മീനങ്ങാടി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ
യാൾക്ക് വിവിധ വകുപ്പുകളിലായി 23 വർഷം തടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ചു. പുറക്കാടി പാലക്കമൂല കൊങ്ങിയമ്പലം പൂവത്തൊടി വീട്ടിൽ പി.എൻ ഷിജു (44) നെയാണ് സുൽത്താൻബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ഹരിപ്രിയ പി. നമ്പ്യാർ ശിക്ഷിച്ചത്. 2023ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പ്രായപൂർത്തി യാവാത്ത കുട്ടിക്കെതിരെ ഒരു വർഷത്തോളം ലൈംഗീകാതിക്രമം നടത്തുകയായി രുന്നു. അന്നത്തെ മീനങ്ങാടി സ്‌റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഓ ആയിരുന്ന ബിജു ആൻ്റണി കേസിലെ ആദ്യന്വേഷണം നടത്തുകയും പിന്നീട് പി.ജെ കുര്യാക്കോസ് കേസിൽ അന്വേഷണം പൂർത്തിയാക്കി കോടതി മുൻപാകെ കുറ്റപത്രം സമർപ്പിക്കു കയുമായിരുന്നു. സബ് ഇൻസ്പെക്ടർമാരായ സി രാംകുമാർ, കെ.ടി മാത്യു, എ.എസ്. ഐ വി.എം സബിത എന്നിവരും അന്വേഷണസംഘ ത്തിലുണ്ടായിരുന്നു. പ്രോസി ട്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.ഓമന വർഗീസ് ഹാജരായി.

ഇൻ്റിഗോയ്ക്കും എയർ ഇന്ത്യക്കും മുന്നിൽ സുപ്രധാന ആവശ്യവുമായി കേന്ദ്രസർക്കാർ; സെപ്തംബർ മുതൽ ചൈനയിലേക്ക് സർവീസ് നടത്തണം
ദില്ലി: ഇരു രാജ്യങ്ങളിലേക്കുമുള്ള വിമാന സർവീസുകൾ മുൻപത്തേത് പോലെ പുനരാരംഭിക്കാൻ ഇന്ത്യയും ചൈനയും ഒരുങ്ങുന്നതായി റിപ്പോർട്ട്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിവരം. ഇതിൻ്റെ ഭാഗമായി ഇന്ത്യയിലെ പ്രധാന വിമാന കമ്പനികളായ