പെട്രോൾ/ഡീസൽ വാഹനങ്ങളെ ഡൽഹിയിൽ നിന്ന് ഗെറ്റ് ഔട്ട് അടിക്കുന്നു; ഇനി സിഎൻജി, ഇലക്ട്രിക് ടാക്സികൾ മാത്രം

രാജ്യതലസ്ഥാനമായ ഡല്‍ഹി നേരിടുന്ന സുപ്രധാന പ്രശ്നമാണ് അന്തരീക്ഷ മലിനീകരണം. ഇത് പരിഹരിക്കുന്നതിനായി നിരവധി നീക്കങ്ങളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ സ്വീകരിക്കുന്നത്.ഇതില്‍ തന്നെ വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം കുറയ്ക്കുന്നതിനായുള്ള നടപടികളാണ് ഏറെയും.

പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം നിഷേധിച്ചുള്ള നീക്കങ്ങള്‍ക്ക് പിന്നാലെ പെട്രോള്‍-ഡീസല്‍ ടാക്സികള്‍ നിരോധിക്കാനുള്ള നിർദേശമാണ് എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷൻ നല്‍കിയിരിക്കുന്നത്.2026 ജനുവരി ഒന്നിന് ശേഷം ഡല്‍ഹിയില്‍ പെട്രോള്‍-ഡീസല്‍ കാറുകള്‍ ക്യാബ് കമ്ബനികളുടെ വാഹന വ്യൂഹത്തില്‍ ചേർക്കാൻ അനുവദിക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ലൈറ്റ് കൊമേഴ്സ്യല്‍ വാഹനങ്ങള്‍, ഗുഡ്സ് കാരിയറുകള്‍, ഡെലിവറികള്‍ക്കും മറ്റും ഉപയോഗിക്കുന്ന ചെറുവാഹനങ്ങള്‍ എന്നിവയ്ക്കും ഈ നിർദേശം ബാധകമാണെന്നാണ് എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷൻ (സിഎക്യുഎം) അറിയിച്ചിരിക്കുന്നത്. ഇതുവഴി അന്തരീക്ഷ മലിനീകരണം ഒരുപരിധി വരെ നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതല്‍ സമയം ഓടുന്നതിലൂടെയും കൃത്യമായ പരിപാലനത്തിന്റെ അഭാവം മൂലവും സ്വകാര്യ വാഹനങ്ങളെക്കാള്‍ ഉയർന്ന മലിനീകരണമാണ് വാണിജ്യ വാഹനങ്ങള്‍ ഉണ്ടാക്കുന്നതെന്നാണ് സിഎക്യുഎം വിലയിരുത്തല്‍. അതുകൊണ്ടുതന്നെ ടാക്സി ക്യാബുകള്‍ ഉള്‍പ്പെടെ വാണിജ്യ ആവശ്യത്തിനായി ഓടുന്നതിനായി സിഎൻജി അല്ലെങ്കില്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് മാത്രമായിരിക്കും 2026 ജനുവരി ഒന്ന് മുതല്‍ അനുമതി നല്‍കുകയെന്നാണ് അറിയിച്ചിരിക്കുന്നത്.

ഡല്‍ഹിയില്‍ ഏർപ്പെടുത്തുന്നതിന് സമാനമായ നിയന്ത്രണങ്ങള്‍ അയല്‍ സംസ്ഥാനങ്ങളായ ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലും ഏർപ്പെടുത്തിയേക്കുമെന്നാണ് കമ്മീഷൻ പ്രതീക്ഷിക്കുന്നത്. വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം നിയന്ത്രിക്കുന്നതിനും കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ ഒഴിവാക്കുന്നതിനുമായി 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഇന്ധനം നിഷേധിക്കുന്ന നടപടികളും ഡല്‍ഹിയില്‍ ആരംഭിച്ചിട്ടുണ്ട്.

ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത പ്രഖ്യാപിച്ച മലിനീകരണം കുറയ്ക്കുന്നതിനുള്ള പദ്ധതി അനുസരിച്ച്‌ നവംബർ ഒന്ന് മുതല്‍ ഇലക്‌ട്രിക്, സിഎൻജി, ബിഎസ്6 എന്നീ വാണിജ്യ വാഹനങ്ങള്‍ മാത്രമായിരിക്കും നഗരത്തില്‍ പ്രവേശിക്കാൻ അനുവദിക്കുകയെന്നാണ് അറിയിച്ചിരിക്കുന്നത്. കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ കണ്ടെത്താനും തിരിച്ചറിയാനും സംസ്ഥാന അതിർത്തികളില്‍ ഓട്ടോമാറ്റിക് നമ്ബർ പ്ലേറ്റ് തിരിച്ചറിയല്‍ ക്യാമറകള്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.