വിവാഹേതര ബന്ധത്തിന് വാട്ട്‌സാപ്പ് ചാറ്റുകള്‍ തെളിവായി സ്വീകരിക്കാം

വാട്ട്‌സാപ്പ് ചാറ്റുകള്‍ നിങ്ങള്‍ക്ക് ചിലപ്പോള്‍ ‘ആപ്പാ’യി ഭവിക്കാം. ദാമ്പത്യ ബന്ധം നയിക്കുന്നവര്‍ അന്യ സ്ത്രീ പുരുഷന്മാരുമായി നടത്തുന്ന ചാറ്റുകള്‍ വിവാഹേതര ബന്ധത്തിന്റെ തെളിവായി സ്വീകരിക്കാമെന്ന് ഹൈക്കോടതി. വിവാഹമോചന ഹര്‍ജിയിലാണ് കോടതിയുടെ ഈ നിരീക്ഷണം. ഭാര്യ അറിയാതെ അവരുടെ മൊബൈല്‍ ഫോണില്‍ പ്രത്യേക ആപ്പ് സ്ഥാപിച്ചാണ് ഭര്‍ത്താവ് വാട്സാപ്പ് ചാറ്റുകള്‍ ചോര്‍ത്തിയത്. ഭാര്യയുടെ ക്രൂരതയ്ക്കും വിവാഹേതര ബന്ധത്തിനും തെളിവായി സ്വകാര്യ ചാറ്റുകള്‍ ഭര്‍ത്താവിന്റെ അഭിഭാഷകര്‍ കോടതിയില്‍ ഹാജരാക്കി. ഭര്‍ത്താവിന്റെ നടപടി സ്വകാര്യതയുടെ ലംഘനമാണെന്ന് ഭാര്യ വാദിച്ചെങ്കിലും ഹൈക്കോടതി അംഗീകരിച്ചില്ല. നിയമ വിരുദ്ധമായ മാര്‍ഗത്തിലൂടെ ശേഖരിച്ച ചാറ്റുകള്‍ ഒരു കാരണവശാലും തെളിവായി അംഗീകരിക്കരുതെന്ന ഹര്‍ജിക്കാരിയുടെ ആവശ്യവും തള്ളി. 2016-ലാണ് ദമ്പതികള്‍ വിവാഹിതരായത്. പിറ്റേ വര്‍ഷം അവര്‍ക്കൊരു പെണ്‍കുട്ടി പിറന്നു. 2018-ല്‍ ഭര്‍ത്താവ് വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തു. ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കുടുംബ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. വാട്ട്‌സാപ്പ് ചാറ്റുകള്‍ തെളിവായി എടുത്ത് വിവാഹമോചനം അനുവദിച്ച കുടുംബകോടതിയുടെ തീരുമാനത്തിനെതിരെയാണ് ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയുടെ വിവിധ വിധികള്‍ പ്രകാരം വാട്ട്‌സാപ്പ് ചാറ്റുകള്‍ തെളിവായി അംഗീകരിക്കാമെന്നായിരുന്നു കുടുംബകോടതിയുടെ നിലപാട്. ഒരു വ്യക്തിയെ സംബന്ധിച്ച്‌ സ്വകാര്യത അയാളുടെ മൗലികാവകാശമാണെങ്കിലും അത് പരമമായ അവകാശമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കുടുംബ കോടതികള്‍ക്ക് വാട്ട്‌സാപ്പ് ചാറ്റുകള്‍ തെളിവായി സ്വീകരിക്കുന്നതിന് അധികാരം നല്‍കുന്ന സുപ്രധാന വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്.

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കണം

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ സുരക്ഷിതമാണെന്ന് കെട്ടിട ഉടമകള്‍ ഉറപ്പാക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. കെട്ടിടത്തിന്റെ ബലഹീനതയാല്‍ ഉണ്ടാവാന്‍ സാധ്യതയുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനാണ് നിര്‍ദ്ദേശം. ജില്ലാ ലേബര്‍ ഓഫീസറൂടെ നേതൃത്വത്തില്‍ പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍,

നൂല്‍പ്പുഴ കുടുംബരോഗ്യ കേന്ദ്രത്തില്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോതെറാപ്പി ചികിത്സയ്ക്ക് റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം നടപ്പാക്കുന്നു. രാജ്യത്ത് ആദ്യമായാണ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനറെത്തുന്നത്. വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി 2.8 കോടിയുടെ ഭരണാനുമതിയാണ് പദ്ധതി നടത്തിപ്പിനായി

ഫാഷന്‍ ഡിസൈനിങ് അപേക്ഷിക്കാം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദ്വാരക ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ രണ്ടുവര്‍ഷ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. പത്താം ക്ലാസാണ് യോഗ്യത. ജൂലൈ 10 നകം

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: അതിജീവിതര്‍ക്ക് ജീവനോപാധിയായി വിതരണം ചെയ്തത് 9.07 കോടി

മുണ്ടക്കൈ-ചുരല്‍മല പ്രകൃതി ദുരന്തത്തിലെ അതിജീവിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ജീവനോപാധിയായി ഇതുവരെ വിതരണം ചെയ്തത് 9.07 കോടി രൂപ. ആറ് ഗഡുക്കളായി 10080 ഗുണഭോക്താക്കള്‍ക്കാണ് സര്‍ക്കാര്‍ ജീവനോപാധി വിഭാഗത്തില്‍ ഇതുവരെ 9,07,20,000 കോടി രൂപ നല്‍കിയത്.

പഠന സഹായം നല്‍കുന്നു.

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ എല്‍കെജി, ഒന്നാം ക്ലാസ് പ്രവേശനം ലഭിച്ചവര്‍ക്ക് പഠനസഹായം നല്‍കുന്നു. അര്‍ഹരായവര്‍ ജൂലൈ 10 നകം unorganisedwssb.org ല്‍ അപേക്ഷിക്കണം. ഫോണ്‍: 0495

കൊട്ടിയൂർ ഉത്സവം: ഗതാഗത നിയന്ത്രണം

കൊട്ടിയൂർ പരിസരത്ത് ഉണ്ടാകുന്ന ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി ഞായറാഴ്‌ച മാനന്തവാടി ഭാഗത്തുനിന്നും കണ്ണൂർ ജില്ലയിലേക്ക് പോകുന്ന കൊട്ടിയൂരിലേക്കുള്ള ഭക്തജനങ്ങളുടെയും പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായുള്ള യാത്ര ബസ്സുകളും ഒഴികെ മുഴുവൻ വാഹനങ്ങളും ബോയ്‌സ് ടൗൺ ചന്ദനത്തോട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *