഷേധിക്കുന്ന നടപടികളും ഡല്‍ഹിയില്‍ ആരംഭിച്ചിട്ടുണ്ട്.

ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത പ്രഖ്യാപിച്ച മലിനീകരണം കുറയ്ക്കുന്നതിനുള്ള പദ്ധതി അനുസരിച്ച്‌ നവംബർ ഒന്ന് മുതല്‍ ഇലക്‌ട്രിക്, സിഎൻജി, ബിഎസ്6 എന്നീ വാണിജ്യ വാഹനങ്ങള്‍ മാത്രമായിരിക്കും നഗരത്തില്‍ പ്രവേശിക്കാൻ അനുവദിക്കുകയെന്നാണ് അറിയിച്ചിരിക്കുന്നത്. കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ കണ്ടെത്താനും തിരിച്ചറിയാനും സംസ്ഥാന അതിർത്തികളില്‍ ഓട്ടോമാറ്റിക് നമ്ബർ പ്ലേറ്റ് തിരിച്ചറിയല്‍ ക്യാമറകള്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്

ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ

അന്താരാഷ്ട്ര പുഷ്പമേളയ്ക്ക് തിരിതെളിഞ്ഞു: മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.

വയനാടിന്റെ വര്‍ണോത്സവമായ പൂപ്പൊലിക്ക് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ തിരിതെളിഞ്ഞു. കാർഷിക വികസന- കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് മേള ഉദ്ഘാടനം ചെയ്തു. പൂപ്പൊലി ജില്ലയിലെ കാർഷിക മേഖലയ്ക്ക് ഏറെ പ്രയോജനകരമാകുന്നതോടൊപ്പം

മന്തട്ടിക്കുന്നിലെ വീട്ടിൽ നിന്നും എം.ഡി.എം.എയുമായി യുവാക്കൾ പിടിയിലായ സംഭവം; ലഹരി നൽകിയയാൾ പിടിയിൽ

ബത്തേരി: മന്തട്ടിക്കുന്നിലെ വീട്ടിൽനിന്നും എം.ഡി.എം.എ പിടികൂടിയ സംഭവ ത്തിൽ എം.ഡി.എം.എ നൽകിയയാൾ അറസ്റ്റിൽ. മുഖ്യപ്രതിയായ ബത്തേരി, മുള്ളൻകുന്ന്, കണ്ടാക്കൂൽ വീട്ടിൽ കെ.അനസ് (34) നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. 29.12.2025 തിയ്യതി കോഴിക്കോട് തിരുവള്ളൂരിൽ

വാഹനാപകടം; യുവാവ് മരിച്ചു അമ്പലവയൽ: അമ്പലവയൽ നെല്ലാറച്ചാൽ റോഡിൽ ഒഴലക്കൊല്ലിയിൽ

നിയന്ത്രണം മിനി ലോറി മരത്തിലിടിച്ച് ഡ്രൈവർ മരണപ്പെട്ടു. തമിഴ്‌നാട് വെല്ലൂർ റാണിപ്പെട്ട് മേഘനാഥന്റെ മകൻ ദിനകരൻ (40) ആണ് മരണ പ്പെട്ടത്. മഞ്ഞപ്പറയിൽ നിന്നും നെല്ലറചാലിലേക്കു പോവുകയായിരുന്ന മിനിലോറിയാണ് ഇന്ന് രാവിലെ പത്തുമണിയോടെ അപകടത്തിൽപ്പെട്ടത്.

ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്

അഞ്ചാംമൈൽ കെല്ലൂർ ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്.പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി KL-72-E-2163 എന്ന ബൈക്കും KL-10-AB-3061 എന്ന ആൾട്ടോ കാറും ആണ് അപകടത്തിൽ പെട്ടത്.

ബോച്ചെയുടെ പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ്

ലോകത്ത് 65 അടി ഉയരമുള്ള ഏറ്റവും വലിയ പാപ്പാഞ്ഞിയായി ബോച്ചെ 1000 ഏക്കറിൽ സ്ഥാപിച്ച പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ് ആയി അംഗീകാരം ലഭിച്ചു. ജനുവരി 2026 ജൂറി ഡോ. സുനിൽ ജോസഫ് നേരിട്ട് നിരീക്ഷിച്ച്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.